തൊഴിലാളി ഐക്യത്തിനു മുന്നിൽ മുതലാളിത്ത ഗുണ്ടായിസം മുട്ടുമടക്കി; സീമാസിലെ തൊഴിലാളി സമരം വിജയിച്ചു; വനിതാ ജീവനക്കാരുടെ ആവശ്യങ്ങൾ അംഗീകരിച്ചത് സിപിഎം നേതാക്കളുടെ മദ്ധ്യസ്ഥ ചർച്ചകൾക്കൊടുവിൽ; ബഹിഷ്കരണം പിൻവിലിക്കുന്നുവെന്നു സിപിഎം
ആലപ്പുഴ: മുഖ്യധാരാ മാദ്ധ്യമങ്ങൾ തിരസ്കരിച്ചിട്ടും സോഷ്യൽ മീഡിയയുടെയും തുടർന്നു സിപിഎമ്മിന്റെയും പിന്തുണയോടെ നടത്തിയ സീമാസ് വെഡ്ഡിങ് കലക്ഷനിലെ തൊഴിലാളി സമരം വിജയിച്ചു. ഗുണ്ടകളെ ഇറക്കി സമരം പൊളിക്കാനുള്ള നീക്കത്തെ എതിർത്തു തോൽപ്പിച്ചതു വനിതാ ജീവനക്കാരുടെ ഐക്യമാണ്.
ആലപ്പുഴയിൽ ജി സുധാകരൻ എംഎൽഎയുടെയും സിഐടിയു നേതാവ് പി പി ചിത്തരഞ്ജന്റെയും നേതൃത്വത്തിൽ നടന്ന ചർച്ചയിൽ തൊഴിലാളികളുടെ ആവശ്യങ്ങൾ മാനേജ്മെന്റും വ്യാപാരി സമൂഹവും അംഗീകരിക്കുകയായിരുന്നു. കഴിഞ്ഞ പത്തു ദിവസമായി വീറോടെ പൊരുതിയ 64 ഓളം വരുന്ന സ്ത്രീത്തൊഴിലാളികളുടെ സമരമാണിപ്പോൾ വിജയം കണ്ടിരിക്കുന്നത്.
തൊഴിൽ നിഷേധത്തിനും മാനേജ്മെന്റിന്റെ കടുത്ത പീഡനങ്ങൾക്കുമെതിരെയാണ് വനിത ജീവനക്കാർ സമരം ആരംഭിച്ചത്. സമരം അടിച്ചമർത്താനും മറ്റ് തൊഴിലാളികളെ ഉപയോഗിച്ച് കട തുറക്കാനും മാനേജ്മെന്റ് നടത്തിയ ശ്രമങ്ങൾ പൊളിഞ്ഞു.
സമരക്കാർക്കു പിന്തുണയുമായി തോമസ് ഐസക്ക് എംഎൽഎ തന്നെ നേരിട്ട് എത്തിയിരുന്നു. സമരം നടത്തുന്ന വനിതകൾക്ക് പിന്തുണ അർപ്പിച്ച് സീമാസ് ടെക്സ്റ്റെയിൽസിനെ ബഹിഷ്ക്കരിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു. സമരം ഒത്തുതീർപ്പാക്കാൻ തീരുമാനിച്ചതോടെ ബഹിഷ്കരണവും പിൻവലിക്കുന്നതായി ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം വ്യക്തമാക്കി.
സമരത്തിന് പിന്തുണ അർപ്പിച്ച് സമൂഹമാദ്ധ്യമങ്ങൾ വഴിയും അല്ലാതെയും ജനങ്ങളും എത്തിയതോടെയാണ് തൊഴിലാളികളുടെ ആവശ്യം അംഗീകരിക്കാൻ മാനേജ്മെന്റ് നിർബന്ധിതരായത്. തൊഴിലാളികളുടെ ഭൂരിപക്ഷം ആവശ്യങ്ങളും അംഗീകരിച്ചതോടെയാണു സമരം അവസാനിപ്പിച്ചത്.
എല്ലാവർക്കും സർക്കാർ നിശ്ചയിച്ച മിനിമം വേതനം നൽകും. അഞ്ച് വർഷത്തിൽ കൂടുതൽ സർവീസ് ഉള്ളവർക്ക് 7.5 ശതമാനം തുക അധികമായി നൽകും. മറ്റുള്ളവർക്കെല്ലാം 7750 രൂപ കിട്ടും. 5500 രൂപ ആണ് ഇപ്പോൾ ട്രെയിനിങ് സ്റ്റാഫിന് ഉള്ളത്. അത് 7500 രൂപ ആയി ഉയർത്തും. പുതുക്കിയ ശമ്പളത്തിന്റെ 8.33 ശതമാനം ബോണസ് ആയി നൽകും. അഞ്ചു വർഷത്തിൽ കൂടുതൽ സർവീസ് ഉള്ളവർക്ക് 8.75 ശതമാനവും ബോണസ് ആയി നൽകും. ഫൈനുകൾ എല്ലാം നിർത്തലാക്കി. മാസത്തിൽ അഞ്ച് ദിവസം താമസിച്ചാൽ മാത്രമേ അര ദിവസത്തെ വേതനം നഷ്ടപ്പെടൂ. ഭക്ഷണത്തിന്റെ മെനു നിശ്ചയിക്കുന്നതിനും മേൽനോട്ടം വഹിക്കുന്നതിനും തൊഴിലാളി പ്രതിനിധ്യത്തോടെ മെസ്സ് കമ്മിറ്റി ഉണ്ടാക്കി. പതിമൂന്ന് ദേശീയ ഒഴിവുദിനങ്ങൾ ഉണ്ടാവും. അന്നേ ദിവസം ജോലി ചെയ്യേണ്ടി വന്നാൽ ഇരട്ടി വേതനം നൽകും.
ആഴ്ചയിൽ ഒരു ദിവസം ഒഴിവാണ്. അന്നേ ദിവസം ജോലി ചെയ്താൽ ഇരട്ടി വേതനം നൽകും. ഹോസ്റ്റൽ സൗകര്യങ്ങൾ മെച്ചപ്പെടുത്തും . ഉച്ചഭക്ഷണത്തിനുള്ള ഇടവേള അര മണിക്കൂറിൽ നിന്ന് മുക്കാൽ മണിക്കൂറായി ഉയർത്തും. സമരത്തിൽ പങ്കെടുത്ത ആരെയും മാറ്റി നിർത്തുകയോ ട്രാൻസ്ഫെർ ചെയ്യുകയോ ചെയ്യില്ല തുടങ്ങിയ വ്യവസ്ഥകളാണ് സമരക്കാരും മാനേജ്മെന്റും തമ്മിലുണ്ടാക്കിയ ഉടമ്പടിയിൽ ഉള്ളത്. സമരം അവസാനിച്ചതോടെ സീമാസിനെതിരെ പ്രഖ്യാപിച്ച ബഹിഷ്ക്കരണം പിൻവലിക്കുന്നതായും ഫേസ്ബുക്ക് പോസ്റ്റിലൂടെ ഡോ തോമസ് ഐസക്ക് എംഎൽഎ വ്യക്തമാക്കി.
തൊഴിൽ പീഡനങ്ങളെത്തുടർന്നു സമരം നടക്കുന്ന സീമാസ് വസ്ത്രശാലയ്ക്ക് മാനേജ്മെന്റ് പ്രതിനിധികൾ ഗുണ്ടകളെ കാവൽ നിർത്തിയിരുന്നു. കോടതി ഉത്തരവുമായി ഉടമകൾ കഴിഞ്ഞ ദിവസം കട തുറക്കാനെത്തിയത് സിനിമയിലെ വില്ലന്മാരുമായാണ്. ഓണമെത്തിയതോടെ സാധനങ്ങൾ വാങ്ങാനെത്തിയവർ ബ്ലാക്ക് കാറ്റുകളെ വെല്ലുന്ന തരത്തിൽ വേഷമിട്ട് കടയ്ക്കുമുന്നിൽ നിലയുറപ്പിച്ചത് കണ്ട് ഞെട്ടിച്ചുവെങ്കിലും ഇതിനെ എല്ലാം സധൈര്യമാണ് വനിത തൊഴിലാളികൾ സ്വീകരിച്ചത്. വില്ലന്മാർ എത്തിയതോടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സിപിഐ(എം) പ്രവർത്തകരും എത്തിയിരുന്നു. ഇതോടെ വൻപൊലീസ് സംഘവും കടയ്ക്കുമുന്നിൽ നിലയുറപ്പിച്ചു. ഇതോടെ ആലപ്പുഴ പട്ടണത്തിന്റെ ഹൃദയഭാഗം യുദ്ധഭൂമിയുടെ പ്രതീതി ജനിപ്പിച്ചു. ഒടുവിൽ, തൊഴിലാളി ഐക്യത്തിനു മുന്നിൽ മുതലാളിത്ത ഗുണ്ടായിസം മുട്ടുമടക്കുന്ന കാഴ്ചയാണു കാണാൻ കഴിഞ്ഞത്.
ആലപ്പുഴ സീമാസിലെ സമരം വിജയിച്ചു .സ്ത്രീ തൊഴിലാളികളുടെ ആവശ്യങ്ങൾ എല്ലാം അംഗീകരിച്ചാണ് സമരം ഒത്തു തീർപ്പിൽ എത്തിയത്...
Posted by Dr.T.M Thomas Isaac on Sunday, 16 August 2015
നേരത്തെ കല്യാൺ സാരീസ് തൊഴിലാളികളും സമാന രീതിയിൽ സമരം നടത്തിയിരുന്നു. അവിടെയും പിന്തുണയ്ക്കാൻ മുഖ്യധാരാ മാദ്ധ്യമങ്ങൾ എത്തിയിരുന്നില്ല. അതുപോലെ തന്നെയായിരുന്നു സീമാസിലും. തുടർന്നു നവമാദ്ധ്യമങ്ങൾ സമരം ഏറ്റെടുത്തു. ടി എം തോമസ് ഐസക് എംഎൽഎ ഫേസ്ബുക്കിലൂടെയും നേരിട്ടും പിന്തുണ അറിയിക്കുക കൂടി ചെയ്തതോടെ സമരത്തിന് ആവേശമേറി. സിപിഎമ്മിന്റെ ശക്തമായ പിന്തുണ പ്രശ്നം പൊതുസമൂഹത്തിന്റെ മുന്നിലെത്തിക്കുകയും ചെയ്തു.
എന്നാൽ, സമരം ദിവസങ്ങൾ പിന്നിട്ടിട്ടും ആവശ്യങ്ങൾ അംഗീകരിക്കാനും സമരം ഒത്തുതീർപ്പാക്കാനും ഉടമയുടെ ഭാഗത്തുനിന്ന് നീക്കങ്ങളുണ്ടായിരുന്നില്ല. പകരം സമര നേതാക്കളെ പുറത്താക്കി മാത്രമേ സ്ഥാപനം തുറക്കൂ എന്ന നിലപാടായിരുന്നു സ്വീകരിച്ചത്. ഈ നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്ന് സമര സമിതിയും വ്യക്തമാക്കി. സീമാസിന്റെ മറ്റ് ശാഖകളിലേക്കും സമരം വ്യാപിപ്പിക്കുമെന്് സിപിഐഎം മുന്നറിയിപ്പ് നൽകി. അതിനിടെയാണ് ഗുണ്ടകളെ ഇറക്കി സമരക്കാരെ വിരട്ടാനുള്ള നീക്കവും മാനേജ്മെന്റ് നടത്തിയത്. ഇതെല്ലാം മറികടന്ന ജീവനക്കാരുടെ മനോധൈര്യവും സിപിഐ(എം) പിന്തുണയും മാനേജ്മെന്റിനെ ഒത്തുതീർപ്പിനു വഴങ്ങാൻ പ്രേരിപ്പിക്കുകയായിരുന്നു. തൃശൂർ കല്യാൺ സാരീസിലെ തൊഴിലാളികളുടെ ഇരിപ്പ് സമരത്തിന് മുന്നിലും ഒടുവിൽ കല്യാൺ മാനേജുമെന്റിന് വഴങ്ങേണ്ടിവന്നിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍