ഓൺലൈൻ ബാങ്കിംഗിന്റെ പേരിലും തട്ടിപ്പ്; ഒന്നരലക്ഷം നിക്ഷേപിച്ച സോഫ്റ്റ് വെയർ എൻജിനീയർക്ക് തട്ടിപ്പുകാർ ബാലൻസ് വച്ചത് 16 രൂപ! പരാതി നൽകിയിട്ടും കൈമലർത്തി ബാങ്ക് അധികൃതർ
ആലപ്പുഴ: സൂക്ഷിക്കുക! എളുപ്പത്തിൽ തട്ടിപ്പിൽ വീഴുന്ന മലയാളിയെ ഉന്നംവച്ച് ആഗോളതലത്തിൽതന്നെ ഇന്റർനെറ്റ് തട്ടിപ്പ് വീരന്മാർ പതിയിരിക്കുന്നു. വിവിധ തരത്തിലാണ് നെറ്റ് തട്ടിപ്പ് വ്യാപകമാകുന്നതെങ്കിലും ഇപ്പോൾ ഓൺ ലൈൻ ബാങ്കിംഗിലാണ് തട്ടിപ്പുവീരന്മാർ നിലയുറപ്പിച്ചിട്ടുള്ളത്. ന്യൂജനറേഷൻ ബാങ്കുകളിലും ദേശാസാൽകൃത ബാങ്കുകളിലും നെറ്റ്സൗകര്യം വാഗ്ദാനം ചെയ്യുന്നതുകണ്ട് ഓൺ ലൈൻ അക്കൗണ്ട് തുടങ്ങുന്നവരാണ് സൂക്ഷിക്കേണ്ടത്.
മലയാളികളുടെ പണമുണ്ടാക്കാനുള്ള അതിരുകടന്ന മോഹം തന്നെയാണ് തട്ടിപ്പുകാർ മുതലാക്കുന്നത്. എ ടി എം കൗണ്ടറുകളിലൂടെ അന്യരുടെ അക്കൗണ്ടിൽനിന്നും പണം തട്ടുന്ന അതേ വിദ്യതന്നെയാണ് ഓൺ ലൈൻ ബാങ്കിംഗിലും നടക്കുന്നത്. ഇതിനായി പുതിയ സോഫ്റ്റ് വെയർ തന്നെ രൂപപ്പെടുത്തിയിട്ടുണ്ടെന്നാണ് അറിയുന്നുത്. ഇത്തരത്തിൽ ഇന്റർനെറ്റ് ഓൺ ലൈൻ ബാങ്കിംഗിലൂടെ ലക്ഷം രൂപ നഷ്ടപ്പെട്ട ആളാണ് ചെങ്ങന്നൂർ കീഴ്ചേരിമേൽ കിഴക്കേഅറ്റത്ത് വീട്ടിൽ കെ.എസ് അരവിന്ദന്റെ മകൾ അർച്ചനാ അരവിന്ദ്. അർച്ചന ഓൺലൈൻ വഴി അക്കൗണ്ട് തുറന്നത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലായിരുന്നു.
ബാംഗ്ലൂരിൽ സോഫ്റ്റ്വെയർ എഞ്ചിനീയറായ അർച്ചന ചെങ്ങന്നൂരിലെ ബാങ്ക് ശാഖയിൽ 30202260036 നമ്പരായുള്ള സേവിങ്സ് ബാങ്ക് അക്കൗണ്ടിൽനിന്നും പണം എടുക്കാൻ ബാങ്കിലെത്തിയപ്പോഴാണ് തട്ടിപ്പുവിവരം അറിയുന്നത്. 1.5 ലക്ഷത്തോളം രൂപ നിക്ഷേപിക്കപ്പെട്ട അക്കൗണ്ടിൽ ഇപ്പോൾ 16 രൂപ മാത്രമാണ് ബാലൻസ്. തട്ടിപ്പ് ചൂണ്ടിക്കാട്ടി അർച്ചന നൽകിയ പരാതി ബാങ്ക് പരിശോധിച്ച് തട്ടിപ്പ് മനസിലാക്കിയെങ്കിലും അധികൃതർ കൈമലർത്തുകയായിരുന്നു. ഇപ്പോൾ ബാങ്കിനെതിരെ നിയമനടപടിക്കായി കോടതിയിൽ പോകാനൊരുങ്ങുകയാണ് അർച്ചന.
കൊൽക്കത്ത, പൂന എന്നിവിടങ്ങളിൽനിന്നുള്ളവരാകാം തട്ടിപ്പുകാരെന്നാണു ബാങ്ക്രേഖകൾ നൽകുന്ന സൂചന. തട്ടിപ്പുകാർ രണ്ട് അക്കൗണ്ട് നമ്പറുകളിലൂടെ രണ്ടു പ്രാവശ്യം 40,000 രൂപ വീതവും, 26,000 രൂപ ഒറ്റത്തവണയായുമാണ് പിൻവലിച്ചിട്ടുള്ളതെന്നു ബാങ്ക്രേഖകൾ വ്യക്തമാക്കുന്നു. ഇത്തരത്തിൽ 1.06 ലക്ഷം രൂപയാണ് അർച്ചനയ്ക്ക് നഷ്ടമായത്. സംഭവത്തെതുടർന്ന് ബാങ്ക് അധികൃതർക്കും ഉന്നത പൊലീസ് അധികാരികൾക്കും അർച്ചന പരാതി നൽകിയെങ്കിലും പരിഹാരമായില്ല.
ഓൺലൈൻ തട്ടിപ്പുകൾ മലയാളികളെ ലക്ഷ്യംവച്ച് ഒട്ടേറെയുണ്ടാകുന്നുണ്ട്. ഈയിടെ മലപ്പുറത്ത് ഒരു അമ്മയും മകനും ഓൺലൈൻവഴി ലഭിച്ച സന്ദേശത്തെ തുടർന്ന് അജ്ഞാതന്‍ അയച്ചുകൊടുത്തത് 36 ലക്ഷം രൂപയാണ് ഇവർക്ക് ലഭിച്ച വാഗ്ദാനം സ്വർണസാന്നിദ്ധ്യമുള്ള എൻജിൻ ഓയിൽ നൽകാമെന്നായിരുന്നു. ഒടുവിൽ അമ്മയും മകനും കൂടി ഓയിൽ എടുക്കാൻ വണ്ടിയും പിടിച്ച് ആരുമറിയാതെ ഡൽഹിയിലെത്തിയപ്പോഴാണ് ആടു കിടന്നിടത്ത് രോമം പോലുമില്ലെന്ന സ്ഥിതിയുണ്ടായത്. അജ്ഞാതൻ നൽകിയ മേൽവിലാസത്തിൽ അങ്ങനെ ഒരു കമ്പനി പോയിട്ട് ബോർഡുപോലുമില്ലായിരുന്നു.
കൊല്ലത്ത് ഇന്റർനെറ്റിലൂടെ ലഭിച്ച സന്ദേശത്തെ തുടർന്ന് യുവാവ് അയച്ചുകൊടുത്തത് ലക്ഷങ്ങൾ. ഇയാൾക്ക് ലഭിച്ചത് നൈജീരിയയിൽ അപ്പനും അമ്മയും വംശീയ കലാപത്തിൽ നഷ്ടപ്പെട്ട യുവതി ആശ്രിതരെ തേടുന്നുവെന്ന പതിവു തട്ടിപ്പുപരിപാടി തന്നെ. നിരവധിപേർ വലയിൽവീണിട്ടുള്ള ഈ തട്ടിപ്പിൽ കൊല്ലത്തെ യുവാവും വീഴുകയായിരുന്നു. യുവതിയുടെ അന്വേഷണത്തിൽ താങ്കളെ സ്വീകരിക്കാൻ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ടെന്നും ഇവരുടെ സ്വത്തുവകകൾ താങ്കളുടെ ബാങ്കിലേക്ക് മാറ്റാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നുമാണ് അറിയിപ്പ്.
രാജ്യാന്തര ബാങ്കിങ് ആയതുകൊണ്ടുതന്നെ നടപടികൾ എളുപ്പത്തിലാക്കാൻ ആവശ്യമായ തുക അയച്ചുതരണമെന്നാണ് ഏജൻസി ആവശ്യപ്പെട്ടത്. ഇതുകേട്ട് ആവേശം മൂത്ത യുവാവ് കൈയിലുള്ളതും കടം വാങ്ങിയും അജ്ഞാതൻ നൽകിയ അക്കൗണ്ടിൽ പണം ഇട്ടുകൊടുത്തു. വരാൻ പോകുന്ന ഭാരിച്ച സ്വത്തിനെ കുറിച്ച് ഓർത്ത് യുവാവ് നാളുകൾ കഴിച്ചെങ്കിലും ഒന്നും വന്നില്ല. ഇതിനിടെ സുന്ദരിയായ യുവതിയുടെ ചിത്രം അയച്ച് തട്ടിപ്പുകാർ യുവാവിനെ പ്രലോഭിപ്പിച്ചുകൊണ്ടുമിരുന്നു. യുവതിയെ നേരാംവണ്ണം സംരക്ഷിച്ചുകൊള്ളണമെന്ന നിർദ്ദേശവും സന്ദേശത്തിലുണ്ടായിരുന്നു. ഒരിക്കലും പാഠം പഠിക്കാത്ത ലോകമണ്ടന്മാരായിപ്പോയി ചില മലയാളികൾ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍