നിപ്പയ്ക്ക് കാരണം വവ്വാലാണോ എന്നറിയില്ല: മഴക്കാലം തുടങ്ങും മുൻപേ കേരളം മുഴുവൻ പനിയുടെ പിടിയിൽ; കൊച്ചിയിൽ രണ്ടു വയസുകാരി മരിച്ചതും തലച്ചോറിലെ വെള്ളക്കെട്ട് മൂലം; കരുതലുമായി ലോകാരോഗ്യ സംഘടനയും; പനിപ്പേടി മാറാതെ കേരളം
കൊച്ചി: നിപ്പ രോഗബാധയ്ക്ക് കാരണം വവ്വാലാണോ എന്ന കാര്യത്തിൽ ഇനിയും വ്യക്തത കൈവന്നിട്ടില്ല. മഴക്കാലം തുടങ്ങു മുമ്പേ കേരളം മുഴുവൻ പനിയുടെ പിടിയിലാണ്. ആശങ്ക വർദ്ധിപ്പിച്ചു കൊണ്ട് കൊച്ചിയിൽ രണ്ടര വയസുകാരൻ മരിച്ചു. പനി ബാധിച്ചു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന രണ്ടര വയസ്സുകാരനാണ് മരിച്ചത്.
മട്ടാഞ്ചേരി ഈരവേലി റോഡിൽ സജീർ മുഹമ്മദിന്റെയും അൽഫ്രിയുടെയും മകൻ ഫർദീനാണ് മരിച്ചത്. കബറടക്കം നടത്തി. കുട്ടിയുടെ സ്രവ സാംപിൾ വൈറസ് ബാധ പരിശോധനയ്ക്ക് അയച്ചതിന്റെ ഫലം ലഭിച്ചിട്ടില്ല. വൈറസ് ബാധയില്ലെന്നാണ് പ്രാഥമിക നിഗമനമെന്നും തലച്ചോറിലെ നീർക്കെട്ടാണ് മരണകാരണമെന്നും ഡോക്ടർമാർ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു.
ജില്ലയിൽനിന്ന് വിദഗ്ധ പരിശോധനയ്ക്ക് അയച്ച നാലു സാംപിളുകളിൽ ഒന്നിൽ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. ഫർദീന്റേതുൾപ്പെടെ മൂന്നു സാംപിളുകളുടെ ഫലം ലഭിക്കാനുണ്ടെന്നും ജില്ലാ മെഡിക്കൽ ഓഫിസർ പറഞ്ഞു. നെട്ടൂരിൽ താമസിക്കുന്ന പേരാമ്പ്ര സ്വദേശികളായ രണ്ടു പാരാ മെഡിക്കൽ വിദ്യാർത്ഥിനികളെ ഇന്നലെ പനി ബാധയെത്തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ മറ്റൊരു പാരാമെഡിക്കൽ വിദ്യാർത്ഥിനിയെ കളമശേരി മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. ചേർത്തല സ്വദേശിയാണിത്. മൂവരുടെയും നില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ വ്യക്തമാക്കി. കടുത്ത പനിയും മറ്റു ലക്ഷണങ്ങളുമായി നാലു പേരെയാണ് കഴിഞ്ഞ ദിവസം ജില്ലയിൽ നിരീക്ഷണത്തിലാക്കിയത്. ഇതിൽ ഒരാൾക്ക് ചെള്ളു പനിയാണെന്ന് സ്ഥിരീകരിച്ചു.
പേരാമ്പ്രയ്ക്കു സമീപം പന്തിരിക്കയിലെ കിണറ്റിൽനിന്ന് പിടികൂടിയ വവ്വാലുകളല്ല നിപ വൈറസിന്റെ ഉറവിടമെന്ന് സ്ഥിരീകരിച്ചു. ഭോപാലിലെ ലാബിലേക്ക് പരിശോധനയ്ക്കയച്ച വവ്വാലുകളുടെയും മറ്റ് വളർത്തുമൃഗങ്ങളുടെയും സാമ്പിളിൽ നിപ വൈറസില്ലെന്ന ഫലം പുറത്തുവന്നു. പനിബാധിച്ച് മരിച്ച ചങ്ങരോത്ത് സൂപ്പിക്കടയിലെ സാബിത്തിന്റെ വീട്ടിലെ കിണറ്റിൽനിന്ന് പിടിച്ച വവ്വാലുകളുടേതുൾപ്പെടെ 21 സാമ്പിളുകളാണ് ഭോപാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസിൽ പരിശോധിച്ചത്. ഈ ഫലങ്ങളെല്ലാം നെഗറ്റീവാണെന്ന് സംസ്ഥാന മൃഗസംരക്ഷണവകുപ്പ് ഡയറക്ടർ ഡോ. എൻ.എൻ. ശശി പറഞ്ഞു.
ഇതോടെ വവ്വാലുകളിൽ നിന്നല്ലെങ്കിൽ വൈറസ് എവിടെനിന്നുവന്നു എന്നതിനെക്കുറിച്ച് കൂടുതൽ അന്വേഷണം വേണ്ടിവരും. സാബിത്തിന് എങ്ങനെ രോഗബാധയുണ്ടായെന്നതിലേക്കാണ് അന്വേഷണം നീളുന്നത്. മെയ് അഞ്ചിനാണ് സാബിത്ത് പനിബാധിച്ച് മരിച്ചത്. നിപയാണ് മരണകാരണമെന്നാണ് ആരോഗ്യവകുപ്പിന്റെ അനുമാനമെങ്കിലും രക്തസാന്പിളുകൾ പരിശോധനയ്ക്ക് അയയ്ക്കാത്തതിനാൽ സ്ഥിരീകരിച്ചിരുന്നില്ല. പിന്നീട് സാബിത്തിന്റെ സഹോദരൻ സാലിഹും പിതാവ് മൂസ്സയും നിപ ബാധിച്ച് മരിച്ചു. മൂവരും സൂപ്പിക്കടയ്ക്ക് സമീപമുള്ള കിണർ വൃത്തിയാക്കാൻ ഇറങ്ങിയശേഷമാണ് നിപ പടർന്നതെന്നാണ് കരുതിയിരുന്നത്. അതുകൊണ്ടാണ് ഈ കിണറ്റിലുള്ള വവ്വാലുകളുടെ സാമ്പിളുകൾ പരിശോധിച്ചതും.
ഈ വവ്വാലുകളല്ല വൈറസ് വാഹകരെന്ന് സ്ഥിരീകരിച്ചതോടെ സാബിത്തിന്റെ യാത്രാവിവരവും പൂർവസാഹചര്യവും അന്വേഷിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജയും കോഴിക്കോട് കളക്ടർ യു.വി. ജോസും വെള്ളിയാഴ്ച കോഴിക്കോട്ട് ചേർന്ന സർവകക്ഷി യോഗത്തിനുശേഷം പറഞ്ഞു. ഇതിനായി വടകര റൂറൽ എസ്പി.യെ നിയോഗിച്ചു.
പഴംതീനി വവ്വാലുകളാണ് നിപ വൈറസിന്റെ ഉറവിടമെന്ന് നേരത്തേ വിദേശത്ത് നടത്തിയ പഠനങ്ങളിൽ തെളിഞ്ഞിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് രോഗം പടർന്ന സ്ഥലത്തുകണ്ടെത്തിയ വവ്വാലിന്റെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചത്. തൊണ്ടയിൽനിന്നുള്ള സ്രവം, രക്തം, കാട്ടം എന്നിവയുടെ സാമ്പിളുകളാണ് വവ്വാലിന്റേതായി പരിശോധനയ്ക്കയച്ചത്.
എട്ട് പന്നികളുടെ മൂക്കിൽനിന്നുള്ള സ്രവം, രക്തം എന്നിവയും പശുവിന്റെയും ആടിന്റെയും രക്തസാമ്പിളുകളും പരിശോധിച്ചു. വളർത്തുമൃഗങ്ങൾക്ക് നിപ ബാധിച്ചിട്ടില്ലെന്നതിന്റെ തെളിവുകൂടിയാണ് പരിശോധനാഫലം. കേന്ദ്രസർക്കാർ അനുമതിയോടെയാണ് വെള്ളിയാഴ്ച വൈകീട്ട് ലബോറട്ടറി പരിശോധനാഫലം പുറത്തുവിട്ടത്.
നിപ രോഗവാഹകരല്ലാത്ത ഇൻസെക്ടിവോറസ്(കീടങ്ങളെ ഭക്ഷിക്കുന്ന) വവ്വാലുകളെയാണ് പന്തിരിക്കരയിലെ കിണറ്റിൽനിന്ന് പിടിച്ചതും സാന്പിൾ ശേഖരിച്ചതും. സാധാരണ നിപ വൈറസ് കാണുന്നത് പഴങ്ങൾ ഭക്ഷിക്കുന്ന വവ്വാലുകളിലാണ്. ഇത്തരം വവ്വാലുകളുടെ സാമ്പിളുകൾകൂടി പരിശോധിക്കുന്നുണ്ട്. മൃഗസംരക്ഷണവകുപ്പ് അധികൃതർ പന്തിരിക്കരയിലും പരിസരത്തുനിന്നുമായി ഇവയുടെ കാട്ടവും മൂത്രവും ശേഖരിക്കുന്നുണ്ട്. ഏതാണ്ട് 50 സാമ്പിളെങ്കിലും ശേഖരിക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ, മഴപെയ്യുന്നതിനാൽ കാട്ടം ശേഖരിക്കുന്നത് ബുദ്ധിമുട്ടായിരിക്കുകയാണ്.
പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള സംഘം ശനിയാഴ്ച ജില്ലയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവർ പഴങ്ങൾ ഭക്ഷിക്കുന്ന വവ്വാലുകളെ പിടികൂടും. നേരത്തേവന്ന കേന്ദ്രസംഘം തിരിച്ചുപോയിരുന്നു.
കരുതലുമായി ലോകാരോഗ്യ സംഘടന
അതേസമയം കേരളത്തിൽ പടർന്നു പിടിക്കുന്ന നി പ വൈറസ് ബാധയിൽ വിശദമായ പഠനം നടത്താനൊരുങ്ങി ലോകാരോഗ്യസംഘടന. മലേഷ്യയിൽ കണ്ടെത്തിയതുമുതൽ കോഴിക്കോട്ടെ പേരാമ്പ്രയിൽ കണ്ടതുവരെയുള്ള വൈറസ് ബാധകളെപ്പറ്റിയാണ് പഠനം. ആഫ്രിക്കയിൽ എബോള രോഗം പടർന്നതിനുപിന്നാലെ രൂപംകൊണ്ട കൊയലീഷൻ ഫോർ എപിഡെമിക് പ്രിപ്പേർഡ്നെസ് ഇന്നവേഷൻ (സി.ഇ.പി.ഐ.) എന്ന അന്താരാഷ്ട്ര സംഘടനയുമായി ലോകാരോഗ്യസംഘടന വിഷയം ചർച്ചചെയ്തു.
നിപയ്ക്കെതിരായ പ്രതിരോധമരുന്നു കണ്ടെത്താൻ സി.ഇ.പി.ഐ. 170 കോടി രൂപയും പ്രഖ്യാപിച്ചു. യു.എസ്. കമ്പനികളായ പ്രൊഫക്ടസ് ബയോസയൻസസ്, എമർജെന്റ് ബയോ സൊലൂഷൻസ് എന്നിവയ്ക്കാണ് അടുത്ത അഞ്ചുവർഷത്തേക്ക് ഈ തുക അനുവദിച്ചത്.മൃഗങ്ങളിൽ പരീക്ഷിച്ചുവിജയിച്ച മരുന്ന് മനുഷ്യരിലുംകൂടി ഉപയോഗയോഗ്യമാക്കാനുള്ള പരീക്ഷണങ്ങളാകും കമ്പനികൾ നടത്തുക. പ്രൊഫക്ടസ് വികസിപ്പിച്ചെടുത്ത മരുന്ന് നേരത്തേ മൃഗങ്ങളിൽ പരീക്ഷിച്ച് വിജയിച്ചിരുന്നു. ഗവേഷകരായ ക്രിസ്റ്റഫർ ബ്രോഡർ, കാതറിൻ ബൊസാർട്ട് എന്നിവർ യൂണിഫോംഡ് സർവീസസ് യൂണിവേഴ്സിറ്റി ഓഫ് ദ ഹെൽത്ത് സയൻസസിൽവെച്ച് 15 വർഷംമുൻപ് കണ്ടുപിടിച്ച പ്രതിരോധമരുന്നിൽ പരീക്ഷണം നടത്താനാണ് അവർ ഉദ്ദേശിക്കുന്നത്.
പരീക്ഷണങ്ങൾ പൂർത്തിയാകാൻ നാലുവർഷത്തിലേറെ വേണ്ടിവന്നേക്കുമെന്ന് അവർ അറിയിച്ചു. വവ്വാലുകൾവഴി പടരുന്ന ഹെൻഡ്ര വൈറസിനും ഇതേ മരുന്ന് ഫലപ്രദമാകുമെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. ഓസ്ട്രേലിയയിൽ 2012-ൽ കുതിരകളിൽ കണ്ടെത്തിയ ഹെൻഡ്രയ്ക്കെതിരേയാണ് ഈ മരുന്നുപയോഗിച്ചത്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍