ആറന്മുളയിൽ വിമാനം ഇറങ്ങില്ല; വിമാനത്താവള പദ്ധതിക്ക് അനുമതി നൽകില്ലെന്ന് വിശദീകരിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രി; തീരുമാനം ഉടൻ പരസ്യമായി പറയുമെന്നും ജാവ്ദേക്കർ; പ്രതിഷേധത്തിനിറങ്ങിയ പരിവാരുകാർക്ക് വീണ്ടും പ്രതീക്ഷ
ന്യൂഡൽഹി: ആറന്മുള വിമാനത്താവളത്തിന് അനുമതി നൽകുന്ന പ്രശ്നമില്ലെന്ന് കേന്ദ്ര പരിസ്ഥിതിമന്ത്രി പ്രകാശ് ജാവ്ദേക്കർ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ ഉണ്ടാക്കുന്ന വാർത്തകളാണ് പുറത്തുവരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തിങ്കളാഴ്ച ന്യൂഡൽഹിയിൽ ചേർന്ന പാർലമെന്റിന്റെ വനംപരിസ്ഥിതി കൂടിയാലോചനാസമിതി യോഗത്തിലാണ് ജാവ്ദേക്കർ വിശദീകരണം നൽകിയത്. അതേസമയം, തന്റെ മന്ത്രാലയത്തിന്റെ വിദഗ്ധസമിതി ആറന്മുളയിലെ ഭൂമി വിമാനത്താവളത്തിന് അനുയോജ്യമാണെന്ന് തീർപ്പുകൽപിച്ച് പദ്ധതിയുമായി മുന്നോട്ടുപോകാൻ കെ.ജി.എസ് ഗ്രൂപ്പിന് പച്ചക്കൊടി കാണിച്ചതും അതിന്റെ അടിസ്ഥാനത്തിൽ പുതിയൊരു പരിസ്ഥിതി ആഘാതപഠനം നടത്താൻ അനുമതി നൽകിയതും സംബന്ധിച്ച് മന്ത്രി വിശദീകരിച്ചില്ല.
ഇതുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പവും വിവാദവുമുണ്ടെങ്കിൽ കേന്ദ്രത്തിന്റെ നിലപാട് താൻ പരസ്യമായി പറയുമെന്ന് അദ്ദേഹം വിശദീകരിച്ചു. ഉപദേശകസമിതി യോഗത്തിൽ സി.എൻ. ജയദേവനാണ് ആറന്മുള വിഷയത്തിൽ മന്ത്രിയുടെ വിശദീകരണം തേടിയത്. പദ്ധതിക്ക് അനുമതി നൽകിയതുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളിൽ വാർത്ത വന്ന പശ്ചാത്തലത്തിൽ ഉപദേശകസമിതിക്ക് ഫലപ്രദമായി ഇടപെടാൻ സാധിക്കുമോ എന്ന് ജയദേവൻ ആരാഞ്ഞു. ബിജെപി അടക്കം കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും പദ്ധതിക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. പദ്ധതി ഒരുനിലക്കും അനുവദിക്കില്ളെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റും പ്രസ്താവനയിറക്കിയിട്ടുണ്ടെന്നും ജയദേവൻ പറഞ്ഞു. എന്നാൽ, ആറന്മുള പദ്ധതിക്ക് മന്ത്രാലയം അനുമതി നൽകിയിട്ടില്ളെന്നായിരുന്നു മന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും ഒരേ സ്വരത്തിലുള മറുപടി.
വാർത്താമാദ്ധ്യമങ്ങൾ തെറ്റിദ്ധാരണജനകമായ വാർത്തകൾ നൽകിയതാകാമെന്നും ആശയക്കുഴപ്പം ഒഴിവാക്കാൻ വേണമെങ്കിൽ പ്രസ്താവനയിറക്കാമെന്നും മന്ത്രി പറഞ്ഞു. അതേസമയം, വിദഗ്ധ സമിതിയെപ്പറ്റി മന്ത്രി ജാവ്ദേക്കർ മൗനംപാലിക്കുകയും ചെയ്തു. യോഗത്തിനുശേഷം കേരളത്തിൽനിന്നുള്ള എംപിമാരെ കണ്ടപ്പോൾ ജയദേവൻ ആറന്മുളവിഷയം ഉന്നയിച്ചകാര്യം മന്ത്രി അവരോടും പറഞ്ഞു.
യോഗത്തിൽ പറഞ്ഞ വാക്കുകൾ അവരോടും ആവർത്തിച്ച മന്ത്രി പക്ഷേ, തനിക്കു കീഴിലുള്ള സമിതി കൈക്കൊണ്ട തീരുമാനത്തെക്കുറിച്ച് എംപിമാരോടും ഒന്നുംപറഞ്ഞില്ല. ഉപദേശകസമിതി യോഗത്തിനുശേഷം എ. സമ്പത്ത്, പി.കെ. ബിജു, ജോയ്സ് ജോർജ് എന്നീ എംപി.മാരാണ് പാർലമെന്റ് സെൻട്രൽ ഹാളിൽവച്ച് മന്ത്രിയോട് ആറന്മുളയുടെ കാര്യം അന്വേഷിച്ചത്. ആറന്മുള സമരത്തിന്റെ മുന്നിൽ നിന്ന സംസ്ഥാനത്തെ ബിജെപി, സംഘപരിവാർ നേതൃത്വത്തിനാണ് പുതിയ പ്രഖ്യാപനങ്ങൾ പ്രതീക്ഷ നൽകുന്നത്.
കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് പാർലമെന്റ് അനെക്സിൽ ചേർന്ന കൂടിയാലോചനാ യോഗത്തിലാണ് ആറന്മുള വിഷയമായത്. പ്രകാശ ്ജാവദേക്കറിന്റെ നിലപാടാണ് കേരളത്തിലെ ബിജെപി ഘടകത്തിനുമുള്ളത്. പാരിസ്ഥിതികാഘാത പഠനത്തിൽ സത്യസന്ധമായ വസ്തുതകൾ ബോധ്യപ്പെടുത്തി പദ്ധതിയെ എതിർത്ത് തോൽപ്പിക്കാമെന്നാണ് ബിജെപിയുടെ വിശദീകരണം. അതിനിടെ പാരസ്ഥിതിക പഠനാനുമതിയെ കുറിച്ച് രണ്ട് വാദങ്ങൾസജാവമാണ്. ആറന്മുള വിമാനത്താവളപദ്ധതിയുമായി മുന്നോട്ടുപോകാൻ കെ.ജി.എസ്. ഗ്രൂപ്പിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയത് വികസനം ജനപങ്കാളിത്തത്തോടെ എന്ന നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തിന് വിരുദ്ധമാണെന്ന് ഡോ. മാധവ് ഗാഡ്ഗിൽ ആരോപിച്ചു. വിമാനത്താവളപദ്ധതിയിൽ കോൺഗ്രസ് സർക്കാറിൽനിന്നും ലഭിച്ച പിന്തുണയുടെ ആവർത്തനം തന്നെയാണ് നരേന്ദ്ര മോദി സർക്കാറും പുതിയ തീരുമാനത്തിലൂടെ തുടരുന്നത് എന്നദ്ദേഹം ആരോപിച്ചു.
അതിനിടെ ആറന്മുള വിമാനത്താവള പദ്ധതിക്കെതിരെ നടന്നുവരുന്ന ജനകീയ പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്ന് ആറന്മുള പൈതൃക ഗ്രാമകർമ്മ സമിതി രക്ഷാധികാരി കുമ്മനം രാജശേഖരൻ ആവർത്തിച്ചു. മണ്ണിനും അന്നത്തിനും വെള്ളത്തിനും വേണ്ടിയുള്ള ആറന്മുളയിലെ ബഹുജനസമരം എന്തു ത്യാഗം സഹിച്ചും മുന്നോട്ടുപോകും. അന്തിമവിജയം നേടുംവരെ സമരപാതയിൽ അടിയുറച്ചുനിൽക്കും. രാഷ്ട്രീയതാല്പര്യമല്ല, രാഷ്ട്രതാല്പര്യമാണ് വലുതെന്നും നാടിന്റെ വിശാലതാല്പര്യം സംരക്ഷിക്കാനുള്ള അതിജീവനസമരമാണ് ആറന്മുളയിൽ നടക്കുന്നതെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു. കെജിഎസ്. ഗ്രൂപ്പ് മതിയായ തെളിവുകളുടെയും രേഖകളുടെയും പിൻബലത്തിലല്ല, മറിച്ച് തെറ്റായ വിവരങ്ങൾ നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പാരിസ്ഥിതാഘാതപഠനം നടത്തുവാൻ അനുമതി നേടി എടുത്തതെന്നും കുമ്മനം ആരോപിച്ചു.
ആറന്മുള വിമാനത്താവള നിർമ്മാണം സംബന്ധിച്ച് കേന്ദ്രസർക്കാർ അടിയന്തരമായി നയപരമായ തീരുമാനം കൈകൊള്ളണം. മുൻ കേന്ദ്രസർക്കാർ നൽകിയ എല്ലാ അനുമതികളും റദ്ദ് ചെയ്യണം. വ്യാമയാനപ്രതിരോധ മന്ത്രാലയങ്ങളുടെ മുമ്പാകെ വിമാനത്താവള നിർമ്മാണത്തിനെതിരെ പൈതൃകഗ്രാമകർമ്മസമിതി സമർപ്പിച്ചിട്ടുള്ള എല്ലാ നിവേദനങ്ങളും പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആറന്മുള വിമാനത്താവള പദ്ധതിയുടെ പാരിസ്ഥിതിക പഠനം നടത്താൻ വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ സമിതി കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു. മുൻനിര പരിസ്ഥിതി പഠന സ്ഥാപനമായ എസ്ജിഎസ് ആണു പഠനം നടത്തുക. രാജ്യത്ത് ഈ വർഷം നിർമ്മിക്കാനുദ്ദേശിക്കുന്ന 14 വിമാനത്താവളങ്ങളുടെ പട്ടികയിൽ ആറന്മുളയെയും കേന്ദ്രം ഉൾപ്പെടുത്തിയിട്ടുണ്ട്. പാരിസ്ഥിതിക പഠനമില്ല എന്നല്ല, പദ്ധതിയോടു കേന്ദ്രത്തിനു വിയോജിപ്പാണ് എന്നാണു മന്ത്രി വ്യക്തമാക്കുന്നത്. കേരളത്തിലെ ബിജെപി ഘടകം പദ്ധതിയെ എതിർക്കുകയാണ്. എന്തായാലും മന്ത്രിയുടെ അഭിപ്രായപ്രകടനം പദ്ധതിക്കുമേൽ വീണ്ടും സംശയത്തിന്റെ നിഴൽ വീഴ്ത്തുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍