മുസ്ലിങ്ങൾ ക്ഷേത്രങ്ങൾക്ക് സംഭാവന നൽകുന്നത് മതവിരുദ്ധം; സംഭാവന നൽകിയാൽ വിശ്വാസി ചെയ്യുന്നത് ഗുരുതരമായ പാപം: മുജാഹിദ് ബാലുശേരിയുടെ പ്രസംഗം വിവാദത്തിൽ
ക്ഷേത്രോത്സവങ്ങൾക്കും മറ്റും മുസ്ലിങ്ങൾ സംഭാവന നൽകുന്നത് മതവിരുദ്ധവും ദൈവനിഷേധവുമാണെന്ന് ഇസ്ലാമിക പ്രഭാഷകൻ മുജാഹിദ് ബാലുശേരി. ഇത്തരത്തിൽ സംഭാവന നൽകുന്നത് ഗുരുതരമായ പാപമാണെന്നും പ്രസംഗത്തിൽ പരാമർശിക്കുന്നു.
പരാമർശം ഇതിനോടകം സോഷ്യൽ മീഡിയയിൽ വിവാദമായിക്കഴിഞ്ഞു. 'നരകം എത്ര ഭയാനകം' എന്ന പേരിൽ നടത്തുന്ന പ്രഭാഷണ പരമ്പരയിൽ കോഴിക്കോട് വലിയങ്ങാടി ഖലീഫ മസ്ജിദിൽ നടത്തിയ പ്രഭാഷണത്തിലാണ് മുജാഹിദ് ബാലുശേരി വിവാദ പരാമർശങ്ങൾ നടത്തിയത്. യൂട്യൂബിൽ പ്രസംഗം അപ്ലോഡ് ചെയ്തിട്ടുണ്ട്. വിമർശനം വ്യാപകമായതോടെ പ്രസംഗത്തെ ന്യായീകരിച്ചും ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്.
ഏകദൈവ വിശ്വാസിയായ മുസ്ലിം ബഹുദൈവാരാധനയെ പ്രോത്സാഹിപ്പിക്കുകയാണ് ക്ഷേത്രങ്ങൾക്ക് സംഭാവന നൽകുന്നതിലൂടെ ചെയ്യുന്നതെന്നാണ് പ്രസംഗത്തിൽ പറയുന്നത്. ഉത്സവങ്ങൾക്ക് സംഭാവന നൽകുന്നതിലൂടെ വിശ്വാസി 'ശിർക്ക്' ആയി തീരും. അത് അപടകരമാണെന്നും പ്രഭാഷണത്തിൽ പറയുന്നു. ദൈവത്തിന് പങ്കുകാരുണ്ടെന്ന് സമ്മതിക്കുകയോ, ഏകദൈവ സങ്കൽപ്പത്തിന് പകരം ബഹുദൈവാരാധനയെ പ്രോത്സാഹിപ്പിക്കുന്ന പ്രവൃത്തികൾ ചെയ്യുന്നതിനെയോ ആണ് 'ശിർക്ക്' എന്നു പറയുന്നത്.
പ്രഭാഷണം ഒരു മണിക്കൂർ ദൈർഘ്യമുള്ളതാണ്. ഇതിലെ ഒരു ഭാഗത്താണ് ക്ഷേത്രങ്ങളുമായി താരതമ്യം ചെയ്തുള്ള ഭാഗം. 'ഒരാൾ നരകത്തിലെത്തിപ്പെടാനുള്ള ഒന്നാമത്തെ കാര്യം ശിർക്ക് ആണ്. ശിർക്കിന്റെ അംശങ്ങൾ വരുന്നതിനെ ജാഗ്രതയോടെ ശ്രദ്ധിക്കണം. പലയാളുകളും ബിസിനസ് സ്ഥാപനങ്ങൾ നടത്തുമ്പോൾ ക്ഷേത്രത്തിന്റെ ഉത്സവത്തിന് ആളുകൾ പൈസ ചോദിച്ചുവരും. അപ്പോൾ കച്ചവടമല്ലേ, ബിസിനസ്സുകാരല്ലേ, ഒരു മ്യൂച്വൽ അണ്ടർസ്റ്റാന്റിങ്ങിൽ പോണ്ടേ... ക്ഷേത്രോത്സവത്തിന് 50 രൂപ നൽകും. നീ ശിർക്കിലാണെന്ന് മനസ്സിലാക്കിക്കോ. നീ ശിർക്കിനെ പ്രോത്സാഹിപ്പിക്കുന്നു. ഗുരുതരമായ പാപത്തിനാണ് നീ കൂട്ടുനിൽക്കുന്നത്. വേശ്യാലയം നടത്താൻ പണം തരണമെന്നാവശ്യപ്പെട്ട് നോട്ടീസുമായി വന്നാൽ ഹിന്ദുക്കൾക്ക് നിങ്ങൾ പണം കൊടുക്കുമോ? വളരെ പ്രധാനപ്പെട്ട പോയിന്റാണ് പറയുന്നത്. കൊടുക്കുമോ, ഇല്ല അല്ലേ...കള്ളുഷാപ്പ് ഉണ്ടാക്കാൻ 50 രൂപ തരണം എന്നുപറഞ്ഞാൽ നിങ്ങൾ കൊടുക്കുമോ? അതിനേക്കാൾ ഗുരുതരമല്ലേ ക്ഷേത്രത്തിന് കൊടുക്കുന്നത്? കള്ളുഷാപ്പിനാണെന്ന് പറഞ്ഞാൽ നമുക്ക് ദേഷ്യം പിടിക്കും. വിഗ്രഹ പൂജയ്ക്കാണെന്ന് പറഞ്ഞാലോ മ്യൂച്വൽ അണ്ടർസ്റ്റാന്റിൽ പോണ്ടേ എന്നു പറയും. അപ്പോൾ നമ്മുടെ മനസ്സിൽ ശിർക്കിന്റെ സ്ഥാനം ഏറ്റഴും താഴെ. ചെറിയ തിന്മ ഏറ്റവും മേലെ. ഒരു മുസലിയാർ പള്ളിയിൽനിന്ന് കള്ളുകുടിച്ചുവെന്ന് കേട്ടാൽ എന്നെന്നേക്കുമായി അയാളെ ഒഴിവാക്കും. ഒരു മസ്ലിയാർ മുഹിയുദ്ദീൻ ശൈഹിനെ വിളിച്ചുവെന്ന് കേട്ടാൽ അയാളെ എന്നെന്നേക്കുമായി പള്ളിയിൽ നിലനിർത്തും. എന്തു ദീനാണിത്? ഏതു ദീനാണിത്? അല്ലാഹു ഏറ്റവും വെറുക്കുന്ന ശിർക്ക് മുസ്ലിയാർ ചെയ്തു എന്നു പറഞ്ഞാൽ ഒരു പ്രശ്നവുമില്ല. അതിന്റെ താഴെയുള്ള ഒരു തെറ്റ്, വ്യഭിചരിച്ചു എന്നുപറഞ്ഞാലോ ഭയങ്കര വിവാദമായിപ്പോയി. ഓനെ ദുനിയാവിൽ ഒരു കൊമ്പത്തും ജീവിക്കാൻ അനുവദിക്കില്ല...' എന്നിങ്ങനെയാണ് പ്രഭാഷണത്തിലെ വിവാദ ഭാഗം.
ക്ഷേത്രത്തിന് പണം നൽകുന്നത് വേശ്യാലയത്തിന് പണം നൽകുന്നത്തിലും വലിയ പാപം‘മതേതറ’ ഹിന്ദുക്കൾ തീർച്ചയായും കേട്ടിരിക്കണം ക്ഷേത്രത്തിന് പണം നൽകുന്നത് വേശ്യാലയത്തിന് പണം നൽകുന്നത്തിലും വലിയ പാപമാണെന്ന വാദവുമായി പ്രമുഖ മുസ്ലിം പണ്ഡിതൻ മുജാഹിദ്ദീൻ ബാലുശ്ശേരി. ഖുർആൻ പ്രകാരം എറ്റവും വലിയ പാപം അള്ളാഹുവിനു പങ്കുചേർക്കൽ-അന്യദൈവാരാധന അഥവാ ശിർക്ക് ആണ്. അതുകൊണ്ട് മദ്യപനെക്കാളും, വ്യഭിചാരിയെക്കാളും വലിയ പാപി ക്ഷേത്രത്തിനു പണം നൽകുന്നവാനാണ് എന്നും മുജാഹിദ് അഭിപ്രായപ്പെടുന്നു.ക്ഷേത്ര പരിപാടികളിലും മത സൗഹാർദ്ദ വേദികളിലും പ്രഭാഷണങ്ങൾ നടത്താറുള്ള മുജാഹുദ്ദീൻ ബാലുശ്ശേരി, പള്ളിക്കുള്ളിൽ മുസ്ലീങ്ങൾക്കു വേണ്ടി മാത്രമായി നടത്തിയ പ്രഭാഷനത്തിലാണ് ഇത്തരത്തിൽ വർഗ്ഗീയ പരാമർശങ്ങൾ നടത്തിയത്. പ്രഭാഷണത്തിന്റെ വീഡിയോ ആരോ യൂടൂബിൽ അപ്ലോഡ് ചെയ്തതോടെയാണ് ഇത് ശ്രദ്ധിക്കപ്പെട്ടത്
Posted by Ekalavya "ഏകലവ്യൻ" on Sunday, 3 May 2015
മമ്പുറം മുതൽ അജ്മീർ വരെ അല്ലാഹുവല്ലാത്ത മനുഷ്യരെ വിളിച്ചു പ്രാർത്ഥിക്കുന്ന നിരവധിപേരുള്ള സ്വന്തം സമുദായത്തിൽ നിന്നുകൊണ്ടാണ് മുജാഹിദ് ബാലുശേരി ക്ഷേത്രങ്ങൾക്ക് സംഭാവ നൽകരുതെന്ന് പറയുന്നതെന്നാണ് സോഷ്യൽ മീഡിയയിൽ ഉയർന്ന വിമർശനങ്ങളിലൊന്ന്. ക്ഷേത്രങ്ങൾ വേശ്യാലയങ്ങൾക്ക് തുല്യമാണെന്ന് പറയുമ്പോൾ, മദ്രസ്സകൾ ആയുധപരിശീലന കേന്ദ്രങ്ങളാനെന്നും, പള്ളികൾ വർഗ്ഗീയവാദികളുടെ ഒളിത്താവളങ്ങൾ ആണെന്നും പറയുന്നതിൽ ക്ഷോഭിക്കരുതെന്നും വിമർശകർ ചൂണ്ടിക്കാണിക്കുന്നു.
എന്നാൽ, സന്ദർഭത്തിൽനിന്ന് അടർത്തിമാറ്റിയുള്ള ഭാഗമാണ് വാട്സ് ആപ്പിലിലൂടെയും ഫേസ്ബുക്കിലൂടെയും പ്രചരിപ്പിക്കുന്നതെന്നാണ് മുജാഹിദ് ബാലുശേരിയെ ന്യായീകരിക്കുന്നവർ പറയുന്നത്. ക്ഷേത്രങ്ങളായാലും ചർച്ചുകളായാലും ജാറങ്ങളായാലും അല്ലാഹുവല്ലാത്ത ശക്തികൾ ആരാധിക്കപ്പെടുന്ന കേന്ദ്രങ്ങളുമായി സഹകരിക്കാൻ യഥാർഥ വിശ്വാസിക്ക് സാധിക്കില്ലെന്ന് സമർഥിക്കുകയാണ് പ്രഭാഷണത്തിലൂടെ ചെയ്തതെന്നാണ് വാദം. ഖബറിടങ്ങളെ പൂജിക്കുന്നതിനെ ശക്തമായി എതിർക്കുന്നവരാണ് മുജാഹിദുകളെന്നും ഇത് വ്യക്തമാക്കിയുള്ള മുജാഹിദ് ബാലുശേരിയുടെ പ്രഭാഷണങ്ങൾ കാണാതെയാണ് ഈയൊരുഭാഗം മാത്രം അടർത്തിയെടുത്ത് വർഗീയ വാദിയെന്ന് കുറ്റപ്പെടുത്തുന്നതെന്നുമാണ് ബാലുശേരി അനുകുലികളുടെ വാദം.
പ്രസംഗത്തിന്റെ പൂർണ രൂപം:
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍