ഹരിതഭംഗിയിൽ സാംസ്കാരികഘോഷയാത്ര, ഓണാഘോഷ പരിപാടികൾക്ക് സമാപനം; വർണ വിസ്മയങ്ങളും താളമേളങ്ങളും അണിനിരന്ന സാംസ്കാരിക ഘോഷയാത്രയോടെ ഒരാഴ്ചനീണ്ട ഓണാഘോഷങ്ങൾക്ക് തിരശ്ശീല വീണു
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം വാരാഘോഷത്തിന് വർണാഭമായ സമാപനം. മഴക്കാറ് പോലും മാറി നിന്ന അന്തരീക്ഷത്തിൽ കനത്ത സുരക്ഷാവലയത്തിലാണ് ഘോഷയാത്ര സമാപിച്ചത്. വർണ വിസ്മയങ്ങളും താളമേളങ്ങളും അണിനിരന്ന സാംസ്കാരിക ഘോഷയാത്രയോടെയായിരുന്നു ഒരാഴ്ചനീണ്ട ഓണാഘോഷങ്ങൾക്ക് തിരശ്ശീല വീണത്. ഉച്ചയോടെ നഗരവീഥികൾ കയ്യടക്കി ജനക്കൂട്ടമൊഴുകിയെത്തി. അഞ്ചു മണിയോടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തു.
ബഹുമാനപ്പെട്ട ടൂറിസംമന്ത്രി കടകംപള്ളി സുരേന്ദ്രൻ വാദ്യോപകരണമായ 'കൊമ്പ്' മുഖ്യകലാകാരന് കൈമാറിയതോടെ മേളപ്പെരുക്കം ആരംഭിച്ചു. ആദ്യം അശ്വാരൂഢസേന. പിന്നിൽ കേരളീയ വേഷം ധരിച്ച് മുത്തുക്കുടയേന്തിയ 100 പുരുഷന്മാർ അണിനിരന്നു. അവരോടൊപ്പം മോഹിനിയാട്ട നർത്തകിമാർ ഓലക്കുടയുമായി, തുടർന്ന് അണിമുറിയാതെ വേലകളി,ആലവട്ടം, വെഞ്ചാമരം, അതിനും പിന്നിലായി കേരളീയ കലാരൂപങ്ങളായ തെയ്യം, കഥകളി, വേലകളി, പടയണി എന്നിവയോടൊപ്പം തനതുമേളങ്ങളുടെ അകമ്പടിയിൽ പുലികളി, നീലക്കാവടി, പൂക്കാവടി, ചിന്ത് കാവടി, അമ്മൻകൊട എന്നിവ ആടിത്തിമിർത്തതോടെ ഘോഷയാത്രയുടെ ആരവം കാണികളിലേയ്ക്കും പടർന്നു.
കേരളത്തനിമ ചോരാതെ പഞ്ചവാദ്യം, ചെണ്ടമേളം, ശിങ്കാരിമേളം, ബാന്റു മേളം തുടങ്ങി പെരുമ്പറ മേളം വരെ താളവിസ്മയങ്ങൾ തീർത്തു. മൂവായിരത്തോളം കലാകാരന്മാരാണ് ഘോഷയാത്രയെ വർണാഭമാക്കിയത്. കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള ഉത്സവ സാംസ്കാരിക പരിപാടികളെ ബന്ധപ്പെടുത്തിയുള്ള കലാരൂപങ്ങളും പരമ്പരാഗത താളമേളങ്ങളും ഇത്തവണത്തെ ഘോഷയാത്രയുടെ പ്രത്യേകതയായി.
ഒപ്പനയും, മാർഗംകളിയും ദഫ് മുട്ടും തിരുവാതിരക്കളിയും കോൽക്കളിയും കേരളത്തിന്റെ മതമൈത്രി സംസ്കര പ്രതീകമായി നൃത്തം വെച്ചു. മയൂര നൃത്തം, പരുന്താട്ടം, ഗരുഡൻ പറവ, അർജ്ജുന നൃത്തം തുടങ്ങി കുമ്മാട്ടിക്കളി വരെയുള്ള നാല് ഡസനോളം വൈവിധ്യമാർന്ന കേരളീയ കലാരൂപങ്ങളും ഘോഷയാത്രയുടെ പൊലിമയേകി. വർണാഭമാക്കി. കാണികളിൽ കൗതുകം ഉയർത്തുന്ന പൊയ്ക്കാൻ കളി, ബൊമ്മകളി, ചവിട്ടുനാടകം, പരിചമുട്ടുകളി, പന്തം വീശൽ, വള്ളുവനാടൻ കലാരൂപങ്ങൾ എന്നിവയും ഘോഷയാത്രക്ക് മിഴിവേകി. ഇതോടൊപ്പം ഇതര സംസ്ഥാനങ്ങളായ അസം, രാജസ്ഥാൻ, ഹരിയാന, ജമ്മു കശ്മീർ, പശ്ചിമ ബംഗാൾ, ആന്ധ്രപ്രദേശ്, തെലുങ്കാന, കർണാടക, ഗുജറാത്ത്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാകാരന്മാരുടെ പ്രകടനങ്ങളും വർണാഭമായി.
ജിഎസ്ടി, ട്രാൻസ്ജെൻഡേഴ്സിന്റെ ജോലി സംരക്ഷണം, തിരുവനന്തപുരം നഗരസഭ സ്മാർട് സ്വപ്നത്തിലേയ്ക്ക്, തലസ്ഥാനം തുടങ്ങി സമകാലിക വിഷയങ്ങളെ ബന്ധപ്പെടുത്തി തയ്യാറാക്കിയ നിശ്ചലദൃശ്യാവിഷ്കാരങ്ങൾ മികച്ച നിലവാരം പുലർത്തി. സംസ്ഥാനത്തിന്റെ ടൂറിസം രംഗത്തിന്റെ മുഖമുദ്രയാകുന്ന ചടയമംഗലത്തെ ജഡായുപാറയുടെ ആവിഷ്കാരമാണ് സംസ്ഥാന ടൂറിസം വകുപ്പ് ആവിഷ്കരിച്ചത്. ആനുകാലികപ്രാധാന്യമുള്ളതും കഴിയുന്നത്ര കൃത്രിമത്വം ഒഴിവാക്കിയുള്ളതുമായ ഫ്ളോട്ടുകളാണ് ഘോഷയാത്രയിൽ അണിനിരന്നത്. ഗ്രീൻ പ്രോട്ടോക്കോൾ മുറുകെ പിടിച്ചായിരുന്നു ഘോഷയാത്രയിൽ ഫ്ലോട്ടുകൾ തയ്യാറാക്കിയത്.
സംസ്ഥാന സർക്കാരിന്റെ പ്രധാനപ്പെട്ട നാല് മിഷനുകൾ ഉൾപ്പെടുന്ന ഫ്േളാട്ടുകൾ - എല്ലാവർക്കും സാമൂഹ്യ സുരക്ഷ എല്ലാവർക്കും ഭവനം, എല്ലാവർക്കും വൈദ്യുതി, നാടാകെ ജൈവപച്ചക്കറി, ക്ഷേമപെൻഷൻ, സാമ്പത്തിക ഭദ്രത, വളരൂ കേരളം, പരിസ്ഥിതി സംരക്ഷണം എന്നീ വിഷയങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ ഫ്േളാട്ടുകൾ ശ്രദ്ധയാകർഷിച്ചു. ഉത്തരവാദിത്വടൂറിസം, ഗ്രീൻ പ്രോട്ടോകോൾ, ലഹരി മയക്കുമരുന്നുകൾക്കെതിരെയുള്ള ബോധവത്കരണം, പ്രകൃതി സംരക്ഷണം, എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം, റിന്യൂവബിൾ എനർജി എന്നീ വിഷയങ്ങളിലെ ഫ്ളോട്ടുകളും കൈയടി നേടി.
ഓണം വാരാഘോഷ സമാപന ഘോഷയാത്ര വീക്ഷിക്കാൻ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും കുടുംബവും ബഹു മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, കെ രാജുവും കുടുംബവും, മന്ത്രി കെ കെ ശൈലജ, ബഹു. എം എൽ എ മാരായ സി ദിവാകരൻ, ഡി.കെ മുരളി, ബി സത്യൻ, സി.കെ ഹരീന്ദ്രൻ, കെ. മുരളീധരൻ, ഒ രാജഗോപാൽ, തിരുവനന്തപുരം മേയർ വി. കെ പ്രശാന്ത്, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, ജില്ലാ പഞ്ചായത്ത് പ്രിസിഡന്റ് വി.കെ മധു, ടൂറിസം സെക്രട്ടറി വേണു വി. ഐ എ എസ്, ജില്ലാ കളക്ടർ ഡോ. വാസുകി, കേരള ടൂറിസം ഡയറക്ടർ പി ബാലകിരൺ ഐഎഎസ്,, അഡീഷണൽ ഡയറക്ടർ ജനറൽ ജാഫർ മാലിക് ഐ എ എസ്, ഡി ജി പി ലോക് നാഥ് ബഹ്റ, എഡിജിപിമാരായ ബി സന്ധ്യ. ശ്രീലേഖ എന്നിവരും എത്തിയിരുന്നു.
വെള്ളയമ്പലത്തുതുടങ്ങിയ ഘോഷയാത്ര കിഴക്കേ കോട്ടയിൽ ആണ് ഘോഷയാത്ര സമാപിച്ചത്. ഓണം വാരാഘോഷത്തിന് കൊട്ടിക്കലാശവുമായി നിശാഗന്ധിയിൽ നടി ശോഭന അവതരിപ്പിച്ച നൃത്തം കാണികൾക്ക് ദൃശ്യവിരുന്നായി.
സുരക്ഷാക്രമീകരണങ്ങൾക്കായി കുറ്റമറ്റ സംവിധാനങ്ങളാണ് പൊലീസ് ഒരുക്കിയിരുന്നത്. ഘോഷയാത്രാപാതയിലും മറ്റു വേദികളിലും മഫ്തി പൊലീസിന്റെ സാന്നിദ്ധ്യം കൂടാതെ വനിതാ പൊലീസും പിങ്ക് പൊലീസും ക്രമസമാധാനവും പൊതജനങ്ങളുടെ സുരക്ഷയും ഉറപ്പാക്കി. ക്രമസമാധാന സേനയും ഘോഷയാത്ര നടന്ന മേഖലകളിൽ സജീവമായിരുന്നു.
കടുത്ത സാമ്പത്തിക അച്ചടക്കം പാലിച്ചിട്ടും ഏറെ വർണാഭമായ രീതിയിലായിരുന്നു ഇക്കുറി ഓണാഘാഷം സംഘടിപ്പിച്ചിരിക്കുന്നത്. ഇക്കുറി 34 ലക്ഷം രൂപ വിനിയോഗിച്ചാണ് സംഘടിപ്പിച്ചത്. എന്നാൽ, പരിപാടികളുടെ പകിട്ടിലോ, കലാരൂപങ്ങളുടെ എണ്ണത്തിലോ കുറവുണ്ടായില്ല.
ഘോഷയാത്രയോട് അനുബന്ധിച്ച് കവടിയാർ, വെള്ളയമ്പലം, കെൽട്രോൺ, കോർപ്പറേഷൻ, പാളയം, യൂണിവേഴ്സിറ്റി കോളേജ്, സ്റ്റാച്യു. , ആയുർവേദ കോളേജ് ജംഗ്ഷൻ, ഈസ്റ്റ് ഫോർട്ട് എന്നിവിടങ്ങളിൽ ആമ്പുലൻസ് സർവ്വീസ് ഏർപ്പെടുത്തിയിരുന്നത് ആശ്വാസകരമായി. .കൂടാതെ ഫയർഫോഴ്സിന്റ 9 യൂണിറ്റുകളും അത്യാവശ്യ ഘട്ടങ്ങളെ സഹായിക്കാൻ ഏർപ്പെടുത്തിയിരുന്നു. ഘോഷയാത്രക്കെത്തുന്ന കാണികൾക്കായി എസ് ബി ഐ ലൈഫ് ഇൻഷറൻസ് കുടിവെള്ള സൗകര്യവും ഏർപ്പെടുത്തിയിരുന്നു
നഗരത്തിൽ 30 കേന്ദ്രത്തിലാണ് ആഘോഷപരിപാടി നടന്നത്. വിവിധ കലാപരിപാടികൾ കാണുന്നതിന് വൻ ജനത്തിരക്കായിരുന്നു അനുഭവപ്പെട്ടത്. കലാപരിപാടികൾ കാണുന്നതിന് ജനം ഒഴുകിയെത്തിയതോടെ വൈകുന്നേരങ്ങളിൽ നഗരം വീർപ്പുമുട്ടി.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍