മന്ത്രിമാരെ തെരുവിൽ തടഞ്ഞും മുഖ്യമന്ത്രിയെ വണ്ടിയിൽ കയറ്റാതെയും പ്രതിഷേധത്തിന് ഇറങ്ങിയതോടെ എന്തു വിട്ടു വീഴ്ചയ്ക്കും ഒരുങ്ങി പിണറായി സർക്കാർ; ഓഖി ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് ജോലി നൽകാനുള്ള തീരുമാനവും ലത്തീൻ സഭയെ പേടിച്ച്; മാനദണ്ഡങ്ങൾ ഇല്ലാതെയുള്ള സർക്കാർ ജോലി വാഗ്ദാനം പുലിവാല് പിടിക്കും; എന്നിട്ടും വിട്ടുവീഴ്ച്ചയില്ലാതെ പ്രതിഷേധം അവസാനിപ്പിക്കാതെ രംഗം കൊഴുപ്പിക്കാൻ സഭാ നേതൃത്വവും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിൽ മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി നൽകുമെന്ന സർക്കാർ തീരുമാനം ലത്തീൻ സഭയുടെ ഇടപെടലിനെ തുടർന്ന് തന്നെ. ഓഖി കെടുതികളിൽ കേന്ദ്രസർക്കാരിനോടു പ്രത്യേക പാക്കേജ് ആവശ്യപ്പെടാനും തീരുമാനമായി. മുഖ്യമന്ത്രി ശനിയാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രിയെ കാണും. സൗജന്യ റേഷൻ കിട്ടാത്തവർക്ക് 2000 രൂപ സഹായം നൽകുമെന്നും സർക്കാർ അറിയിച്ചു. പക്ഷേ ഇതൊന്നും കൊണ്ട് ലത്തീൻ സഭ തൃപ്തരല്ല. അവർ പ്രതിഷേധം തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെയാണ് പ്രതിഷേധം. വൻ സമ്മർദ്ദത്തെ തുടർന്നാണ് പുതിയ പാക്കേജ് സർക്കാർ പ്രഖ്യാപിച്ചത്.
ചുഴലിക്കാറ്റിൽപ്പെട്ടു കാണാതായ മത്സ്യത്തൊഴിലാളികൾക്കുവേണ്ടിയുള്ള തിരച്ചിൽ ഫലപ്രദമല്ലെന്ന് ആരോപിച്ചു പ്രത്യക്ഷ സമരപരിപാടികൾക്കു ലത്തീൻ അതിരൂപത തയ്യാറെടുക്കുന്നു. ഓഖി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും രക്ഷാ പ്രവർത്തനം സജീവമാക്കണമെന്നും ആവശ്യപ്പെട്ടു തിങ്കളാഴ്ച മത്സ്യത്തൊഴിലാളി കുടുംബങ്ങൾ രാജ്ഭവനിലേക്കു മാർച്ച് നടത്തും. ദുരിതബാധിതരായ മത്സ്യത്തൊഴിലാളികളോട് ഐക്യദാർഢ്യവുമായി നാളെ പ്രാർത്ഥനാ യോഗങ്ങൾ നടത്തും. വിഴിഞ്ഞം, കൊച്ചി തുറമുഖങ്ങൾ കേന്ദ്രീകരിച്ചും തമിഴ്നാട്ടിലും പ്രതിഷേധങ്ങൾ നടത്തും. കൂടാതെ രാപകൽ സമരത്തിനും പരിപാടിയുണ്ടെന്നു ലത്തീൻ അതിരൂപത സഹായമെത്രാൻ ആർ.ക്രിസ്തുദാസ്, വികാരി ജനറൽ മോൺ. യൂജിൻ എച്ച്.പെരേര എന്നിവർ അറിയിച്ചു.
ലക്ഷദ്വീപിലും മറ്റു സംസ്ഥാനങ്ങളിലും കുടുങ്ങിക്കിടക്കുന്നവരെ തിരികെ കൊണ്ടുവരാൻ കേന്ദ്രവും തമിഴ്നാട്, കേരള സർക്കാരുകളും ഒരുമിച്ചു സംവിധാനമൊരുക്കിയില്ലെങ്കിൽ മൃതദേഹങ്ങളുമായി സെക്രട്ടേറിയറ്റിലേക്കു മാർച്ച് നടത്തുമെന്ന് ലത്തീൻ സഭ പറയുന്നു. അതിരൂപതയിലെ വൈദികരുടെയും പാസ്റ്ററൽ കൗൺസിലിന്റെയും യോഗം കൂടിയാണു തീരുമാനങ്ങൾ കൈക്കൊണ്ടത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടത്തുന്ന രക്ഷാപ്രവർത്തനം തൃപ്തികരമല്ല. 30 നോട്ടിക്കൽ മൈൽ വരെ മാത്രമാണ് അവർ പോകുന്നത്. അതേസമയം മത്സ്യത്തൊഴിലാളികൾ 172 നോട്ടിക്കൽ മൈൽ വരെ പോയി രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. മൃതദേഹങ്ങൾ ഇപ്പോഴും കടലിൽ ഒഴുകി നടക്കുകയാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ചർച്ചചെയ്യാൻ സർവകക്ഷി യോഗം വിളിക്കണമെന്നു തങ്ങളാണ് ആവശ്യപ്പെട്ടതെങ്കിലും യോഗത്തിനു തങ്ങളെ വിളിച്ചില്ല. കൊച്ചിയിൽനിന്നും തമിഴ്നാട്ടിൽനിന്നും ട്രോളറുകൾ കൊണ്ടുവന്നു സഭ തന്നെ രക്ഷാപ്രവർത്തനം നടത്തും. അതേസമയം സർക്കാർ ഇതുവരെ നടത്തിയ പ്രവർത്തനങ്ങളെ തങ്ങൾ വിലകുറച്ചു കാണുന്നില്ലെന്നും ഇരുവരും പറഞ്ഞു.
ചുഴലിക്കാറ്റിൽപ്പെട്ട് മരിച്ചവരുടെ ആശ്രിതർക്ക് ജോലി നൽകാനുള്ള തീരുമാനം തിരുവനന്തപുരത്ത് ചേർന്ന സർവകക്ഷി യോഗമാണ് എടുത്തത്. മാനദണ്ഡങ്ങൾ നോക്കാതെ ഫിഷറീസ് വകുപ്പിലാവും ജോലി നൽകുക. ഇത് ഭാവിയിൽ നിയമപ്രശ്നങ്ങളാകുമെന്നും ചൂണ്ടിക്കാട്ടുന്നു. ചുഴലിക്കാറ്റ് ദുരന്തത്തിന് ഇരയായവരുടെ കുടുംബങ്ങൾക്ക് താത്കാലികമായി ഒരാഴ്ച 2000 രൂപവീതം നൽകാനും തീരുമാനമായിട്ടുണ്ട്. ഓരോ ദിവസവും മുതിർന്നവർക്ക് 60 രൂപവീതവും കുട്ടികൾക്ക് 45 രൂപവീതവും നൽകുന്നതിന് പകരമായാണിത്. കടൽ തീരത്ത് സാമസിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പുലിമുട്ടും കടൽ ഭിത്തിയും നിർമ്മിക്കുന്നതിനും സർവകക്ഷി യോഗത്തിൽ തീരുമാനമായിട്ടുണ്ട്.
ഇന്നലെ തീരവാസികളെ കാണാനെത്തിയ ധനമന്ത്രി തോമസ് ഐസക്കിനെതിരെ പ്രതിഷേധമുണ്ടായി. ചെല്ലാനത്ത് ഉമ്മൻ ചാണ്ടിയല്ലാതെയുള്ളവരെ അടുപ്പിച്ചില്ല. അങ്ങനെ വമ്പൻ പ്രതിഷേധമാണ് മത്സ്യത്തൊഴിലാളികൾ ഉയർത്തിയത്. ലത്തീൻ സഭയാണ് മുന്നിലുള്ളത്. ഈ സാഹചര്യത്തിലാണ് നഷ്ടപരിഹാരവും മറ്റും ഉയർത്തിയത്. എല്ലാ സഹായവും സർക്കാർ വാഗ്ദാനവും ചെയ്യുന്നു. പക്ഷേ അപ്പോഴും പ്രതിഷേധം തീരുന്നില്ല.
അതിനിടെ വലിയ ബോട്ടുകളിൽ നൂറ് നോട്ടിക്കൽ മൈലിന് അകലേക്ക് മത്സ്യബന്ധനത്തിന് പോയവർ അപകടത്തിൽ പെടില്ലെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ സർവകക്ഷി യോഗത്തിനുശേഷം മാധ്യമങ്ങളോട് പറഞ്ഞത് പുതി വിവാദത്തിന് തുടക്കമിടും. എല്ലാവരെയും കണ്ടെത്തും. ഇതിനുള്ള കൃത്യമായ നടപടികളുമായി സർക്കാർ മുന്നോട്ടു പോകുകയാണെന്ന് മന്ത്രി പറഞ്ഞു. രത്നഗിരിയിൽനിന്ന് തിരുവനന്തപുരം സ്വദേശികളായ 62 പേരെ കണ്ടെത്തിയിട്ടുണ്ടെന്നും ലക്ഷദ്വീപിൽനിന്ന് മലയാളികളെ കണ്ടെത്തിയിട്ടുണ്ടെന്നും ഇവരെയെല്ലാം നാട്ടിലെത്തിക്കുമെന്നും മന്ത്രി പറഞ്ഞു. എന്നാൽ വലിയ ബോട്ടിൽ പോയവും അപകടത്തിൽപ്പെട്ടെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.
അതിനിടെ, ഓഖി ദുരന്തത്തിൽ പെട്ട് ഗോവ തീരത്തെത്തിയ 16 ബോട്ടുകളിൽ നാലെണ്ണം കൂടി ശനിയാഴ്ച കൊച്ചിയിലേക്കു പുറപ്പെടുമെന്ന് ഗോവ വാസ്കോ തുറമുഖത്തെത്തിയ കെ.വി.തോമസ് എംപി അറിയിച്ചു.16 ബോട്ടുകളും മത്സ്യത്തൊഴിലാളികളുമാണ് ഗോവൻ തീരത്തെത്തിയത്. ഇതിൽ 12 ബോട്ടുകൾ ഇതിനകം തന്നെ നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. നാല് ബോട്ടുകൾ ശനിയാഴ്ച യാത്ര തിരിക്കും.ഓരോ ബോട്ടിനും 750 ലിറ്റർ ഡീസലും 2500 രൂപയും സംസ്ഥാന സർക്കാരിന്റെ നിർദ്ദേശപ്രകാരം ഗോവയിലെത്തിയ ഉദ്യോഗസ്ഥർ കൈമാറിയിട്ടുണ്ട്. വാസ്കോ സൗത്ത് തുറമുഖത്തു കെ.വി.തോമസ് എംപിക്ക് പുറമേ ജില്ലാ കലക്ടർ നീലാ മോഹൻ, ഗോവ മുഖ്യമന്ത്രിയുടെ സെക്രട്ടറി എ.എ. അശോക്, അഞ്ജലി ഷെഖാവത്ത്, അരുൺ ജേക്കബ് എന്നിവരും ഉണ്ടായിരുന്നു.
ചുഴലിക്കാറ്റിൽ ദുരിതമനുഭവിക്കുന്നവർക്ക് നൽകുന്നതിനായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഒരു മാസത്തെ ശമ്പളവും സ്റ്റാഫ് അംഗങ്ങളുടെ ഒരു ദിവസത്തെ ശമ്പളവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകുമെന്ന് പ്രതിപക്ഷനേതാവിന്റെ ഓഫിസ് അറിയിച്ചു. ഇതിനിടെയാണ് ഭരണകൂടങ്ങൾ ദുരന്തമുഖത്ത് എത്തിയില്ലെങ്കിൽ സമരം വിപുലമാക്കുമെന്ന് ലത്തീൻ സഭ അറിയിച്ചത്. കാണാതായവരെ സംബന്ധിച്ച് ലത്തീൻ സഭ നൽകുന്ന കണക്കും പരിഗണിക്കുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. എട്ടു പേരുടെ കാര്യത്തിലാണ് ആശയക്കുഴപ്പം. ഇവരുടെ ഫോട്ടോയും വിലാസവും നൽകണമെന്ന് ആവശ്യപ്പെട്ടതായും മന്ത്രി മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
മത്സ്യത്തൊഴിലാളികളെ അപമാനിച്ച മന്ത്രി മേഴ്സിക്കുട്ടിയമ്മ രാജിവയ്ക്കണം എന്നാവശ്യപ്പെട്ടു ബിജെപി 28നു ജില്ലാ കേന്ദ്രങ്ങളിലേക്കു മാർച്ചു നടത്തും. മഹിളാ മോർച്ചയുടെ നേതൃത്വത്തിലാകും സമരം. ബിജെപി സംസ്ഥാന ഭാരവാഹി യോഗമാണു തീരുമാനിച്ചത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍