ആശ്വാസവുമായി എത്തിയ സുരേഷ് ഗോപിയെ കെട്ടിപ്പിടിച്ചു ജിഷയുടെ അമ്മ വാവിട്ടു കരഞ്ഞു; ചെന്നിത്തലയെ തടഞ്ഞ നാട്ടുകാരുടെ രോഷം അടങ്ങിയത് പാടുപെട്ട്; സംസ്ഥാനം മുഴുവൻ പ്രതിഷേധവുമായി ജനങ്ങൾ തെരുവിൽ
പെരുമ്പാവൂർ: ഡൽഹിയിൽ ഓടുന്ന ബസിൽ വച്ച് പെൺകുട്ടി അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടപ്പോൾ ഇന്ത്യയിലെ ജനങ്ങൾ ഒരുമിച്ചാണ് നീതി ആവശ്യപ്പെട്ട് തെരുവിൽ ഇറങ്ങിയത്. ഒരു സർക്കാറിന്റെ ഭരണനഷ്ടത്തിലേക്ക് പോലും ആ പ്രതിഷേധം കൊണ്ടുചെന്നെത്തിച്ചു. സമാനമായ സാഹചര്യങ്ങളാണ് ഇപ്പോൾ കേരളത്തിൽ അങ്ങോളമിങ്ങോളം അരങ്ങേറുന്നത്. ജിഷയെന്ന നിയമവിദ്യാർത്ഥിനി അതിക്രൂരമായി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം ഭരണക്കാരോടുള്ള പ്രതിഷേധമായി മാറിയിട്ടുണ്ട്. സംസ്ഥാന ആഭ്യന്തര മന്ത്രിയും സംഭവത്തിന്റെ ചൂട് ശരിക്കുമറിഞ്ഞു.
കേരളത്തിൽ അങ്ങോളമിങ്ങോളം പ്രതിഷേധ പ്രകടനങ്ങൾ ഇന്നലെ നടന്നു. കോഴിക്കോടും, കൊച്ചിയിലും തിരുവനന്തപുരത്തുമായിരുന്നു പ്രതിഷേധങ്ങൾ. സൈബർ ലോകത്തെ പ്രതിഷേധം അതിവേഗമാണ് തെരുവിലേക്ക് നീണ്ടത്. ഇന്നലെ രാജ്യസഭാംഗം സുരേഷ് ഗോപി ജിഷയുടെ മാതാവിനെ കാണാൻ പെരുമ്പാവൂർ ആശുപത്രിയിൽ എത്തിയിരുന്നു. ആശ്വസിപ്പിക്കാനെത്തിയ താരത്തെ കണ്ടപ്പോൾ ജിഷയുടെ അമ്മ രാജേശ്വരി കെട്ടിപ്പിട്ടിച്ച് അലമുറയിട്ടും നിലവിളിച്ചു. ഒരുനിമിഷം സുരേഷ് ഗോപിയും എന്തുപറയണമെന്നറിയാതെ സ്തംഭിച്ചു പോയി.
അതേസമയം അമ്മയെ കാണാനെത്തിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് ശരിക്കും പ്രതിഷേധത്തിന്റെ ചൂടറിഞ്ഞത്. കുറുപ്പംപടിയിൽ വീടിനുള്ളിൽ കൊല്ലപ്പെട്ട നിയമ വിദ്യാർത്ഥിനി ജിഷയുടെ കൊലപാതകത്തിൽ വ്യാപക പ്രതിഷേധം. പ്രതിഷേധം തെരുവിലേക്കും നീണ്ടു. മരിച്ച പെൺകുട്ടിയുടെ അമ്മയെ സന്ദർശിക്കാൻ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ പ്രതിപക്ഷ രാഷ്ട്രീയ പ്രവർത്തകർ റോഡിൽ തടഞ്ഞു.
എൽദോസ് കുന്നപ്പള്ളിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിലെത്തിയതിനു ശേഷം ആശുപത്രിയിലേക്കു നടന്നു നീങ്ങിയ ആഭ്യന്തര മന്ത്രിയെ കരിങ്കൊടി കാട്ടി. തുടർന്നു കാറിൽ കയറിയ മന്ത്രിക്കു പ്രവർത്തകരുടെ പ്രതിഷേധം മൂലം മുന്നോട്ട് പോകാനായില്ല. പൊലീസ് ഇടപെട്ടാണ് കാർ മുന്നോട്ട് എടുക്കാനായത്. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി.
കാറിനു മുന്നിൽ കൊടിയും മറ്റും വച്ച് പ്രതിഷേധക്കാർ അടിച്ചു. മന്ത്രി തിരിച്ച് ആശുപത്രിയിലേക്ക് എത്തുമെന്ന് കരുതി പ്രവർത്തകർ കൂട്ടംകൂടി മുദ്രാവാക്യം വിളിച്ചു. കൊല ചെയ്യപ്പെട്ട ജിഷയുടെ കുറുപ്പംപടിയിലെ വീട് മന്ത്രി രമേശ് ചെന്നിത്തല സന്ദർശിച്ചു. ഐജി മഹിപാൽ യാദവും ഒപ്പം ഉണ്ടായിരുന്നു. ജിഷയുടെ കൊലപാതകം രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിച്ചത് അപലപനീയമാണെന്നു മന്ത്രി പറഞ്ഞു.
ആശുപത്രിയിൽ എത്തിയ ആഭ്യന്തര മന്ത്രിക്ക് മതിയായ സുരക്ഷ ഒരുക്കുവാൻ പൊലീസിന് കഴിഞ്ഞില്ല. പ്രതിഷേധക്കാർ ഉണ്ടെന്നറിഞ്ഞിട്ടും വേണ്ടത്ര പൊലീസുകാരെ നിയോഗിക്കാൻ കഴിഞ്ഞില്ലെന്നും ആക്ഷേപമുണ്ട്. കരിങ്കൊടി കാട്ടിയ പ്രവർത്തകരെ നിയന്ത്രിക്കാനും പൊലീസിനു കഴിഞ്ഞില്ല. മാദ്ധ്യമസ്ഥാപനത്തിന്റെ വാഹനത്തിനു നേരേയും ആക്രമണം ഉണ്ടായി. പ്രവർത്തകർ ചേരി തിരിഞ്ഞത് സംഘർഷത്തിന് വഴി വച്ചെങ്കിലും പിന്നീട് പൊലീസ് ഇടപെട്ട് പരിഹരിച്ചു. മന്ത്രിയെ തടഞ്ഞ നടപടിയിൽ യുഡിഎഫ് പെരുമ്പാവൂർ നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടെന്നും യുഡിഎഫ് മണ്ഡലം കമ്മിറ്റി ആരോപിച്ചു.
നിയമ വിദ്യാർത്ഥി ജിഷയുടെ വീട് പ്രതിപക്ഷ നേതാവ് വി എസ്.അച്യുതാനന്ദൻ ഇന്നു രാവിലെഒൻപതിനു സന്ദർശിക്കുന്നുണ്ട്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും സ്ഥലത്തെത്തിയേക്കും. അതേസമയം ഡിവൈഎഫ്ഐയുടെയും മറ്റ് യുവജനസംഘടനകളുടെയും നേതൃത്വത്തിൽ ഇന്നും പ്രതിഷേധങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. അതേസമയം മകൾ നഷ്ടമായ വേളയിൽ സമനില നഷ്ടപ്പെട്ട അവസ്ഥയിലാണ് ജിഷയുടൈ മാതാവ് രാജേശ്വരി. കലക്ടർ പ്രഖ്യാപിച്ച അടിയന്തിര ധനസഹായമായ 5000 രൂപ കൈമാറാൻ ഇന്നലെ പതിനൊന്നോടെ ആശുപത്രിയിലെത്തിയ റവന്യു ഉദ്യോഗസ്ഥർക്കു മുന്നിൽ രാജേശ്വരി അലറിവിളിച്ചു ''എനിക്കീ പണം വേണ്ട, എന്റെ രണ്ടു പെൺമക്കൾക്കു സുരക്ഷിതമായി താമസിക്കാനുള്ള വീടുണ്ടാക്കാൻ എന്നെയാരും സഹായിച്ചില്ല.
പതിനാറാമത്തെ വയസിൽ എന്റെ മൂത്ത മോളെ ഒരാൾ കൊണ്ടു പോയതു മുതൽ നെഞ്ചിൽ തീയാണു സാറേ. പുറത്തുള്ള ആരുമല്ല അവളോടിതു ചെയ്തത് ഞാൻ വീട്ടിലില്ലെങ്കിൽ പരിചയമില്ലാത്ത ആരുവന്നാലും ജിഷ വാതിൽ തുറക്കില്ല. മോൾക്കു നന്നായി അറിയാവുന്ന ഒരാളാണ് ഇതു ചെയ്തത്. പണമല്ല അവനെയാണു നിങ്ങൾ എനിക്കു കൊണ്ടുവന്നു തരേണ്ടത്.' പൊട്ടിക്കരച്ചിലിനിടയിലും രാജേശ്വരിയുടെ മുഖം വലിഞ്ഞു മുറുകി.
പ്രായപൂർത്തിയാവും മുൻപു ജിഷയുടെ ചേച്ചിയെ വിവാഹം കഴിച്ചയാൾ കുഞ്ഞു ജനിച്ചതോടെ അവരെ ഉപേക്ഷിച്ചു. അമ്മയും ജിഷയും താമസിക്കുന്ന വീട്ടിലല്ല ചേച്ചിയും മകനും താമസിക്കുന്നത്. ഇവരുടെ മുൻഭർത്താവ് ഇടയ്ക്ക് ജിഷയുടെ വീട്ടിലെത്തി വഴക്കുണ്ടാക്കാറുണ്ട്. ഇയാൾ വീട്ടിൽ വരുന്നതിൽ രാജേശ്വരിക്ക് ആശങ്കയുണ്ടായിരുന്നു. മൂത്ത മകൾക്കുവേണ്ടി നടത്തിയ നിയമയുദ്ധങ്ങൾ പരാജയപ്പെട്ടതിന്റെ വേദനയിലാണു ജിഷയെ നിയമപഠനത്തിനു വിടാൻ രാജേശ്വരി തീരുമാനിച്ചത്. പഠനം പൂർത്തിയാക്കി അഭിഭാഷകയാവുന്നതോടെ അമ്മയുടെ സങ്കടങ്ങൾക്കു പരിഹാരം കാണുമെന്നു ജിഷ ഇടയ്ക്കു പറയുമായിരുന്നു.
കൂലിപ്പണിയും വീട്ടുജോലിയും ചെയ്താണു രാജേശ്വരി മകളെ പഠിപ്പിച്ചിരുന്നത്. ഹോസ്റ്റലിൽ താമസിച്ചാണു ജിഷ ലോകോളജിൽ പഠിച്ചത്. ക്ലാസ് കഴിഞ്ഞതോടെ കുറുപ്പംപടിയിലെ വീട്ടിലേക്കു മടങ്ങി. നിയമപരീക്ഷയുടെ രണ്ടു പേപ്പറുകൾ കൂടി എഴുതി ജയിക്കാനുള്ള ഒരുക്കത്തിനിടയിലാണു മരണം.
മുത്തമകളുടെ ജീവിതപരാജയം രാജേശ്വരിയെ തളർത്തിയിരുന്നു. അടച്ചുറപ്പില്ലാത്ത വീട്ടിൽ കഴിയുന്ന ജിഷയുടെ സുരക്ഷ അമ്മയെ അലട്ടി. അസമയത്ത് ആരെങ്കിലും വീടിനു സമീപമെത്തിയാൽ രാജേശ്വരി ബഹളമുണ്ടാക്കുമായിരുന്നു. അയൽവാസികളിൽ പലരെയും ഭീതിയോടെയാണ് ഈ അമ്മ കണ്ടത്. ഇത് വഴക്കുകൾക്കും ഇവരുമായുള്ള അകൽച്ചയ്ക്കും വഴിയൊരുക്കി. ചെറുപ്പം മുതൽ രണ്ടുപെൺമക്കളേയും നൃത്തം അഭ്യസിപ്പിച്ചിരുന്നു.
ജിഷ പതിനെട്ടു വർഷത്തോളം ശാസ്ത്രീയ നൃത്തം അഭ്യസിച്ചു. കുട്ടികളെ നൃത്തം പഠിപ്പിച്ച് ജിഷ അമ്മയെ സഹായിക്കാനുള്ള ചെറിയ വരുമാനമുണ്ടാക്കിയിരുന്നു. ഇവരുടെ വീടിനു സമീപത്തുകൂടി പൊതു നടവഴി ഇല്ല. എന്നിട്ടും രാത്രിയിൽ വീടിനു സമീപം കാൽപെരുമാറ്റം കേൾക്കുമ്പോൾ തേങ്ങ പൊതിക്കുന്ന പാരയുമായി രാജേശ്വരി പുറത്തിറങ്ങി ഒച്ചയുണ്ടാക്കുമായിരുന്നു.
Stories you may Like
- 2011ൽ ഉമ്മൻ ചാണ്ടി തനിക്ക് ഉപമുഖ്യമന്ത്രി പദവിയും റവന്യൂ മന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്തിരുന്നു
- 'ക്ലിഫ് ഹൗസിൽ കുളിക്കുന്നത് പട്ടിയോ കുട്ടിയോ?' പരിഹസിച്ച് ചെന്നിത്തല
- വീണ്ടും ചെന്നിത്തലയ്ക്ക് മുമ്പിൽ പിണറായി ക്ലീൻ ബൗൾഡ്!
- കെ മുരളീധരനെയും അടൂർ പ്രകാശിനെയും ലോക്സഭയിലേക്ക് മത്സരിപ്പിച്ച തീരുമാനം തെറ്റായിപ്പോയി
- ജിഷ വധം, ആറ്റിങ്ങൽ ഇരട്ടക്കൊല എന്നിവയിലെ വധശിക്ഷ പുനഃപരിശോധിക്കുന്നു
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍