കത്തോലിക്കാ സഭയുടെ കീഴിൽ ആട്ടിടയന്മാർ നടത്തിയ കുറ്റകൃത്യങ്ങൾ എണ്ണിപ്പറഞ്ഞ് ഔട്ട്ലുക്കിന്റെ കവർസ്റ്റോറി; എഡ്വിൻ ഫിഗറസും രാജു കൊക്കനും ആരോഗ്യരാജും അടക്കമുള്ള പുരോഹിതരുടെ കുറ്റകൃത്യങ്ങൾ മൂടിവച്ചതും സംരക്ഷണം നല്കിയതും സഭ; വിശ്വാസികളെ കൈകാര്യം ചെയ്യുന്നത് ഭയപ്പെടുത്തിയും തെറ്റിദ്ധരിപ്പിച്ചും
തിരുവനന്തപുരം: കത്തോലിക്കാസഭയുടെ തണലിൽ കേരളത്തിലെ വൈദികർ നടത്തിയ കുറ്റകൃത്യങ്ങളുമായി പ്രമുഖ ദേശീയ ഇംഗ്ലീഷ് വാരിക ഔട്ട് ലുക്കിന്റെ കവർ സ്റ്റോറി. കുറ്റകൃത്യങ്ങൾ മൂടിവെയ്ക്കാനും പ്രതികളെ സംരക്ഷിക്കാനും ആരോപണമുന്നയിക്കുന്നവരെ നിശബ്ദമാക്കാനും സഭ നടത്തിയ ശ്രമങ്ങളാണ് ഔട്ട് തുറന്നുകാട്ടുന്നത്. 12 പേജുകളിൽ നീണ്ടുനിൽക്കുന്നതാണ് മിനു ഇട്ടി ഐപ്പിന്റെ വിശദ റിപ്പോർട്ട്.
പുരോഹിതരുടെ പാപങ്ങൾക്ക് പശ്ചാത്താപം പ്രകടിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ ലോകത്തോട് മാപ്പിരന്നത് രണ്ടാഴ്ച മുമ്പാണ്. ഇന്ത്യയിലെ കത്തോലിക്ക സഭ പുരോഹിതരുടെ ലൈംഗിക കുറ്റകൃത്യങ്ങളിൻ മേൽ ഒരു ഖേദപ്രകടനവും നടത്തിയിട്ടില്ലെന്ന് പറഞ്ഞാണ് ഔട്ട് ലുക്കിന്റെ കവർ സ്റ്റോറി ആരംഭിക്കുന്നത്.
ക്രിസ്തു ജറുസലേം ദേവാലയത്തിലെ കച്ചവടക്കാരെ ചാട്ടയ്ക്കടിച്ച് പുറത്താക്കുന്ന ബൈബിൾ ഭാഗം ഉൾ പേജിൽ റിപ്പോർട്ടിന്റെ തുടക്കത്തിൽ ഉദ്ധരിച്ചിരിക്കുന്നു. കേരള കത്തോലിക്ക സഭയേയും വിശ്വാസ സമൂഹത്തെയും പിടിച്ചു കുലുക്കിയ ഏഴ് കുറ്റകൃത്യങ്ങളുടെ കഥയും ഇന്ത്യൻ കാത്തലിക് ബിഷപ് കൗൺസിലി(സിബിസിഐ)ന്റെ സെക്രട്ടറിയുമായ ബിഷപ് തിയോഡർ മസ്കരാനസുമായുള്ള അഭിമുഖവും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരുമാസത്തിനുള്ളിൽ സിബിസിഐ പുതിയ നയം പുറത്തുവിടുമെന്നാണ് ബിഷപ്പ് അഭിമുഖത്തിൽ പറയുന്നത്.
എഡി 52ൽ തോമാശ്ലീഹ ഇന്ത്യയിൽ ക്രിസ്തുമതപ്രചാരണത്തിനായി എത്തിയ കൊടുങ്ങല്ലൂരുനിന്നും 10 കിലോമീറ്റർ അകലെയുള്ള പുത്തൻവേലിക്കരപ്പള്ളിയിൽ 14കാരിയായ പെൺകുട്ടി ബലാത്സംഘം ചെയ്യപ്പെട്ട സംഭവത്തോടെയാണ് റിപ്പോർട്ട് ആരംഫഭിക്കുന്നത്. 2015 ഏപ്രിൽ ഒന്നിന് പൊലീസ് പരാതി സ്വീകരിച്ച കേസിലെ പ്രതി പുത്തൻവേലിക്കര ലൂർദ്മാതാ പള്ളി വികാരി ഫാദർ എഡ്വിൻ ഫിഗറസ്(41) ആയിരുന്നു. കീഴ്ക്കോടതി പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പുരോഹിതനെ ഇരട്ട ജീവപര്യന്തം ശിക്ഷവിധിച്ചു. കുമ്പസാരക്കൂട്ടിൽ നിന്ന് പെൺകുട്ടിയെ പള്ളിമേടിയിലേക്കു കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ജനുവരി മുതൽ മാർച്ച് വരെ ലൈംഗിക ചൂഷണം തുടർന്നു. ഇടവക വികാരി മകളോടുചെയ്ത ഭീകരത അറിഞ്ഞ മാതാപിതാക്കൾ ബിഷപ്പിനെക്കണ്ട് ഈ പുരോഹിതൻ ഇനിയൊരിക്കലും അൾത്താരയിൽ കയറി കുർബ്ബാന അർപ്പിക്കരുതെന്ന് ആവശ്യപ്പെട്ടു. ബിഷപ്പ് ജോസഫ് കാരിക്കാശ്ശേരി ഫാദർ എഡ്വിൻ ഫിഗറസിനെ സസ്പെൻഡ് ചെയ്തു. പക്ഷെ മാർച്ച് 29ന് ക്രിസ്ത്യൻ വിശ്വാസികളുടെ ഏറ്റവും പവിത്രമായ ദിനങ്ങളിലൊന്നായ ഓശാന ഞായറാഴ്ച്ച എഡ്വിൻ ഫിഗറസ് കുർബ്ബാന ചൊല്ലി. സഭയിൽ നിന്നും നീതികിട്ടില്ലെന്ന തിരിച്ചറിവാണ് കുട്ടികളുടെ മാതാപിതാക്കളെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. 'ഞങ്ങൾ അയാളുടെ പശ്ചാത്തലത്തെക്കുറിച്ച് അന്വേഷിച്ചു. മുമ്പ് പ്രവർത്തിച്ചിരുന്ന ഇടവകകളിൽ അയാൾക്കെതിരെ സമാനമായ ആരോപണങ്ങൾ ഉണ്ടായിട്ടുണ്ട്.' കേസന്വേഷിച്ച സർക്കിൾ ഇൻസ്പെക്ടർ ടി.എം. വർഗീസ് ഔട്ട് ലുക്കിനോട് പറഞ്ഞു.
തൃശ്ശൂർ തൈക്കാട്ടുശേരി 2009ൽ ഒരു ഒമ്പതുവയസ്സുകാരി പള്ളിമേടയിൽ പീഡിപ്പിക്കപ്പെട്ടതിനെ കുറിച്ചാണ് മറ്റൊരു വിവരണം. സെന്റ് പോൾസ് ചർച്ച് വികാരിയായിരുന്ന ഫാദർ രാജു കൊക്കനാണ് പ്രതി. ആദ്യകുർബാനക്ക് അണിയാനായി പുത്തനുടുപ്പ് വാങ്ങിത്തരാമെന്ന് പറഞ്ഞാണ് പുരോഹിതൻ പെൺകുട്ടിയെ പള്ളിമേടയിലേക്കു കൂട്ടിക്കൊണ്ട് പോയതും ലൈംഗികമായി ഉപയോഗിച്ചതും. പെൺകുട്ടിയുടെ വസ്ത്രം അഴിപ്പിച്ചശേഷം ഫാദർ കൊക്കൻ ജനനേന്ദ്രിയത്തിന്റെ ചിത്രം മൊബൈലിൽ പകർത്തുകയും ചെയ്തു. ഒല്ലൂർ പൊലീസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസ് കീഴ്ക്കോടതിയുടെ പരിഗണനയിലാണ്. ജാമ്യം ലഭിച്ച കൊക്കൻ തൃശ്ശൂരിലെവിടെയോ ഉള്ള കുഷ്ഠരോഗികൾക്കായുള്ള ശുശ്രൂഷ ഹോമിൽ ഉണ്ടെന്നാണ് അറിവ്. സഭാകോടതി ഇതുവരെയും കൊക്കനെതിരെ നടപടി എടുത്തിട്ടില്ല.
സഭാപ്രശ്നങ്ങളിൽ കൃത്യമായി അന്വേഷണം നടത്താനും നടപടി സ്വീകരിക്കാനും തക്ക ചട്ടങ്ങളും നിയമങ്ങളും നിലവിലുണ്ട്. എല്ലാ രൂപതയിലും ഒരു ജുഡീഷ്യൽ വികാരിയടങ്ങുന്ന സമിതി അന്വേഷണം നടത്തി നടപടിയെടുക്കണം എന്നാണ് സഭാനിയമം. ഗൗരവതരമായ കുറ്റങ്ങൾ വത്തിക്കാനിലും പൊലീസിലും അറിയിക്കുകയും വേണം.
17കാരിയായ ഫാത്തിമ സോഫിയ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടപ്പോൾ സംഭവിച്ചത് മറ്റൊന്നാണെന്ന് റിപ്പോർട്ടിൽ പറയുന്നു. 2013 ജൂലൈയിൽ ആണ് പാലക്കാട് വാളയാർ സെന്റ് സ്റ്റാനിസ്ലാസ് പള്ളിയിൽവച്ചാണ് സംഭവം നടന്നത്. കൊലപാതകത്തിനുശേഷം ഫാത്തിമയുടെ അമ്മ ശാന്തി റോസലിനെ ഫോൺ ചെയ്ത ഫാദർ ആരോഗ്യ രാജ് താൻ 'കൊന്നു' എന്ന് പലതവണ ആവർത്തിച്ചുകൊണ്ടിരുന്നു. പിന്നീട് ആത്മഹത്യയാണെന്ന് ആരോഗ്യരാജ് തിരുത്തി. പാലക്കാട് ആശുപത്രിയിൽ എത്തിച്ച മൃതദേഹം വിട്ടുകിട്ടാനായി പൊലീസ് കാണിച്ച രേഖകളിൽ വീട്ടുകാർക്ക് ഒപ്പിട്ടു നൽകേണ്ടിവന്നു. ബലാത്സംഗം നടന്നിട്ടുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. പക്ഷെ ആത്മഹത്യയാണെന്ന് അറിയിച്ച് പൊലീസ് രണ്ടാഴ്ച്ചയ്ക്കുള്ളിൽ കേസ് അവസാനിപ്പിച്ചു.
സഭാകോടതി നടത്തിയ വിചാരണയിൽ ഫാത്തിമയുമായി ലൈംഗിക ബന്ധമുണ്ടായിരുന്നെന്ന് ഫാദർ ആരോഗ്യരാജ് ഏറ്റു പറഞ്ഞു. ബിഷപ്പടങ്ങുന്ന സമിതി വിവരം പൊലീസിൽ അറിയിച്ചില്ലെന്നു മാത്രമല്ല പ്രതിയെ സംരക്ഷിക്കുകയാണുണ്ടായത്. ആരോഗ്യരാജ് പിന്നീട് നടത്തിയ കുറ്റസമ്മതം റോസലിൻ റെക്കോഡ് ചെയ്ത് നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്നു. തെളിവുകളുടെ അഭാവമാണ് കേസ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. വിചാരണ ഇനിയും ആരംഭിച്ചിട്ടില്ല.
കുറ്റകൃത്യങ്ങളെ സഭ വെള്ള പൂശിയതിന്റെ ചരിത്രവും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ഇന്നുവരെ മൂന്നു പുരോഹിതരിൽ കൊലക്കുറ്റം ചാർത്തുകയും രണ്ടുപേരെ കീഴ്ക്കോടതി വധശിക്ഷയ്ക്കു വിധിക്കുകയും ചെയ്തിട്ടുണ്ട്. ഒരാളെ വെറുതെ വിടുകയും മറ്റു രണ്ടു പേരുടെ ശിക്ഷ മേൽക്കോടതി കുറയ്ക്കുകയും ചെയ്തു. രണ്ടു പതിറ്റാണ്ട് മുമ്പത്തെ സിസ്റ്റർ അഭയസംഭവത്തിലും അരനൂറ്റാണ്ട് മുമ്പുണ്ടായ മറിയക്കുട്ടി കൊലക്കേസിലും ഉൾപ്പെടെ എങ്ങനെയൊക്കെയാണ് സഭ ആരോപണവിധേയരെ സംരക്ഷിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.
മറിയക്കുട്ടി കൊലക്കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ഫാദർ ബെനഡിക്റ്റ് ഓണംകുളത്തെ വിശുദ്ധനായി പ്രഖ്യാപിക്കാനുള്ള ശ്രമം വരെ സഭ നടത്തി. 2001ൽ വികാരിയായിരിക്കെ മരിച്ച ഫാദർ ബെനഡിക്റ്റ് കുമ്പസാരരഹസ്യം സൂക്ഷിച്ചതിന് സഹനമേറ്റു വാങ്ങുകയായിരുന്നു എന്ന കഥ പ്രചരിക്കുകയുണ്ടായി. 'അഗ്നിശുദ്ധി' എന്നപേരിൽ ഫാദർ ബെനഡിക്റ്റിനക്കുറിച്ച് ഫാദർ എം.ജെ. കളപ്പുരയ്ക്കൽ പുസ്തകം എഴുതി. പുസ്തകത്തിൽ പൗലോച്ചൻ എന്നൊരാളാണ് കൊലനടത്തിയതെന്ന് സ്ഥാപിക്കാൻ ശ്രമം നടന്നു. 1986ൽ കൊല്ലം കുണ്ടറയിൽ നടന്ന മേരിക്കുട്ടി കൊലപാതകത്തിൽ ലാറ്റിൻ കാത്തലിക് പുരോഹിതനായ ആന്റണി ലാസർ പ്രതിയായിരുന്നു. കൊല്ലാനയച്ചത് അച്ചനാണെന്ന് ഗുണ്ടകൾ സമ്മതിക്കുകയും ചെയ്തിരുന്നു. രണ്ടു കേസുകളിലും വൻ തുക മുടക്കി വക്കീലുമാരെ വെയ്ക്കുകയാണ് സഭ ചെയ്തതെന്ന അഡ്വക്കറ്റ് ജയശങ്കറുടെ ആരോപണവും റിപ്പോർട്ടിലുണ്ട്.
സഭ ഭയപ്പെടുത്തിയും തെറ്റിദ്ധരിപ്പിച്ചും വിശ്വാസികളെ കൈകാര്യം ചെയ്യുന്ന രീതി ഗ്രേഷ്യസ് എന്ന വിശ്വാസി പറയുന്നതിൽ നിന്നു വ്യക്തമാണ്. 'ഞങ്ങളിൽ ഭൂരിഭാഗവും മതത്തിന് അടിമകളായി മാറിക്കഴിഞ്ഞു. സഭയുടെ എതിരു നിൽക്കുന്നത് വലിയ തെറ്റാണെന്ന് ചെറുപ്പം മുതൽ ഞങ്ങളെ പഠിപ്പിക്കും. ഇതിൽ നിന്നും പുറത്തുകടക്കാനാവില്ല. സൺഡേ സ്കൂളുകളിൽ പോയില്ലെങ്കിൽ കുട്ടികളെ വിവാഹം കഴിപ്പിച്ച് നൽകില്ല. ഫാദർ ഫിഗറസ് താൻ പറഞ്ഞതാണ് സത്യമെന്ന് ഇടവകക്കാരെ ധരിപ്പിച്ചു. ആരോപണം ഉന്നയിച്ചവരെയാണ് എല്ലാവരും കുറ്റപ്പെടുത്തുന്നത്.' മകളുടെ മരണത്തിന്റെ ഉത്തരവാദികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് പരാതി നൽകിയ ഷാന്റി റോസലിനെ പള്ളിയിൽ നിന്നു പുറത്താക്കുകയാണ് സഭ ചെയ്തത്. സമാനമായി പ്രവർത്തിച്ചതിന് ബിന്നി ദേവസ്യക്ക് സഭയിൽ നിന്നും ഭീക്ഷണി ഉണ്ടായിരുന്നതായി പറയുന്നു.
സിസ്റ്റർ അഭയകേസിൽ പ്രതി ചേർക്കപ്പെട്ട ഫാദർ കോട്ടൂർ കോട്ടയം രൂപതയുടെ ചാൻസലറാണ്. മറ്റൊരു പ്രതിയായ ഫാദർ പൂതൃക്കയിൽ കാസർഗോഡ് പയസ് ടെൻത് കോളേജിന്റെ പ്രിൻസിപ്പാളായി വിരമിച്ചു. അഡ്വക്കേറ്റ് ബോറിസ് പോൾ പറയുന്നതനുസരിച്ച് കേരളത്തിൽ ഇന്നേവരെ ആരോപണവിധേയനായ ഒരു പുരോഹിതനും സഭയിൽ നിന്ന് പുറത്താക്കപ്പെട്ടിട്ടില്ല. കഴിഞ്ഞ 20 വർഷത്തിനിടയിൽ 20 കന്യാസ്ത്രീകൾ ദുരൂഹ സാഹചര്യത്തിൽ മരിച്ചതായി കെസിആർഎം സംസ്ഥാന കൺവീനർ റെജി ഞള്ളാനി പറയുന്നു. സഭയ്ക്കെതിരെ ശബ്ദമുയർത്തുന്ന പുരോഹിതരേയും കന്യാസ്ത്രീകളെയും സമനില തെറ്റിയവരായി ചിത്രീകരിക്കാനുള്ള ശ്രമമാണ് സഭ എപ്പോഴും നടത്താറുള്ളതെന്നും ഞള്ളാനി ആരോപിക്കുന്നു.
24 വർഷം സഭയെ സേവിച്ചശേഷം പുരോഹിതവസ്ത്രം ഉപേക്ഷിച്ച ഫാദർ കളപ്പറമ്പിൽ പറയുന്നത് എല്ലാ കുറ്റകൃത്യങ്ങൾക്കും കാരണം ബ്രഹ്മചര്യം ആണെന്നാണ്. ഭക്ഷണവും താമസവും മാത്രം കൊടുത്ത് യാതൊരു അവകാശവുമില്ലാത്ത അടിമകളായാണ് സഭ പുരോഹിതരേയും കന്യാസ്ത്രീകളേയും ഉപയോഗിക്കുന്നതെന്ന് കളത്തിപ്പറമ്പിൽ പറയുന്നു.
സഭാനിയമങ്ങൾ ഭരണഘടന വിരുദ്ധമാണെന്ന ആരോപണമാണ് കാത്തലിക് ലെയ്മെൻ അസോസിയേഷൻ പ്രതിനിധിയായ എംഎൽ ജോർജ് ആരോപിക്കുന്നത്. വിശ്വാസികളെല്ലാവരും പരസ്യമായി വിവാഹം കഴിക്കണമെന്ന് നിർബന്ധമുണ്ട്. സഭാനിയമപ്രകാരം സഭയ്ക്ക് രഹസ്യമായി വിവാഹം നടത്താൻ അധികാരമുണ്ട്. സഭയുടെ ചൂഷണം നിർത്തലാക്കാൻ ചർച്ച് ആക്റ്റ് നടപ്പിലാക്കണമെന്ന് ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ ആരോപിക്കുന്നു. ചർച്ച് ആക്റ്റ് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽപ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയിട്ടുണ്ട്.
'അപവാദങ്ങൾ സന്യാസം എത്ര വലിയ ത്യാഗമാണെന്ന് തെളിയിക്കുന്നു' എന്ന സീറോ മലബാർ കാത്തലിക് സഭാ വക്താവ് ഫാദർ തേലക്കാട്ടിന്റെ പ്രസ്താവനയോടോയാണ് റിപ്പോർട്ട് അവസാനിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും പകൽ വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്