Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കന്നുകുട്ടിയെ പരസ്യമായി കശാപ്പു ചെയ്ത് മാംസം വിതരണം ചെയ്തു; പരസ്യ കശാപ്പു സംഭവത്തിൽ യൂത്ത് കോൺഗ്രസ്സ് നേതാക്കൾക്കെതിരെ കുറ്റപത്രം; റിജിൽ മാക്കുറ്റിയും കുറ്റാരോപിതൻ

കന്നുകുട്ടിയെ പരസ്യമായി കശാപ്പു ചെയ്ത് മാംസം വിതരണം ചെയ്തു; പരസ്യ കശാപ്പു സംഭവത്തിൽ യൂത്ത് കോൺഗ്രസ്സ് നേതാക്കൾക്കെതിരെ കുറ്റപത്രം; റിജിൽ മാക്കുറ്റിയും കുറ്റാരോപിതൻ

രഞ്ജിത്ത് ബാബു

കണ്ണൂർ: കണ്ണൂരിലെ പരസ്യ കശാപ്പു സംഭവത്തിൽ യൂത്ത് കോൺഗ്രസ്സ് നേതാക്കൾക്കെതിരെ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി(2) യിൽ കണ്ണൂർ സിറ്റി പൊലീസ് കുറ്റ പത്രം സമർപ്പിച്ചു. കേന്ദ്ര സർക്കാറിന്റെ ബീഫ് നിയന്ത്രണ ഉത്തരവിനെതിരെ കണ്ണൂർ സിറ്റിയിൽ കന്നുകുട്ടിയെ പരസ്യമായി കശാപ്പു ചെയ്ത് മാംസം വിതരണം ചെയ്ത സംഭവത്തിലാണ് യൂത്ത് കോൺഗ്രസ്സ് കണ്ണൂർ പാർലമെന്റ് മണ്ഡലം പ്രസിഡണ്ട് റിജിൽ മാക്കുറ്റി ഉൾപ്പെടെ പതിനാല് യൂത്ത് കോൺഗ്രസ്സ് നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തത്. റിജിൽ മാക്കുറ്റിക്കു പുറമേ കെ.പി. ഷറഫുദ്ദീൻ. ജസ്റ്റിസൺ, ജോഷി അഗസ്റ്റിൻ, പി.എ. ഹരി, വി.കെ. ഷമേജ്, സുധീപ് ജയിംസ്, എം. കെ. വരുൺ, എം.എ മുത്തലിബ്, എന്നിവർക്കെതിരെയാണ് കേസ്.

യുവമോർച്ചാ ജില്ലാ സെക്രട്ടറിയാണ് പരാതി നൽകിയത്. ഈ സംഭവം വിവാദമായതോടെ റിജിൽ മാക്കുറ്റിയെ യൂത്ത് കോൺഗ്രസ്സ് ലോകസഭാ മണ്ഡലം പ്രസിഡണ്ട് സ്ഥാനത്തു നിന്നും സസ്പെന്റ് ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ മാസം അദ്ദേഹത്തെ തിരിച്ചെടുത്തു. 2017 മെയ് 17 ന് കണ്ണൂർ സിറ്റിയിൽ യൂത്ത് കോൺഗ്രസ്സ് സംഘടിപ്പിച്ച ബീഫ് ഫെസ്റ്റിവലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കന്നുകുട്ടിയെ നടത്തിച്ചു കൊണ്ടു പോയി പൊതുജന മധ്യത്തിൽ വെച്ച് കശാപ്പു ചെയ്യുകയാണുണ്ടായത്. ദേശീയ തലത്തിൽ ബീഫ് നിയന്ത്രണ സമരം കത്തിപ്പടർന്നപ്പോൾ കണ്ണൂരിലെ ഈ സമരം എ.ഐ. സി.സി. നേതൃത്വത്തെ തന്നെ അങ്കലാപ്പിലാക്കിയിരുന്നു.

ഈ അവസരം മുതലെടുത്ത് ബിജെപി. നേതൃത്വം ദേശീയ തലത്തിൽ തന്നെ കോൺഗ്രസ്സിനെതിരെ പ്രചാരണവും അഴിച്ചു വിട്ടു. അതോടെയാണ് പാർട്ടിയുടെ എല്ലാ സ്ഥാനമാനങ്ങളിൽ നിന്നും റിജിൽ മാക്കുറ്റി ഉൾപ്പെടെയുള്ളവരെ നീക്കിയത്. അന്നത്തെ കോൺഗ്രസ്സ് വൈസ് പ്രസിഡണ്ടായിരുന്ന രാഹുൽ ഗാന്ധി തന്നെ ഈ സംഭവത്തെ അപലപിച്ച് പ്രസ്താവന ഇറക്കിയിരുന്നു. കുറ്റ പത്രം സമർപ്പിച്ചതോടെ പരസ്യ കശാപ്പ് സംഭവം വീണ്ടും ചർച്ചയായരിക്കയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP