Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പുതിയ എംഡി ആയി സ്ഥാനമേറ്റ എ ഹേമചന്ദ്രന് കെഎസ്ആർടി സിയിൽ നടയടി; ജീവനക്കാർ എത്താത്തതിനെ തുടർന്ന് അന്തർ സംസ്ഥാന സർവ്വീസുകൾ റദ്ദാക്കി; ഡ്രൈവർ കം കണ്ടക്ടർ സംവിധാനം നടപ്പാക്കുന്നതിനെതിരേ ജീവനക്കാരുടെ പ്രതിഷേധം എന്നു സൂചന; ഡ്യൂട്ടി മുടക്കിയവർക്ക് സസ്‌പെൻഷൻ എന്ന് മാനേജ്‌മെന്റ്

പുതിയ എംഡി ആയി സ്ഥാനമേറ്റ എ ഹേമചന്ദ്രന് കെഎസ്ആർടി സിയിൽ നടയടി; ജീവനക്കാർ എത്താത്തതിനെ തുടർന്ന് അന്തർ സംസ്ഥാന സർവ്വീസുകൾ റദ്ദാക്കി; ഡ്രൈവർ കം കണ്ടക്ടർ സംവിധാനം നടപ്പാക്കുന്നതിനെതിരേ ജീവനക്കാരുടെ പ്രതിഷേധം എന്നു സൂചന; ഡ്യൂട്ടി മുടക്കിയവർക്ക് സസ്‌പെൻഷൻ എന്ന് മാനേജ്‌മെന്റ്

തിരുവനന്തപുരം: കെഎസ്ആർടിസി യിൽ പുതിയ മാനേജിങ് ഡയറക്ടർ ആയി ഡിജിപി എ ഹേമചന്ദ്രൻ .ചുമതലയേറ്റതോടെ ഒരു വിഭാഗം ജീവനക്കാർ പ്രതിഷേധത്തിൽ. ഇതിന്റെ ഭാഗമായി അന്തർസംസ്ഥാന സർവ്വീസുകളിലെ ജീവനക്കാർ ഇന്ന് ഡ്യൂട്ടിക്ക് എത്തിയില്ല. തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്ന മേജർ സർവ്വീസുകൾ എല്ലാം വൈകി. സർവ്വീസുകൾ വൈകാനിടയാക്കിയ ജീവനക്കാർക്കെതിരേ നടപടി ഉണ്ടാകുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

അന്തഃസംസ്ഥാന ബസ്സുകളിലും സൂപ്പർ ക്ലാസ് സർവ്വീസുകളിലും കണ്ടക്ടർ ലൈസൻസുള്ള ഡ്രൈവർമാരെ നിയമിക്കാനുള്ള തീരുമാനത്തിനെതിരേയാണ് സമരമെന്നാണ് സൂചന. ചെലവു ചുരുക്കലും രാത്രികാല യാത്രാസുരക്ഷയും മുൻ നിർത്തി കെ എസ് ആർ ടി സി മുൻ എംഡി രാജമാണിക്യമാണ് ഈ നടപടി എടുത്തത്. അദ്ദേഹത്തെ ഈ സ്ഥാനത്തു നിന്ന് മാ്റ്റിയ ശേഷം പുതിയ സിഎംഡി സ്ഥാനമേറ്റതോടെയാണ് ഒരു വിഭാഗം തീരുമാനത്തെ എതിർത്ത് രംഗത്തെത്തിയത്. കെഎസ് ആർടിസിയിൽ് രാജമാണിക്യം തുടങ്ങിയ പരിഷ്‌ക്കാരങ്ങൾ തുടരുമെന്ന നിലപാടാണ് അന്ന് ഹേമചന്ദ്രൻ കൈക്കൊണ്ടത്.

വൈകുന്നേരം അഞ്ചുമണിക്ക് തിരുവനന്തപുരത്തു നിന്ന് ബാംഗ്‌ളൂരിലേയ്ക്ക് പുറപ്പെടേണ്ട വോൾവോ ബസ്സ് ജീവനക്കാർ എത്താതിരുന്നതിനെ തുടർന്ന് മൂന്നു മണിക്കൂറോളം വൈകിയാണ് പുറപ്പെട്ടത്. ഇവിടെ നിന്ന് സുള്യ, മണിപ്പാൽ സർവ്വീസുകളും അനിശ്ചിതമായി വൈകിയയോടെ സർവ്വീസുകൾ റദ്ദു ചെയ്തു . ഒട്ടേറെ യാത്രക്കാകാരാണ് ഇതുമൂലം ബുദ്ധിമുട്ടിലായത്. സർവ്വീസുകൾ വൈകിയതിന് കാരണക്കാരായ ജീവനക്കാർക്ക് എതിരേ കർശന നടപടി ഉണ്ടാകുമെന്നാണ് സൂചന.

ഡ്രൈവർമാർക്ക് കണ്ടക്ടർ ലൈസൻസ് ലഭ്യമാക്കുന്നതിന് വേണ്ട സഹായമൊരുക്കാൻ യൂണിറ്റ് ഓഫീസർമാർ നടപടി സ്വീകരിക്കണമെന്നും എം.ഡി. രാജമാണിക്യം ഇറക്കിയ സർക്കുലറിൽ നിർദ്ദേശിക്കുന്നുണ്ട്. മൾട്ടി ആക്സിൽ സ്‌കാനിയ ബസ്സുകൾ ഓടിക്കുന്ന ഡ്രൈവർമാർ നവംബർ അഞ്ചിനകം കണ്ടക്ടർ ലൈസൻസ് എടുത്ത് വിവരം ചീഫ് ട്രാഫിക് മാനേജരെ അറിയിക്കണമെന്നായിരുന്നു നിർദ്ദേശം. ഈ നിർദ്ദേശം അട്ടിമറിക്കാനുള്ള നീക്കമാണിതെന്നാണ സൂചന

അന്തഃസംസ്ഥാന ബസ്സുകളിലും സൂപ്പർ ക്ലാസ് സർവ്വീസുകളിലും കണ്ടക്ടർ ലൈസൻസുള്ള ഡ്രൈവർമാരെ നിയമിക്കാനുള്ള മാനേജ്മെന്റെ തീരുമാനത്തിന് വ്യാപക അംഗീകാരമാണ് ലഭിച്ചത്. ഇതരസംസ്ഥാന ബസ്സുകളിൽ വർഷങ്ങൾക്ക് മുമ്പ് നടപ്പാക്കിയ ഡ്രൈവർ കം കണ്ടക്ടർ പദ്ധതി കെ.എസ്.ആർ.ടി.സി.യിൽ നടപ്പാക്കാത്തതിൽ വ്യാപക ആക്ഷേപം ഉയർന്നിരുന്നു. ഇത് പരിഗണിച്ചാണ് രാജമാണിക്യം തീരുമാനമെടുത്തത്. പൊതുതാത്പര്യഹർജി പ്രകാരം 2011ൽ ഹൈക്കോടതി വിധി ഉണ്ടായിട്ടും ചില യൂണിയനുകളുടെ ഇടപെടലാണ് പദ്ധതി വൈകിപ്പിക്കുന്നതിന് പിന്നിലെന്നും ആരോപണമുയർന്നിരുന്നു.

രാത്രികാല സർവ്വീസ് ബസ്സുകളിൽ ഡ്രൈവിങ് അറിയുന്ന രണ്ട് ജീവനക്കാരില്ലെങ്കിൽ വാഹനം പിടിച്ചെടുക്കാൻ 2015ൽ ട്രാൻസ് പോർട്ട് കമ്മീഷണർ പുറത്തിറക്കിയ ഉത്തരവും കെ.എസ്.ആർ.ടി.സി. ഇത്രനാളും അംഗീകരിച്ചിരുന്നില്ല. സ്‌കാനിയ സർവ്വീസുകളിൽ ആനുകൂല്യം വെട്ടിക്കുറച്ചതിനെത്തുടർന്ന് സമരം ചെയ്ത ഏഴ് കെ.എസ്.ആർ.ടി.സി. ഡ്രൈവർമാരെ കഴിഞ്ഞ ദിവസം തൃശ്ശൂരിൽ സസ്പെൻഡ് ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ച് ജീവനക്കാരിൽ ഒരുവിഭാഗം അനിശ്ചിതകാല നിരാഹാരത്തിലാണ്. ഇതിനിടെയാണ് രാത്രിസർവ്വീസുകളിൽ കണ്ടക്ടർ ലൈസൻസുള്ള ഡ്രൈവർമാർ എന്ന ജീവനക്കാരുടെ ആവശ്യത്തിന് അധികൃതർ പച്ചക്കൊടി കാട്ടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP