ആദ്യദിനം ഒമ്പതിന് ഓഫീസിൽ എത്തിയ പിണറായി ഒരു മണിക്ക് ഊണു കഴിക്കാൻ പോയി; വീണ്ടും മൂന്നിന്ന് തന്നെ എത്തി: ചർച്ചകളുമായി ഉദ്യോഗസ്ഥ നിര; എല്ലാ മന്ത്രിമാരും ആഴ്ച്ചയിൽ അഞ്ച് ദിവസം ഓഫീസിൽ ഉണ്ടാകണമെന്ന് കർശന നിർദ്ദേശം
തിരുവനന്തപുരം: എന്ത് കാര്യം ചെയ്താലും അതിൽ അച്ചടക്കവും നിഷ്ഠയും വേണമെന്ന പക്ഷക്കാരനാണ് മുഖ്യമന്ത്രി പിണറായി വിജയൻ. അത് അദ്ദേഹത്തിന്റെ ഓരോ ശൈലിയിലും വ്യക്തമാണ് താനും. സത്യപ്രതിജ്ഞ ചെയ്ത ശേഷമുള്ള ആദ്യ ദിനമായ ഇന്നലെ മുഖ്യമന്ത്രി സെക്രട്ടറിയേറ്റിലെ തന്റെ ഓഫീസിൽ തന്നെയാണ് ആദ്യദിനം ചിലവഴിച്ചത്. മിക്ക മന്ത്രിമാരും ഇന്നലെ ഓഫീസിലും മറ്റുമായി ചിലവഴിക്കുകായായിരുന്നു. അതേസമയം സന്ദർശനങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയതു കൊണ്ട് തിരക്കൊഴിഞ്ഞ ദിവസം കൂടിയായിരുന്നു ഇന്നലെ.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓഫീസിൽ നിന്നും തീർത്തും വ്യത്യസ്തമായ ഓഫീസിനെയാണ് പിണറായി വിജയൻ വാർത്തെടുക്കാൻ ഉദ്ദേശിക്കുന്നത്. അതുകൊണ്ട് തന്നെ മന്ത്രിമാർക്കും കൃത്യമായ ചില നിർദേശങ്ങളും അദ്ദേഹം നൽകി കഴിഞ്ഞു. ആർക്കും എപ്പോൾ വേണമെങ്കിലും മുഖ്യമന്ത്രിയെ കാണാനെത്താം എന്ന സാഹചര്യം നിലവിലുണ്ടാകില്ല.
ഇന്നലെ പുതിയ മുഖ്യമന്ത്രി പിണറായി വിജയൻ പകൽ മുഴുവൻ സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്കിലെ ഓഫീസിലുണ്ടായിരുന്നു. ഉദ്യോഗസ്ഥരും അത്യാവശ്യ സന്ദർശകരും മന്ത്രിമാരും മാത്രമാണ് അവിടേക്ക് എത്തിയത്. ഇന്നലെ രാവിലെ കൃത്യം ഒൻപതിനു മുഖ്യമന്ത്രി ഓഫിസിൽ എത്തി. സെക്രട്ടറിയേറ്റിലെ ജീവനക്കാർ പോലും ഈ സമയം എത്തിയിരുന്നില്ല. അതിന് മുമ്പേ തന്നെ മുഖ്യമന്ത്രിയെത്തി. അവിടെ കാത്തുനിന്ന ടിവി ചാനലുകാരോടു പതിവില്ലാത്ത കുശലാന്വേഷണം 'എല്ലാവരുമുണ്ടല്ലോ രാവിലെ'. ചിരിച്ചുകൊണ്ടു നേരെ ഓഫിസിലേക്ക്. തൊട്ടുപിന്നാലെ ഗതാഗത കമ്മിഷണർ ടോമിൻ തച്ചങ്കരിയെത്തി. ഡീസൽ വാഹനങ്ങൾക്കെതിരായ ഹരിത ട്രിബ്യൂണൽ വിധി സംബന്ധിച്ചു ചർച്ചയ്ക്ക്. ഇന്റലിജൻസ് മേധാവി എഡിജിപി: എ. ഹേമചന്ദ്രനായിരുന്നു അടുത്ത സന്ദർശകൻ. ആഭ്യന്തര വകുപ്പിന്റെ കൂടി ചുമതല മുഖ്യമന്ത്രിക്കുള്ളതിനാൽ എല്ലാ ദിവസവും ഈ കൂടിക്കാഴ്ച ഉണ്ടാകും.
എ.കെ.ബാലൻ, എ.സി.മൊയ്തീൻ, ജി.സുധാകരൻ എന്നിങ്ങനെ ഓരോ മന്ത്രിമാർ ചുമതലയേൽക്കുംമുൻപേ മുഖ്യമന്ത്രിയെ കാണാൻ എത്തി. ചിലർ ബുധനാഴ്ച രാത്രി തന്നെ ചുമതലയേറ്റിരുന്നു. അതിനിടെ എഡിജിപി: ബി.സന്ധ്യ വന്നു. പെരുമ്പാവൂർ ജിഷ വധക്കേസിൽ അന്വേഷണം ഇന്നു തുടങ്ങുമെന്നും ദക്ഷിണ മേഖലാ എഡിജിപിയായി ഇന്നു തന്നെ ചുമതലേയൽക്കുമെന്നും മുഖ്യമന്ത്രിയെ അറിയിച്ചു. ദക്ഷിണ മേഖല എഡിജിപി സ്ഥാനത്തു നിന്നു മാറ്റിയ കെ.പത്മകുമാറും എത്തി. ജിഷ കേസ് അന്വേഷണം സന്ധ്യയെ ഏൽപ്പിച്ചതും അവരെ ദക്ഷിണ മേഖല എഡിജിപിയാക്കിയതും മുഖ്യമന്ത്രി വ്യക്തമാക്കി. അതിനിടെ ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ്, ആഭ്യന്തര വകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രിയുടെ പുതിയ പ്രിൻസിപ്പൽ സെക്രട്ടറി നളിനി നെറ്റോ, മരാമത്ത് സെക്രട്ടറി മുഹമ്മദ് ഹനീഷ്, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവരുമായി ചർച്ചകൾ നടത്തി.
കൃത്യം ഒരു മണിക്ക് ഭക്ഷണത്തിനായി അദ്ദേഹം വസതിയിലേക്ക് ചിരിച്ചു. തിരിച്ചിറങ്ങുമ്പോൾ മാദ്ധ്യമ പ്രവർത്തകരുടെ ഏതാനും ചോദ്യങ്ങൾക്കു മറുപടി. മൂന്നോടെ വീണ്ടും സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി എത്തി. കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ, ശാന്തിഗിരി ആശ്രമം ഓർഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, സംവിധായകൻ കെ. മധു, മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ, മുൻ ഡിജിപി: കെ.എസ്.ബാലസുബ്രഹ്മണ്യൻ..സന്ദർശകർ വന്നുകൊണ്ടിരുന്നു.
പൊളിറ്റിക്കൽ സെക്രട്ടറി പുത്തലത്ത് ദിനേശൻ, മാദ്ധ്യമ ഉപദേഷ്ടാവ് കൂടിയായ സ്പെഷൽ സെക്രട്ടറി പ്രഭാവർമ എന്നിവരുമായും ഇടയ്ക്കിടെ ചർച്ചകൾ. ആഴ്ചയിൽ അഞ്ചു ദിവസം എല്ലാ മന്ത്രിമാരും സെക്രട്ടേറിയറ്റിൽ ഉണ്ടാകണമെന്നു നിർദേശിച്ച മുഖ്യമന്ത്രി, ആദ്യ ദിവസം തന്നെ പത്തു മണിക്കൂറിലേറെ ഓഫിസിൽ ചെലവിട്ടാണു മാതൃകയായത്.
മന്ത്രിമാർ ആഴ്ചയിൽ അഞ്ചു ദിവസവും സെക്രട്ടേറിയറ്റിൽ ഉണ്ടാകണമെന്നാണു മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം കൂടിയ മന്ത്രിസഭാ യോഗത്തിൽ അദ്ദേഹം ഇക്കാര്യം അറിയിച്ചിരുന്നു. ആദ്യ ആറു മാസത്തേക്കാണ് ഈ വ്യവസ്ഥ. വകുപ്പുകളുടെ പ്രവർത്തനം കാര്യക്ഷമമാകുന്ന മുറയ്ക്ക് ഇതിൽ ഇളവ് ഉണ്ടാകാം. മന്ത്രിമാർക്കു വകുപ്പുകൾ അനുവദിക്കുന്നതു സംബന്ധിച്ച ഫയൽ ഗവർണറുടെ അംഗീകാരം നേടിയ ശേഷം ഇന്നലെയാണു തിരിച്ചെത്തിയത്. തുടർന്നു വിശദ ഉത്തരവ് ചീഫ് സെക്രട്ടറി പുറത്തിറക്കി. സർക്കാർ പ്രവർത്തിച്ചുതുടങ്ങിയ ആദ്യ ദിവസമായതിനാൽ സെക്രട്ടേറിയറ്റിൽ മാദ്ധ്യമപ്പട തന്നെ കാത്തുനിന്നിരുന്നു. അവർ ഓരോ മന്ത്രിയെ വീതം കണ്ട് അവരുടെ വകുപ്പിൽ ചെയ്യാൻ പോകുന്ന കാര്യങ്ങൾ ചോദിച്ചു വാർത്തയാക്കിക്കൊണ്ടിരുന്നു.
ഉമ്മൻ ചാണ്ടിയുടെ കാലത്തേതിൽ നിന്നു വ്യത്യസ്തമായി മുഖ്യമന്ത്രിയുടെ ഓഫിസ് ശാന്തമാണ്. ഓഫിസിനു മുന്നിലെ ഇടനാഴിയിൽ ആൾക്കൂട്ടമില്ല. രണ്ടോ മൂന്നോ പൊലീസുകാരും ഇടയ്ക്കു മുഖ്യമന്ത്രിയെ കാണാനെത്തുന്ന സന്ദർശകരും മാത്രം. രാവിലെ ഉണ്ടായിരുന്ന സന്ദർശകരുടെ തിരക്കു കുറേ കഴിഞ്ഞപ്പോൾ കുറഞ്ഞു. മന്ത്രിമാരെല്ലാം ഇന്നലെ തുടർച്ചയായി യോഗങ്ങളിലായിരുന്നു. വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി നിരന്തര ചർച്ച. അടിയന്തര തീരുമാനമെടുക്കേണ്ട വിഷയങ്ങൾ സംബന്ധിച്ചായിരുന്നു ആലോചനകളിൽ ഏറെയും.
വിവിധ വകുപ്പുകളുടെ ഡയറക്ടറേറ്റിൽ നിന്നെത്തുന്ന ഫയലുകൾ ഇനി നേരിട്ടു വകുപ്പു സെക്രട്ടറിക്കും മന്ത്രിക്കും പോകുമെന്ന നിർദേശവും മുഖ്യമന്ത്രിയുടെ മുന്നിലുണ്്. ഇത് നിലവിലുള്ള സംവിധാനം അട്ടിമറിക്കപ്പെടുമെന്നും സെക്രട്ടേറിയറ്റ് തന്നെ അപ്രസക്തമാകുമെന്നുമൊക്കെയാണ് ജീവനക്കാർ ആശങ്കപ്പെടുന്നത്. നിലവിൽ സെക്രട്ടേറിയറ്റ് മാനുവൽ അനുസരിച്ച് അസിസ്റ്റന്റും സെക്ഷൻ ഓഫിസറും അണ്ടർ സെക്രട്ടറിയും ജോയിന്റ് സെക്രട്ടറിയുമെല്ലാം കണ്ടു വേണം ഫയൽ മുകളിലേക്കു പോകാൻ.
എൽഡിഎഫ് പ്രകടന പത്രികയിൽ പുതിയ ഫയൽ നീക്ക സംവിധാനം പറയുന്നുണ്ട്. എന്നാൽ ഭരണപരമായ എല്ലാ ഫയലുകളും ഇപ്പോഴത്തെ രീതിയിൽ തന്നെ നീങ്ങുമെന്നു ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ് വ്യക്തമാക്കി. അതേസമയം, നയ തീരുമാനം എടുക്കേണ്ടവ വകുപ്പു മേധാവി നേരിട്ടു സെക്രട്ടറിക്കും തുടർന്നു മന്ത്രിക്കും നൽകി മന്ത്രിസഭയിൽ അവതരിപ്പിക്കുന്ന രീതിയിലേക്കു മാറുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്. ഭരണപരിഷ്ക്കാര സമിതിയുടെ ശുപാർശകളിൽ ഒന്നായിരുന്നു ഇത്.
Stories you may Like
- ഉമ്മൻ ചാണ്ടി ഇഫ്ക്ടിൽ ജനങ്ങളെ നേരിട്ടുകണ്ടു പരാതികൾ സ്വീകരിച്ചു പിണറായി
- മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് പിണറായി വിജയൻ പറയുന്നത് പച്ചക്കള്ളം
- രണ്ടാം പിണറായി സർക്കാറിന്റെ യഥാർത്ഥ പ്രോഗ്രസ് കാർഡ്
- പിണറായി വിജയൻ മുഖ്യമന്ത്രിയായത് ഉമ്മൻ ചാണ്ടിയെ വേട്ടയാടി: കെ സുധാകരൻ
- രണ്ട് പരാമർശങ്ങളിലും 'പിവി' ആരെന്ന് വ്യക്തം; കള്ളം പറയുന്നത് ആര്?
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍