ആയിരങ്ങളെ സാക്ഷിയാക്കി പിണറായി വിജയൻ മന്ത്രിസഭ അധികാരമേറ്റു; രണ്ടാമനായി സത്യപ്രതിജ്ഞ ചെയ്തതു സിപിഐയുടെ ഇ ചന്ദ്രശേഖരൻ; മാത്യു ടി തോമസും കടന്നപ്പള്ളിയും ജലീലും പ്രതിജ്ഞ ചൊല്ലിയതു ദൈവനാമത്തിൽ; ഏറ്റവുമൊടുവിൽ സത്യപ്രതിജ്ഞ ചെയ്തതു തോമസ് ഐസക്; ചടങ്ങിനെ അവിസ്മരണീയമാക്കി അണികളുടെ ആവേശ്വോജ്വല മുദ്രാവാക്യങ്ങൾ
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും ഒഴുകിയെത്തിയ ആയിരങ്ങളെയും നാനാതുറകളിൽ നിന്നുള്ള പ്രമുഖരെയും സാക്ഷിനിർത്തി പിണറായി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ പി സദാശിവം പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.
3.55ന് ഗവർണർ വേദിയിലെത്തി. തുടർന്ന് വൈകിട്ട് നാലിന് തന്നെ സത്യപ്രതിജ്ഞയ്ക്ക് നിയുക്ത മുഖ്യമന്ത്രിയെ ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ് ക്ഷണിച്ചു. ഗവർണർ ജസ്റ്റിസ് പി സദാശിവം മുമ്പാകെ മുഖ്യമന്ത്രിയായി പിണറായി വിജയൻ സഗൗരവം സത്യപ്രതിജ്ഞ ചെയ്തു. മന്ത്രിസഭയിൽ ആഭ്യന്തരം, വിജിലൻസ്, ഐടി വകുപ്പുകൾ കൂടി പിണറായി കൈകാര്യം ചെയ്യും.
സിപിഐ നേതാവ് ഇ ചന്ദ്രശേഖരനാണ് രണ്ടാമതു സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റത്. കാഞ്ഞങ്ങാട്ടു മണ്ഡലത്തിൽ നിന്നു തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയാണു ചന്ദ്രശേഖരൻ. തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ എതിരാളികൾ അക്രമം അഴിച്ചുവിട്ടതിനെത്തുടർന്ന് ഇ ചന്ദ്രശേഖരന്റെ കൈക്കു ഗുരുതര പരിക്കേറ്റിരുന്നു. കൈയിൽ ബാൻഡേജുമായാണ് അദ്ദേഹം സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിയത്. സിപിഐ സംസ്ഥാന നിർവാഹക സമിതി അംഗമായ അദ്ദേഹം പിണറായി മന്ത്രിസഭയിൽ റവന്യൂ മന്ത്രിയാകും.
തുടർന്ന് ജെഡിഎസിലെ ഏക മന്ത്രി അഡ്വ. മാത്യു ടി തോമസും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജലവിഭവ വകുപ്പാണു മാത്യു ടി തോമസിനു ലഭിച്ചത്. തിരുവല്ലയിൽ നിന്നാണു മാത്യു ടി തോമസ് തെരഞ്ഞെടുക്കപ്പെട്ടത്. ദൈവനാമത്തിലായിരുന്നു മാത്യുവിന്റെ പ്രതിജ്ഞ.
എൻസിപി നേതാവ് എ കെ ശശീന്ദ്രനാണ് തുടർന്നു സത്യപ്രതിജ്ഞ ചെയ്തത്. ഗതാഗത മന്ത്രിയാണു ശശീന്ദ്രൻ. എലത്തൂർ മണ്ഡലത്തിൽ നിന്നാണ് ശശീന്ദ്രൻ സഭയിലെത്തിയത്. തുടർന്നു കോൺഗ്രസ് എസ് നേതാവ് രാമചന്ദ്രൻ കടന്നപ്പള്ളി സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലാണു കടന്നപ്പള്ളിയുടെയും സത്യപ്രതിജ്ഞ. തുറമുഖവകുപ്പാണ് ഇടതുമുന്നണി കടന്നപ്പള്ളിക്കു നൽകിയത്. കണ്ണൂരിൽ നിന്നാണു കടന്നപ്പള്ളി സഭയിൽ എത്തിയത്.
ഘടകകക്ഷി നേതാക്കൾക്കു പിന്നാലെ സിപിഎമ്മിന്റെ എ കെ ബാലൻ സത്യപ്രതിജ്ഞ ചെയ്തു. നിയമ -സാംസ്കാരിക പിന്നോക്കക്ഷേമ മന്ത്രിയാണ് തരൂരിൽ നിന്ന് സഭയിലെത്തിയ എ കെ ബാലൻ. കഴിഞ്ഞ വി എസ് മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായിരുന്നു അദ്ദേഹം.
തുടർന്ന് കെ ടി ജലീൽ സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലാണു ജലീലും സത്യപ്രതിജ്ഞ ചെയ്തത്. തവനൂരിൽ നിന്നുള്ള സഭാംഗമായ അദ്ദേഹം തദ്ദേശ സ്വയംഭരണ മന്ത്രിയുടെ ചുമതലയാണു വഹിക്കുക.
ഇ പി ജയരാജനാണു പിന്നാലെ സത്യപ്രതിജ്ഞ ചെയ്തത്. വ്യവസായ വകുപ്പാണ് ഇ പി കൈകാര്യം ചെയ്യുന്നത്. ഇ പിക്കു പിന്നാലെ തലസ്ഥാന നഗരത്തിന്റെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ സത്യപ്രതിജ്ഞ ചെയ്തു. വൈദ്യുതി-ദേവസ്വം മന്ത്രിയാണു കടകംപള്ളി. സിപിഐ(എം) തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായിരുന്ന കടകംപള്ളി കഴക്കൂട്ടത്തു നിന്നാണു തെരഞ്ഞെടുക്കപ്പെട്ടത്.
തുടർന്ന് മന്ത്രിസഭയിലെ ആദ്യ വനിതാംഗമായി ജെ മേഴ്സിക്കുട്ടിയമ്മ സത്യപ്രതിജ്ഞ ചെയ്തു. കുണ്ടറയിൽ നിന്നു തെരഞ്ഞെടുക്കപ്പെട്ട മേഴ്സിക്കുട്ടിയമ്മ ഫിഷറീസ്, പരമ്പരാഗത വ്യവസായ വകുപ്പുകൾ കൈകാര്യം ചെയ്യും.
സിപിഐ(എം) തൃശൂർ ജില്ലാ സെക്രട്ടറിയായിരുന്ന എ സി മൊയ്തീനാണ് തുടർന്നു സത്യപ്രതിജ്ഞ ചെയ്തത്. സഹകരണം, ടൂറിസം വകുപ്പുകളാണു മൊയ്തീൻ കൈകാര്യം ചെയ്യുന്നത്. കുന്ദംകുളത്തുനിന്നുള്ള സഭാംഗമാണ് എ സി മൊയ്തീൻ.
തുടർന്ന് സിപിഐ നേതാവ് അഡ്വ. കെ രാജു സത്യപ്രതിജ്ഞ ചെയ്തു. വനംവകുപ്പാണ് കെ രാജുവിനു ലഭിച്ചിരിക്കുന്നത്. പുനലൂർ മണ്ഡലത്തിൽ നിന്നാണു രാജു തെരഞ്ഞെടുക്കപ്പെട്ടത്.
എക്സൈസ് വകുപ്പിന്റെ ചുമതലയുള്ള ടി പി രാമകൃഷ്ണനാണു തുടർന്നു സത്യപ്രതിജ്ഞ ചെയ്തത്. പേരാമ്പ്രയിൽ നിന്നാണ് അദ്ദേഹം നിയമസഭയിൽ എത്തിയത്.
തുടർന്ന് പ്രൊഫ. സി രവീന്ദ്രനാഥ് സത്യപ്രതിജ്ഞ ചെയ്തു. വിദ്യാഭ്യാസ മന്ത്രിയായി സ്ഥാനമേൽക്കുന്ന അദ്ദേഹം തൃശൂർ പുതുക്കാടു നിന്നാണു സഭയിൽ എത്തിയത്. പിന്നാലെ രണ്ടാമത്തെ വനിതാ മന്ത്രിയായ കെ കെ ശൈലജ സത്യപ്രതിജ്ഞ ചെയ്തു. ആരോഗ്യ-സാമൂഹ്യക്ഷേമ വകുപ്പുകളാണു ശൈലജ ടീച്ചർക്കു ലഭിച്ചത്.
തുടർന്ന് ജി സുധാകരൻ അധികാരമേറ്റു. വി എസ് മന്ത്രിസഭയിൽ സഹകരണമന്ത്രിയായിരുന്ന സുധാകരന് ഇക്കുറി പൊതുമരാമത്തു വകുപ്പാണു ലഭിച്ചത്.
സിപിഐ നേതാവ് വി എസ് സുനിൽകുമാറാണ് തുടർന്ന് അധികാരമേറ്റത്. കൃഷിവകുപ്പു മന്ത്രിയാണു സുനിൽ കുമാർ. ചേർത്തലയിൽ നിന്ന് നിയമസഭയിൽ എത്തിയ പി തിലോത്തമനാണു തുടർന്ന് സത്യപ്രതിജ്ഞ ചെയ്തത്. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പാണ് തിലോത്തമന്.
ഏറ്റവുമൊടുവിലായി സത്യപ്രതിജ്ഞ ചെയ്തതു സിപിഐ(എം) നേതാവ് ഡോ. ടി എം തോമസ് ഐസക്കാണ്. ആലപ്പുഴയിൽ നിന്നുള്ള നേതാവായ തോമസ് ഐസക്കാണു പിണറായി വിജയൻ മന്ത്രിസഭയിൽ ധനകാര്യവകുപ്പു കൈകാര്യം ചെയ്യുക.
മന്ത്രിമാരുടെ സത്യപ്രതിജ്ഞയ്ക്കുശേഷം ദേശീയഗാനത്തോടെ ചടങ്ങിനു സമാപനമായി. രാഷ്ട്രീയ -സാംസ്കാരിക രംഗത്തുനിന്നുള്ള പ്രമുഖർ ചടങ്ങിനു സാക്ഷ്യം വഹിക്കാൻ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ എത്തിയിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങിനുശേഷം മന്ത്രിമാരും പ്രമുഖ നേതാക്കളും ഉദ്യോഗസ്ഥരും അടക്കമുള്ളവർക്ക് ഗവർണർ പി സദാശിവം രാജ്ഭവനിൽ ചായസൽക്കാരം നൽകി. സെൻട്രൽ സ്റ്റേഡിയത്തിൽ നിന്ന് എല്ലാവരും നേരെ രാജ്ഭവനിലേക്കെത്തി. ചായസർക്കാരത്തിനുശേഷം ആറുമണിയോടെ മന്ത്രിമാർ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലെത്തി ഓഫീസിൽ പ്രവേശിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ആയിരക്കണക്കിനു സ്ത്രീകളുൾപ്പെടെയുള്ള നാനാ തുറകളിൽപ്പെട്ട ജനാവലിയാണ് സെൻട്രൽ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്. മുൻ പ്രധാനമന്ത്രി എച്ച്.ഡി.ദേവഗൗഡ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ.കുര്യൻ, മുതിർന്ന സിപിഐ(എം) നേതാവ് വി എസ്. അച്യുതാനന്ദൻ എംഎൽഎ, സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി, മുൻ മന്ത്രിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, പി.ജെ.ജോസഫ്, മുതിർന്ന ബിജെപി നേതാവ് ഒ.രാജഗോപാൽ എംഎൽഎ, നടന്മാരായ മമ്മൂട്ടി, ദിലീപ്, ടിനി ടോം, സുരേഷ് കൃഷ്ണ, സംവിധായകരായ ഷാജി കൈലാസ്, ബി.ഉണ്ണികൃഷ്ണൻ, രഞ്ജിത്ത്, രൺജിപണിക്കർ, ശങ്കർ രാമകൃഷ്ണൻ ഇന്നസെന്റ് എംപി,മുകേഷ് എംഎൽഎ തുടങ്ങി രാഷ്ട്രീയ-സാമൂഹ്യ-സാഹിത്യ രംഗത്തെ നിരവധി പ്രമുഖരാണ് ചടങ്ങിന് സാക്ഷിയാകാൻ എത്തിയത്. 30,000 പേർക്ക് സത്യപ്രതിജ്ഞ കാണാനുള്ള വിപുലമായ സംവിധാനങ്ങൾ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കിയിരുന്നു.
അഞ്ചു വർഷത്തെ യുഡിഎഫ് ദുർഭരണം അവസാനിപ്പിച്ചതിന്റെ ആവേശമായിരുന്നു എങ്ങും. സ്റ്റേഡിയത്തിലേക്ക് പ്രവേശനം ലഭിക്കാത്തവർക്ക് ചടങ്ങ് കാണുന്നതിനായി നാലിടത്ത് വലിയ സ്ക്രീനുകൾ ഒരുക്കിയിരുന്നു.
Stories you may Like
- മോദിക്കും പിണറായിക്കും ഒരേ സ്വരം; രണ്ടു പേരുടെയും ലക്ഷ്യം രാഹുൽ ഗാന്ധി: വി ഡി സതീശൻ
- രാജീവ് ഗാന്ധിയെയും സോണിയ ഗാന്ധിയെയും ക്രൂരമായി അവഹേളിച്ചു; സതീശൻ
- ഉമ്മൻ ചാണ്ടി ഇഫ്ക്ടിൽ ജനങ്ങളെ നേരിട്ടുകണ്ടു പരാതികൾ സ്വീകരിച്ചു പിണറായി
- പിണറായിക്ക് മറുപടിയുമായി സതീശൻ; വാക് പോരിന് പുതിയ തലം
- മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് പിണറായി വിജയൻ പറയുന്നത് പച്ചക്കള്ളം
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്