വെട്ടേറ്റ് വികൃതമായ മൃതദേഹം പിണറായിയിലെ വീട്ടിൽ എത്തിച്ചപ്പോൾ സഹോദരി ബോധരഹിതയായി വീണു; അലറി വിളിച്ച് കരഞ്ഞ അമ്മയെ ആശ്വസിപ്പിക്കാനാവാതെ ബന്ധുക്കൾ; രോഷാകുലരായി നൂറുകണക്കിന് ബിജെപി-ആർഎസ്എസ് പ്രവർത്തകർ; രമിത്തിന് പിതാവിന്റെ ശവകുടീരത്തിന് സമീപം അന്ത്യവിശ്രമം
മറുനാടൻ മലയാളി ബ്യൂറോ
കണ്ണൂർ: പിണറായിയിൽ വെട്ടേറ്റുമരിച്ച ആർഎസ്എസ്. പ്രവർത്തകൻ കൊല്ലനാണ്ടി വീട്ടിൽ രമിത്തിന്റെ മൃതദേഹം ചാവശ്ശേരിയിലെ ആവട്ടിയിൽ സംസ്കരിച്ചു. വർഷങ്ങൾക്കുമുമ്പ് കൊല്ലപ്പെട്ട അച്ഛൻ ചോടോൻ ഉത്തമന്റെ ശവകുടീരത്തിന് സമീപത്ത് വൻ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു ശവസംസ്കാരം. രമിത്തിന്റെ മൃതദേഹം പിണറായിയിലെ വീട്ടിലെത്തിച്ചപ്പോൾ സഹോദരി രമിഷ ബോധരഹിതയായി. അമ്മ നാരായണിയെ സാന്ത്വനിപ്പിക്കാനാവാതെ കൂടിനിന്നവർ വിങ്ങിപ്പൊട്ടി. കൂത്തുപറമ്പിലും കരേറ്റയിലും പൊതുദർശനത്തിനുവച്ചശേഷം ഉച്ചയ്ക്ക് ഒന്നരയോടെയാണ് ചാവശ്ശേരി ആവട്ടിയിൽ മൃതദേഹം സംസ്കരിച്ചത്.
രാവിലെഎട്ടരക്ക് പോസ്റ്റ്മോർട്ടത്തിനു ശേഷം രമിത്തിന്റെ ഭൗതിക ദേഹം ഇന്നലെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് സംഘ വിവിധക്ഷേത്ര സംഘടനകളുടെ സംസ്ഥാനതല നേതാക്കൾ ഏറ്റുവാങ്ങി. ആർഎസ്എസ് പ്രാന്ത കാര്യവാഹ് പി. ഗോപാലൻകുട്ടി മാസ്റ്റർ, പ്രാന്തപ്രചാരക് പി.എൻ. ഹരികൃഷ്ണകുമാർ, ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് എന്നിവർ പട്ടു പുതപ്പിച്ചു.
തുടർന്ന് വിലാപയാത്രയായി തലശ്ശേരി, പിണറായി, തൊക്കിലങ്ങാടി, കരേറ്റ എന്നിവിടങ്ങളിൽ പൊതുദർശനത്തിനു വച്ചു. പിണറായിയിലെ വീട്ടിലെത്തിച്ച രമിത്തിന്റെ മൃതദേഹം കണ്ട അമ്മ, സഹോദരി, ബന്ധുക്കൾ തുടങ്ങിയവരുടെ ദുഃഖം ഹൃദയഭേദകമായിരുന്നു. പിതാവിന്റെ ജന്മനാടായ ചാവശ്ശേരി ആവട്ടിയിൽ എത്തിച്ചു. അവിടെ ആയിരങ്ങളാണ് അന്ത്യോപചാരമർപ്പിക്കാൻ എത്തിയത്. പിതാവ് ഉത്തമൻ അന്ത്യവിശ്രമം കൊള്ളുന്ന തറവാട്ട് ശ്മശാനത്തിൽ രമിത്തിന്റെ മൃതദേഹവും സംസ്കരിച്ചു. പിതാവിന്റെ മരുമകൻ റിനേഷ്, മാതാവിന്റെ ജ്യേഷ്ഠ പുത്രൻ ജിത്തു എന്നിവർ ചേർന്ന് ചിതക്ക് തീ കൊളുത്തി.
മംഗളൂരു എംപി. നളിൻകുമാർ കട്ടീൽ, ബിജെപി. ദേശീയസമിതി അംഗം പി.കെ.കൃഷ്ണദാസ്, സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ, മുൻ സംസ്ഥാന പ്രസിഡന്റ് വി.മുരളീധരൻ, സംസ്ഥാന നേതാക്കളായ എ.എൻ.രാധാകൃഷ്ണൻ, പി.സുധീർ, കെ.പി.ശ്രീശൻ, എൻ.ഗണേശ്, ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശ്, പട്ടികമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് പ്രമീള നായ്ക്, ആർഎസ്എസ്. പ്രാന്തസഹസംഘചാലക് കെ.കെ.ബാലറാം, പ്രാന്തകാര്യകാരി വി.ഗോപാലൻകുട്ടി, പ്രാന്തപ്രചാരക് പ്രമുഖ് പി.എൻ.ഹരികൃഷ്ണകുമാർ, പ്രാന്തകാര്യകാര്യസദസ്യൻ വത്സൻ തില്ലങ്കേരി, പ്രാന്തീയ സമ്പർക്ക് പ്രമുഖ് പി.പി.സുരേഷ്ബാബു, നേതാക്കളായ പി.പി.രാമചന്ദ്രൻ, കെ.പി.പ്രകാശ്ബാബു, ബിജു ഏളക്കുഴി, എ.പി.പ്രഫുൽകൃഷ്ണ തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു.
കൊലപാതക രാഷ്ട്രീയത്തിൽ നാരായണിക്ക് ഭർത്താവിന് പിന്നാലെ മകനേയും നഷ്ടപ്പെട്ടു. ഇനിയുള്ളത് ഗർഭിണിയായ മകൾ മാത്രം. നാരായാണിയും രമിഷയും പറയുന്നത് കണ്ണൂർ രാഷ്ട്രീയത്തിലെ കണ്ണീരന്റെ കഥയാണ്. ഭർത്താവ് ഉത്തമനെ കൊലപ്പെടുത്തിയ പ്രതികാരം പതിനഞ്ചു വർഷത്തിനു ശേഷം അതേവഴിയിൽ കാത്തുനിന്നു മകൻ രമിത്തിനെയും കൊണ്ടുപോയി. ആർഎസ്എസ് പ്രവർത്തകനായിരുന്ന അച്ഛൻ ഉത്തമനെ അക്രമികൾ വെട്ടിക്കൊലപ്പെടുത്തുമ്പോൾ രമിത്തിനു 14 വയസ്സാണു പ്രായം. കുടുംബത്തിന്റെ അവസാന ആശ്രയമായ മകനെ ഏറെ പ്രതീക്ഷയോടെയാണു നാരായണി വളർത്തിയത്. ഇടക്കാലത്തു ഗൾഫിൽ പോയി തിരിച്ചുവന്ന ശേഷം സുഹൃത്തുമായി ചേർന്നു ലോറിയെടുത്തു ഡ്രൈവറായി കുടുംബം പുലർത്തുകയായിരുന്നു രമിത്. തിരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിൽ പിണറായിയിലെ സിപിഐ(എം) പ്രവർത്തകൻ രവീന്ദ്രൻ കൊല്ലപ്പെട്ടതിനെത്തുടർന്നു രമിത്തിന്റെ വീടിനുനേരെ ആക്രമണങ്ങളുണ്ടായി. ഇടക്കാലത്തു വീട്ടിൽ നിന്നു മാറി നിന്നെങ്കിലും സഹോദരി രമിഷ ഗർഭിണി ആയതിനെ തുടർന്നാണ് ഇവർ വീണ്ടും പിണറായിയിൽ എത്തിയത്.
സഹോദരിക്കു മരുന്നു വാങ്ങാൻ ഇറങ്ങിയ രമിത്തിന്റെ നിലവിളികേട്ട് അമ്മയും സഹോദരി രമിഷയും ഓടിയെത്തുമ്പോൾ വെട്ടേറ്റുപിളർന്ന രമിത്തിന്റെ ശരീരമാണു കണ്ടത്. വിറങ്ങലിച്ച അമ്മയേയും ബോധരഹിതയായ സഹോദരിയേയും സമീപത്തെ പെട്രോൾ പമ്പിലെ ജീവനക്കാരാണു വീട്ടിലാക്കിയത്. 2002 മെയ് 21ന് രാത്രി 7.30നായിരുന്നു രമിത്തിന്റെ അച്ഛൻ ബസ് ഡ്രൈവറും ആർഎസ്എസ് പ്രവർത്തകനുമായ ചാവശ്ശേരിയിലെ ഉത്തമനെ (48) ബസിൽ നിന്നു വലിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തിയത്. കോഴിക്കോട് നിന്ന് ഇരിട്ടിയിലേക്കു പോകുന്ന ബസിന്റെ ഡ്രൈവറായിരുന്നു ഉത്തമൻ. നേരത്തേ ബസിൽ കയറിയ അക്രമികൾ ബസ് കീഴൂരിൽ എത്തിയതോടെ ബോംബെറിഞ്ഞു ഭീതിപരത്തി. തുടർന്ന് ബസിൽ നിന്നു വലിച്ചിറക്കി ഉത്തമനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പിറ്റേന്ന് ഉത്തമന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്തു മടങ്ങുകയായിരുന്ന സംഘത്തിനു നേരെ ബോംബാക്രമണം ഉണ്ടായി. തില്ലങ്കേരിയിലുള്ള 70 വയസുള്ള കുനിയിൽ അമ്മു അമ്മയേയും ജീപ്പ് ഡ്രൈവർ ശിഹാബും (25) ഈ അതിക്രമത്തിൽ കൊല്ലപ്പെട്ടു. തലശ്ശേരി കോടതിയിലുള്ള ഈ കേസിൽ പ്രതികളെ ഒരുമാസം മുൻപ് വിട്ടയച്ചു.
ഗർഭിണിയായ സഹോദരിക്ക് മരുന്ന് വാങ്ങാൻ തലശ്ശേരിയിലേക്ക് പോകാനിറങ്ങിയതാണ് രമിത്ത്. രമിത്തിനെ പെട്രോൾ പമ്പിന് സമീപം മാരകായുധങ്ങളുമായി സംഘടിച്ചുനിന്ന സിപിഐ(എം) സംഘം വെട്ടിക്കൊല്ലുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ അമ്മയും സംഭവം നേരിൽ കണ്ട് ബോധം കെട്ട് വീണു. കഴുത്തിനും വയറിനും മാരകമായി പരിക്കേറ്റ രമിത്തിനെ ഉടൻ തന്നെ എക്സൈസ് വാഹനത്തിൽ തലശ്ശേരി സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴുത്ത് ഏതാണ്ട് പൂർണ്ണമായും അറുത്തുമാറ്റപ്പെട്ട നിലയിലായിരുന്നു. രമിത്തിനെ അപായപ്പെടുത്താനുള്ള തയ്യാറെടുപ്പുമായി രാത്രി തന്നെ സിപിഐ(എം) സംഘം വൻ ആയുധസന്നാഹവുമായി വീടിന് സമീപമുണ്ടായിരുന്നുവെന്ന് ബിജെപി കുറ്റപ്പെടുത്തുന്നു,
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍