മാവോയിസ്റ്റ് നേതാവ് രൂപേഷും ഭാര്യ ഷൈനയും അടക്കം അഞ്ച് പേർ അറസ്റ്റിൽ; പിടിയിലായവരിൽ മലയാളിയായ അനൂപും; കുടുക്കിയത് കോയമ്പത്തൂരിലെ കരുമറ്റംപെട്ടിയിൽ ആന്ധ്രാപൊലീസ്; വലയിലായത് വയനാട് കേന്ദ്രീകരിച്ച് സായുധ വിപ്ലവത്തിന് നേതൃത്വം നൽകിയവർ; മാവോ വേട്ടയിൽ നിർണ്ണായക വഴിത്തിരിവ്; സന്തോഷം പങ്കുവച്ച് ആഭ്യന്തരമന്ത്രി ചെന്നിത്തല
മറുനാടൻ മലയാളി ബ്യൂറോ
കോയമ്പത്തൂർ: മാവോയിസ്റ്റ് നേതാവും മലയാളിയുമായ രൂപേഷ് പൊലീസിന്റെ പിടിയിലായി. തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ വച്ച് ആന്ധ്രാ പൊലീസാണ് രൂപേഷിനെ അറസ്റ്റ് ചെയ്തത്. ഇയാളുടെ ഭാര്യ ഷൈന, മലയാളിയായ അനൂപ്, തമിഴ്നാട് സ്വദേശിയായ കണ്ണൻ, വീരമണി എന്നിവരുൾപ്പെടെ അഞ്ചു പേർ കൂടി രൂപേഷിനൊപ്പം പിടിയിലായിട്ടുണ്ട്. കോയമ്പത്തൂരിന് സമീപം കരുമറ്റംപെട്ടി എന്ന സ്ഥലത്തുവച്ചാണ് ഇവരെ ആന്ധ്രാ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ അറസ്റ്റ് കേരളാ പൊലീസും സ്ഥിരീകരിച്ചു. നാളെ ഇവരെ കേരളത്തിൽ കൊണ്ടു വരാനുള്ള നടപടിക്രമങ്ങൾ പൊലീസ് തുടങ്ങിക്കഴിഞ്ഞു. ആന്ധ്രാപ്രദേശിലെ കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റെന്ന് ഡിജിപി ബാലസുബ്രഹ്മണ്യം സ്ഥിരീകരിച്ചു.
ഇവരെ കോയമ്പത്തൂരിലെ രഹസ്യ കേന്ദ്രത്തിൽ ചോദ്യംചെയ്യുകയാണ്. ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷം കേരളാ പൊലീസിന് കൈമാറുമെന്നാണ് സൂചന. കോയമ്പത്തൂരിനടുത്തു കരുമറ്റംപെട്ടി എന്ന സ്ഥലത്തു രഹസ്യയോഗം ചേരുന്നതിനിടെ ഇന്ന് ഉച്ചയോടെയാണ് ഇവരെ പിടികൂടുന്നത്. കേരളത്തിൽ മാവോയിസ്റ്റ് പ്രവർത്തനങ്ങൾക്കു ചുക്കാൻപിടിച്ചിരുന്ന വ്യക്തിയായിരുന്നു രൂപേഷ്. മാവോയിസ്റ്റ് ആക്രമണവുമായി ബന്ധപ്പെട്ട നിരവധി കേസുകളിൽ പൊലീസ് രൂപേഷിനെ അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. 2008ലാണു രൂപേഷ് ഒളിവിൽപ്പോയത്. നിരവധി തവണ പൊലീസിന്റെ കൈയിൽനിന്നു തലനാരിഴയ്ക്കു രൂപേഷ് രക്ഷപ്പെടുകയായിരുന്നു.
കേരള പൊലീസിന്റെ ചരിത്രത്തിലെ നല്ല വാർത്തകളിലൊന്നാണ് രൂപേഷിന്റെ അറസ്റ്റെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഇതോടെ കേരളത്തിലെ മാവോയിസ്റ്റ് നീക്കത്തിന് കനത്ത തിരിച്ചടിയാണെന്നും ചെന്നിത്തല പറഞ്ഞു. അയൽ സംസ്ഥാനങ്ങളിലെ പൊലീസ് സേനകളുമായി ഒന്നിച്ചു നടത്തിയ ഓപ്പറേഷന്റെ ഫലമാണിത്. ആഴ്ചകളായി ഇവരുടെ നീക്കം ശ്രദ്ധിച്ചുകൊണ്ടിരിക്കുകയായിരുന്നു. കേരളത്തിലെ കേസുകൾ മുന്നോട്ടുകൊണ്ടുപോകാനുള്ള ആലോചനകൾ നടക്കുകയാണ്. കേരള പൊലീസിനു കൈമാറുമോയെന്ന ചോദ്യത്തിന്, ഇപ്പോൾ അതിനുള്ള രൂപമായിട്ടില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി.
കേരളത്തിൽ മാവോയിസ്റ്റ് സംഘടനയിൽ ഭിന്നിപ്പ് രൂക്ഷമായിരുന്നു. ഇക്കാര്യം കഴിഞ്ഞ ദിവസം മറുനാടൻ മലയാൡറിപ്പോർട്ട് ചെയ്തിരുന്നു. രണ്ട് തലത്തിലുള്ള ചിന്തകൾ സജീവമായി. ഇതിന്റെ ഭാഗമായി ആരെങ്കിലും ഒറ്റികൊടുത്തതാണോ അറസ്റ്റെന്ന സംശയവും പ്രബലമാണ്. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാൻ പൊലീസ് തയ്യാറായിട്ടില്ല. വയനാടൻ കാടുകളിൽ രൂപേഷും സംഘവും ഉണ്ടെന്നായിരുന്നു വിലയിരുത്തൽ. ഈ മേഖലയിൽ നടന്ന ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയത് രൂപേഷെന്നായിരുന്നു വിവരം. ആദിവാസി ഊരുകളിൽ എത്തി കാര്യങ്ങൾ തിരക്കി പോവുന്ന പതിവുമുണ്ടായിരുന്നു. വയനാട്ടിൽ റാപ്പിഡ് ആക്ഷൻ ഫോഴ്സിനെ നേരെ വെടിവയ്പ്പ് നടത്തിയും രൂപേഷിന്റെ നേതൃത്വത്തിലായിരുന്നു. അതോടെ തെരച്ചിൽ ശക്തമാക്കി. ക്വാറികളെ ആക്രമിച്ച് ആദിവാസികളെ കൈയിലെടുക്കാനുള്ള നീക്കവും ഫലിച്ചില്ല. ഇതിനിടെ നിറ്റാ ജലാറ്റിൻ ഓഫീസിലേക്കും മറ്റും നടന്ന ആക്രമണങ്ങളും വിവാദമായി. ഇതിനിടെ സംഘടനയിൽ ഭിന്നതയും രൂക്ഷമായി.
ഈ സാഹചര്യത്തിലാകാം രൂപേഷ് വയനാടൻ കാടുകളിൽ നിന്ന് തമിഴ്നാട്ടിലേക്ക് മാറിയതെന്നാണ് പൊലീസ് വിലയിരുത്തൽ. വിശദമായ ചോദ്യം ചെയ്യലിലേ കാര്യങ്ങൾ വ്യക്തമാകൂ. എതായാലും കേരളത്തിലെ മാവോയിസ്റ്റ് വേട്ടയിലെ നിർണ്ണായക വഴിത്തിരിവാണ് രൂപേഷിന്റെ അറസ്റ്റ്. കേരളത്തിൽ സായുധ വിപ്ലവത്തിന് ആഹ്വാനം ചെയ്ത് രൂപേഷിന്റെ വിഡിയോ പ്രത്യക്ഷപ്പെട്ടതു മുതൽ പൊലീസ് ഈ മാവോയിസ്റ്റ് നേതാവിന് പിറകെയായിരുന്നു. രൂപേഷും ഭാര്യ ഷൈനയും പലപ്പോഴും പൊലീസ് വല മുറിച്ചു കടന്നു. ആസൂത്രിത നീക്കത്തിലൂടെ അതീവ രഹസ്യമായാണ് ദക്ഷിണേന്ത്യയിലെ പ്രധാന മാവോയിസ്റ്റ് നേതാവിനെ ആന്ധ്രാ പൊലീസ് കുടുക്കിയത്. ദക്ഷിണേന്ത്യയിൽ മാവോയിസ്റ്റ് നീക്കങ്ങളുടെ യഥാർത്ഥ ചിത്രം രൂപേഷിനറിയാം. അതുകൊണ്ട് തന്നെ മാവോയിസ്റ്റ് വേട്ടയിൽ അതിപ്രധാനമാണ് രൂപേഷിന്റെ അറസ്റ്റ്.
ഷൊർണൂരിലെ തീവണ്ടി അട്ടിമറിയും ആന്ധ്രയിലെ മാവോവാദി നേതാക്കളെ കേരളത്തിൽ ഒളിവിൽ താമസിപ്പിച്ചതും അടക്കമുള്ള കേസുകളിൽ രൂപേഷിനെ പൊലീസ് അന്വേഷിച്ചുകൊണ്ടിിരിക്കുന്നു. പത്തു വർഷമായി രൂപേഷും അഞ്ചുവർഷമായി അദ്ദേഹത്തിന്റെ ഭാര്യ ഷൈനയും ഒളിവിലായിരുന്നു. ഇവരുടെ പ്രായപൂർത്തിയായിട്ടില്ലാത്ത പെൺമക്കളെയും ഈ കുട്ടികളെ പരിരക്ഷിക്കുന്ന ഷൈനയുടെ മാതാവിനെയും പൊലീസ് നിരീക്ഷിച്ചിരുന്നു. മക്കളും മാവോവാദികളുമായി ബന്ധമുള്ളവരാണെന്നാണ് പൊലീസ് വിലയിരുത്തൽ. ഇത്തരം നിരീക്ഷണങ്ങൾ നടത്തിയെങ്കിലും രൂപേഷിനേയും ഭാര്യയേയും അറസ്റ്റ് ചെയ്യാനുള്ള പൊലീസ് നീക്കമൊന്നും ഫലം കണ്ടില്ല. ഇതിനിടെയിലാണ് പശ്ചിമഘട്ട സംരക്ഷണ സമിതിയെന്ന പേരിൽ വയനാടൻ കാടുകളിൽ ഇവരുടെ സാന്നിധ്യമെത്തുന്നത്.
രൂപേഷ് ഒളിജീവിതത്തിനിടയിൽ എഴുതിയ നോവലിൽ 'മാവോയിസ്റ്റ്' ഡി സി ബുക്സ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിച്ചിരിക്കുന്നു. മാവോയിസ്റ്റ് പ്രവർത്തനങ്ങളുടെയും അതിനെതിരെയുള്ള പൊലീസ് സന്നാഹങ്ങളുടെയും വിശദാംശങ്ങളാണ് നോവലിന്റെ പൊതുവായ പ്രമേയം. ഇതം പൊലീസിന് വലിയ നാണക്കേടായി. പലപ്പോഴും പൊലീസ് വല സമർത്ഥമായി പൊട്ടിച്ച് കടക്കാൻ രൂപേഷിനും ഭാര്യയ്ക്കുമായി. സുന്ദരിയെന്ന വനിതാ മാവോയിസ്റ്റ് നേതാവും ഇവർക്കൊപ്പം ചേർന്നതോടെ വയനാട് കേന്ദ്രീകരിച്ച് പ്രവർത്തനം ശക്തമാക്കി. ക്വാറികളിലും മറ്റും പരസ്യ ആക്രമണങ്ങൾ നടത്തി. ചാനലുകളിൽ താനാണ് നേതാവെന്ന് വ്യക്തമാക്കി രൂപേഷ് പ്രത്യക്ഷപ്പെടുകയും ചെയ്തു. കേരളാ പൊലീസിന്റെ റാപ്പിഡ് ആക്ഷൻ ഫോഴ്സും കമാണ്ടോകലും വയനാടൻ കാടുകൾ അരിച്ചു പെറുക്കി. പക്ഷേ രൂപേഷിനെ മാത്രം കിട്ടിയില്ല.
ഇതിനിടെയാണ് സംസ്ഥാനത്തെ മാവോ പ്രസ്ഥാനത്തിൽ ഭിന്നത രൂക്ഷമാകുന്നത്. മാവോയിസ്റ്റുകളിലെ പ്രധാന വിഭാഗത്തിന്റെ പ്രവർത്തനത്തെ എതിർത്ത് തീവ്രസമരങ്ങൾ നടത്തണമെന്നഭിപ്രായമുള്ള വിമതവിഭാഗം സംഘടനാ പ്രവർത്തനം താൽക്കാലികമായി നിർത്തിയതായാണ് റിപ്പോർട്ടുകൾ. പശ്ചിമഘട്ട സോണൽ കമ്മിറ്റി ഇതോടെ സംസ്ഥാനത്തെ വിപ്ലവ പ്രവർത്തനത്തിന് ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ അവധി നൽകിയിട്ടുണ്ട്. അടുത്ത കാലത്തായി സംഘടനയിൽ എത്തിയ നക്സൽ അനുഭാവികളാണ് നിലവിലെ നേതൃത്വത്തിനെതിരായി രംഗത്ത് വന്നത്. ആക്രമണസ്വഭാവമുള്ള ജനകീയസമരങ്ങൾ കൂടുതൽ നടത്തണമെന്ന നിലപാടുള്ളവരാണ് പുതുതായി സംഘടനയിൽ ചേർന്ന നക്സൽ അനുഭാവികൾ. ഇതോടെ രൂപേഷിന്റെ നേതൃത്വം ചോദ്യം ചെയ്യപ്പെട്ടു.
സിപിഐ (എംഎൽ ലിബറേഷൻ) 2006ലാണ് മാവോയിസ്റ്റ് ഗ്രൂപ്പുമായി കൈകോർക്കുന്നത്. ഇതോടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ആന്ധ്രയിൽ മാത്രം ഒതുങ്ങി നിന്നിരുന്ന അതിവിപ്ലവ പ്രവർത്തനം പശ്ചിമഘട്ടത്തിന്റെ വനവഴികളിലൂടെ മലയാള മണ്ണിലുമെത്തി. ആദ്യം കേവലം പോസ്റ്ററുകളിലൂടെയും നോട്ടീസുകളിലൂടെയും മാത്രം ആദിവാസികളെ കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനമെങ്കിൽ പിന്നീട് അത് പ്രത്യക്ഷ ആക്രമണങ്ങളിലേക്ക് വഴിമാറി. രൂപേഷ് ഉൾപ്പെടെയുള്ള പ്രമുഖരായ മാവോയിസ്റ്റ് നേതാക്കളുടെയെല്ലാം എതിർപ്പ് സോണൽ കമ്മിറ്റിയിൽ പ്രതിഫലിച്ചെങ്കിലും ഭൂരിപക്ഷം കേഡർമാരും പരസ്യമായ സായുധസമരത്തെ അനുകൂലിച്ചില്ല.ന്നുഇതോടെയാണ് കേന്ദ്രീകൃത ജനാധിപത്യ രീതിയിൽ തന്നെ പ്രവർത്തിക്കുന്ന മാവോയിസ്റ്റ് ഗ്രൂപ്പ് കോർപ്പറേറ്റുകൾക്കും ഭൂമാഫിയയ്ക്കുമൊക്കെ എതിരായി സായുധ വിപ്ലവം സംഘടിപ്പിച്ചത്.
അർബൻ ദളങ്ങൾ എന്ന പേരിൽ നാഗരിക ഗ്രൂപ്പുകളുണ്ടാക്കി തിരഞ്ഞെടുക്കപ്പെട്ട ഏതാനും പ്രവർത്തകരെ മാത്രം മുൻനിരയിൽ നിർത്തി അക്രമണം നടത്തുക എന്ന തന്ത്രം തുടക്കത്തിൽ പൂർണമായി വിജയിപ്പിച്ചെടുക്കാൻ മാവോയിസ്റ്റുകൾക്ക് സാധിച്ചെങ്കിലും ഏറ്റവും ഒടുവിൽ നടന്ന പാലക്കാട് ചന്ദ്രനഗർ റസ്റ്റോറന്റ് അക്രമണക്കേസിൽ മൂന്നു പേർ പിടിയിലായതോടെ തീരുമാനം തെറ്റാണെന്ന തരത്തിൽ പാർട്ടിക്കുള്ളിൽ തന്നെയാണ് വീണ്ടും അഭിപ്രായങ്ങൾ ഉയർന്നിരുന്നത്. തങ്ങളുടെ സമരം ശരിയായിരുന്നുവെന്നുംരുഎന്നാൽ പുതിയ രാഷ്ട്രീയ പ്രവർത്തനത്തിനായി പ്രത്യക്ഷ ആക്രമണം താൽക്കാലികമായി അവസാനിപ്പിക്കുകയാണ് എന്നുമുള്ള തരത്തിൽ സോണൽ കമ്മറ്റി കൺവീനർ ജോഗിയുടെ പേരിൽ നോട്ടീസ് ഇറങ്ങിയെങ്കിലും പിന്നീട് പാർട്ടിയിൽ ഭിന്നത രൂക്ഷമാകുകയായിരുന്നു. എന്തായാലും വസന്തത്തിന്റെ ഇടിമുഴക്കത്തിനു കാതോർത്തു ചുവപ്പിന്റെ അതിവിപ്ലവ രാഷ്ട്രീയം ഉയർത്തി ആയുധമെടുത്ത് കീഴാളപക്ഷം ചേർന്നു പോരാട്ടം നടത്തുന്ന മാവോവാദികൾ രണ്ടു വഴിക്കായത് കേരളാ പൊലീസിനേയും സന്തോഷിപ്പിച്ചു. വിമതരിൽ നിന്ന് വിവരങ്ങൾ ചോർത്താനും നീക്കം നടന്നു. ഇതിന്റെ ഭാഗമായാണ് രൂപേഷും കൂട്ടരേയും വലയിൽ വീഴ്ത്താനായതെന്നും സൂചനയുണ്ട്.
പ്രവീൺ എന്ന രൂപേഷ് രാമചന്ദ്രന്റെയും സുമയുടെയും മകനായി തൃശ്ശൂർ വാടാനപ്പള്ളിയിലാണ് ജനിച്ചത്. കേരളത്തിൽ മാവോയിസ്റ്റ് പ്രവർത്തനങ്ങൾക്ക് അദൃശ്യമായി നേതൃത്വം വഹിച്ച വ്യക്തി എന്ന നിലയിലാണ് രൂപേഷ് ശ്രദ്ധേയനാവുന്നത്. നിലവിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്)ന്റെ സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യുറോ മെമ്പറുമാണ് അദേഹം. തൃശ്ശൂർ ആസ്ഥാനമായി രാഷ്ട്രീയ പ്രവർത്തനം നടത്തിയിരുന്ന രൂപേഷ് ശ്രീ കേരള വർമ്മ കോളേജിലാണ് ബിരുദപഠനം നടത്തിയിരുന്നത്. ആദ്യകാല സിപിഐ(എം.എൽ) പ്രവർത്തകനായ അദ്ദേഹം വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് രാഷ്ട്രീയ രംഗത്തെക്ക് കടന്നുവന്നത്. സിപിഐ(എം.എൽ)ന്റെ വിദ്യാർത്ഥി പ്രസ്ഥാനമായ കേരള വിദ്യാർത്ഥി സംഘടന (കെ.വി എസ്) ആയിരുന്നു രൂപേഷിനെ രാഷ്ട്രീയ വളർച്ചക്ക് കാരണമായത്. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്)ന്റെ കേന്ദ്ര കമ്മിറ്റി അംഗവും മുൻ കേരള ഹൈക്കോടതി ക്ലാർക്കുമായ ഷൈനിയാണ് ഭാര്യ. അമരീന്ദ (ആമി), താച്ചു എന്നിവർ മക്കളാണ്.
Stories you may Like
- പിണറായി പൊലീസ് പേടിക്കുന്ന ഗ്രോ വാസുവിന്റെ ജീവിത കഥ
- മാവോയിസ്റ്റ് രൂപേഷ് ഉൾപ്പെടെ നാലു പ്രതികളും കുറ്റക്കാരെന്ന് എൻഐഎ കോടതി
- സഹോദരനെതിരെ പരാതിയുമായി കന്നഡ താരം രൂപേഷ് ജി. രാജ്
- കെ.എസ്.ആർ.ടി.സി ദീപാവലി സ്പെഷ്യൽ സർവീസുകളിലേയ്ക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു
- കൊല്ലപ്പെട്ട മാവോയിസ്റ്റ് കവിത കീഴടങ്ങിയ ലിജേഷിന്റെ ഭാര്യ
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്