പരിയാരത്തെ സർക്കാരിന് വേണ്ട? മെഡിക്കൽ കോളേജിനെ സഹകരണ മേഖലയിൽ നിർത്താനുള്ള ചർച്ചകൾ സജീവം; സാങ്കേതികത്വം പറഞ്ഞ് ഒഴിഞ്ഞുമാറാൻ യുഡിഎഫ്
പരിയാരം: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന പരിയാരം മെഡിക്കൽ കോളേജ് ഏറ്റെടുക്കുന്നത് സംബന്ധിച്ച നടപടികൾ എങ്ങുമെത്തുന്നില്ല. നിലവിലുള്ള വ്യവസ്ഥകളും കീഴ് വഴക്കങ്ങളും കാരണം സ്ഥാപനം സഹകരണ മേഖലയിൽത്തന്നെ നിലനിർത്തുന്നതാകും ഉചിതമെന്നാണ് വിലയിരുത്തൽ. ഇതോടെ സിപിഐ(എം) നിയന്ത്രണത്തിലുള്ള മാനേജ്മെന്റിന്റെ പ്രതികാര നടപടികളിൽ നിന്ന് മോചനം നേടാൻ ആഗ്രഹിക്കുന്ന ജീവനക്കാർക്ക് തിരിച്ചടിയാണ് ഈ നീക്കം.
പരിയാരം മെഡിക്കൽകോളേജിന്റെ ഘടനാപരമായ പ്രത്യേകതയാണ് ഇതിന് കാരണം. സഹകരണമേഖലയിൽ ആകെയുള്ളത് ആശുപത്രി സഹകരണ സംഘമാണ്. ബാക്കി പ്രധാന ഏഴുയൂണിറ്റുകളും അക്കാദമി ഓഫ് മെഡിക്കൽ സയൻസസ് എന്ന പേരിലുള്ള ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിലാണ്. ട്രസ്റ്റിന് കീഴിലുള്ള സ്ഥാപനങ്ങളാണ് നിലവിൽ പ്രധാന സാമ്പത്തികസ്രോതസ്സ്. കാലങ്ങളായി പരിയാരം സംബന്ധിച്ച സർക്കാർ ഓഡിറ്റ് റിപ്പോർട്ട് പ്രകാരം ആശുപത്രി സംഘത്തിന് കെട്ടിടവാടകയിനത്തിലും മറ്റുമായി കോടിക്കണക്കിന് രൂപ അനുബന്ധ സ്ഥാപനങ്ങൾ നൽകേണ്ടതുണ്ട്. വർഷാവർഷമുള്ള ബാലൻസ് ഷീറ്റിൽ ഇതിനുള്ള കരുതൽ നീക്കിവെക്കാറുമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ആദായനികുതിവകുപ്പ് സ്ഥാപനത്തിന്റെ മേൽ ഇതുവരെ നികുതിയടക്കം ഈടാക്കുന്നത്.
പരിയാരം മെഡിക്കൽ കോളേജ് തുടങ്ങുന്ന വേളയിൽ സഹകരണമേഖലയിൽ മെഡിക്കൽ കോളേജ് അനുവദനീയമല്ലായിരുന്നു. ഇതിനാലാണ് മെഡിക്കൽ കോളേജും അനുബന്ധസ്ഥാപനങ്ങളും ട്രസ്റ്റിന്റെ കീഴിലും ആശുപത്രി മാത്രം സഹകരണമേഖലയിലും കൊണ്ടുവന്നത്. സിഎംപി നേതാവായ എംവി രാഘവനായിരുന്നു അതിന് പിന്നിൽ. അതുകഴിഞ്ഞ് ഇടതു സർക്കാർ അധികാരത്തിലെത്തിയപ്പോൾ മെഡിക്കൽ കോളേജിന്റെ നിയന്ത്രണം സിപിഎമ്മിനായി. പിന്നീട് മെഡിക്കൽ കോളേജ് കടത്തിലേക്കും കൂപ്പുകുത്തി. ഇതോടെയാണ് ഏറ്റെടുക്കലിന് സർക്കാർ പച്ചക്കൊടികാട്ടിയത്. ഇതിന് എം വി രാഘവൻ എതിർക്കുകയും ചെയ്തു. എന്നാൽ സിപിഐ(എം) നേതൃത്വും സർക്കാർ ഏറ്റുടുക്കുന്നതിന് അനുകൂല നടപടിയാണ് എടുത്തത്. ഏത് വിധേനയും മെഡിക്കൽ കോളേജ് പ്രവർത്തിക്കണമെന്നായിരുന്നു വിശദീകരണം.
നിലവിൽ സഹകരണമേഖലയിലും മെഡിക്കൽ കോളേജ് തുടങ്ങാൻ അനുമതി ഉണ്ട്. പരിയാരത്തെ മുഴുവൻ സ്ഥാപനങ്ങളും സഹകരണ മേഖലയ്ക്ക് കീഴിൽ കൊണ്ടുവന്നാൽ വിവിധ കോഴ്സുകളുടെ ഫീസ് നിരക്കടക്കം കുറച്ച് സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് സഹായകരമാക്കാനാവും. ഫീസ് നിരക്ക് ഏകീകരിക്കാനും രോഗികൾക്കുള്ള പദ്ധതികൾ ആവിഷ്കരിക്കാനുമാവുക സഹകരണ മേഖലയിലാകുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. നിലവിലുള്ള ഭരണസമിതി അഞ്ചുവർഷം പൂർത്തീകരിക്കാൻ ഇനി ഒരു വർഷത്തിൽ താഴെയേ സമയമുള്ളൂ. ഇതിന് മുമ്പ് ഭരണസമിതി പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്തുവാൻ സർക്കാർ തയ്യാറാകില്ല. ഈ സാഹചര്യത്തിൽ ഏറ്റെടുക്കൽ ഉടൻ നടക്കില്ലെന്നാണ് സൂചന.
സർക്കാർ ഏറ്റെടുക്കാൻ പഠനങ്ങൾ നടക്കുമ്പോഴും പരിയാരത്ത് പുതിയ നിയമനങ്ങൾ നടക്കുന്നുണ്ട്. ഇവയൊന്നും സർക്കാർ മെഡിക്കൽ കോളേജുകളിലെ സ്റ്റാഫ് പാറ്റേൺ അനുസരിച്ചുള്ളതല്ല. അതുകൊണ്ടുതന്നെ സർക്കാർ ഏറ്റെടുക്കുമ്പോൾ അധിക ജീവനക്കാരെ ഒഴിവാക്കേണ്ടി വരും. നിലവിലുള്ള ജീവനക്കാരെ സർക്കാർ സർവീസിലെടുക്കുമ്പോൾ അവരുടെ സീനിയോറിറ്റി കണക്കിലെടുക്കേണ്ടിവരുമെന്നതും പ്രശ്നമാണ്. പരിയാരത്ത് നിലവിലുള്ള ജീവനക്കാരുടെ സർവീസ് ദൈർഘ്യവും ശമ്പളവും മറ്റ് സർക്കാർ മെഡിക്കൽ കോളേജിലുള്ളതിനേക്കാൾ കൂടുതലാണ്. ഇതുകൊണ്ടുതന്നെ അധിക ജീവനക്കാരെ ഒഴിപ്പിക്കലല്ലാതെ സർക്കാറിന് മറ്റ് വഴിയില്ലാതെവരും. സർക്കാർ ഏറ്റെടുത്ത് അധിക ജീവനക്കാരെ ഒഴിവാക്കുകയാണെങ്കിൽ അത് വൻ പ്രതിഷേധത്തിന് കാരണമാകും.
കാര്യങ്ങൾ സങ്കീർണമായതിനാലാണ് സർക്കാർമേഖല സാധ്യമല്ലെന്ന വിലയിരുത്തൽ ശക്തമാവുന്നത്. ഒന്നുകിൽ സഹകരണമേഖലയിൽത്തന്നെ തുടരാനനുവദിക്കുക, അല്ലെങ്കിൽ സർക്കാർമേഖലയിൽ തിരുവനന്തപുരം 'ശ്രീചിത്ര' പോലെ സ്വയംഭരണാവകാശമുള്ള സ്ഥാപനമായി നിലനിർത്തുക എന്ന വാദമാണ് ഇപ്പോൾ ഉയരുന്നത്. സർക്കാർ ഗ്രാന്റ് നൽകി കടബാധ്യതകൾ തീർപ്പാക്കാൻ സഹായിക്കുകയും ചെയ്യും. അതിനിടെ സിഎംപി നേതൃത്വത്തിന്റെ ഇടപെടലാണ് സർക്കാരിന്റെ മെല്ലപ്പോക്കിന് കാരണമെന്നും സൂചനയുണ്ട്. സിഎംപിയിലെ സിപി ജോൺ വിഭാഗമാണ് ഇതിന് പിന്നിൽ. തെരഞ്ഞെടുപ്പിലൂടെ പരിയാരം മെഡിക്കൽ കോളേജിനെ സ്വന്തമാക്കി എം വി രാഘവന്റെ സ്മാരകമാക്കാനാണ് നീക്കം.
Stories you may Like
- കാലിക്കറ്റിന് പിന്നാലെ കേരളയിലും കെ എസ് യു മുന്നേറ്റം
- എസ്എഫ്ഐ കോട്ടകൾ തകർത്തെറിഞ്ഞ് കെ എസ് യു, ചരിത്ര നേട്ടം!
- എസ് എഫ് ഐയോട് പാർട്ടി വിശദീകരണം തേടും; തോൽവിയിൽ അന്വേഷണവും വരും
- ആലപ്പുഴ മെഡിക്കൽ കോളേജിലെ 150 എംബിബിഎസ് സീറ്റുകളുടെ അംഗീകാരം റദ്ദാക്കി
- വീസാവാഗ്ദാനം ചെയ്തു പണം തട്ടി: മധ്യവയസ്കനെതിരെ പൊലിസ് കേസെടുത്തു
- TODAY
- LAST WEEK
- LAST MONTH
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിപിഐ ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍