കോഴ വാങ്ങാൻ കോളേജുകൾക്ക് ഒത്താശ ചെയ്തു കൊടുത്തതു യുഡിഎഫ് സർക്കാർ; കോഴ വാങ്ങൽ അവസാനിച്ചതിൽ അസ്വസ്ഥരായവർക്കു വേണ്ടിയാണു സമരം; കുറഞ്ഞ ചെലവിൽ കൂടുതൽ പാവപ്പെട്ട വിദ്യാർത്ഥികൾക്കു പഠിക്കാൻ അവസരം ലഭിക്കുന്നതിൽ എന്തിനാണ് അസ്വസ്ഥത: യൂത്ത് കോൺഗ്രസ് സമരത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: കോഴ വാങ്ങാൻ കോളേജുകൾക്ക് ഒത്താശ ചെയ്തു കൊടുത്തതു യുഡിഎഫ് സർക്കാരാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കോഴ വാങ്ങൽ അവസാനിച്ചതിൽ അസ്വസ്ഥരായവർക്കു വേണ്ടിയാണു സമരം നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വാശ്രയ പ്രശ്നത്തിൽ സമരം നടത്തുന്ന യൂത്ത് കോൺഗ്രസുകാർക്കെതിരെ തിരുവനന്തപുരത്തു നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.
കഴിഞ്ഞ അഞ്ചുവർഷക്കാലം സ്വാശ്രയ പ്രതിനിധികളുടെ അവസ്ഥ എല്ലാവർക്കും അറിയാവുന്നതാണ്. ഇഷ്ടം പോലെ കോഴ വാങ്ങാൻ കേരളത്തിൽ അവസരം ഉണ്ടായിരുന്നു. ഇപ്പോൾ കോഴ വാങ്ങാൻ കഴിയാത്ത സാഹചര്യം കേരളത്തിൽ വന്നു. ഇതിൽ അസ്വസ്ഥതയുള്ളവർ കേരളത്തിലുണ്ട്. യൂത്ത് കോൺഗ്രസ് ആരംഭിച്ച സമരം ഈ അസ്വസ്ഥത ഉള്ളവരുടേതാണ്. പല പേരുകളിൽ കോഴ വാങ്ങാനുള്ള അവസരമാണു സർക്കാർ ഇല്ലാതാക്കിയത്. ഇതിലെന്തിനാണു യൂത്ത് കോൺഗ്രസിന് അസ്വസ്ഥതയെന്നും പിണറായി ചോദിച്ചു.
ഫീസിന്റെ തുകയിൽ വർധനയുണ്ടായില്ലെങ്കിലും ഈയിനത്തിൽ പഠിക്കുന്ന കുട്ടികളുടെ എണ്ണത്തിൽ വർധനയുണ്ടായി. അത് കൂടുതൽ കോളേജുകൾ കരാറിൽ ഒപ്പുവച്ചതോടെ സീറ്റുകളുടെ എണ്ണം കൂടി. കൂടുതൽ കുട്ടികൾക്ക് 25,000 രൂപയ്ക്കു പഠിക്കാൻ അവസരമുണ്ടായി. മുമ്പു പത്തോളം കോളേജുകൾ മാത്രമായിരുന്നു കരാർ ഒപ്പിട്ടത്. ഇപ്പോൾ അതു 20 കോളേജായി. കുറഞ്ഞ ചെലവിൽ കൂടുതൽ കുട്ടികൾക്കു പഠിക്കാൻ കഴിയുന്നതിൽ എന്തിനാണ് യുഡിഎഫ് അസ്വസ്ഥത പ്രകടിപ്പിക്കുന്നത്. കുറഞ്ഞ ഫീസിൽ കൂടുതൽ പാവപ്പെട്ട കുട്ടികൾ പഠിക്കുന്നതിലൂടെ കുട്ടികളുടെ താൽപര്യമാണ് സംരക്ഷിക്കപ്പെടുന്നത്. മെറിറ്റ് സീറ്റിൽ എല്ലാവരും 25,000 രൂപ കൊടുത്താൽ മതി. സീറ്റുകൾ 1,150 ആയി വർധിപ്പിച്ചു. ഇതിൽ സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കം നിൽക്കുന്നവർക്കുള്ള സീറ്റുകളും വർധിച്ചു. പഠിക്കുന്ന കുട്ടികളുടെ എണ്ണത്തിൽ വർധനവുണ്ടായി. കൂടുതൽ കോളജുകൾ ഒപ്പുവച്ചതോടെ സീറ്റ് കൂടി. കൂടുതൽ കുട്ടികൾക്ക് പഠിക്കാൻ അവസരം ലഭിച്ചു. മുമ്പ് പത്തോളം കോളജുകൾ ഒപ്പിട്ടിടത്ത് ഇപ്പോൾ 20 കോളജുകൾ ഒപ്പുവച്ചു. 25,000 രൂപയ്ക്ക് കൂടുതൽ കുട്ടികൾക്ക് പഠിക്കാം എന്ന അവസ്ഥ വന്നു. ഇതിൽ എന്തിനാണ് കോൺഗ്രസിന് അസ്വസ്ഥത.
കോടതി വിധി അനുസരിച്ച് അലോട്ട്മെന്റ് പൂർത്തിയാക്കാൻ സർക്കാരുമായി കരാർ ഒപ്പിടാൻ മാനേജ്മെന്റുകൾ തയ്യാറായി. ഇത് യുഡിഎഫ് ഗവൺമെന്റിന് സാധിക്കാതെ പോയതാണ്. സീറ്റു വർധന സാമ്പത്തികമായും മറ്റും പിന്നോക്കം നിൽക്കുന്നവർക്കാണു ഗുണകരമായത്. സർക്കാർ ഫീസിൽ മിക്കവാറും കോളജിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കൂടുതൽ കുട്ടികൾക്ക് പഠിക്കാൻ അവസരം കിട്ടി. നേരത്തെ എട്ടുലക്ഷം രൂപ വരെ മാനേജ്മെന്റുകൾ വങ്ങിയിരുന്ന സ്ഥാനത്ത് 25,000 രൂപയ്ക്ക് കുട്ടികളെ പഠിപ്പിക്കാമെന്ന് മാനേജ്മെന്റുകളെ കൊണ്ട് സമ്മതിപ്പിച്ചു. ഇത് അഭിമാനിക്കാവുന്ന നേട്ടമാണ്. ഇത്തവണയുള്ള മറ്റൊരു വലിയ പ്രത്യേകത സ്വാശ്രയ മാനേജ്മെന്റുകൾക്ക് മുഴുവൻ സീറ്റുകളിലും മെറിറ്റ് അടിസ്ഥാനത്തിൽ മാത്രമേ പ്രവേശനം സാധ്യമാകൂ എന്നതാണ്. സ്വന്തം നിലയിൽ ഫീസ് ഈടാക്കാൻ പല മാനേജ്മെന്റുകളെയും കഴിഞ്ഞ സർക്കാർ അനുവദിച്ചിരുന്നു. ഇത്തവണ അത് ഒഴിവാക്കി. പണത്തിന്റെ ബലത്തിൽ മാത്രം പ്രവേശനം നടത്തുന്ന അവസ്ഥ മാറി.
മാനേജ്മെന്റുകൾ മുമ്പ് എടുത്ത നിലപാടുകൾ കാശു വാങ്ങി പ്രവേശനം എന്നായിരുന്നു. ഇപ്പോൾ മെറിറ്റ് അടിസ്ഥാനത്തിൽ മാത്രമാണു പ്രവേശനം. അമിത ഫീസ് കൊടുത്തു പഠിക്കുന്ന സാഹചര്യം ഉണ്ടാകരുത്. അതാണു സർക്കാർ നയം. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും ഇതു മനസിലായിട്ടുണ്ട്. അതിനാൽ തന്നെ പൊതുസമൂഹം ഇതിനെ അംഗീകരിക്കുന്നില്ല. അതുകൊണ്ടുതന്നെ സംഘാടകർക്കു സ്വാഭാവികമായി വിഷമമുണ്ടാകും. അതുകൊണ്ടാണു നിയമസഭയ്ക്കകത്തു സഭാനടപടികൾ അലങ്കോലപ്പെടുത്തുന്നതും പ്രകോപനമുണ്ടാക്കുന്നതും.
കോഴ നല്ലതു പോലെ വാങ്ങുന്ന മാനേജ്മെന്റുകൾക്കു നല്ല സമീപനം യുഡിഎഫ് സർക്കാരിൽ നിന്നു ലഭിച്ചിരുന്നു. എന്നാൽ അത്തരത്തിലുള്ള ഒരു പരിരക്ഷയും എൽഡിഎഫ് സർക്കാരിൽ നിന്നു ലഭിച്ചിട്ടില്ല എന്ന് അവർക്കു മനസിലായിട്ടുണ്ട്. കരാറിൽ നിന്നു പിന്മാറാൻ കോളേജുകൾ ശ്രമിച്ചാൽ അവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനാധിപത്യവിരുദ്ധമായി സഭയിൽ കുഴപ്പം കാണിക്കുന്നതിനാണു പ്രതിപക്ഷം ശ്രമിച്ചത്. ഇതിൽ എന്താണു കോൺഗ്രസിന്റെ താൽപര്യം. സമരത്തിനു ജനപിന്തുണയില്ല. സഭാനടപടികൾ അലങ്കോലപ്പെടുത്തുന്നതിലൂടെ സമരത്തെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനാണു പ്രതിപക്ഷത്തിന്റെ ശ്രമം.
അക്രമാസക്തമായ സമരം നടന്നപ്പോൾ അവരെ പിരിച്ചുവിടുന്നതിനു വേണ്ടിയുള്ള ടിയർ ഗ്യാസ് ഷെല്ലുകളും ഗ്രനേഡുകളും ഉപയോഗിച്ചു. പന്തലിലേക്കു കാറ്റടിച്ചപ്പോൾ പുക അടിച്ചിട്ടുണ്ടാകും. ഗ്രനേഡാക്രമണമൊന്നും പന്തലിനു നേർക്ക് ഉണ്ടായിട്ടില്ല. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഇക്കാര്യത്തിൽ പ്രതിപക്ഷം ഉന്നയിക്കുന്നത്. തെറ്റായ കാര്യങ്ങൾ ഉന്നയിക്കുന്നതു തങ്ങൾക്കു ഭൂഷണമാണോ എന്നു പ്രതിപക്ഷം ചിന്തിക്കണം.
ഒരു വശത്തു സഭയുടെ നടപടികൾ അലങ്കോലപ്പെടുത്തുക. അതോടൊപ്പം തെരുവിൽ ആക്രമണം നടത്തുക എന്ന രീതി ജനാധിപത്യത്തിനു ചേർന്നതല്ല. ഏറ്റവും പരിഹാസ്യമായ കാര്യം ഇന്നത്തെ ഹർത്താലാണ്. ഹർത്താൽ നടത്തേണ്ട ഘട്ടത്തിൽ നടത്തേണ്ടി വരും. എന്നാൽ, ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴാണല്ലോ ഹർത്താലിനെതിരെ ബിൽ കൊണ്ടുവന്നത്. ഉപവാസവും കോടതിയെ സമീപിക്കലും നിയമനിർമ്മാണം നടത്തൽ പ്രഹസനവുമൊക്കെ നടത്തിയവരാണല്ലോ ഇപ്പോൾ ഹർത്താൽ നടത്താൻ ഇറങ്ങിയിരിക്കുന്നത്. ഇവരുടെ ഇരട്ടത്താപ്പാണ് ഇതിലൂടെ വ്യക്തമാകുന്നത്.
യുഡിഎഫ് ഭരണകാലത്തു സമരരംഗത്തുള്ള യുവജനങ്ങളുടെ തല സമരപ്പന്തലിൽ വരെ കയറി തല്ലിപ്പൊളിച്ചവരായിരുന്നു യുഡിഎഫ്. ഇന്നു പൊലീസുകാർക്കാണു പരിക്കേറ്റത്. പരിക്കേറ്റ പൊലീസുകാരാണു ഡീൻ കുര്യാക്കോസിനെയും മഹേഷിനെയുമൊക്കെ പൊലീസ് വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ചത്. ഇതാണു മാറ്റം. ഇതാണു വി എം സുധീരനെ പോലുള്ളവർ കാണേണ്ടതെന്നും പിണറായി പറഞ്ഞു. സ്വാശ്രയ പ്രശ്നത്തിൽ ചർച്ചയ്ക്കു സാധ്യത പോലും അടയ്ക്കുന്നതു പ്രതിപക്ഷമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Stories you may Like
- മോദിക്കും പിണറായിക്കും ഒരേ സ്വരം; രണ്ടു പേരുടെയും ലക്ഷ്യം രാഹുൽ ഗാന്ധി: വി ഡി സതീശൻ
- രാജീവ് ഗാന്ധിയെയും സോണിയ ഗാന്ധിയെയും ക്രൂരമായി അവഹേളിച്ചു; സതീശൻ
- ഉമ്മൻ ചാണ്ടി ഇഫ്ക്ടിൽ ജനങ്ങളെ നേരിട്ടുകണ്ടു പരാതികൾ സ്വീകരിച്ചു പിണറായി
- പിണറായിക്ക് മറുപടിയുമായി സതീശൻ; വാക് പോരിന് പുതിയ തലം
- മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് പിണറായി വിജയൻ പറയുന്നത് പച്ചക്കള്ളം
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍