മൃതദേഹങ്ങൾ കടലിലൂടെ ഒഴുകി നടക്കുന്നു.. എത്രപേർ കടലിൽ പോയെന്ന കൃത്യമായ കണക്കില്ലാതെ സർക്കാറും; ഇന്ന് കോഴിക്കോട് തീരത്ത് ആറ് മൃതദേഹങ്ങൾ കൂടി കണ്ടെന്ന് മത്സ്യ തൊഴിലാളികൾ; ഓഖി ദുരന്തത്തിന്റെ വ്യാപ്തി അനുദിനം വർദ്ധിച്ചു വരുന്നു; മരിച്ചവരുടെ എണ്ണം 74 ആയി ഉയർന്നു; മരിച്ചവരുടെ ആശ്രിതർക്ക് ധനസഹായം ഒന്നിച്ച് നൽകാൻ തീരുമാനം
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: ഓഖി ദുരന്തത്തിന്റെ വ്യാപ്തി അനുദിനം വർദ്ധിച്ചു വരുന്നു. ദുരന്തത്തിൽ മരിച്ച ആറു പേരുടെ മൃതദേഹങ്ങൽ കണ്ടെത്തിയതായി മത്സ്യത്തൊഴിലാളികൾ അറിയിച്ചു. കോഴിക്കോട് തീരത്താണ് മൃതദേഹങ്ങൾ കണ്ടത്. മൃതദേഹങ്ങൾ കരയ്ക്കെത്തിക്കാൻ തിരച്ചിൽ സംഘം ഉടൻ പുറപ്പെടും. ഹാർബറിൽ നിന്ന് 11 നോട്ടിക്കൽ മൈൽ ദൂരെയാണ് മൃതദേഹങ്ങൾ കണ്ടത്. ഇതോടെ ഓഖി ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 74 ആയി.
ഇന്നലെ 12 മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. ബേപ്പൂരിൽനിന്ന് എട്ടും കാപ്പാട്, പൊന്നാനി, എറണാകുളം കണ്ണമാലി, കൊടുങ്ങല്ലൂർ അഴീക്കോട് എന്നിവിടങ്ങളിൽനിന്ന് ഓരോ മൃതദേഹങ്ങളുമാണ് ഇന്നലെ ലഭിച്ചത്. ബേപ്പൂരിൽ നിന്ന് തിങ്കളാഴ്ചയും എട്ട് മൃതദേഹങ്ങൾ കിട്ടിയിരുന്നു.മത്സ്യത്തൊഴിലാളികളെ ഉൾപ്പെടുത്തി ബേപ്പൂർ മേഖലയിൽ കൂടുതൽ തിരച്ചിൽ നടത്താൻ ആലോചിക്കുന്നുണ്ട്.
മരിച്ചവരിൽ 39 മൃതദേഹം തിരിച്ചറിയാനുണ്ട്. ഇതിൽ 17 എണ്ണം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജ്, ജനറൽ ആശുപത്രി, ശ്രീചിത്ര മോർച്ചറികളിലായി എട്ടു മൃതദേഹം സൂക്ഷിച്ചിട്ടുണ്ട്. എട്ടെണ്ണം എറണാകുളത്ത് വിവിധ ആശുപത്രി മോർച്ചറികളിലാണ്. കൊല്ലത്തും മലപ്പുറത്തും മൂന്ന് മൃതദേഹംവീതമുണ്ട്.
അതേസമയം ഓഖി ചുഴിലിക്കാറ്റിൽപ്പെട്ട് മരിച്ച മത്സ്യത്തൊഴിലാളികളുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാരത്തിന് വ്യവസ്ഥകൾ നിശ്ചയിച്ചു. മരിച്ചവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരമായി 20 ലക്ഷം രൂപ നല്‍കാനാണ് നേരത്തേയുള്ള തീരുമാനം. കാണാതായവർക്കും വ്യവസ്ഥകൾക്ക് വിധേയമായി സമാന നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
ദുരന്തത്തിൽപ്പെട്ടവർക്കായി സർക്കാർ സ്വീകരിച്ച ആശ്വാസനടപടികൾ മന്ത്രിസഭായോഗം വിലയിരുത്തി. സംസ്ഥാന സർക്കാർ വിഹിതമായി പത്തുലക്ഷവും മത്സ്യവകുപ്പിന്റെ അഞ്ചുലക്ഷവും ക്ഷേമനിധി ബോർഡിന്റെ അഞ്ചുലക്ഷവും ചേർത്താണ് 20 ലക്ഷം നല്‍കുക. ആശ്രിതരായ മാതാപിതാക്കൾക്ക് ഇതിൽ അഞ്ചുലക്ഷം നീക്കിവയ്ക്കും. അവിവാഹിതരായ സഹോദരിമാരുടെ വിവാഹാവശ്യത്തിന് അഞ്ചുലക്ഷവും കുട്ടികളുടെ വിദ്യാഭ്യാസം, സംരക്ഷണം എന്നിവയ്ക്കായി മറ്റൊരു വിഹിതവും നൽകും. ക്ഷേമനിധി ബോർഡിൽ അംഗത്വമില്ലാത്തവർക്ക് 20 ലക്ഷം ലഭിക്കാനായി അഞ്ചുലക്ഷം രൂപ സർക്കാർ അധികസഹായം നല്‍കും. ഇതിനുപുറമേ വ്യക്തിഗത ഇൻഷുറൻസുള്ള മത്സ്യത്തൊഴിലാളികൾക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് രണ്ടുലക്ഷം രൂപവീതം അനുവദിച്ചിട്ടുണ്ട്.
ജോലിക്ക് പോകാനാവാത്തവിധം പരിക്കേറ്റവർക്ക് മെഡിക്കൽ ബോർഡ് ശുപാർശപ്രകാരം ബദൽ ജീവനോപാധിക്കായി അഞ്ചുലക്ഷം നൽകും. പരിക്കേറ്റവർക്ക് ചികിത്സാ സഹായമായി 20,000 രൂപ നൽകും. ആഭ്യന്തര, ഫിഷറീസ്, റവന്യൂ സെക്രട്ടറിമാർ അടങ്ങിയ സമിതിയുടെ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് നഷ്ടപരിഹാരവിതരണം നടത്തും. വിവരശേഖരണത്തിന് ഉദ്യോഗസ്ഥർ വീടുകളിലെത്തും. ദുരിതബാധിതർ സർക്കാർ ഓഫീസുകൾ കയറേണ്ടിവരില്ല.വള്ളമൊന്നിന് ആറുലക്ഷം നഷ്ടപരിഹാരം നൽകേണ്ടിവരുമെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു.
മുന്തിയ ബോട്ടിന് ഇപ്പോൾ എട്ടുലക്ഷംവരെ വിലയുണ്ട്. അധികതുക വായ്പയായി നല്കി അത്തരം ബോട്ടുകൾ വാങ്ങിനല്കുന്നകാര്യവും പരിഗണനയിലാണ്.വീട് പൂർണമായി നഷ്ടപ്പെട്ടവർക്ക് ലൈഫ് മിഷനിൽ ഉൾപ്പെടുത്തി വീടുണ്ടാക്കിനൽകും. ഭാഗികമായി തകർന്ന വീടുകളുടെ അറ്റകുറ്റപ്പണി നടത്തും. കേരളത്തിലെ ബോട്ടുകളിൽ ജോലിചെയ്തിരുന്ന, ദുരന്തത്തിൽപ്പെട്ട മറുനാടൻ തൊഴിലാളികൾക്ക് ഇതരസംസ്ഥാനത്തൊഴിലാളികൾക്കുള്ള ക്ഷേമനിധിയിൽനിന്ന് അർഹമായ ആനുകൂല്യം നല്‍കും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലൂടെയാണ് തുക സമാഹരിക്കുന്നതെങ്കിലും ഈ ഫണ്ട് പ്രത്യേകമായി കൈകാര്യംചെയ്യും. സംഭാവന നൽകുന്നവർക്ക് വരുമാന നികുതി ഇളവ് ലഭിക്കുമെന്നതിനാലാണ് ഇതിലൂടെ പണം സമാഹരിക്കുന്നത്. കേന്ദ്ര ദുരന്തനിവാരണ അഥോറിറ്റി ഫണ്ടിൽനിന്ന് 1843 കോടി രൂപയുടെ സഹായം ആവശ്യപ്പെട്ടു. സർക്കാർ നൽകുന്ന 20 ലക്ഷത്തിന് പുറമെ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് രണ്ടുലക്ഷം രൂപവീതവും അനുവദിച്ചു. ദുരന്തത്തിന്റെ തീവ്രത കേന്ദ്രസർക്കാരിന് ബോധ്യപ്പെട്ടെന്നാണ് കരുതുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ്ങുമായി ചർച്ച നടത്തിയപ്പോൾ കേന്ദ്രസംഘത്തെ അയക്കാമെന്ന് ഉറപ്പുനൽകി.
ദുരന്തബാധിതരെ സഹായിക്കുന്നതിന് മുഖ്യമന്ത്രിയും മന്ത്രിമാരും ഒരു മാസത്തെ ശമ്പളം നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ദുരന്തബാധിതരെ സഹായിക്കാൻ ഉദാരമതികൾ മുന്നോട്ടുവരുന്നുണ്ട്. അവരിൽ ചിലർ സർക്കാരിന് മുമ്പാകെ പല നിർദേശങ്ങളും വയ്ക്കുന്നു. അതിലൊന്നാണ് സർക്കാർ ജീവനക്കാർ മൂന്നുദിവസത്തെ ശമ്പളം നൽകണമെന്നത്. പതിനായിരം രൂപയിൽ കൂടുതൽ പെൻഷൻ പറ്റുന്നവർ ആകെ പെൻഷൻ തുകയുടെ പകുതിയും തൊഴിലാളികൾ ഒരുദിവസത്തെ വേതനവും നൽകണമെന്നും നിർദ്ദേശം ഉയർന്നു. ഈ മൂന്ന് നിർദേശവും സർക്കാർ മുന്നോട്ടുവയ്ക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍