മാണിയുടെ തീരുമാനം രാഷ്ട്രീയ തറവാടിത്തമില്ലാതെന്ന് സുധീരൻ; അധികാരമുള്ളിടത്തേ മാണി നിൽകുകയുള്ളൂവെന്ന് ചെന്നിത്തല; മാണി പോയതോടെ കോൺഗ്രസിന് ശുക്രദശയെന്ന് പ്രതാപനും സതീശനും; മൂന്ന് മാസം മുമ്പ് പോയിരുന്നെങ്കിൽ യുഡിഎഫ് അധികാരത്തിൽ ഇരുന്നേനെയയെന്ന് ഷിബു; തെരുവിൽ നേരിടാൻ ഉറച്ച് യൂത്ത് കോൺഗ്രസ്; വിലപേശൽ രാഷ്ട്രീയത്തിന് ഇറങ്ങിയ മാണി പ്രതിരോധത്തിൽ
തിരുവനന്തപുരം: യുഡിഎഫിലെ എല്ലാവർക്കും കേരളാ കോൺഗ്രസ് നേതാവ് കെ എം മാണി ഇതുവരെ മാണിസാർ ആയിരുന്നു. ഉമ്മൻ ചാണ്ടിയും സുധീരനും ചെന്നിത്തലയും അടക്കമുള്ള നേതാക്കളെല്ലാം അങ്ങനെയാണ് മാണിയെ വിളിച്ചതും. എന്നാൽ, യാതൊരു മുന്നണി മര്യാദയും ഇല്ലാതെ പ്രത്യേകിച്ച കാരണവും ഇല്ലാതെ കോൺഗ്രസിനെ തെറിപറഞ്ഞ് മാണി യുഡിഎഫ് മുന്നണി വിട്ടതോടെ മാണിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. പല നേതാക്കളും അതുവരെ സാറെ എന്ന് വിളിച്ചത് മാറ്റി മാണിയെന്നാക്കിയാണ് പ്രതികരിച്ചു തുടങ്ങിയത്. മുന്നണിയെ വഞ്ചിച്ചു മാണി പോയി എന്ന പൊതുവികാരാണ് കോൺഗ്രസിലും മുന്നണിയിലും ഉള്ളത് അഥുകൊണ്ട് തന്നെ മൃദു സമീപനം വെടിഞ്ഞ് രൂക്ഷ വിമർശനവുമായി നേരിടാനാണ് നേതാക്കളുടെ തീരുമാനം. മുതിർന്ന നേതാക്കളെല്ലാം മാണിയെ വിമർശിച്ച് രംഗത്തെത്തിയത്.
യുഡിഎഫ് വിടാനുള്ള കേരളാ കോൺഗ്രസ് എമ്മിന്റെ തീരുമാനം വേദനാജനകമാണെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. ബാർ കോഴക്കേസിന്റെ അന്വേഷണത്തിലെ ചില തെറ്റിദ്ധാരണകൾ മാണിക്കുണ്ടായിരുന്നെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ബാർ കേസിൽ കേസിൽ വിജിലൻസ് കോടതിക്ക് കൊടുത്ത രണ്ട് അന്വേഷണ റിപ്പോർട്ടിലും മാണിയെ കുറ്റവിമുക്തനാക്കിയിരുന്നു. എന്നാൽ മാണിക്ക് ഇക്കാര്യത്തിൽ തെറ്റിദ്ധാരണ നിലനിൽക്കുകയാണ്. അതിനാലാണ് ഇത്തരമൊരു നിലപാട് ഉണ്ടാകാൻ ഇടയായതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
അതേസമയം, ആത്മാഭിമാനമുണ്ടെങ്കിൽ മാണി രാജി വയ്ക്കണമെന്ന് യു.ഡി.എഫ് കൺവീനർ പി.പി.തങ്കച്ചൻ ആവശ്യപ്പെട്ടു. മുന്നണി വിടുകയും തദ്ദേശ സ്ഥാപനങ്ങളിൽ ധാരണ നിലനിറുത്തുകയും ചെയ്യുന്നത് ശരിയല്ല. മുന്നണി വിട്ടു പോയ സ്ഥിതിക്ക് തദ്ദേശ സ്ഥാപനങ്ങളിലെ സ്ഥാനങ്ങൾ മാണി ഗ്രൂപ്പ് രാജി വയ്ക്കണമെന്നും തങ്കച്ചൻ പറഞ്ഞു. കോൺഗ്രസിന് ഇനി മുതൽ ശുക്രദശ ആയിരിക്കുമെന്ന് കോൺഗ്രസ് നേതാവ് ടി.എൻ.പ്രതാപൻ പറഞ്ഞു. മാണിയെ പിന്തുണച്ചതാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ തോൽവിക്കിടയാക്കിയതെന്നും പ്രതാപൻ ചൂണ്ടിക്കാട്ടി. വി ടി സതീശനും സമാനമായ അഭിപ്രായമാണ് രേഖപ്പെടുത്തിയത്.
മാണിയുടെ തീരുമാനം രാഷ്ട്രീയ തറവാടിത്തമില്ലാതെന്ന് സുധീരൻ
യുഡിഎഫ് വിടാനുള്ള കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന്റെ തീരുമാനത്തെ വിമർശിച്ച കെപിസിസി പ്രസിഡന്റ് വി എം സുധീരൻ മാണിയുടെ തീരുമാനത്തിൽ അതിയായ ദുഃഖമുണ്ടെന്ന് സുധീരൻ പ്രതികരിച്ചു. ബാധ്യത നിറവേറ്റാതെ ഒളിച്ചോടുന്ന രാഷ്ട്രീയ തറവാടിത്തമില്ലായ്മയാണ് കെഎം മാണി കാട്ടിയത്. അധികാരം കിട്ടിയിരുന്നെങ്കിൽ മാണി മുന്നണി വിടില്ലായിരുന്നു. മുന്നണി വിടാൻ തീരുമാനിച്ച ശേഷം കാരണം കണ്ടെത്തുകയാണ് മാണി ചെയ്തതെന്നും വി എം സുധീരൻ പറഞ്ഞു.
പെട്ടെന്നെടുത്ത തീരുമാനം എന്ന നിലയിലേ കേരള കോൺഗ്രസ് നിലപാടിനെ കാണാനാവൂ. മാണി വിഭാഗം രാഷ്ട്രീയ വിശ്വാസ്യത നഷ്ടപ്പെടുത്തി. യുഡിഎഫിൽ ഒരു വിഷയവും മാണി ഉന്നയിച്ചില്ലെന്നും വി എം സുധീരൻ പറഞ്ഞു. തിരുവനന്തപുരത്ത് വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് വി എം സുധീരന്റെ രൂക്ഷമായ വിമർശനം. സമദൂര നിലപാടെന്ന് വിശേഷിപ്പിക്കുന്നതിൽ അർത്ഥമില്ല. അവസരവാദ നിലപാടെന്നേ പറയാനാവൂ. നിലപാട് തെറ്റാണെന്ന് അവർക്ക് ബോധ്യപ്പെടും. അവർ തന്നെ അത് പറയും. മാണി വിഭാഗം വിട്ടതുകൊണ്ട് യുഡിഎഫിനെ ബാധിക്കില്ല. ജനകീയാടിത്തറ തകരില്ല. യുഡിഎഫ് ജയിച്ചിരുന്നെങ്കിൽ അവർ മുന്നണി വിടുമായിരുന്നില്ല. വി എം സുധീരൻ പറഞ്ഞു.
കേരള കോൺഗ്രസിനോട് കോൺഗ്രസിന് എന്നും നീതിപൂർവമാണ് പ്രവർത്തിച്ചത്. അവസരവാദ രാഷ്ട്രീയത്തിന്റെയും ഭാഗ്യാന്വേഷണത്തിന്റെയും സാധ്യത തേടിയുള്ള നീക്കം മാത്രമാണ് കേരള കോൺഗ്രസ് നടത്തുന്നത്. യുഡിഎഫ് പിരിച്ചുവിടണമെന്ന എൽഡിഎഫ് നേതാക്കളുടെ നിലപാടിന് പ്രസക്തിയില്ല. അങ്ങനെയെങ്കിൽ ആദ്യം പിരിച്ചുവിടേണ്ടത് എൽഡിഎഫാണ് എന്നും വി എം സുധീരൻ പറഞ്ഞു. തെരഞ്ഞെടുപ്പിന് മുമ്പ് കേരള കോൺഗ്രസിൽ വലിയ ഭിന്നിപ്പുണ്ടായി. പ്രമുഖ നേതാക്കളും അണികളും വിട്ടുപോയി. എന്നിട്ടും കോൺഗ്രസ് ഏറ്റവും മാന്യമായി പരിഗണന നൽകി. 15 സീറ്റുകൾ തന്നെ നൽകി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധികാരം സംബന്ധിച്ച് ആലോചിച്ച് തീരുമാനമെടുക്കും. എടുത്തുചാടാനില്ലെന്നും വി എം സുധീരൻ പറഞ്ഞു.
അധികാരമുള്ളിടത്ത് മാണി നിൽക്കുമെന്ന് രമേശ് ചെന്നിത്തല
അധികാരം ലഭിച്ചിരുന്നുവെങ്കിൽ കെ.എം മാണി യു.ഡി.എഫ് വിടുമായിരുന്നോയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പിലെ സ്ഥാനങ്ങൾ രാജിവെക്കില്ല എന്നാണ് ഇപ്പോൾ മാണി പറഞ്ഞിരിക്കുന്നത്. ഇതിൽ നിന്നും വ്യക്തമാവുന്നത് മാണി അധികാരമുള്ളിടത്ത് നിൽക്കുമെന്നതിന്റെ തെളിവാണെന്നും രമേശ് ചെന്നിത്തല മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ ഒന്നുകിൽ മുന്നണിയിൽ പറയണം, അല്ലെങ്കിൽ നേതൃത്വത്തോട് സംസാരിക്കണം. ഇത് രണ്ടും ചെയ്യാതെ മുന്നണി വിട്ടത് ശരിയായില്ല. ചർച്ചകൾക്ക് വഴിതെളിക്കുക പോലും തയ്യാറാവാതെയാണ് മാണി മുന്നണി വിട്ടതെന്നും അദ്ദേഹം പറഞ്ഞു.
മാണി യുഡിഎഫ് വിട്ട സാഹചര്യം വിലയിരുത്തും: കുഞ്ഞാലിക്കുട്ടി
കേരള കോൺഗ്രസ് യുഡിഎഫ് വിട്ട സാഹചര്യം പാർട്ടി പരിശോധിക്കുമെന്ന് ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. കെഎം മാണിയുമായി ലീഗ് നേതൃത്വം സംസാരിക്കും. കാര്യങ്ങൾ ലീഗ് വിലയിരുത്തുമെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കെഎം മാണിയുടെ വിഷയം ചർച്ച ചെയ്യാം എന്നാണ് യുഡിഎഫ് എടുത്ത നിലപാട്. രൂക്ഷമായ പ്രതികരണങ്ങളുമായി പോകേണ്ട കാര്യമില്ല. മാണിയുമായി സംസാരിക്കട്ടെ. രാഷ്ട്രീയ ഭിന്നതയുണ്ടെങ്കിൽ എതിർക്കുമെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
യുഡിഎഫിലേക്ക് തിരിച്ചുവരാനുള്ള സാധ്യത മാണിയാണ് തീരുമാനിക്കേണ്ടത്. മുന്നണി വിട്ടയുടൻ അനുരഞ്ജന ചർച്ച അവർ ഇഷ്ടപ്പെടേണ്ടതില്ല. സാഹചര്യം ലീഗിന് വിലയിരുത്തണം. എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു എന്ന് പരിശോധിക്കും. കഴിഞ്ഞ ദിവസം ചേർന്ന ലീഗ് നേതൃയോഗം എടുത്ത ലീഗിന്റെ നിലപാടാണ് പറഞ്ഞത്. എന്നാൽ പരസ്യ ചർച്ചയ്ക്കില്ലെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
തീരുമാനം മൂന്ന് മാസം മുമ്പെടുത്തെങ്കിൽ യുഡിഎഫ് അധികാരത്തിൽ ഇരുന്നേനെ: ഷിബു ബേബിജോൺ
അതേസമയം യുഡിഎഫ് വിട്ട കേരള കോൺഗ്രസ് തീരുമാനത്തിന് പിന്നാലെ കെഎം മാണിയെ കണക്കിന് പരിഹസിച്ച് ആർഎസ്പി നേതാവും മന്ത്രിസഭയിൽ സഹപ്രവർത്തകനുമായിരുന്ന ഷിബു ബേബി ജോൺ. എന്റെ മാണി സാറെ, ഈ തീരുമാനം ഒരു മൂന്ന് മാസം മുമ്പ് ഒന്ന് എടുത്തുകൂടായിരുന്നോ, എങ്കിൽ ഐക്യ ജനാധിപത്യ മുന്നണി ഇപ്പോൾ അധികാരത്തിൽ ഇരുന്നേനെ. ധാർമികത, തുറന്ന പുസ്തകം, കറ കളഞ്ഞ ജീവിതം, പിന്നിൽ നിന്ന്, മുന്നിൽ നിന്ന് കുത്തുകൾ എല്ലാം ഇപ്പോൾ പാഴായി പോയില്ലേ. എന്നാണ് ഫേസ്ബുക് പോസ്റ്റിലൂടെ ഷിബു ബേബി ജോണിന്റെ പരിഹാസം.
മാണിയെ വഴിയിൽ തടഞ്ഞ് കരിങ്കൊടി കാട്ടി യൂത്ത് കോൺഗ്രസ് പ്രതിഷേധം
അതേസമയം യുഡിഎഫ് വിടാനുള്ള തീരുമാനം കൈക്കൊണ്ട കെ എം മാണിയെ ചരൽകുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വഴിയിൽ തടഞ്ഞ് പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാണിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. മാണിയെ കരിങ്കൊടി കാണിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ രംഗത്തുവന്നതോടെ പൊലീസിന്റെ അകമ്പടിയോടെയാണ് മാണി പിന്നീട് യാത്ര തുടർന്നത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്