സുരേഷ് ഗോപിയെ കണ്ടു മയങ്ങിയ എലിസബത്ത് രാജ്ഞി 90-ാം വയസ്സിൽ കേരളം കാണാൻ എത്തുമോ? പിണറായിയുടെ തിരക്കു മൂലം മലപ്പുറം തിരഞ്ഞെടുപ്പിന് ശേഷം വന്നാൽ മതിയെന്ന അഭിപ്രായം രാജ്ഞി അംഗീകരിച്ചോ? കൗമുദിയുടെ വാർത്ത ഏപ്രിൽ ഫൂളോ എന്നറിയാതെ സോഷ്യൽ മീഡിയ
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം; ഇന്നിറങ്ങിയ കേരള കൗമുദിയിൽ ഒരു വാർത്തയുണ്ട്. ബ്രിട്ടന്റെ പരമാധികാരിയായ എലിസബത്ത് രാജ്ഞി ഉടൻ കേരളം സന്ദർശിക്കും. നടൻ സുരേഷ് ഗോപി ബക്കിങ്ഹാം കൊട്ടാരത്തിൽ വച്ചു കാവി ഷാൾ പുതച്ച് ചെന്നു കണ്ടപ്പോൾ തോന്നിയ ഇഷ്ടം മൂലം ആണത്രേ കേരളം സന്ദർശിക്കുന്നത്. സുരേഷ് ഗോപി ക്ഷണിച്ചത് അനുസരിച്ച് ബക്കിങ്ഹാം പാലസ് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടെന്നും മലപ്പുറം തെരഞ്ഞെടുപ്പ് വരെ കാത്തിരിക്കാൻ മുഖ്യമന്ത്രി അറിയിച്ചെന്നും അടുത്ത ഏപ്രിൽ ഒന്നിനായിരിക്കും സന്ദർശനമെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.
64 വർഷമായി ബ്രിട്ടൻ ഭരിക്കുന്ന എലിസബേത്ത് രാജ്ഞി ഇപ്പോഴും കാനഡ അടക്കം ഒട്ടേറെ കോമൺവെൽത്ത് രാജ്യങ്ങളുടെ പരമാധികിരായാണ്. അവിടങ്ങളിൽ പോലും പോവാൻ പറ്റാത്ത രാജ്ഞി കേരളത്തിലേക്ക് വരുമെന്ന വാർത്ത ഒരു തമാശയായാണ് മിക്കവരും കരുതുന്നത്. വർഷങ്ങളോളം ഇന്ത്യ ഭരിച്ചിട്ടും ഇതുവരെ രാജ്ഞി മൂന്നു തവണയാണ് ഇന്ത്യ പോലും സന്ദർശിച്ചത്. ഒട്ടേറെ രാജ്യങ്ങളുടെ ഭരണാധികാരായിയ എലിസബത്ത് രാജ്ഞിക്ക് ഒരു സംസ്ഥാനവുമായി ബന്ധപ്പെട്ട് സന്ദർശനം അസാധ്യമാണ്. എലിസബത്ത് രാജ്ഞി വരുന്നുണ്ടെങ്കിൽ കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ടു ഒദ്യോഗികമായി വേണം എത്താൻ. അതുകൊണ്ട് തന്നെ വാർത്ത ഒരു തമാശയായി കരുതുന്നവർ ഏറെയാണ്.
ബ്രിട്ടനിലെ ഭരണാധികാരിയായ എലിസബത്ത് രാജ്ഞികേരളം സന്ദർശിക്കുന്നുവെന്നായിരുന്നു കേരള കൗമുദി വാർത്ത. ഇതാദ്യമായാണ് ക്വീൻ എലിസബത്ത് കേരളത്തിലെത്തുന്നത്. രാജ്ഞിയുടെ ഭർത്താവ് പ്രിൻസ് ഫിലിപ്പ് നേരത്തെ കേരളം സന്ദർശിച്ചിരുന്നു. 90 വയസുള്ള രാജ്ഞിക്ക് തന്റെ അവസാനകാലത്ത് ദൈവത്തിന്റെ സ്വന്തം നാട്ടിലെത്താൻ മോഹമുദിച്ചത് പെട്ടെന്നായിരുന്നു. കേരളത്തിൽ നിന്നുള്ള പാർലമെന്റ് അംഗവും ബിജെപി നേതാവുമായ സുരേഷ് ഗോപിയാണ് എലിസബത്ത് രാജ്ഞിയുടെ മനസിൽ കേരളത്തെ കുറിച്ചുള്ള ചിന്തകൾക്ക് വഴിമരുന്നിട്ടതെന്ന് കേരള കൗമുദി പറയുന്നു. എന്നാൽ ഏപ്രിൽ ഒന്നിന് ഈ വാർത്ത വന്നത് സംശയത്തിന് ഇട നൽകുന്നു. ഏപ്രിൽ ഫൂളോണോ ഈ വാർത്തയെന്നാണ് സോഷ്യൽ മീഡിയ ഉയർത്തുന്ന ചോദ്യം.
വാർത്തയുടെ തുടർഭാഗം ഇങ്ങനെ-ഇന്ത്യയുടെ സാംസ്കാരിക വാർഷികാചരണത്തിന്റെ ഭാഗമായി അടുത്തിടെ ലണ്ടൻ സന്ദർശിച്ച ഇന്ത്യൻ സംഘത്തിൽ സുരേഷ് ഗോപിയും ഉണ്ടായിരുന്നു. അന്ന് കാവി നിറമുള്ള കോട്ടണിഞ്ഞ് എത്തിയ സുരേഷ് ഗോപി രാജ്ഞിയുടെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. താങ്കളുടെ കോട്ട് നന്നായിരിക്കുന്നുവെന്നായിരുന്നു രാജ്ഞിയുടെ കമന്റ്. തുടർന്ന് ഇരുവരും പലകാര്യങ്ങളും സംസാരിച്ചു. കേരളത്തിന്റെ പ്രകൃതിഭംഗിയും മറ്റു വൈവിദ്ധ്യങ്ങളും സുരേഷ് ഗോപി വിവരിച്ചത് രാജ്ഞി സാകൂതം കേട്ടിരുന്നു. ഇതോടെയാണ് കേരളത്തിൽ എത്തണമെന്ന മോഹം രാജ്ഞിക്ക് കലശലായത്. രാജ്ഞിയുടെ ഈ ആഗ്രഹം അടുത്തിടെ ബക്കിങ്ഹാം കൊട്ടാരം സുരേഷ് ഗോപിയെ അറിയിച്ചു. സുരേഷ് ഗോപി, മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് രാജ്ഞിയുടെ ആഗ്രഹം അറിയിച്ചു.
രാജ്ഞി വരുന്നതിൽ സന്തോഷമേയുള്ളൂവെന്ന് മുഖ്യമന്ത്രി സുരേഷ് ഗോപിയെ അറിയിച്ചു. എന്നാൽ,മലപ്പുറം ഉപതിരഞ്ഞെടുപ്പിന് ശേഷം മതി സന്ദർശനം എന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചവെന്നാണ് വാർത്ത. തിരഞ്ഞെടുപ്പിന്റെ തിരക്കായതിനാൽ നേതാക്കൾക്ക് രാജ്ഞിയെ വേണ്ടത്ര ശ്രദ്ധിക്കാൻ സമയം കിട്ടിയില്ലെങ്കിലോ എന്നുകരുതിയാണ് അദ്ദേഹം ഈ നിർദ്ദേശം മുന്നോട്ട് വച്ചത്. സുരേഷ് ഗോപിയും അതിനോട് യോജിച്ചു. തിരഞ്ഞെടുപ്പിന് ശേഷം ഉചിതമായ തീയതി തീരുമാനിച്ച് അറിയിക്കാമെന്ന് രാജ്ഞിക്ക് സർക്കാർ ഉറപ്പുനൽകിയിട്ടുണ്ട്. അതേസമയം, മുൻകൂട്ടി തീരുമാനിച്ച ചില പരിപാടികളുള്ളതിനാൽ മിക്കവാറും അടുത്ത വർഷം ഏപ്രിൽ ഒന്നിന് ആയിരിക്കും രാജ്ഞി കേരളത്തിലെത്തുക എന്നാണ് കൊട്ടാരം വൃത്തങ്ങൾ പറയുന്നതെന്നും കേരള കൗമുദി പറയുന്നു.
എന്നാൽ കേരളത്തിൽ വരണമെങ്കിൽ രാജ്ഞിക്ക് നേരിട്ട് കേരള സർക്കാരിനെ ബന്ധപ്പെട്ടാൽ പോരെ എന്ന ചോദ്യമാണ് സജീവമാകുന്നത്. കേന്ദ്ര സർക്കാരുമായി ബന്ധപ്പെടാതെ ഇത്തരമൊരു യാത്ര സാധ്യമാകുമോ എന്നും സംശയമായി ഉയരുന്നു. 2013ൽ ചാൾസ് രാജകുമാരൻ ഇന്ത്യ സന്ദർശിച്ചിരുന്നു. അന്ന് ചാൾസ് കേരളത്തിലും എത്തിയിരുന്നു. അതിരപ്പള്ളിയും സന്ദർശിച്ചു. വാവ സുരേഷുമായുള്ള കൂടിക്കാഴ്ചയും ചർച്ചായയി. ഇതിന് ശേഷമാണ് എലിസബത്ത് രാജ്ഞിയുടെ കേരള സന്ദർശനവും വാർത്തയിൽ നിറയുന്നത്.
രാജഭരണത്തിന്റെ റെക്കോഡുകൾ ഓരോന്നായി സ്വന്തം പേരിൽ എഴുതിച്ചേർക്കുന്ന എലിസബത്ത് രാജ്ഞി രാജസിംഹാസനത്തിൽ അറര പതിറ്റാണ്ട് പിന്നിട്ടു കുഴിഞ്ഞു. 1952 ലായിരുന്നു 25-ാം വയസിൽ രാജ്ഞിയുടെ കിരീടധാരണം. കിരീടധാരണത്തിന്റെ അറുപത്തഞ്ചാം വാർഷികം ആഘോഷിക്കുന്ന രാജ്ഞി ലോകത്തെ ഏറ്റവും പ്രായംചെന്ന രാഷ്ട്രത്തലവിയാണ്. അടുത്തിടെ അന്തരിച്ച തായിലൻഡ് രാജാവ് ഭൂമിബോൽ അതുല്യതേജ് ആയിരുന്നു ലോകത്ത് ഏറ്റവും കൂടുതൽകാലം അധികാരത്തിലിരുന്ന രാജാവ്. അദ്ദേഹത്തിന്റെ മരണത്തോടെ ഈ റെക്കോർഡും രാജ്ഞിയുടെ പേരിലായി. ബ്രിട്ടണിൽ ഏറെക്കാലം അധികാരത്തിലിരുന്നതിന്റെ റിക്കാർഡ് 2015ൽ രാജ്ഞിക്ക് സ്വന്തമായിരുന്നു. 63 വർഷവും 216 ദിവസവും പൂർത്തിയാക്കിയപ്പോഴായിരുന്നു വിക്ടോറിയ രാജ്ഞിയുടെ പേരിലുണ്ടായിരുന്ന പഴയ റിക്കാർഡ് തിരുത്തപ്പെട്ടത്. പിന്നീടുള്ള ഓരോ ദിനവും രാജ്ഞിയുടെ ഭരണകാലഘട്ടത്തിന്റെ റെക്കോർഡ് ദൈർഘ്യം വർധിപ്പിക്കുകയാണ്.
തൊണ്ണൂറു പിന്നിട്ട രാജ്ഞിക്ക് അറുപത്തഞ്ചാം വാർഷികത്തിൽ പ്രത്യേകം ആഘോഷപരിപാടികളൊന്നുമില്ലായിരുന്നു. ആരോഗ്യപരമായ കാരണങ്ങളാൽ യാത്രകളും ഒഴിവാക്കുന്നു. ഇതിനിടെയാണ് കേരള യാത്രയ്ക്ക് രാജ്ഞി ഒരുങ്ങുന്നുവെന്ന വാർത്തയുമായി കേരള കൗമുദി എത്തുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍