ക്വാറി ഉടമകൾക്ക് കീഴടങ്ങി സംസ്ഥാന സർക്കാർ; ജനവാസമേഖലയിലെ ക്വാറികളുടെ ദൂരപരിധി അമ്പത് മീറ്ററായി കുറച്ചു; പെർമിറ്റ് കാലാവധി അഞ്ചു വർഷമാക്കി ഉയർത്തി; ജനകീയ പ്രക്ഷോഭങ്ങളോട് മുഖം തിരിച്ച് ഈ സർക്കാർ എങ്ങോട്ട്?
തിരുവനന്തപുരം: ഒടുവിൽ ക്വാറി മാഫിയയ്ക്ക് കീഴടങ്ങി സംസ്ഥാനസർക്കാർ.ക്വാറി ഉടമകൾക്ക് എല്ലാ ആനുകൂല്യങ്ങളും നൽകിക്കൊണ്ട് സംസ്ഥാന സർക്കാർ ക്വാറി നിയമം പരിഷ്കരിച്ചു. ജനവാസ മേഖലയിലുള്ള ക്വാറികളുടെ ദൂരപരിധി കുറച്ച സർക്കാർ പെർമിറ്റുകളുടെ കാലാവധി അഞ്ച് വർഷമായി ഉയർത്തുകയും ചെയ്തു.ജനവാസ മേഖലയിൽ നൂറുമീറ്റർ പരിധി പാലിക്കണമെന്ന നിയമമാണ് ഇപ്പോൾ ക്വാറി മാഫിയയ്ക്ക് വേണ്ടി സർക്കാർ പൊളിച്ചെഴുതിയിരിക്കുന്നത്.പുതിയ നിയമമനുസരിച്ച് ഇത് അമ്പത് മീറ്ററാക്കി കുറച്ചു.
തീരുമാനം ക്വാറി ഉടമകളുടെ ആവശ്യപ്രകാരമാണെന്നും സർക്കാർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.ക്വാറികളുടെ പെർമിറ്റ് അഞ്ചു വർഷമാക്കി ഉയർത്തുകയും ചെയ്തിട്ടുണ്ട്.നേരത്തെ ഒന്നു മുതൽ മൂന്നുവരെ വർഷം മാത്രം കാലാവധിയുണ്ടായിരുന്ന പെർമിറ്റാണ് ഇപ്പോൾ അഞ്ചു വർഷത്തേക്ക് നീട്ടിയിരിക്കുന്നത്.
വീടുകൾ, റോഡ് , നദി, തോട് എന്നിവയിൽ നിന്നുള്ള ദൂരപരിധി മുൻ സർക്കാരിന്റെ കാലത്ത് ഉയർത്തിയിരുന്നു. ഇവയ്ക്ക് നൂറ് മീറ്റർ അകലെയായിരിക്കണം പാറമട എന്ന നിഷ്കർഷിച്ചാണ് മൈനർ മിനറൽ കൺസഷൻ ചട്ടങ്ങളിൽ അന്ന് ഭേദഗതി വരുത്തിയത് . ഈ ഭേദഗതി മന്ത്രിസഭ വേണ്ടെന്നു വച്ചു .പകരം ദൂരപരിധി അൻപതു മീറ്ററാക്കി കുറച്ചു . ദൂരപരിധി ഉയർത്തിയതോടെ രണ്ടായിരത്തോളം ചെറുകിട ക്വാറികൾ പൂട്ടിപ്പോവുകയും നിർമ്മാണ സാമഗ്രികളുടെ വില കൂടുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് മാറ്റം
എൽഡിഎഫ് സർക്കാർ അധികാരമേറ്റയുടൻ ക്വാറി ഉടമകളുമായി നിരവധി തവണ സർക്കാർ ചർച്ച നടത്തിയിരുന്നു. മുഖ്യമന്ത്രി നേരിട്ടുതന്നെ വിപുലമായ രണ്ട് യോഗങ്ങൾ വിളിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഖനന നിയമങ്ങൾ പരിഷ്കരിച്ച് ഇപ്പോൾ ഉത്തരവ് പുറത്തുവന്നിരിക്കുന്നത്. നിരവധി അനധികൃത ക്വാറികൾ സംസ്ഥാനത്ത് യഥേഷ്ടം പ്രവർത്തിക്കുന്നതായുള്ള വാർത്തകൾ മറുനാടൻ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ പലപ്പോഴായി പുറത്തു കൊണ്ടുവന്നിരുന്നു.ഇതിനെതിരെ പലയിടങ്ങളിലും ജനകീയ പ്രതിഷേധങ്ങളും ശക്തമാണ്.ഇതുണ്ടാക്കുന്ന പാരിസ്ഥിതികപ്രശ്നങ്ങളും സാമൂഹ്യപ്രശ്നങ്ങളും പരിസ്ഥിതി പ്രവർത്തകരടക്കം സർക്കാരിനെ പലപ്പോഴായി ബോധ്യപ്പെടുത്തിയതുമാണ്.
അഞ്ച് ഹെക്ടറിൽ താഴെയുള്ള ക്വാറികൾക്ക് പാരിസ്ഥിതികാനുമതി നിർബന്ധമാക്കിക്കൊണ്ട് കഴിഞ്ഞ വർഷം ഹൈക്കോടതി ഉത്തരവിട്ടപ്പോഴും സർക്കാർ ക്വാറി ഉടമകൾക്കൊപ്പമായിരുന്നു.ഉത്തരവ് ചോദ്യം ചെയ്ത് ക്വാറി ഉടമകൾ സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചപ്പോൾ നിർമ്മാണ മേഖല സ്തംഭിക്കുമെന്നായിരുന്നു സർക്കാർ വാദം. എന്നാൽ സുപ്രീംകോടതി ഈ നിലപാട് തള്ളിക്കളയുകയും ഹൈക്കോടതി വിധി ശരിവയ്ക്കുകയും ചെയ്തിരുന്നു.എന്നാൽ ഇപ്പോഴും സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഈ നിയമം ലംഘിച്ച് ക്വാറികൾ പ്രവർത്തിക്കുന്നതായാണ് വാർത്തകൾ.
മലയോര മേഖലയിലടക്കം ഈ ക്വാറികൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ ചില്ലറയല്ല.കാലവർഷം ശക്തമാകാനിരിക്കേ മണ്ണിടിച്ചിൽ ഉൾപ്പെടെയുള്ള ഭീഷണികൾ പല ജില്ലകളുംനേരിടുന്നുണ്ട്.അനധികൃത ക്വാറികൾ വ്യാപകമായതോടെ നമ്മുടെ ജലസ്രോതസ്സുകൾ നാശോന്മുഖമായതിന്റെ ദുരിതം ഈ വേനൽക്കാലം നമ്മെ ഓർമപ്പെടുത്തിയതാണ്.വൈവിധ്യമാർന്ന ജൈവസമ്പത്തിന്റെ കേന്ദ്രമായിരുന്ന തലസ്ഥാന ജില്ലയിലെമുക്കുന്നിമലയുടെ ഇന്നത്തെ അവസ്ഥയും നമ്മുടെ അധികാരികൾ കണ്ണുതുറന്ന് കാണേണ്ടതുണ്ട്.
ചെറിയ തോതിൽ തുടങ്ങുന്ന ക്വാറികൾ പലതും പിന്നീട് പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെയും ഗുണ്ടകളുടെയും സഹായത്താൽ സ്ഫോടകവസ്തുക്കൾ ഉപയോഗിക്കുന്ന വൻകിട ക്വാറികളായി മാറുന്നതാണ് ചരിത്രം.ഒരു ക്വാറി പ്രവർത്തിക്കാൻപഞ്ചായത്ത് ലൈസൻസ്,വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി,ജിയോളജി,പൊല്യൂഷൻ,ഫയർ അൻഡ് സേഫ്റ്റി,എക്സ്പ്ളോസീവ് തുടങ്ങിയ ലൈസൻസുകൾ ആവശ്യമാണ്.എന്നാൽ സംസ്ഥാനത്തെ ഭൂരിഭാഗം ക്വാറികളും ഇതൊന്നുമില്ലാതെയാണ് പ്രവർത്തിക്കുന്നത്.വേണ്ടത്ര പാരിസ്ഥിക പഠനം നടത്താതെയാണ് പല ക്വാറികൾക്കും ജിയോളജി വകുപ്പ് അനുമതി നൽകുന്നതെന്നും ആരോപണമുണ്ട്.
പരിസ്ഥിതി ലോല മേഖലകളിലാണ് പല ക്വാറികളും പ്രവർത്തിക്കുന്നതെന്നും പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ക്വാറികളുടെ പ്രവർത്തനങ്ങളിലെ അപാകതകൾ ചൂണ്ടിക്കാട്ടിക്കൊണ്ട് നിയമസഭാ പരിസ്ഥിതി കമ്മിറ്റിയുടെ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിരുന്നു.എന്നാൽ അതിലെ പല നിർദ്ദേശങ്ങളും നടപ്പായില്ല എന്നതാണ് വാസ്തവം.
ഖനനത്തെത്തുടർന്ന് പൊതുമുതൽ നശിച്ചാൽ ക്വാറി നടത്തിപ്പുകാരിൽ നിന്ന് പിഴയീടാക്കാനും ജയിൽ ശിക്ഷ ഉൾപ്പെടെ ഉറപ്പുവരുത്താനും തരത്തിൽ നിയമ ഭേദഗതി വേണമെന്ന് അതിൽ നിർദ്ദേശിച്ചിരുന്നു.അനധികൃത ഖനനത്തിന് വൻതുക പിഴയീടാക്കാനും നിർദ്ദേശിച്ചിരുന്നു.എന്നാൽ അനധികൃത ക്വാറികളിൽ നിന്ന് മൈനിങ്ങ് ആൻഡ് ജിയോളജി വകുപ്പ് തുച്ഛമായ തുകയാണ് ഇപ്പോഴും ഈടാക്കുന്ന്.ഇതൊന്നും കൃത്യമായി നടപ്പിലാക്കാൻ തയ്യാറാകാതിരുന്ന സർക്കാരാണ് ഇപ്പോൾ ക്വാറി ഉടമകൾക്ക് വേണ്ടി നിയമം പൂർണമായും തീറെഴുതി കൊടുത്തിരിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍