മറുനാടൻ മലയാളി പൂട്ടിക്കുമെന്ന ഭീഷണിയുമായി സരിതയുടെ കൊലവിളി; അഴിയെണ്ണുന്ന ദിവസം എണ്ണിക്കോളാനും എഡിറ്റർക്ക് സോളാർ നായികയുടെ വെല്ലുവിളി
തിരുവനന്തപുരം: സോളാർ തട്ടിപ്പിലെ പ്രധാന പ്രതിയായ സരിതാ നായർ മറുനാടൻ മലയാളിക്കെതിരെ ഭീഷണിയുമായി രംഗത്ത്. മാദ്ധ്യമ പ്രവർത്തകരെ ഫോൺ വിളിച്ച് അവരുമായി നല്ല ബന്ധം പുലർത്തി ഇമേജ് വർദ്ധിപ്പിക്കുന്ന ശ്രമം ശക്തമായി നടപ്പിലാക്കുന്നതിനിടയിൽ സരിതയുടെ തനിനിറം വ്യക്തമാക്കുന്ന ഒന്നിലധികം വാർത്തകൾ പ്രസിദ്ധീകരിച്ചതാണ് പ്രകോപിപ്പിച്ചത്. ഡെവിൾഡ് അഡ്വക്കേറ്റ് എന്ന കോളത്തിൽ മാധവദാസ് എഴുതിയ ലേഖനമായിരുന്നു സരിതയെ ആദ്യം ക്ഷോഭിപ്പിച്ചത്. അന്നും ഫോണിൽ വിളിച്ച് ഭീഷണി മുഴക്കിയിരുന്നു. ഒരു കൂട്ടം മാദ്ധ്യമപ്രവർത്തകർ കെട്ടിച്ചമച്ച സരിതയുടെ വ്യാജ ഇമേജ് തകർക്കുന്ന തരത്തിൽ വേറെയും വാർത്തകൾ വന്നതോടെയാണ് സരിത കൊലവിളിയുമായി രംഗത്തെത്തിയത്.
സരിതയുടെ വാട്ട്സാപ്പ് ദൃശ്യങ്ങൾ പുറത്ത് വന്നതിന്റെ പിന്നിൽ ഉന്നതനായ ഒരാളുടെ മകന്റെ വിവാഹം മുടക്കാനുള്ള ഗൂഢാലോചനയായിരുന്നു എന്ന വാർത്തയാണ് ഏറ്റവും ഒടുവിൽ സരിതയെ പ്രകോപിപ്പിച്ചത്. ഇന്ന് രാവിലെ ഒട്ടേറെ തവണ സരിത മറുനാടൻ എഡിറ്റർ ഷാജൻ സ്കറിയയുടെ ഫോണിലേക്ക് വിളിച്ചിരുന്നു. പിന്നീട് കർണ്ണാടകയിലെ അത്താണിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ബിനു എന്നയാളുടെ പേരിൽ ഉള്ള ഫോണിൽ നിന്ന് വിളിച്ച് അൽപ്പം മുമ്പ് കടുത്ത ഭീഷണി മുഴക്കുകയായിരുന്നു. അലറിവിളിച്ചുകൊണ്ട് സരിത നടത്തിയ ഭീഷണിയിൽ മറുനാടൻ മലയാളി പൂട്ടിക്കുമെന്ന് പലതവണ ഭീഷണി മുഴക്കി.
എടാ വാടാ എന്നു വിളിച്ചു തുടങ്ങി തുടർച്ചയായി അസഭ്യ പദങ്ങൾ ഉപയോഗിച്ച് പുലഭ്യം വിളിച്ചാണ് സരിത ഫോൺ സംഭാഷണം അവസാനിപ്പിച്ചത്. 'എനിക്കെതിരെയുള്ള എല്ലാ കേസിനേക്കാളും പ്രധാനം ഞാൻ നിന്നെ പൂട്ടിക്കാൻ കൊടുക്കും. എന്റെ ബന്ധങ്ങൾ നിനക്കറിയാത്തതുകൊണ്ടാണ്. നീ പത്രത്തിൽ കാണുന്ന ആളല്ല ശരിക്കുള്ള സരിത. നിന്റെ പത്രം പൂട്ടിക്കാൻ എനിക്ക് നിമിഷനേരം മതി. മാന്യമായി ജീവിക്കുന്ന സ്ത്രീകളെക്കുറിച്ച് നിനക്ക് ഇങ്ങനെയൊന്നും എഴുതാൻ നാണമില്ലേടാ? - പുലഭ്യം വിളിയോടെ സരിതയുടെ കൊലവിളി തുടർന്നു.
പലതവണ ഫോൺകട്ട് ചെയ്തെങ്കിലും പല നമ്പറുകളിൽ നിന്നാണ് സരിത മാറി മാറി വിളിച്ചത്. അർജ്ജുൻ നായർ എന്നയാൾ ഉപയോഗിക്കുന്ന ഫോണിൽ നിന്നായിരുന്നു ആദ്യം വിളിച്ചത്. ഈ ഫോണാണ് സരിത സാധാരണ ഉപയോഗിക്കുന്നത്. പിന്നീടാണ് കർണ്ണാടകയിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ബിനുവിന്റെ നമ്പറിൽ നിന്ന് വളിച്ചത്. കൂടാതെ മറ്റൊരു നമ്പറിൽ നിന്നും സരിതയുടെ ഫോൺവിളി ഉണ്ടായി.
മലയാളിയുടെ അടിച്ചമർത്തപ്പെട്ട ലൈംഗിക അഭിനിവേശം മുതലാക്കിയാണ് സരിത വളർന്നതെന്നും അത് തന്നെയാണ് സരിത രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരേയും കീഴടക്കാൻ ഉപയോഗിച്ചതെന്നും ആയിരുന്നു മാധവദാസിന്റെ ലേഖനത്തിൽ പറഞ്ഞ് വച്ചത്. വാട്ട്സാപ്പ് ദൃശ്യങ്ങൾ സരിത സ്വയം പുറത്തു വിട്ടതാകാൻ സാധ്യതയുണ്ടെന്നും അതിന്റെ പിന്നിൽ ഒരു ഉന്നതന്റെ വിവാഹം മുടങ്ങുകയായിരുന്നു എന്നുമായിരുന്നു ഇന്നലെ വിശ്വസനീയമായ സോഴ്സുകളിൽ നിന്നും ലഭിച്ച വാർത്തയിലൂടെ മറുനാടൻ റിപ്പോർട്ട് ചെയ്തത്. ബ്ലാക്ക്മെയിൽ കച്ചവടത്തിന് സ്വരുക്കൂട്ടി വച്ചിരുന്ന ഒരു കൃത്യമായ വിവരം ചോർന്നതിലുള്ള ധാർമ്മിക രോഷമായിരുന്നു സരിതയുടെ വാക്കുകളിൽ നിറയെ.
കൃത്യമായി മാദ്ധ്യമങ്ങളെ ഉപയോഗിച്ച് വേണ്ടപ്പോൾ വേണ്ടത് മാത്രം പറഞ്ഞ് നേടിയെടുത്ത ഇമേജ് മറുനാടൻ റിപ്പോർട്ടിലൂടെ തകരുമോ എന്ന ഭയമാണ് സരിതയെ ക്ഷോഭിപ്പിക്കുന്നത്. മിക്കയിടങ്ങളിലേയും മാദ്ധ്യമ പ്രവർത്തകരുമായി നല്ല ബന്ധം നിലനിർത്തി ഓരോ സമയത്തും ഓരോ കാര്യങ്ങൾ മാത്രം പറഞ്ഞുമാണ് സരിത ഇമേജ് വർദ്ധിപ്പിച്ചത്. ഇതിന്റെ ഭാഗമായിട്ടായിരുന്നു സരിത ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോയിൽ പങ്കെടുത്തത്. മംഗളം ആഴ്ചപ്പതിപ്പിന്റെ കവർ പടമായും സരിത വന്നിരുന്നു. ഇങ്ങനെ കൃത്യമായി കാര്യങ്ങൾ നേടുന്നതിനിടയിൽ സത്യത്തിന്റെ മുഖം പുറത്ത് കാണുന്നുവോ എന്ന ഭയമാണ് സരിതയെ ആശങ്കപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.
സരിതയെ പ്രകോപിപ്പിച്ച നാല് റിപ്പോർട്ടുകളാണ് ചുവടെ കൊടുത്തിരിക്കുന്നത്.
- വാട്ട്സ് ആപ്പ് ദൃശ്യം പുറത്തായത് പ്രമുഖ നേതാവിന്റെ മകന്റെ വിവാഹം മുടക്കാൻ; വിവാഹം ഉപേക്ഷിച്ചേക്കുമെന്ന സൂചനകൾ പുറത്ത്: അണിയറയിൽ വീണ്ടും സോളാർ ഭൂകമ്പം
- കൈവയ്ക്കാൻ ഓടിക്കൂടിയവർ കൈകൊടുത്തും ഫോട്ടോ എടുത്തും പിരിഞ്ഞു; കാറിടിച്ച് വീഴ്ത്തിയപ്പോഴും പത്രസമ്മേളനം; ഓരോ കോടതി സന്ദർശനവും താരനിർമ്മിതിയുടെ ചുടുകട്ടകൾ: പബ്ലിക് റിലേഷൻസിന് പുതിയ അർത്ഥം നൽകി സോളാർ നായിക
- സരിത തെളിയിച്ചു; കേരളം ലൈംഗിക ഭിക്ഷക്കാരുടെ നാടുതന്നെ! മാദ്ധ്യമങ്ങൾ പബ്ബും ഡാൻസ് ബാറുകളും നടത്തുന്ന കാലം വരുമോ? പുതിയ ഭീഷണിയായി പഞ്ചാരക്കെണി വരുന്നു; വർത്തമാന കേരളം നമ്മളോട് പറയുന്നത്
- വാട്സ് ആപ്പ് ദൃശ്യങ്ങൾ പുറത്ത് വിട്ടത് സരിതയുടെ അറിവോടെ? അഭിഭാഷകനെതിരെയുള്ള പരാതിയും ഗൂഢാലോചനയുടെ ഭാഗം: സരിതയുടെ നീക്കത്തിൽ ഭയന്ന് ചങ്കിടിപ്പോടെ നേതാക്കൾ
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍