വിമർശനം കടുത്തപ്പോൾ മാനം രക്ഷിക്കാൻ വിദ്യാഭ്യാസ മന്ത്രി പറഞ്ഞതു പച്ചക്കള്ളം; ഓണപ്പരീക്ഷ ഓണം കഴിഞ്ഞു തന്നെ; 15 ലക്ഷം പുസ്തകങ്ങൾ സ്വകാര്യ പ്രസുകൾക്കു കൊടുക്കുമെന്നു മന്ത്രി; ടെൻഡർ വിളിക്കാതെ നൽകാൻ സമ്മതിക്കില്ലെന്നു സെക്രട്ടറി: അബ്ദുറബും രാജു നാരായണ സ്വാമിയും മുഖ്യമന്ത്രിയുടെ മുമ്പിൽ കൊമ്പുകോർത്തു
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കേരള ചരിത്രത്തിൽ ഏറ്റവും മോശം വിദ്യാഭ്യാസ മന്ത്രി താൻ തന്നെയാണെന്ന് അടിവരയിട്ടുകൊണ്ട് ഓണം കഴിഞ്ഞ് ഓണപ്പരീക്ഷ നടക്കുന്ന സാഹചര്യത്തിലേക്കു തന്നെ കേരളം നീങ്ങുമെന്ന് ഉറപ്പായി. പാഠപുസ്തകം അടിച്ചു തീരാത്തതിനാൽ ഓണം കഴിഞ്ഞു പരീക്ഷ നടത്തിയാൽ മതിയെന്ന വിദ്യാഭ്യാസ ഗുണനിലവാര സമിതിയുടെ ശുപാർശ വിവാദമായപ്പോൾ മാനം രക്ഷിക്കാൻ വിദ്യാഭ്യാസ മന്ത്രി നിഷേധിച്ചതു പച്ചക്കള്ളം ആയിരുന്നെന്ന് ഇപ്പോൾ വ്യക്തമാകുകയാണ്.
ഒരു തലമുറയുടെ ഓണാഘോഷം മുഴുവൻ കുട്ടിച്ചോറാക്കിയ തീരുമാനം പ്രഖ്യാപിച്ചിട്ടും പഴി മറ്റുള്ളവരുടെ പുറത്തുവയ്ക്കാൻ ശ്രമിച്ചതു വിദ്യാഭ്യാസ മന്ത്രിയും അച്ചടി വകുപ്പ് സെക്രട്ടറിയും തമ്മിലുള്ള തർക്കത്തിൽ കലാശിക്കുകയും ചെയ്തു.
പാഠപുസ്തക വിവാദം കൊഴുക്കുവേ ഓണപ്പരീക്ഷ ഓണത്തിന് ശേഷം തന്നെ നടത്താനാണു സർക്കാർ തീരുമാനം. ഓണപ്പരീക്ഷ സെപ്റ്റംബറിലേക്ക് മാറ്റിവെക്കാൻ വിദ്യാഭ്യാസ ഗുണനിലവാര സമിതി സർക്കാറിനോട് ശുപാർശ ചെയ്തിരുന്നു. ഇത് അനുസരിച്ചാണ് സർക്കാറിന്റെ തീരുമാനം. സെപ്റ്റംബർ ഏഴു മുതൽ 15 വരെ ഓണപ്പരീക്ഷ നടത്താനാണ് സമിതി ശുപാർശ ചെയ്തിരിക്കുന്നത്. കഴിഞ്ഞയാഴ്ചയും ഇത്തരത്തിലൊരു ശുപാർശ സമിതി മുന്നോട്ട് വച്ചിരുന്നു. നേരത്തെ സെപ്റ്റംബർ 9-16 ആയിരുന്നു തിയതി നിശ്ചയിച്ചിരുന്നത്. ഈ സാഹചര്യത്തിൽ ഓണപ്പരീക്ഷ , ഓണത്തിന് ശേഷം നടത്താൻ സർക്കാരും സമ്മതിച്ചു.
സ്കൂളുകളിൽ പാഠപുസ്തകം എത്താത്തതാണ് പരീക്ഷ മാറ്റിവെക്കാൻ സർക്കാറിനെ പ്രേരിപ്പിച്ച പ്രധാന ഘടകം. എന്നാൽ ഓണപ്പരീക്ഷ നീട്ടിവയക്കുന്നതിന് വിചിത്ര ന്യായമാണ് മന്ത്രി പുറത്ത് പറയുന്നത്. ഓണം നേരത്തെ ആയതിനാൽ അധ്യയന ദിനങ്ങളിൽ കുറവ് വന്നു. അതുകൊണ്ട് ഓണപ്പരീക്ഷ ഓണം കഴിഞ്ഞെന്നാണ് മന്ത്രി പറഞ്ഞത്. ഇതിലൂടെ പാഠപുസ്തകത്തിന്റെ അച്ചടി വൈകിയതിലെ പ്രതിഷേധം തന്റെ തലയിൽ വരാതിരിക്കാനാണ് മന്ത്രി ശ്രമിക്കുന്നത്. എന്നാൽ പാഠപുസ്തകം വൈകിയ സാഹചര്യത്തിൽ തന്നെയാണ് ഗുണനിലവാര സമിതിയുടെ ശുപാർശ എന്നത് വ്യക്തമാണ്.
പാഠപുസ്തക വിതരണം വൈകുന്ന സാഹചര്യത്തിൽ പരീക്ഷ ഓണത്തിനു മുമ്പ് നടത്തുന്നത് ഉചിതമാവില്ലെന്നും സമിതി വ്യക്തമാക്കി. പാഠപുസ്തക വിതരണം പൂർത്തിയാവാതെ പരീക്ഷ നടത്തുന്നത് വീണ്ടും വ്യാപക വിമർശനങ്ങൾക്ക് ഇടയാക്കുമെന്ന ആശങ്കയും സമിതി മുന്നോട്ട് വച്ചു. തുടർന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിലാണ് പരീക്ഷ മാറ്റി വയ്ക്കുന്നതിന് അംഗീകരാം നൽകിയത്. എന്നാൽ പാഠപുസ്തക അച്ചടിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അന്വേഷണം നടത്തുന്നതിൽ തീരുമാനവുമായില്ല.
അതേസമയം പാഠപുസ്തകം ഈമാസം 20നകം എല്ലാ സ്കൂളുകളിലും എത്തുമെക്കുന്ന വിദ്യാഭ്യാസ മന്ത്രിയുടെ ഉറപ്പ് പാലിക്കാൻ സാധിക്കുമോ എന്ന കാര്യം ഇനിയും വ്യക്തമായിട്ടില്ല. തുടർന്ന് 15 ലക്ഷം പാഠപുസ്തകങ്ങളുടെ അച്ചടി സ്വകാര്യ പ്രസുകളെ ഏൽപ്പിക്കാൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി. ഈ മാസം 15നകം പാഠപുസ്തകങ്ങളുടെ അച്ചടി പൂർത്തിയാക്കി നൽകാൻ കഴിയില്ലെന്ന് കെ.ബിപി.എസ് അറിയിച്ചതിനെ തുടർന്നാണിത്.
പാഠപുസ്തക അച്ചടിയെ കുറിച്ച് ചർച്ച ചെയ്യാൻ വേണ്ടി മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബും അച്ചടി വകുപ്പ് സെക്രട്ടറി രാജു നാരായണ സ്വാമിയും തമ്മിലുടക്കി. പുസ്തകം അച്ചടിക്കുന്നതിൽ കെബിപിഎസിന് വേഗതയില്ലെന്ന് വിമർശിച്ച മന്ത്രി സ്വകാര്യ പ്രസുകളെ ഏൽപ്പിക്കുമെന്ന് പറഞ്ഞു. ടെണ്ടറില്ലാതെ പാഠപുസ്തക അച്ചടി ഏൽപ്പിക്കുമെന്ന് മന്ത്രി പറഞ്ഞപ്പോൾ തുറന്നെതിർത്ത് രാജു നാരായണ സ്വാമി രംഗത്തെത്തുകയായിരുന്നു.
കെബിപിഎസിൽ ഒമ്പത് ലക്ഷം പാഠപുസ്തകങ്ങൾ മാത്രമേ അച്ചടിക്കാൻ സാധിക്കൂവെന്നായിരുന്നു രാജു നാരായാണ സ്വമി മന്ത്രിയെ അറിയിച്ചത്. മുഴുവൻ പുസ്തകം അച്ചടിക്കാൻ ഈമാസം 31ന് വരെയെങ്കിലും അച്ചടിക്കാൻ സാവകാശം വേണമെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ, കെ.ബി.പി.എസിന്റെ നിർദ്ദേശം സർക്കാർ തള്ളി. തുടർന്ന് , ഇനി അച്ചടിക്കാനുള്ള 24 ലക്ഷം പുസ്തകങ്ങളിൽ 15 ലക്ഷം സ്വകാര്യ പ്രസിനെ ഏൽപ്പിക്കാൻ വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് നിർദ്ദേശിച്ചു.
എന്നാൽ, ടെണ്ടർ വിളിക്കാതെ പാഠപുസ്തക അച്ചടി സ്വകാര്യ പ്രസുകളെ ഏൽപ്പിക്കുന്നതിനെ രാജു നാരായണസ്വാമി എതിർത്തു. തുടർന്ന് മന്ത്രിയും സെക്രട്ടറിയും തമ്മിൽ വാക്കുതർക്കമുണ്ടായി. മുഖ്യമന്ത്രി ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. പാഠപുസ്തകം അച്ചടിച്ച് നൽകാൻ ഇനിയും വൈകുന്നത് അനുവദിക്കാനാവില്ലെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയും ഈ നിലപാടിനോട് യോജിക്കുകയായിരുന്നു.
നേരത്തെ 20നകം പാഠപുസ്തകങ്ങൾ അച്ചടിച്ച് തീരുമെന്ന് വിദ്യാഭ്യാസ മന്ത്രി നിയമസഭയിൽ വ്യക്തമാക്കിയെങ്കിലും അച്ചടിയുടെ ചുമതലയുള്ള കെ.ബി.പി.എസിന് ഇക്കാര്യത്തിൽ ഉറപ്പില്ലെന്നതാണ് അച്ചടി വകുപ്പ് സെക്രട്ടറിയുടെ വാക്കുകൾ. പാഠപുസ്തകം ഇനിയും ലഭ്യമാകാത്ത സാഹചര്യത്തിലാണ് ഓണപ്പരീക്ഷ നീട്ടിവയ്ക്കാൻ തീരുമാനിച്ചത്. ഇത് ആദ്യമായാണ് പാഠ പുസ്തക അച്ചടി വൈകിയതിന്റെ പേരിൽ ഓണപ്പരീക്ഷ നീട്ടി വച്ചത്.
അതേസമയം പാഠപുസ്തക അച്ചടി വൈകുന്നതിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. കണ്ണൂർ, തൊടുപുഴ, മലപ്പുറം, കോട്ടയം എന്നിവിടങ്ങളിലെ മാർച്ചുകളാണ് അക്രമാസക്തമായത്. കണ്ണൂരിൽ കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിനിടെ പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും ഗ്രനേഡും പ്രയോഗിച്ചു. കല്ലേറിലും ലാത്തിച്ചാർജിലും പ്രവർത്തകർക്കും പൊലീസുകാർക്കും പരിക്കേറ്റു. കോട്ടയം കളക്ടറേറ്റിലേക്കു നടന്ന മാർച്ചിനു നേരെയും പൊലീസ് കണ്ണീർവാതകവും ഗ്രനേഡും പ്രയോഗിച്ചു.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍