Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബജറ്റിന്റെ പ്രസക്തഭാഗങ്ങൾ ചോർന്ന സംഭവത്തിൽ ഐസക്കിന്റെ പ്രസ് സെക്രട്ടറി മനോജ് പുതിയവിളയെ മാറ്റി; ബജറ്റിലെ സുപ്രധാന പ്രഖ്യാപനങ്ങൾ മാദ്ധ്യമപ്രവർത്തകർക്കു ലഭിച്ചത് മനോജിന്റെ ഇ-മെയിൽ ഐഡിയിൽനിന്ന്

ബജറ്റിന്റെ പ്രസക്തഭാഗങ്ങൾ ചോർന്ന സംഭവത്തിൽ ഐസക്കിന്റെ പ്രസ് സെക്രട്ടറി മനോജ് പുതിയവിളയെ മാറ്റി; ബജറ്റിലെ സുപ്രധാന പ്രഖ്യാപനങ്ങൾ മാദ്ധ്യമപ്രവർത്തകർക്കു ലഭിച്ചത് മനോജിന്റെ ഇ-മെയിൽ ഐഡിയിൽനിന്ന്

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റ് ചോർന്ന സംഭവത്തിൽ അദ്ദേഹത്തിന്റെ അസിസ്റ്റൻഡ് സെക്രട്ടറി മനോജ് കെ. പുതിയവിളയെ മാറ്റി. സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചീഫ് സെക്രട്ടറിയോട് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടതിനു പിന്നാലെയാണു നടപടി. ബജറ്റ് ചോർച്ചയിൽ സിപിഎമ്മും അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

രാവലെ ഒമ്പതിനാണു ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ ബജറ്റ് അവതരിപ്പിച്ചു തുടങ്ങിയത്. 10.26നാണ് ബജറ്റ് രേഖ ചോർന്നത്. ധനമന്ത്രിയുടെ പ്രസ് സെക്രട്ടറിയുടെ ചുമതലയുള്ള മനോജ് പുതിയവിളയാണ് തന്റെ ഇ-മെയിൽ ഐഡിയിലൂടെ മാദ്ധ്യമങ്ങൾക്ക് ബജറ്റിലെ സുപ്രധാന വിവരങ്ങൾ അയച്ചുകൊടുത്തതെന്നും ഇത് പ്രതിപക്ഷത്തിന്റെ കയ്യിലെത്തുകയായിരുന്നുവെന്നും രാവിലെ മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു.

ഇ-മെയിൽനിന്ന് രാവിലെ 10.26ന് ആണ് മെയിൽ അയച്ചിട്ടുള്ളത്. ഇതിന്റെ രേഖയും മറുനാടൻ നല്കിയിരുന്നു. ഇ-മെയിൽ അയച്ചതിനു പിന്നാലെയാണ് അരമണിക്കൂറിനകം സഭയിൽ ഇതിന്റെ രേഖകൾ ഉയർത്തിക്കാട്ടി ബജറ്റ് ചോർന്നുവെന്നു പറഞ്ഞ് പ്രതിപക്ഷം ബഹളം തുടങ്ങിയത്. ഇത് സർക്കാരിന് നാണക്കേടാകുകയും ചെയ്തു.

പത്രക്കാർക്കു നല്കാൻ തയാറാക്കിയ ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ ബജറ്റ് അവതരണം തീരുന്നതിനു മുമ്പ് അബദ്ധത്തിൽ മനോജ് അയയ്ക്കുകയായിരുന്നുവെന്നാണു സൂചന.

സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജി സന്നദ്ധതയുമായി തോമസ് ഐസക് രംഗത്ത് വന്നിരുന്നെങ്കിലും അത് അംഗീകരിക്കാൻ പാർട്ടി തയ്യാറാകില്ല. പകരം തെറ്റ് ചെയ്ത് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാനാണ് പാർട്ടി തോമസ് ഐസക്കിനു നിർദ്ദേശം നല്കിയത്.

ബജറ്റ് ചോർച്ചയെ രാഷ്ട്രീയ ആയുധമാക്കാൻ തീരുമാനിച്ചിരിക്കുന്ന പ്രതിക്ഷം പുതിയ ബജറ്റ് അവതരിപ്പിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇക്കാര്യം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവർണർ സദാശിവത്തെ കണ്ടു. ധനമന്ത്രി രാജിവയ്ക്കണമെന്ന ആവശ്യവും ചെന്നിത്തല ഉന്നയിച്ചിട്ടുണ്ട്. ബജറ്റിന്റെ പ്രസക്തി നഷ്ടപ്പെട്ടുവെന്നാണു മുൻ ധനമന്ത്രിയും കേരളാ കോൺഗ്രസ് നേതാവുമായി കെ.എം.മാണി പറഞ്ഞു.  

ബജറ്റ് ചോർന്നതിൽ തോമസ് ഐസക്ക് ജാഗ്രതക്കുറവുണ്ടായിയെന്നാണ് സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തിയത്. ബജറ്റ് വിവരങ്ങൾ ചോർന്നതു പരിശോധിക്കാനും പാർട്ടി തീരുമാനിച്ചു. സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജി സന്നദ്ധതയുമായി തോമസ് ഐസക് രംഗത്ത് വന്നിരുന്നെങ്കിലും അത് അംഗീകരിക്കാൻ പാർട്ടി തയ്യാറാകില്ല. പകരം തെറ്റ് ചെയ്ത് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാനാണ് പാർട്ടി തോമസ് ഐസക്കിനു നിർദ്ദേശം നല്കിയത്.

സംഭവത്തിൽ അന്വേഷണം നടത്താൻ മുഖ്യമന്ത്രി പിണറായി വിജയനും നിർദ്ദേശം നല്കി. ചീഫ് സെക്രട്ടറിയോടാണ് അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് നല്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചത്. ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ ചോർന്നതിനെക്കുറിച്ച് അന്വേഷിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്കും അറിയിച്ചിരുന്നു. നിയമസഭയിൽവച്ച രേഖകളൊന്നും ചോർന്നിട്ടില്ല. ബജറ്റിനൊപ്പം വച്ച പ്രധാനരേഖകളൊന്നും പുറത്തുവന്നിട്ടില്ലെന്നുമാണ് ഐസക് പറഞ്ഞത്.

ബജറ്റ് ചോർച്ചയെ രാഷ്ട്രീയ ആയുധമാക്കാൻ തീരുമാനിച്ചിരിക്കുന്ന പ്രതിക്ഷം പുതിയ ബജറ്റ് അവതരിപ്പിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇക്കാര്യം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവർണർ സദാശിവത്തെ കണ്ടു. ധനമന്ത്രി രാജിവയ്ക്കണമെന്ന ആവശ്യവും ചെന്നിത്തല ഉന്നയിച്ചിട്ടുണ്ട്. ബജറ്റിന്റെ പ്രസക്തി നഷ്ടപ്പെട്ടുവെന്നാണു മുൻ ധനമന്ത്രിയും കേരളാ കോൺഗ്രസ് നേതാവുമായ കെ.എം.മാണി പ്രതികരിച്ചത്. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP