മുല്ലപ്പെരിയാറിൽ മേൽനോട്ട സമിതി എത്തുന്നു; അധ്യക്ഷനെതിരെ നിലപാട് കടുപ്പിക്കാൻ കേരളം; ജലനിരപ്പ് താഴ്ത്തി ചോർച്ച കുറച്ച് സമിതിയെ തെറ്റിധരിപ്പിക്കാൻ തമിഴ്നാട്
ഇടുക്കി: സുപ്രീംകോടതി നിയോഗിച്ച മേൽനോട്ടസമിതി ഇന്ന് മുല്ലപ്പെരിയാർ അണക്കെട്ടിൽ പരിശോധന നടത്തും. ജലനിരപ്പ് 140 ന് മുകളിലെത്തുമ്പോഴുള്ള അണക്കെട്ടിന്റെ അവസ്ഥ പരിശോധിക്കുകയാണ് ലക്ഷ്യം. ചെയർമാൻ എൽ.എ.വി. നാഥന്റെ നേതൃത്വത്തിൽ നവംബർ മൂന്നിനാണ് സമിതി അണക്കെട്ട് സന്ദർശിച്ചത്. അന്ന് ജലനിരപ്പ് 137.80 അടിയായിരുന്നു. കേന്ദ്ര ജലക്കമ്മീഷനിലെ ചീഫ് എൻജിനീയർ എൽ.എ.വി നാഥൻ ചെയർമാനും സംസ്ഥാന അഡീഷണൽ ചീഫ് സെക്രട്ടറി വി.ജെ കുര്യനും തമിഴ്നാട് പൊതുമരാമത്തു വകുപ്പ് സെക്രട്ടറി എം. സായികുമാറും അംഗങ്ങളായുള്ള സമിതിയാണ് അണക്കെട്ടിൽ പരിശോധന നടത്തുന്നത്. ഇതിന് ശേഷം നടക്കുന്ന യോഗത്തിൽ മേൽനോട്ട സമിതി അധ്യക്ഷന്റെ നടപടികളിൽ കേരളം അതൃപ്തി അറിയിക്കും.
ജലനിരപ്പ് 142 അടിയിലെത്തിയതിന് ശേഷം ആദ്യമായാണ് സമിതി പരിശോധനയ്ക്കെത്തുന്നത്. ജലനിരപ്പ് കുറക്കണമെന്ന കേരളത്തിന്റെ ആവർത്തിച്ചുള്ള ആവശ്യം തള്ളിയതും, സമിതി അധ്യക്ഷന്റെ പക്ഷപാതപരമായ പെരുമാറ്റമുൾപ്പെടെയുള്ള വിഷയങ്ങളും കേരളം യോഗത്തിൽ ഉന്നയിക്കും. അതിനിടെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞു. 140.9 അടിയായാണ് ജലനിരപ്പ് കുറഞ്ഞത്. ഡാമിന്റെ പരിസരത്ത് മഴകുറഞ്ഞതാണ് ജലനിരപ്പ് കുറയുവാൻ കാരണം. ഇതിനൊപ്പം ജലം കൊണ്ടു പോകുന്നതിന്റെ അളവ് തമിഴ്നാട് പരമാവധി വർധിപ്പിക്കുകയും ചെയ്തു. സെക്കൻഡിൽ 1000 ഘനയടിയിൽ താഴെയാണ് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക്. സെക്കൻഡിൽ 2020 ഘനയടി ജലമാണ് തമിഴ്നാട് കൊണ്ടു പോകുന്നത്. അതേസമയം, അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് പെയ്യുന്ന മഴയുടെ അളവറിയാൻ കേരളം മഴമാപിനി യന്ത്രം സ്ഥാപിച്ചു.
മുല്ലപ്പെരിയാറിൽ മേൽനോട്ട സമിതി സന്ദർശനം കൂടി കണക്കിലെടുത്താണ് ജലനിരപ്പ് കുറയ്ക്കാൻ തമിഴ്നാട് തയ്യാറായത് എന്നാണ് സൂചന. 142 അടിയായിട്ടും ഡാമിന് കുഴപ്പമൊന്നുമില്ലെന്നാകും വാദം. ജലനിരപ്പ് 140 അടിക്കു മുകളിലെത്തിയപ്പോൾ, മേൽനോട്ട സമിതി പരിശോധന നടത്തണമെന്ന് കേരളം പലതവണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അധ്യക്ഷൻ വഴങ്ങിയില്ല. കേരളത്തിന്റെ ആവർത്തിച്ചുള്ള സമ്മർദ്ദത്തെ തുടർന്ന് ജലനിരപ്പ് കുറക്കണമെന്ന് തമിഴ്നാടിന് മേൽനോട്ട സമിതി അധ്യക്ഷൻ നിർദ്ദേശം നൽകി. അതു പോലും തമിഴ്നാട് അംഗീകരിച്ചില്ല. ഇപ്പോൾ ജലനിരപ്പ് താഴ്തി ചോർച്ചയുടെ അളവ് കുറയ്ക്കാനാണ് തമിഴ്നാടിന്റെ നീക്കം. ഇതിനെല്ലാം ചെയർമാന്റെ മൗനാനുവാദം ഉണ്ടെന്നാണ് കേരളത്തിന്റെ നിലപാട്.
തുടർന്ന് തമിഴ്നാടിനെതിരെ ചെറുവിരലനക്കാത്ത സമിതി അധ്യക്ഷന്റെ പക്ഷപാതപരമായ നിലപാടുകൾക്കെതിരെ കേരളം കേന്ദ്ര ജലകമ്മീഷന് കത്തയച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്നത്തെ യോഗത്തിന് പ്രാധാന്യമേറുന്നത്. പ്രധാന അണക്കെട്ടിലും ബേബി ഡാമിലുമുള്ള ചോർച്ചകൾ ഉയർത്തുന്ന സുരക്ഷാ പ്രശ്നങ്ങളും കേരളം ഉന്നയിക്കും. ഒപ്പം കേരളത്തിൽ നിന്നും പരിശോധനക്ക് എത്തുന്ന ഉദ്യോഗസ്ഥരെ തമിഴ്നാട് തടയുന്നതും ചർച്ചാ വിഷയമാകും. ഇ.എസ്. ബിജിമോൾ എംഎൽഎ യുടെ നേതൃത്വത്തിലെത്തിയ മാദ്ധ്യമ പ്രവർത്തകർ കയ്യേറ്റം ചെയ്തെന്ന് തമിഴ്നാട് പൊതുമരാമത്തു വകുപ്പ് ഉദ്യോഗസ്ഥർ പരാതി ഉന്നയിച്ചിരുന്നു. ഇക്കാര്യം യോഗത്തിലും തമിഴ്നാട് ഉന്നയിക്കും.
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ പരിശോധിക്കാനെത്തിയ ദുരന്തനിവാരണ അഥോറിറ്റി ഉദ്യോഗസ്ഥരെ തടഞ്ഞ തമിഴ്നാട് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ സംസ്ഥാന സർക്കാരിനോട് ഉദ്യാഗസ്ഥ സംഘം ആവശ്യപ്പെട്ടിരുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനാണ് അഥോറിറ്റി രൂപീകരിച്ചത്. ദുരന്തസാധ്യതയുള്ള ഏതുപ്രദേശത്തും അഥോറിറ്റിക്ക് പരിശോധന നടത്താം. മറ്റൊരു വകുപ്പിനോ, സംസ്ഥാന മന്ത്രിമാർക്കോ, ഉദ്യോഗസ്ഥർക്കോ ഇതിൽ ഇടപെടാൻ അനുമതിയില്ല.
ദേശീയ ദുരന്തനിവാരണ അഥോറിറ്റി ചെയർമാൻ പ്രധാനമന്ത്രിയും സംസ്ഥാന ചെയർമാൻ മുഖ്യമന്ത്രിയുമാണ്. തമിഴ്നാട് അഥോറിറ്റി അധികൃതർ ഇതുവരെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ അപകട സാധ്യതയെക്കുറിച്ചോ രക്ഷാപ്രവർത്തനങ്ങളെക്കുറിച്ചോ പരിശോധന നടത്തിയിട്ടില്ല. അതേസമയം ആക്ടിൻെ പരിധിയിൽനിന്നുകൊണ്ടാണ് കേരളം പരിശോധന നടത്തിയത്. ഇതു തടസ്സപ്പെടുത്തിയ ഉദ്യോഗസ്ഥർക്കെതിരെ അഥോറിറ്റി ആക്ട് സെക്ഷൻ(52) പ്രകാരം ഒരുവർഷംവരെ തടവുശിക്ഷ ലഭിക്കാം. ഈ സാഹചര്യത്തിലാണ് ബിജി മോൾ വിഷയം തമിഴ്നാട് ആയുധമാക്കുന്നത്.
അതിനിടെ അണക്കെട്ടിൽ സ്ഥാപിച്ചിട്ടുള്ള ആക്സിലറേറ്റർ, സീസ്മോഗ്രാഫ്, ത്രെഷോൾഡ് സെറ്റ് മോണിറ്റർ എന്നിവ പ്രവർത്തിക്കുന്നില്ലെന്നു ദുരന്തനിവാരണ സമിതി കണ്ടെത്തിയിരുന്നു. തമിഴ്നാടാണ് ഈ ഉപകരണങ്ങൾ സ്ഥാപിച്ചതും അറ്റകുറ്റപ്പണികൾ നടത്തുന്നതും. എന്നാൽ കഴിഞ്ഞ തമിഴ്നാട് ഇതിന്റെ അറ്റകുറ്റ പണികൾ നടത്തുന്നില്ല. ഇത് പ്രവർത്തനക്ഷമമാണോയെന്നുറപ്പാക്കേണ്ട അവസ്ഥ മുല്ലപ്പെരിയാറിൽ ഇപ്പോഴുണ്ട്. ഈ പരിശോധനക്കാണ് അഥോറിറ്റി നോഡൽ ഓഫീസറും സംഘവും അണക്കെട്ടിലെത്തിയത്. പരിശോധന നടത്തുമെന്ന അറിയിപ്പ് തേനി കളക്ടർക്ക് നേരത്തേ നൽകിയിരുന്നു. കൂടാതെ അണക്കെട്ടിലേക്ക് കടന്നപ്പോൾ തമിഴ്നാട് ഉദ്യോഗസ്ഥരുടെ കൈവശം തങ്ങളുടെ മൊബൈൽ ഫോണും ക്യാമറയും ബാഗുമെല്ലാം നൽകുകയും ചെയ്തു. എന്നിട്ടും ഉദ്യോഗസ്ഥരെ തടയുകയായിരുന്നു.
അതിനിടെ മുല്ലപ്പെരിയാറിൽ വെതർ സ്റ്റേഷൻ പ്രവർത്തനക്ഷമമാക്കും. കഴിഞ്ഞ ദിവസം ദുരന്ത നിവാരണ സേന റൂട്ട്മാർച്ച് നടത്തിയിരുന്നു. വെള്ളം പൊങ്ങിയാൽ രക്ഷപ്പെടാൻ കഴിയുമെന്നു കണ്ടെത്തിയ 94 സ്ഥലങ്ങളിലായിരുന്നു റൂട്ട് മാർച്ച്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍