Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പറയുന്നവർ അങ്ങനെ പറഞ്ഞു കൊണ്ടേ ഇരിക്കട്ടെ; പ്രതികരിക്കാൻ ഞാനില്ല: ചാണ്ടി ഉമ്മനുമായുള്ള ബന്ധത്തെ കുറിച്ച് ശാലു മേനോൻ പറയുന്നത് ഇങ്ങനെ

പറയുന്നവർ അങ്ങനെ പറഞ്ഞു കൊണ്ടേ ഇരിക്കട്ടെ; പ്രതികരിക്കാൻ ഞാനില്ല: ചാണ്ടി ഉമ്മനുമായുള്ള ബന്ധത്തെ കുറിച്ച് ശാലു മേനോൻ പറയുന്നത് ഇങ്ങനെ

കോട്ടയം: സോളാർ തട്ടിപ്പിലെ പണം ഉപയോഗിച്ചാണ് ശാലു മേനോൻ തന്റെ വീട് നിർമ്മിച്ചതെന്നാണ് സരിത എസ് നായരുടെ ആരോപണം. തട്ടിപ്പിലൂടെ തങ്ങളുണ്ടാക്കിയ കോടികൾ ശാലു വീട് നിർമ്മിക്കാൻ ഉപയോഗിച്ചുവെന്നതാണ് സരിതയുടെ പരിഭവം. ഇതിന് പിന്നാലെ സരിത കഴിഞ്ഞ ദിവസവും ശാലുവിനെ എതിരായി രംഗത്തുവന്നിരുന്നു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനുമായി ബന്ധമുള്ള സോളാർ കേസ് പ്രതി താൻ അല്ലെന്നും അത് മറ്റൊരു സ്ത്രീ ആണെന്നുമായിരുന്നു സരിതയുടെ ആരോപണം. സരിതയുടെ ആരോപണത്തിന് മറുപടിയുമായി ശാലുവും രംഗത്തെത്തി.

സരിത എസ് നായരുടെ പരാമർശത്തോട് പ്രതികരിക്കാനില്ലെന്ന് ശാലു മേനോൻ. ഇക്കാര്യത്തിൽ തനിക്ക് അഭിപ്രായമൊന്നുമില്ല. പറയുന്നവർ അങ്ങനെ പറഞ്ഞുകൊണ്ടിരിക്കുമെന്നും ശാലു വ്യക്തമാക്കി. ഡാൻസുമായി നല്ലരീതിയിൽ മുന്നോട്ട് പോവുകയാണ് താൻ ഇപ്പോൾ. പറയുന്നവർ പറഞ്ഞുകൊണ്ട് ഇരിക്കുകയല്ലേ? ഇതിനെകുറിച്ച് തനിക്ക് ഒന്നും പറയാനില്ലെന്നും ശാലു മോനോൻ പറഞ്ഞു.

സോളാർ കമ്മീഷനിൽ മൊഴി നൽകവെയാണ് ചാണ്ടി ഉമ്മനുമായി ബന്ധമുള്ളത് തനിക്കല്ല സോളാർ കേസിൽ പ്രതിയായ മറ്റൊരു സ്ത്രീയ്ക്കാണെന്ന സരിത എസ് നായർ വെളിപ്പെടുത്തിയത്. ഇവർ ഒരുമിച്ചുള്ള ചില ദൃശ്യങ്ങൾ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പക്കൽ ഉണ്ടെന്നും ഇത് ഉപയോഗിച്ച് തിരുവഞ്ചൂർ മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തിയതായും സരിത ആരോപിച്ചിരുന്നു. പേര് പറയാതെയാണ് സരിതയുടെ വെളിപ്പെടുത്തലെങ്കിലും സരിത ഉന്നമിട്ടത് കേസിലെ പ്രതിയായ സിനിമാ താരം ശാലു മേനോനെ തന്നെയായിരുന്നു.

സോളാർ കേസുമായി ബന്ധപ്പെട്ട് പ്രതിചേർക്കപ്പെട്ട മറ്റൊരു സ്ത്രീ ശാലു മേനോൻ മാത്രമാണ്. ബിജു രാധാകൃഷ്ണനുമായി വളരെ അടുപ്പമായിരുന്നു ശാലു മേനോന് ഉണ്ടായിരുന്നത്. ശാലുവിനെ വിവാഹം ചെയ്യാനും ബിജു ഒരുങ്ങിയിരുന്നുവെന്നതും ഉമ്മൻ ചാണ്ടിയെ കണ്ട് ബിജു പരാതി പറഞ്ഞുവെന്നതും ചേർത്ത് കൂട്ടി വായിക്കാനാണ് സരിതയുടെ നിർദ്ദേശം.

ഇങ്ങനെ ശാലു മേനോനൊപ്പമാണ് ചാണ്ടി ഉമ്മൻ ദുബായ് യാത്ര നടത്തിയതെന്ന ആരോപണമാണ് പേര് പറയാതെ സരിത പറഞ്ഞുവെക്കുന്നത്. ഉമ്മൻ ചാണ്ടിയുടെ മകനുമായി തനിക്ക് ഉണ്ടായിരുന്നത് ബിസിനസ് ബന്ധമാണെന്ന് കൂടി സരിത പറഞ്ഞു വെക്കുന്നതോടെ ലൈംഗിക അപവാദം എന്നതിന് അപ്പുറത്തേക്ക് സാമ്പത്തിക തട്ടിപ്പെന്ന വിധത്തിൽ തന്നെ സോളാർ കേസ് കൂടുതൽ വളരുകയാണ്. ഇതിലൂടെ തന്റെ കുട്ടിയുടെ പിതാവിനെ കുറിച്ചുള്ള ആശയക്കുഴപ്പം മാറ്റുക എന്നതുമാണ് സരിത ലക്ഷ്യമിട്ടത്. തന്റെ രണ്ടാമത്തെ കുട്ടിയുടെ പിതാവ് ഒരു രാഷ്ട്രീയ നേതാവാണെന്ന് സരിത നേരത്തെ പറഞ്ഞിരുന്നു.

നേരത്തെ സരിതയുമായി അവിഹിത ബന്ധമുണ്ടെന്ന വിധത്തിലുള്ള ആരോപണങ്ങളെ തുടർന്നാണ് ചാണ്ടി ഉമ്മന്റെ വിവാഹം മുടങ്ങിയതെന്ന വിധത്തിലും ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതിന് കാരണമായത് ചാണ്ടി ഉമ്മനും സരിതയും വിദേശ രാജ്യങ്ങളിൽ ഒരുമിച്ച് പോയിരുന്നു എന്ന കിംവതന്ദികളായിരുന്നു. എന്നാൽ താനല്ല പോയതെന്നും ശാലുവിനൊപ്പമാണ് വിദേശയാത്രയെന്നുമാണ് സരിത ഇപ്പോൾ പറഞ്ഞു വെക്കുന്നത്. സരിതയുമായുള്ള ആക്ഷേപങ്ങൾ ശക്തമായ വേളയിലായിരുന്നു ചാണ്ടി ഉമ്മന്റെ വിവാഹം മുടങ്ങിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP