മെത്രാൻ കായൽ പദ്ധതിക്ക് തുടക്കമിട്ടത് ഇടതു സർക്കാർ തന്നെ; എൽഡിഎഫ് സർക്കാരിന്റെ കാലത്തെ ഉത്തരവിന്റെ പകർപ്പുമായി ഉമ്മൻ ചാണ്ടിയുടെ വാർത്താസമ്മേളനം; 'സെക്രട്ടറിയേറ്റും വിറ്റോ' എന്ന് ചോദിച്ച് വി എസ് അച്യുതാനന്ദൻ; സർക്കാർ കൊള്ളസംഘമായി മാറിയെന്ന് പിണറായി വിജയൻ
തിരുവനന്തപുരം: വൻകിട റിസൽ എസ്റ്റേറ്റ് കമ്പനിക്ക് വേണ്ടി മെത്രാൻ കായൽ നികത്താൻ സർക്കാർ നൽകിയ വിവാദ തീരുമാനം റദ്ദാക്കി കൊണ്ട് ഉത്തരവ് പുറത്തിറക്കിയെങ്കിലും വിവാദങ്ങൾ ഒഴിയുന്നില്ല. വിവാദം മുറുകുമ്പോൾ ഇടതു മുന്നണിക്കും വലതു മുന്നണിക്കും ഒരുപോലെ ക്ഷീണമാകുന്ന വിധത്തിലാണ് കാര്യങ്ങളുടെ പോക്ക്. മെത്രാൻ കായൽ വിഷയം കൊഴുക്കുമ്പോൾ ഇടതു മുന്നണിയും വലതു മുന്നണിയും ഒരുപോലെ പ്രതിരോധത്തിലേക്കാണ് നീങ്ങാൻ കാരണം രണ്ട് മുന്നണിയിലെയും നേതാക്കൾക്ക് ഈ പദ്ധതിയുമായി ബന്ധമുണ്ടെന്നാണ് വ്യക്തമാകുന്നത്. പദ്ധതിക്ക് തുടക്കമിട്ടതും പ്രാരംഭ അനുമതി നൽകിയത് എൽഡിഎഫ് ആണെന്നും വാദിച്ചാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഇന്ന് വിഷയം ഉന്നയിച്ചത്. ഇതുമായി ബന്ധപ്പെട്ട കഴിഞ്ഞ സർക്കാറിന്റെ കാലത്തെ മന്ത്രിസഭാ രേഖകളും ഉമ്മൻ ചാണ്ടി മാദ്ധ്യമങ്ങൾക്ക് കൈമാറി.
ഇടതുസർക്കാർ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി കുമരകം വില്ലേജ് റിസോർട്ട് എന്ന പേരിൽ മുന്നോട്ട് വച്ച പദ്ധതിയാണ് മെത്രാൻ കായൽ പദ്ധതിയെന്നും യാതൊരു നിബന്ധനകളും ഇല്ലാതെയാണ് ഈ പദ്ധതിക്ക് ഇടതു സർക്കാർ അനുമതി നൽകിയതെന്നും ഉമ്മൻ ചാണ്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതിനായി നാലോളം ഉത്തരവുകൾ എൽഡിഎഫ് സർക്കാർ പുറപ്പെടുവിച്ചെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു. ഇതുമായി ബന്ധപ്പെട്ട രേഖകളും അദ്ദേഹം മാദ്ധ്യമങ്ങൾക്ക് നൽകി.
അതിനിടെ ഈ പദ്ധതി നടപ്പാകും എന്നു കരുതിയാണോ താങ്കൾ ഇതിന് ഉത്തരവ് നൽകിയതെന്ന ചോദ്യം ചോദിച്ച മാദ്ധ്യമപ്രവർത്തകനോട് അനുമതി നൽകുമ്പോൾ ഈ പദ്ധതി നടപ്പാകും എന്ന് തനിക്ക് യാതൊരു ഉറപ്പും ഇല്ലായിരുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിട്ടുവീഴ്ചകളൊന്നും ഈ പദ്ധതിക്കായി ചെയ്തിട്ടില്ലെന്നും, പാരിസ്ഥിതിക അനുമതികൾ നേടിയും, 2008ലെ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം പാലിച്ചും മാത്രമെ പദ്ധതി നടപ്പാക്കാവു എന്നാണ് മന്ത്രിസഭ നൽകിയ നിർദേശമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിവാദമായ നിലം നികത്തലിനുള്ള ഉത്തരവ് പിൻവലിച്ചത് തെറ്റ് പറ്റിയതുകൊണ്ടല്ലെന്നും, വിവാദങ്ങൾ ഒഴിവാക്കാൻ വേണ്ടി മാത്രമാണെന്നും പറഞ്ഞ മുഖ്യമന്ത്രി മെത്രാൻ കായലിൽ നിലം നികത്തി കൊണ്ടുവരാൻ പോകുന്ന പ്രൊജക്റ്റ് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഉള്ളതാണെന്നും, യാതൊരു വിട്ടുവീഴ്ചയും ഇളവുകളും ഈ പദ്ധതിക്കായി ചെയ്തു കൊടുത്തിട്ടില്ലെന്നും പറഞ്ഞു.
അതേസമയം ഉമ്മൻ ചാണ്ടിയെ രൂക്ഷമായി പരിഹസിച്ചു കൊണ്ടാണ് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ രംഗത്തെത്തിയത്. നിലം നികത്തലുമായി ബന്ധപ്പെട്ട വിവാദ ഉത്തരവുകൾ സർക്കാർ റദ്ദാക്കിയത് കൈയോടെ പിടക്കപ്പെട്ടതുകൊണ്ടാണെന്നും സെക്രട്ടറിയേറ്റ് ആർക്കെങ്കിലും പതിച്ചുനൽകിയോ എന്നറിയണമെങ്കിൽ അടുത്ത സർക്കാർ അധികാരത്തിൽ വരണമെന്നും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ പരിഹാസ രൂപേണ പറഞ്ഞു.
അവസാനപോക്കിൽ സർക്കാർ കടുംവെട്ട് വെട്ടുകയാണെന്നും, ഇത്തരത്തിൽ ധാരാളം ഉത്തരവുകൾ സർക്കാരിന്റെ പക്കൽ ഇനിയും ഉണ്ടെന്നും പ്രതിപക്ഷ നേതാവ് വി എസ് വ്യക്തമാക്കിയിരുന്നു.നിലം നികത്തലുകളുമായി ബന്ധപ്പെട്ട വിവാദ ഉത്തരവുകൾ സർക്കാർ റദ്ദാക്കിയത് കൈയോടെ പിടക്കപ്പെട്ടതുകൊണ്ടാണ്. വോട്ടുകൾ ലക്ഷ്യം വച്ച് ഒരു അപേക്ഷ പോലും വാങ്ങാതെയാണ് വേണ്ടപ്പെട്ടവർക്ക് ഉമ്മൻ ചാണ്ടി സർക്കാർ ഭൂമിദാനം ചെയ്യുന്നത്. ഇത്തരത്തിൽ പാവപ്പെട്ടവർക്ക് ലഭിക്കേണ്ട നൂറുകണക്കിനേക്കർ ഭൂമിയാണ് സർക്കാർ വേറെ പലർക്കുമായി പതിച്ചുനൽകിയത്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് മിച്ചഭൂമിയായി ഏറ്റെടുക്കണമെന്ന് കരുതിയതാണ് പല നിലങ്ങളെന്നും വി എസ് കൂട്ടിച്ചേർത്തു.
അതേസമയം യുഡിഎഫ് മന്ത്രിസഭക്കെതിരെ കടുത്ത ആക്ഷേപങ്ങളാണ് സിപിഐഎം പൊളിറ്റ് ബ്യൂറോ മെംബർ പിണറായി വിജയൻ ഉന്നയിച്ചത്. ഇനി വരാനിരിക്കുന്നത് എന്താണെന്ന് നല്ല ബോദ്ധ്യമുള്ളതിനാൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും സർക്കാരും എല്ലാം കൊള്ളയടിക്കുകയാണെന്ന് പിണറായി വിജയൻ പറഞ്ഞു. സർക്കാരാകെ കൊള്ളസംഘമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. എല്ലാം വിറ്റുതുലച്ച് കിട്ടാവുന്ന പണമെല്ലാം കൈക്കലാക്കുക, എല്ലാ അധികാര വഴിയിലുടെയും നേടാനുള്ളത് നേടുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച വേളയിൽ കോടതിക്ക് പോലും ഇടപെടേണ്ട അവസ്ഥയുണ്ടാക്കി. സംസ്ഥാനത്തിന്റെ ഭാവിക്ക് തന്നെ അപകടകരമാകുന്ന നിലപാടാണ് ഉമ്മൻ ചാണ്ടിയും മറ്റ് മന്ത്രിമാരും പോകുന്ന പോക്കിൽ സ്വീകരിക്കുന്നത്. സർക്കാരിന്റെ ഇത്തരം ഇടപാടുകളിൽനിന്ന് ഒഴിഞ്ഞ് നിൽക്കാൻ പല ഉന്നത ഉദ്യോഗസ്ഥരും അവധിയെടുത്ത് ഒളിച്ചു നടക്കുകയാണെന്നാണ് കേൾക്കുന്നതെന്നും പിണറായി പറഞ്ഞു.
കായൽ നികത്താനുള്ള ഉത്തരവുകൾ പിൻവലിച്ച സർക്കാർ നടപടിയിൽ സന്തോഷമുണ്ടെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരൻ പറഞ്ഞു. നേരത്തെ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിനു മുന്നോടിയായി ചട്ടങ്ങൾക്ക് വിരുദ്ധമായി 425 ഏക്കർ നിലംനികത്താൻ സർക്കാർ സ്വകാര്യ കമ്പനികൾക്ക് അനുമതി കൊടുത്തിരുന്നു. എന്നാൽ 2008ലെ നെൽവയൽതണ്ണീർത്തട സംരക്ഷണ നിയമത്തിന് എതിരാണ് ഈ ഉത്തരവെന്നും, അതിനാൽ സർക്കാർ അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപക വിമർശനങ്ങളും, പ്രതിഷേധങ്ങളും ഉണ്ടായിരുന്നു. തുടർന്ന് കടമക്കുടിയിലും, മെത്രാൻകായലിലും എൽഡിഎഫ് പ്രവർത്തകർ കൊടികുത്തുകയും ചെയ്തിരുന്നു.
മെത്രാൻ കായലിൽ 378 ഏക്കർ നിലം നികത്താനുള്ള സർക്കാർ അനുമതിക്ക് ഇന്നലെ ഹൈക്കോടതി സ്റ്റേ നൽകിയിരുന്നു. കായൽ നികത്തി യാതൊരു തരത്തിലുമുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടത്തരുതെന്നും കേസ് തീർപ്പാക്കുന്നത് വരെ തൽസ്ഥിതി തുടരണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍