Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കളുടെ മുഖ്യമന്ത്രിക്ക് കത്ത് നൽകി; മകനെ കൊലപ്പെടുത്തിയത് രാഷ്ട്രീയ വൈരാഗ്യം കൊണ്ടെന്ന് മാതാപിതാക്കൾ; കേസന്വേഷണത്തെ അട്ടിമറിക്കുന്നത് ഭരണത്തിലിരിക്കുന്ന സിപിഎം ശ്രമിക്കുന്നന്നെും ആരോപണം

ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കളുടെ മുഖ്യമന്ത്രിക്ക് കത്ത് നൽകി; മകനെ കൊലപ്പെടുത്തിയത് രാഷ്ട്രീയ വൈരാഗ്യം കൊണ്ടെന്ന് മാതാപിതാക്കൾ; കേസന്വേഷണത്തെ അട്ടിമറിക്കുന്നത് ഭരണത്തിലിരിക്കുന്ന സിപിഎം ശ്രമിക്കുന്നന്നെും ആരോപണം

തിരുവനന്തപുരം: മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി ഷൂഹൈബിന്റെ കൊലപാതകത്തിന്റെ അന്വേഷണം സി ബി ഐ യെ എൽപ്പിക്കണമെന്നാവിശ്യപ്പെട്ടുകൊണ്ടുള്ള ഷൂഹൈബിന്റെ ഉമ്മയുടെയും, വാപ്പയുടെയും നിവേദനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കൈമാറി. സിപിഎമ്മിന്റെ ഉന്നത തലങ്ങളിൽ നടന്ന വൻ ഗൂഢാലോചനയുടെ ഫലമാണ് ഈ കൊലപാതകമെന്ന് അവർ കത്തിൽ ചൂണ്ടിക്കാണിക്കുന്നു.

തങ്ങളുടെ മകനും, യൂത്ത് കോൺഗ്രസ് മട്ടന്നൂർ നിയോജകമണ്ഡലം സെക്രട്ടറിയുമായ ഷൂഹൈബിനോട് സി പി എമ്മിനുള്ള രാഷ്ട്രീയ വിരോധവും തീരാത്ത കുടിപ്പകയും, അസഹിഷ്ണതയുമാണ് കൊലപാതകത്തിന് കാരണമെന്ന് തങ്ങൾ വിശ്വസിക്കുന്നതായി അവർ കത്തിൽ പറയുന്നു. കൊലപാതകം കഴിഞ്ഞ് പത്ത് ദിവസം പിന്നിട്ടിട്ടും കേസന്വേഷണം ഇഴഞ്ഞ് നീങ്ങുന്നത് സി പി എമ്മിന്റെ ഇടപെടൽ കാരണമാണ്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളോ വാഹനങ്ങളോ കണ്ടെത്തുന്നതിനോ മുഴുവൻ പ്രതികളെ തിരിച്ചറിയുന്നതിനോ അറസ്റ്റ് ചെയ്യുന്നതിനോ പൊലീസിന് കഴിഞ്ഞിട്ടില്ല. കേസന്വേഷണത്തിനെ അട്ടമിറിക്കുന്നതിനാണ് ഭരണത്തിലിരിക്കുന്ന സി പി എം ശ്രമിക്കുന്നതചെന്നും കത്തിൽ കുറ്റപ്പെടുത്തുന്നു.

പൊലീസ് അറസ്റ്റ് ചെയ്തെന്ന് അവകാശപ്പെട്ടുന്ന രജ്ഞിത്ത് രാജ്, ആകാശ് എന്നീ സി പി എം പ്രവർത്തകരെ സി പി എം നേതാക്കൾ തന്നെ പൊലീസിൽ ഹാജരാക്കിയതാണെന്ന് ആ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി പരസ്യമായി പ്രഖ്യാപിച്ചത് സി പി എമ്മുമായി പ്രതികൾക്കുള്ള ബന്ധം വ്യക്തമാക്കുന്നു. അറസ്റ്റ് ചെയ്യപ്പെട്ട പ്രതികൾക്ക് മുഖ്യമന്ത്രി പിണറായി വിജയനുമായും, സി പി എം ജില്ലാ സെക്രട്ടറി പി ജയരാജനുമായും അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ഫോട്ടോകളും പുറത്ത് വന്നിട്ടുണ്ട്. ഈ ബന്ധം സ്വതന്ത്രമായ കേസന്വേഷണത്തിന് തടസമാകും.

കേസന്വേഷണത്തെ തടസപ്പെടുത്തുന്ന രീതിയിൽ പൊലീസ് സേനയിലെ ഒരു വിഭാഗം തന്നെ കേസ് വിവരങ്ങൾ പ്രതികൾക്ക് ചോർത്തിക്കൊടുക്കുന്നതായി ജില്ലാ പൊലീസ് മേധാവി ഉന്നത പൊലീസ് അധികാരികൾക്ക് റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്. ഇതേ തുടർന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് അവധിയിലും പോയി. സി പി എം കേന്ദ്രങ്ങളിൽ പ്രതികൾ ഒളിച്ചിരിക്കുന്നതുകൊണ്ടാണ് പൊലീസിന് അവരെ അറസ്റ്റ് ചെയ്യാൻ കഴിയാതെ ഇരിക്കുന്നുത്. സി പി എം നേതൃത്വത്തിന്റെയും, ഭീകര സംഘത്തിന്റെയും ഭീഷണി മൂലവും, സി പിഎമ്മിലെ ഉന്നതരുടെ ഇടപടെൽ മൂലവും കേരള പൊലീസിന് ഈ കേസ് ഫലപ്രദമായി അന്വേഷിക്കാനോ, സംഭവത്തിൽ ഉത്തരവാദികളായവരെ നിയമത്തിന്റെ മുന്നിൽ കൊണ്ട് വന്ന് മാതൃകാപരമായി ശിക്ഷിക്കാനോ സാധിക്കുകയില്ലെന്ന് തങ്ങൾ ന്യായമായും വിശ്വസിക്കുന്നവെന്ന് അവർ കത്തിൽ പറയുന്നു. ഇവയുൾപ്പെടെ പത്ത് കാര്യങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ട് ഈ കേസ് എത്രയും പെട്ടെന്ന് സി ബി ഐ എൽപ്പിക്കാനുള്ള നടപടികൾ ഉണ്ടാകണമെന്ന് അവർ കത്തിൽ അഭ്യർത്ഥിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP