Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മിഷേലിനെ കാണാതായി 24 മണിക്കൂർ കഴിഞ്ഞാണ് മൃതദ്ദേഹം കിട്ടിയത്; മൃതദേഹം അഴുകിയിരുന്നില്ല; ശരീരത്തിലുണ്ടായിരുന്ന ക്ഷതങ്ങളും പാടുകളും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലില്ല; സിഎ വിദ്യാർത്ഥിനി മിഷേൽ ഷാജിയുടെ മരണം ആത്മഹത്യയല്ല കൊലപാതകമാണെന്ന വാദവുമായി പിതാവ് ഷാജി

മിഷേലിനെ കാണാതായി 24 മണിക്കൂർ കഴിഞ്ഞാണ് മൃതദ്ദേഹം കിട്ടിയത്; മൃതദേഹം അഴുകിയിരുന്നില്ല;  ശരീരത്തിലുണ്ടായിരുന്ന ക്ഷതങ്ങളും പാടുകളും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലില്ല; സിഎ വിദ്യാർത്ഥിനി മിഷേൽ ഷാജിയുടെ മരണം ആത്മഹത്യയല്ല കൊലപാതകമാണെന്ന വാദവുമായി പിതാവ് ഷാജി

മറുനാടൻ മലയാളി ബ്യൂറോ

പിറവം :കൊച്ചി കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സിഎ വിദ്യാർത്ഥിനി പെരിയപ്പുറം എണ്ണയ്ക്കാപ്പിള്ളിൽ മിഷേൽ ഷാജിയുടെ (18) ദുരൂഹമരണം സംബന്ധിച്ച് വെളിപ്പെടുത്തലുമായി പിതാവ് ഷാജി വർഗീസ്. ക്രൈം ബ്രാഞ്ചിന്റെ അന്വേഷണത്തിൽ തനിക്ക് വിശ്വാസം നഷ്ടപ്പെട്ടെന്നും ഷാജി പറയുന്നു. 2017 മാർച്ച് ആറിനു വൈകിട്ടാണു മിഷേൽ ഷാജിയുടെ മൃതദേഹം ദുരൂഹമായ നിലയിൽ വേമ്പനാട് കായലിൽ ഐലൻഡ് വാർഫിനടുത്തു നിന്നും കണ്ടെത്തിയത്.

കേസിന്റെ അന്വേഷണ ചുമതല ക്രൈംബ്രാഞ്ച് പ്രത്യേകാന്വേഷണ സംഘത്തിനാണ് . മിഷേൽ ആത്മഹത്യ ചെയ്തതാണെന്നു പൊലീസ് ഹൈക്കോടതിയെ അറിയിച്ചിരുന്നത്. മിഷേലിനെ കാണാതായ ദിവസം ക്രോണിൻ ഫോണിലും എസ്എംഎസ് മുഖേനയും മാനസികമായി ബുദ്ധിമുട്ടിച്ചതിനെ തുടർന്നാണ് ആത്മഹത്യയെന്നായിരുന്നു നിഗമനം.

മിഷേൽ വെള്ളത്തിൽ മുങ്ങിയാണ് മരിച്ചതെന്നും ബലപ്രയോഗമോ പീഡനശ്രമമോ ഉണ്ടായിട്ടില്ലെന്നു ഡോക്ടറുടെ മൊഴിയിലും വ്യക്തമാണെന്നായിരുന്നു ക്രൈംബ്രാഞ്ച് പറഞ്ഞിരുന്നത്. സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു മിഷേലിന്റെ പിതാവ് ഷാജി വർഗീസ് സമർപ്പിച്ച ഹർജിയിലായിരുന്നു വിശദീകരണം.

മിഷേൽ ആത്മഹത്യ ചെയ്തതാണെന്ന പൊലീസിന്റെ വാദം ശരിയല്ലെന്നും കൊലപാതകമാണെന്നും ഷാജി വർഗീസ് വാദിക്കുന്നു. 16 മാസം കഴിഞ്ഞിട്ടും സംഭവത്തിലെ ദുരൂഹത നീങ്ങിയിട്ടില്ല. ആത്മഹത്യയാണെന്നു പറയുന്ന പൊലീസും ക്രൈംബ്രാഞ്ചും എന്തുകൊണ്ടാണ് അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് നൽകാത്തതെന്നും ഷാജി വർഗീസ് ചോദിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുകയാണ് ഷാജിയും ആക്ഷൻ കമ്മിറ്റിയും.

മിഷേലിന്റെ മരണം കൊലപാതകമെന്ന് സംശിക്കാൻ ഷാജി ചൂണ്ടിക്കാട്ടുന്ന കാരണങ്ങൽ ഇവയാണ്. 24 മണിക്കൂറോളം കഴിഞ്ഞാണു മൃതദേഹം കിട്ടിയത്. പക്ഷേ, മൃതദേഹം തീരെ അഴുകിയിരുന്നില്ല. വെള്ളത്തിൽ വീണിട്ടു കുറച്ചു മണിക്കൂറുകൾ മത്രമേ ആയിട്ടുള്ളൂ എന്ന നിലയിലായിരുന്നു മൃതദേഹം. വെള്ളം കുടിച്ചതിന്റെ ലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ല. മീനുകളോ ഈ ഭാഗത്തു വെള്ളത്തിൽ കാണാറുള്ള പ്രാണികളോ മൃതദേഹത്തെ കൊത്തിയിട്ടില്ല.

ഇതേ പാലത്തിൽ നിന്നു വീണ്, മുങ്ങിമരിച്ച നിലയിൽ പിന്നീടു കണ്ടെത്തിയ രണ്ടു സ്ത്രീകളുടെയും മൃതദേഹങ്ങൾ വികൃതമായിരുന്നു. ഗോശ്രീ പാലത്തിലേക്കു മിേഷൽ നടക്കുന്നതിനു തെളിവായി പൊലീസ് പറയുന്ന ദൃശ്യങ്ങളിലുള്ളതു മിഷേലല്ല. മൃതദേഹത്തിലുണ്ടായിരുന്ന ക്ഷതങ്ങളും പാടുകളും പോസ്റ്റ്‌മോർട്ടത്തിൽ പരിഗണിച്ചില്ല. മിഷേലിന്റെ ഫോൺ, വാച്ച് ,മോതിരം എന്നിവ എങ്ങനെ നഷ്ടപ്പെട്ടുവെന്നതിലും വ്യക്തത നൽകാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP