Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സി ദിവാകരനെതിരെ സിപിഐ ദേശീയ നേതൃത്വവും നടപടിക്ക് ; ദിവാകരനെ ദേശീയ നിർവ്വാഹക സമിതിയിൽ നിന്നും പുറത്താക്കിയേക്കും

സി ദിവാകരനെതിരെ സിപിഐ ദേശീയ നേതൃത്വവും നടപടിക്ക് ; ദിവാകരനെ ദേശീയ നിർവ്വാഹക സമിതിയിൽ നിന്നും പുറത്താക്കിയേക്കും

ന്യൂഡൽഹി: തിരുവനന്തപുരം ലോക്‌സഭാ തിരഞ്ഞെടുപ്പ് വിവാദത്തിൽ സംസ്ഥാന ഘടകം കുറ്റക്കാരനെന്ന് കണ്ടെത്തി നടപടിയെടുത്ത സി ദിവാകരനെ ദേശീയ നിർവ്വാഹക സമിതിയിൽ നിന്ന് സിപിഐ പുറത്താക്കുമെന്ന് സൂചന. ഇന്ന് ചേർന്ന സിപിഐയുടെ ദേശീയ നിർവ്വാഹക സമിതി യോഗത്തിൽ ദിവാകരനെതിരെ നടപടിയെടുക്കാൻ ധാരണയായിട്ടുണ്ട്. സിപിഐ ദേശീയ കൗൺസിൽ നാളെ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുത്തേക്കും.

സംസ്ഥാന സമിതി നടപടിയെടുത്ത നേതാവിനെ ഉന്നത സമിതിയിൽ നിലനിർത്തുന്നതിനെ സിപിഐ സംസ്ഥാന ഘടകം ചോദ്യം ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ദേശീയ നേതൃത്വവും ദിവാകരനെതിരെ അച്ചടക്ക നടപടി എടുക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാർത്ഥിനിർണയവുമായി ബന്ധപ്പെട്ട് സി ദിവാകരൻ ഉൾപ്പെടെ മൂന്ന് നേതാക്കൾക്കെതിരെ സിപിഐ അന്വേഷണ കമ്മിഷൻ റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നു. തുടർന്ന് നടപടിയുടെ ഭാഗമായി സംസ്ഥാന എക്‌സിക്യൂട്ടീവിൽ നിന്നും സി ദിവാകരനെ തരം താഴ്‌ത്തിയിരുന്നു.

വേണ്ടത്ര ആലോചനയില്ലാതെയാണ് പാർട്ടി അംഗംപോലും അല്ലാതിരുന്ന ബെനറ്റ് എബ്രഹാമിന് അംഗത്വം നൽകി സ്ഥാനാർത്ഥിയാക്കിയതെന്നാണ് പാർട്ടി അന്വേഷണ സമിതിയുടെ കണ്ടെത്തൽ. ജില്ലാ നിർവാഹക സമിതിയും ജില്ലാ കൗൺസിലും ബെനറ്റ് എബ്രഹാമിന്റെ സ്ഥാനാർത്ഥിത്വത്തെ എതിർത്തിട്ടും പുനരാലോചനക്ക് തയാറായില്ല. സിപിഐ(എം) പ്രാദേശിക നേതൃത്വത്തിന്റെ സമ്മർദത്തിന് വഴങ്ങിയാണ് സ്ഥാനാർത്ഥിയെ തീരുമാനിച്ചതെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.

ജില്ലാ നേതൃത്വം തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി 40 ലക്ഷത്തോളം രൂപ പിരിച്ചിരുന്നു. അതേസമയം, 1.25 കോടിയോളം രൂപ ബെനറ്റ് എബ്രഹാമിൽനിന്ന് ഉപരി കമ്മിറ്റികളുടെ അറിവില്ലാതെ കൈപ്പറ്റിയെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. ദിവാകരനെ കൂടാതെ രണ്ട് നേതാക്കൾക്കെതിരേയും സംസ്ഥാന നേതൃത്വം നടപടി എടുത്തു. പി രാമചന്ദ്രൻനായരെ സംസ്ഥാന എക്‌സിക്യുട്ടീവിൽ നിന്ന് പുറത്താക്കി. വെഞ്ഞാറമൂട് ശശിയെ തിരുവനന്തപുരം ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി. ഇതേ തുടർന്ന് വെഞ്ഞാറമൂട് ശശി പാർട്ടിയിൽ നിന്ന് രാജി വയ്ക്കുകയും ചെയ്തു.

ദേശീയ നേതൃത്വവും നടപടി എടുക്കുന്നതോടെ ദിവാകരൻ സിപിഐയുടെ സംസ്ഥാന കൗൺസിൽ അംഗമായി മാറും. നിയമസഭയിലെ സിപിഐയുടെ കക്ഷി നേതാവ് കൂടിയാണ് ദിവാകരൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP