ജീവനക്കാർ കഷ്ടപ്പെട്ട് ഉയർത്തിയ കെഎസ്ആർടിസിയെ മന്ത്രി വീണ്ടും കുഴിയിൽ ചാടിക്കുമോ? സെസ് ഏർപ്പെടുത്തിയതോടെ യാത്രക്കാരുടെ എണ്ണത്തിൽ വൻ ഇടിവ്; കോടതിയുടെ വിമർശനം ഉണ്ടായേക്കുമെന്ന് സൂചന
തിരുവനന്തപുരം: നഷ്ടത്തിലോടുന്ന കെഎസ്ആർടിസിയെ രക്ഷിക്കാൻ ആര് വിചാരിച്ചാലും സാധിക്കില്ലെന്നാണ് പൊതുവിൽ പറയാറ്. ജീവനക്കാർ ഇടപെട്ട് ശ്രമം നടത്തുന്നുണ്ടെങ്കിലും അതൊന്നും ഫലം കാണുന്ന ലക്ഷണമില്ല. എല്ലാ അധികഭാരവും ജീവനക്കാർക്ക് മേൽ കെട്ടിവെക്കുക എന്ന പതിവ് ശൈലിയാണ് വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രികസേരയിൽ ഇരിക്കുന്നവർ കാലാകാലങ്ങളായി ചെയ്തുവരുന്നത്. യാത്രക്കാരുടെ ഇൻഷുറൻസ് എന്നതിന്റെ പേരിൽ ടിക്കറ്റിന് സെസ് കൂടി ചുമത്തി കെഎസ്ആർടിസി യാത്രക്കാരുടെ എണ്ണം കുറയുന്നു എന്ന വിധത്തിലാണ് റിപ്പോർട്ടുകൾ. പ്രതിമാസം ഇരുപതുകോടി വരുമാനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ടിക്കറ്റ് സെസ് ചുമത്താൻ കോർപറേഷൻ തീരുമാനിച്ചത്. എന്നാൽ, വരുമാന വർധനയുണ്ടായില്ലെന്ന് നേർ വിപരീതമാണ് സംഭവിച്ചതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ടിക്കറ്റിന് അധികസെസ് ഏർപ്പെടുത്തിയ ഏപ്രിൽ ഒന്നിന് സെസ് വഴി പിരിഞ്ഞുകിട്ടിയത് 14,70,000 രൂപയുടെ അധിക വരുമാനമാണ്. രണ്ടാം തീയതി 15.67 ലക്ഷവും മൂന്നിന് 13.50 ലക്ഷവും കളക്ഷൻ ലഭിച്ചു. ഈ കണക്കനുസരിച്ചാണെങ്കിൽ പ്രതിമാസം പരമാവധി അധികവരുമാനമായി ലഭിക്കുക അഞ്ചുകോടി രൂപയിൽ താഴെയാകും. മാത്രമല്ല മാർച്ച് 31ന് 31.78 ലക്ഷം യാത്രക്കാർ കയറിയ കെ.എസ്.ആർ.ടി.സിയിൽ സെസ് ഏർപ്പെടുത്തിയ ശേഷമുള്ള നാലു ദിവസങ്ങളിലും ശരാശരി ഒരു ലക്ഷത്തിനടുത്ത് യാത്രക്കാരുടെ കുറവുവന്നിട്ടുണ്ട്. ഏപ്രിൽ മൂന്നാകുമ്പോഴേക്കും പ്രതിദിനയാത്രക്കാരുടെ എണ്ണം 25.54 ലക്ഷമായി കുറഞ്ഞതായി കെ.എസ്.ആർ.ടി.സി. അധികൃതർ സമ്മതിക്കുന്നു. തുടർച്ചയായ അവധിക്കുമുൻപുള്ള പ്രവർത്തിദിവസമായതിനാൽ ഒന്നാം തീയതി വരുമാനത്തിൽ വലിയ വർധനയുണ്ടാകേണ്ടതാണ്. അത്തരത്തിലുള്ള വരുമാന വർധന ഉണ്ടായില്ലെന്നു മാത്രമല്ല യാത്രക്കാർ കുറഞ്ഞിട്ടുമുണ്ട്. ഒരേ ദൂരത്തിന് കെ.എസ്.ആർ.ടി.സിയിൽ കൂടുതൽ തുക ഈടാക്കുമ്പോൾ കുറഞ്ഞ ടിക്കറ്റ് നിരക്കുള്ള സ്വകാര്യ ബസുകളെ സ്വഭാവികമായി യാത്രക്കാർ ആശ്രയിച്ചു തുടങ്ങുമെന്ന ആശങ്കയും ശക്തമാണ്.
ദീർഘദൂര സർവീസുകൾ ഒഴികെയുള്ള ബസുകളിൽ സ്ഥിരം യാത്രക്കാർ പോലും കെ.എസ്.ആർ.ടി.സിയെ ഉപേക്ഷിച്ച് യാത്ര സ്വകാര്യ ബസുകളിലാക്കിയിട്ടുണ്ട്. ഇതിനൊപ്പം യാത്രക്കാരെ ആകർഷിക്കാൻ ചില റൂട്ടുകളിൽ സ്വകാര്യബസുകൾ ടിക്കറ്റ് നിരക്ക് കുറച്ചതും കോർപറേഷനെ പ്രതികൂലമായി ബാധിച്ചു. അടിമാലികോതമംഗലം റൂട്ടിൽ സ്വകാര്യ ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ 43 രൂപയായിരുന്നു നേരത്തെയുണ്ടായിരുന്ന നിരക്ക്. എന്നാൽ ഇവർ 40 രൂപയായി നിരക്ക് കുറച്ചപ്പോൾ കെ.എസ്.ആർ.ടി.സിയിൽ രണ്ടു രൂപ സെസ് ഉൾപ്പെടെ ടിക്കറ്റ് നിരക്ക് 45 രൂപയായി ഉയർത്തി. കട്ടപ്പന -കോഴിക്കോട്, പാലക്കാട്-കോഴിക്കോട്, കട്ടപ്പന-എറണാകുളം തുടങ്ങിയ റൂട്ടുകളിലും നിരക്കിൽ ഈ അന്തരമുണ്ടായിട്ടുണ്ട്. ഇതോടെ സ്വകാര്യ ബസുകളിലേക്ക് യാത്രക്കാർ ചേക്കേറിത്തുടങ്ങിയതായാണ് വിവരം.
ഇത്തരം ദീർഘദൂരറൂട്ടുകളിലെ കെ.എസ്.ആർ.ടി.സിയുടെ വരുമാനം ഗണ്യമായി കുറഞ്ഞതായി ജീവനക്കാർ പറയുന്നു. അശാസ്ത്രീയമായി ഏർപ്പെടുത്തിയ ടിക്കറ്റ് സെസ് ഉടൻ പിൻവലിച്ചില്ലെങ്കിൽ കെ.എസ്.ആർ.ടി.സി. കടുത്ത പ്രതിസന്ധിയിലാകുമെന്നാണു ജീവനക്കാരുടെ സംഘടനകൾ തന്നെ പറയുന്നത്. . തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇടത് ജീവനക്കാരുടെ സംഘടന ഗതാഗത മന്ത്രിക്ക് കത്ത് നൽകി. ടിക്കറ്റ്സെസ് തീരുമാനം പിൻവലിക്കണമെന്ന് കെ.എസ്.ആർ.ടി.സി.ഇ.എ സംസ്ഥാന ജനറൽസെക്രട്ടറി സി.കെ. ഹരികൃഷ്ണൻ ഗതാഗതമന്ത്രിയോട ആവശ്യപ്പെട്ടു.എന്നാൽ സെസ് പിരിക്കാനുള്ള തീരുമാനം പിൻവലിക്കില്ലെന്നും ഗതാഗതമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. ഇക്കാര്യത്തിൽ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കാനാണ് ശ്രമമെന്നും അദ്ദേഹം പറയുന്നു.
ഇൻഷുറൻസ് പരിരക്ഷ എന്ന വ്യാജേന പെൻഷൻ ഫണ്ടിന് തുക കണ്ടെത്തുകയായിരുന്നു ടിക്കറ്റ് സെസിലൂടെ കോർപറേഷൻ ലക്ഷ്യമിട്ടിരുന്നതെന്ന് ആരോപണമുയർന്നിട്ടുണ്ട്. പ്രതിമാസ പെൻഷൻ വിതരണത്തിനായി 40 കോടി രൂപയാണ് കെ.എസ്.ആർ.ടി.സിക്ക് ചെലവ്. ഇതിനായി പെൻഷൻഫണ്ട് രുപീകരിക്കാൻ സർക്കാർ ധാരണയിലെത്തുകയായിരുന്നു. പ്രതിമാസം പെൻഷൻ വിതരണത്തിനായി വേണ്ടിവരുന്ന 40 കോടിയിൽ പകുതി തുക കെ.എസ്.ആർ.ടി.സി. കണ്ടെത്തണം. ബാക്കി തുകയായ 20 കോടി സർക്കാർ നൽകുമെന്നാണു വ്യവസ്ഥ. ഇതിനായാണ് യാത്രക്കാരിൽനിന്ന് ടിക്കറ്റ് സെസ് പിരിച്ചെടുക്കാൻ മാനേജ്മെന്റ് തീരുമാനിച്ചത്. ജീവനക്കാർക്ക് പെൻഷൻ നൽകാൻ കെ.എസ്.ആർ.ടി.സി. യാത്രക്കാരെ പിഴിയുന്നുവെന്ന ആരോപണം ഒഴിവാക്കാനാണ് ഇൻഷുറൻസ് പരിരക്ഷയ്ക്കെന്ന പേരിൽ സെസ് ഏർപ്പെടുത്താൻ കോർപറേഷൻെ പ്രേരിപ്പിച്ചത്.
ഇൻഷുറൻസ് സുരക്ഷയുടെ വാർഷിക പ്രീമിയമായി കമ്പനിക്ക് അടക്കേണ്ട തുകയാകട്ടെ മൂന്നരക്കോടിക്ക് രൂപയിൽ താഴെമാത്രമാണ്. ഈ തുക മനേജ്മെന്റ ഇൻഷുറൻസ് കമ്പനിക്ക് നൽകിക്കഴിഞ്ഞു. സെസ് എന്ന പേരിൽ നടക്കുന്നത് നഗ്നമായ കൊള്ളയാണെന്ന ആരോപണവും യാത്രക്കാർ തന്നെ ഉയർത്തുന്നുണ്ട്. ജീവനക്കാരുടെ പെൻഷൻ ഫണ്ടിലേക്കാണ് യാത്രക്കാരിൽ നിന്നും ഈടാക്കുന്ന പണം പോകുന്നതെന്നാണ് ആക്ഷേപം.
അപകട ഇൻഷുറൻസ് ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി 15 രൂപയ്ക്കു മുകളിലുള്ള ടിക്കറ്റുകൾക്കാണ് സെസ് ഏർപ്പെടുത്തിയത്. ഒരു രൂപ മുതൽ പത്തുരൂപ വരെയാണ് സെസ് ഏർപ്പെടുത്തിയിരിക്കുന്നത്. 14 രൂപ വരെയുള്ള ടിക്കറ്റിനു നിരക്കു കൂടില്ല. 1524 നിരക്കിന് ഒരുരൂപ, തുടർന്ന് 49 രൂപ വരെയുള്ള ടിക്കറ്റിന് രണ്ടുരൂപ, തുടർന്ന് 74 വരെ മൂന്നുരൂപ, 75 മുതൽ 99 വരെ നാലുരൂപ നിരക്കിൽ സെസ് ഉണ്ടാകും. 100 നു മുകളിലുള്ള ടിക്കറ്റിനു പത്തുരൂപയുടെ വർധന നിലവിൽ വന്നിരുന്നു.
യാത്രയ്ക്കിടെ അപകട മരണമുണ്ടായാൽ അഞ്ചുലക്ഷം രൂപവരെ ധനസഹായം നൽകുന്ന വിധത്തിലാണ് പദ്ധതി. പദ്ധതിയിലെ പ്രധാന ആകർഷകമായി പൊതുജനങ്ങൾക്ക് തോന്നുന്നത് ഇവയാണ്: ടിക്കറ്റ് റിസർവ് ചെയ്തു യാത്ര ചെയ്യുന്നവർക്കാണ് അഞ്ചുലക്ഷത്തിന്റെ ആനുകൂല്യം. അല്ലാത്തവർക്ക് ഒരുലക്ഷം രൂപയും. മരണപ്പെടുന്നവർക്കു മക്കളുണ്ടെങ്കിൽ പഠനസഹായമായി 10,000 രൂപവരെ ലഭിക്കും. പരുക്കേറ്റാൽ റിസർവേഷൻ ഉള്ളവർക്ക് 50,000 രൂപയും മറ്റുള്ളവർക്കു 15,000 രൂപയും നൽകും. റിസർവേഷൻ ഉള്ളവരുടെ കൂടെ ആശുപത്രിയിൽ നിൽക്കുന്നവർക്ക് 500 രൂപവീതം നൽകും. ഒപിയിൽ ചികിൽസ തേടുന്നവർക്ക് 3000 മുതൽ 10000 രൂപ വരെയാണു ധനസഹായം. റിസർവു ചെയ്തവരുടെ സാധനങ്ങൾ നഷ്ടപ്പെട്ടാലും 3000 രൂപവരെ നഷ്ടപരിഹാരം ലഭിക്കും. ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുമായി ചേർന്നാണു പദ്ധതി നടപ്പാക്കുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍