Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശശീന്ദ്രന് മുഖ്യമന്ത്രിയുടെ പച്ചക്കൊടി; വീണ്ടും മന്ത്രിയാകുന്നതിന് തടസ്സമില്ലെന്ന് പിണറായി വിജയൻ: മുൻ ഗതാഗത മന്ത്രിയുടെ തിരിച്ചു വരവിനെ വിമർശിച്ച് പ്രതിപക്ഷം

ശശീന്ദ്രന് മുഖ്യമന്ത്രിയുടെ പച്ചക്കൊടി; വീണ്ടും മന്ത്രിയാകുന്നതിന് തടസ്സമില്ലെന്ന് പിണറായി വിജയൻ: മുൻ ഗതാഗത മന്ത്രിയുടെ തിരിച്ചു വരവിനെ വിമർശിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: എകെ ശശീന്ദ്രൻ വീണ്ടും മന്ത്രിയാകുന്നതിൽ തെറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജസ്റ്റീസ് പി.എസ് ആന്റണി കമ്മീഷൻ ശശീന്ദ്രന് ക്ലീൻ ചിറ്റ് നൽകിയ പശ്ചാത്തലത്തിൽ വീണ്ടും മന്ത്രി സഭയിലെത്തുന്നതിന് തടസ്സമില്ല. എന്നാൽ അത് തീരുമാനിക്കേണ്ടത് താൻ ഒറ്റയ്ക്കല്ല. കൂട്ടായി തീരുമാനിക്കേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ജസ്റ്റീസ് പി.എസ് ആന്റണി കമ്മീഷൻ റിപ്പോർട്ട് മന്ത്രിസഭ അംഗീകരിച്ച വിവരം വാർത്തസമ്മേളനത്തിൽ വ്യക്തമാക്കവേയാണ് പിണറായി നിലപാട് അറിയിച്ചത്.

അതേസമയം ശശീന്ദ്രൻ മന്ത്രിയാകുന്നതിനെ എതിർത്ത് പ്രതിപക്ഷം രംഗത്ത് എത്തി. ശശീന്ദ്രൻ മന്ത്രിയായാൽ അത് സർക്കാരിന് തിലകക്കുറിയാണ്. ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കുന്നത് കേരള സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും ചെന്നിത്തല പറഞ്ഞു. എന്നാൽ
മുഖ്യമന്ത്രിയുടെ പിന്തുണയിൽ സന്തോഷമുണ്ടെന്ന് ശശീന്ദ്രൻ പ്രതികരിച്ചു.

തന്റെ മന്ത്രിസ്ഥാനം നഷ്ടപ്പെടുന്നതിന് കാരണമായ ഫോൺവിളി വിവാദത്തിൽ ഗൂഢാലോചന ഉണ്ടോയെന്ന് അറിയില്ല. താൻ ആരെയും സംശയിക്കുന്നില്ല. രാഷ്ട്രീയഗൂഢാലോചന ഉള്ളതായി മുഖ്യമന്ത്രി പറയുന്നത് കേട്ടു. അതാണ് അവർ അന്വേഷിക്കുന്നത്. ഞാൻ ആരേയും സംശയിക്കുന്നില്ലെന്നും ശശീന്ദ്രൻ പറഞ്ഞു. മന്ത്രിസ്ഥാനത്തിന്റെ കാര്യം പാർട്ടിയും മുന്നണിയുമാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

തന്റെ പ്രവർത്തിയിൽ ധാർമികതയില്ല എന്ന് പ്രതിപക്ഷ നേതാവ് പറയുന്നതിൽ എന്തെങ്കിലൂം യുക്തിയുണ്ടോ എന്ന് അദ്ദേഹം പരിശോധിക്കണം.തനിക്കെതിരെ ആരോപണം വന്നപ്പോൾ തന്നെ രാജിവെച്ച് അന്വേഷണം നേരിടാൻ തയ്യാറായി. അത്തരമൊരു മാതൃകയാണ് സ്വീകരിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശശീന്ദ്രന് കമ്മീഷൻ ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്നും ശശീന്ദ്രൻ മന്ത്രിസ്ഥാനം ഒഴിഞ്ഞ അതേ സ്ഥിതിതന്നെയാണ് ഇപ്പോഴുമെന്നും സുധീരൻ ചൂണ്ടിക്കാട്ടി. ശശീന്ദ്രൻ മന്ത്രിയെന്ന നിലയിലും പൊതുപ്രവർത്തകനെന്ന നിലയിലും പാലിക്കേണ്ടിയിരുന്ന ധാർമികത പുലർത്തിയില്ലെന്ന് കമ്മീഷൻ കണ്ടെത്തിയതായി വാർത്തകളുണ്ടെന്നൂം സുധീരൻ ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP