'നീയെന്തിനാണ് അവളെ എന്റെ മുറിയിൽ കൊണ്ടുവന്നത്? അതുകൊണ്ടല്ലേ ഈ പ്രശ്നങ്ങൾ ഉണ്ടായത്'; ദേവയാനിയും ആന്റണിയും പ്രണയത്തിലെന്ന് തെളിയിക്കുന്ന കത്ത് ക്രൈംബ്രാഞ്ചിന്; സ്മിതാ കൊലക്കേസ് അന്വേഷണം ശരിയായ ദിശയിൽ തന്നെ
കൊച്ചി: ദുബായിൽ ദുരൂഹ സാഹചര്യത്തിൽ കാണാതായ ഇടപ്പള്ളി സ്വദേശി സ്മിതയെക്കുറിച്ചുള്ള അന്വേഷണത്തിൽ നിർണ്ണായക വഴിത്തരിവ്. സ്മിതയെ കൊന്നത് തന്നെയെന്ന് ഉറപ്പിക്കുന്ന തെളിവുകൾ പൊലീസിന് ലഭിച്ചു. സ്മിതയുടെ ഭർത്താവ് സാബു എന്ന ആന്റണിക്ക് ദുബായ് ജയിലിൽ നിന്ന് മുൻ കാമുകിയായ ദേവയാനി എഴുതിയ കത്തുകളാണ് നിർണ്ണായകമാകുന്നത്.
'നീയെന്തിനാണ് അവളെ (സ്മിതയെ) എന്റെ മുറിയിൽ കൊണ്ടുവന്നത്? അതുകൊണ്ടല്ലേ ഈ പ്രശ്നങ്ങൾ ഉണ്ടായത്' സാബു എന്ന ആന്റണിക്ക് ദുബായ് ജയിലിൽ നിന്ന് മുൻ കാമുകിയായ ദേവയാനി എഴുതിയ കത്തിലെ വരികളാണിത്. ദേവയാനി എഴുതിയ രണ്ടു കത്തുകൾ ക്രൈംബ്രാഞ്ചിനു ലഭിച്ചു. ദേവയാനി ജീവിതാനുഭവങ്ങൾ എഴുതി സൂക്ഷിച്ച ഡയറിയിലെ അഞ്ചുപേജുകളും ക്രൈംബ്രാഞ്ചിനു ലഭിച്ചിട്ടുണ്ട്. സ്മിതയുടെ തിരോധാനത്തിൽ ആന്റണിയുടെ പങ്ക് സൂചിപ്പിക്കുന്ന പരാമർശങ്ങൾ അടങ്ങുന്ന കത്തിൽ, ദേവയാനിക്ക് സംഭവത്തിൽ പങ്കില്ലെന്ന ധ്വനിയാണുള്ളത്. ദേവയാനിയെ അറിയില്ലെന്ന ആന്റണിയുടെ വാദത്തിന്റെ അടിത്തറയിളക്കുന്നതാണ് ക്രൈംബ്രാഞ്ചിനു ലഭിച്ച കത്തുകളും ഡയറിക്കുറിപ്പുകളും. 'എന്റെ അച്ഛൻ മരിച്ചിട്ടുപോലും ഞാൻ നാട്ടിൽ പോകാതിരുന്നത് നിന്നെ പിരിഞ്ഞിരിക്കാൻ പറ്റാത്തതുകൊണ്ടാണ്' എന്നിങ്ങനെ ആന്റണിയോടുള്ള അഗാധ പ്രണയം വ്യക്തമാക്കുന്നതാണ് ദേവയാനി എഴുതിയ കത്തുകൾ.
സ്മിതയുടെ തിരോധാനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആന്റണിക്ക് ദേവയാനിയുമായി അവിഹിതബന്ധമുണ്ടായിരുന്നുവെന്നു തെളിയിക്കുന്ന നിർണായക രേഖകളാണ് ഇവ. കേസിൽ ഏറെ പ്രാധാന്യമുള്ള ഈ രണ്ട് കത്തുകളും ജീവചരിത്ര ഡയറിയിലെ അഞ്ചുപേജുകളും ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കോടതിക്ക് കൈമാറി. അന്വേഷണ സംഘം കണ്ണൂർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രേഖകൾ കണ്ടെടുത്തത്. ദേവയാനിയെ കുറിച്ചു നിർണ്ണായക വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. സ്മിതയുടെ ദുരൂഹ തിരോധാനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളെത്തുടർന്ന് ആന്റണിയും ദേവയാനിയും ദുബായിൽ ജയിലിലായിരുന്നു. തന്റെ ജയിൽ മോചനത്തിനു സഹായിക്കണം എന്നഭ്യർത്ഥിച്ചാണ് നേരത്തെ ജയിൽ മോചിതനായ ആന്റണിക്ക് ദേവയാനി കത്തെഴുതിയത്.
എന്നാൽ എഴുതിയ രണ്ടു കത്തുകളും ദേവയാനിക്ക് അയയ്ക്കാൻ കഴിഞ്ഞില്ല. ജയിൽമോചിതയായശേഷം ദേവയാനിയെ ദുബായിയിൽനിന്നും ഇന്ത്യയിലേക്കു നാടുകടത്തി. ദേവയാനിയുടെ നാട്ടിലുണ്ടായിരുന്ന രണ്ടാം ഭർത്താവ് സലീം ആത്മഹത്യ ചെയ്തതിനാൽ നാട്ടിലെത്തിയ ദേവയാനിക്ക് ബന്ധുക്കളാരും അഭയം നൽകിയില്ല.തുടർന്ന്, ഇവർ സലീമിന്റെ ഒരു സുഹൃത്തിന്റെ വീട്ടിൽ അഭയം തേടിയെത്തി. 15 ദിവസത്തെ താമസത്തിനാണ് സുഹൃത്ത് അനുമതി നൽകിയത്. ഈ വീട്ടിലെ താമസത്തിനിടെ ദേവയാനിയുടെ അസമയങ്ങളിലുള്ള പോക്കും വരവും ഫോൺ വിളികളും കണ്ട് സുഹൃത്തിന്റെ ഭാര്യക്ക് സംശയമുണ്ടായി. ദേവയാനി വീട്ടിലില്ലാത്തപ്പോൾ സുഹൃത്തിന്റെ ഭാര്യ അവരുടെ സ്യൂട്ട്കേസ് തുറന്നു പരിശോധിച്ചപ്പോഴാണ് 'എന്റെ ജീവചരിത്രം' എന്ന് എഴുതിയ ഡയറിയും രണ്ടു കത്തുകളും കണ്ടെടുത്തത്.
ഇതോടെ ദേവയാനി അനാശാസ്യത്തിനു ദുബായ് ജയിലിൽ കിടന്നിട്ടുണ്ടെന്നും ഇവർക്ക് ആന്റണി എന്നയാളുമായി അവിഹിത ബന്ധമുണ്ടെന്നും സുഹൃത്തിന്റെ ഭാര്യ മനസിലാക്കി. അവർ, ഡയറിയിലെ അഞ്ചു പേജുകൾ ഭർത്താവിനെ കാണിക്കുന്നതിനായി കീറിയെടുക്കുകയായിരുന്നു. ഇതാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചത്. സ്യൂട്ട്കേസിലുണ്ടായിരുന്ന രണ്ടു കത്തുകളും എടുത്തുമാറ്റി. തുടർന്ന് ദേവയാനിയോട് ഉടൻ വീട്ടിൽനിന്നും ഇറങ്ങാൻ സുഹൃത്തും ഭാര്യയും ആവശ്യപ്പെട്ടു. താനില്ലാത്ത സമയത്ത് സ്യൂട്ട്കേസ് തുറന്നുപരിശോധിച്ചതിന് വീട്ടുകാരോട് കയർത്ത ദേവയാനി പഴയ പരിചയക്കാരനായ ഷാജി എന്ന ഒരു മേസ്തിരിയെ വിളിച്ചുവരുത്തി അയാളോടൊപ്പം പോവുകയായിരുന്നു. ദേവയാനി പോയതിനുശേഷവും ഈ വീട്ടമ്മ കത്തുകളും ഡയറിക്കുറിപ്പുകളും സൂക്ഷിച്ചുവച്ചിരുന്നു.
ആനി വർഗീസ് എന്ന വ്യാജപേരിൽ മതംമാറി പാസ്പോർട്ടെടുത്ത് രാജ്യംവിട്ട ദേവയാനിയെ കണ്ടെത്താൻ ക്രൈംബ്രാഞ്ചും ദുബായ് പൊലീസും ശ്രമിച്ചുവരികയാണ്. ഷാർജയിലെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന സ്മിതയുടേതെന്ന് സംശയിക്കുന്ന മൃതദേഹത്തിന്റെ ഡി.എൻ.എ. പരിശോധനാഫലം ദുബായ് പൊലീസ് പുറത്തുവിട്ടിട്ടില്ല. ഇടപ്പള്ളി സ്വദേശിനി സ്മിതയെ 10 വർഷംമുമ്പു ദുബായിലെ ഭർതൃഗൃഹത്തിൽനിന്നു കാണാതായ സംഭവത്തിൽ മുഖ്യപ്രതിയെന്നു കരുതുന്ന കണ്ണൂർ സ്വദേശി ദേവയാനിയെ ആൾമാറാട്ടം നടത്താൻ സഹായിച്ചതു വൈദികനാണെന്ന് നേരത്തെ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.. ദേവയാനിയെ പിടികൂടാൻ വിമാനത്താവളങ്ങളിൽ തിരച്ചിൽ നോട്ടിസ് നൽകിയതോടെയാണു ദേവയാനി ക്രിസ്തുമതം സ്വീകരിച്ച് 'മിനി' എന്ന പേരിൽ പുതിയ പാസ്പോർട്ട് സംഘടിപ്പിച്ചു വിദേശത്തേക്കു കടന്നത്. ദുബായിൽനിന്നു നേരത്തെ നാടുകടത്തപ്പെട്ടു തിരിച്ചെത്തിയ ദേവയാനി 2013 ൽ വ്യാജ പാസ്പോർട്ടിൽ ഗൾഫിലേക്കു തന്നെ മടങ്ങിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.
സ്മിതയുടെ ഭർത്താവ് പശ്ചിമ കൊച്ചി സ്വദേശിയായ ആന്റണി സാബുവാണു കേസിൽ ദേവയാനിയുടെ കൂട്ടുപ്രതി. സ്മിതയെ കാണാതായതുമായി ബന്ധപ്പെട്ട് മാസങ്ങൾക്കു മുമ്പാണ് ഭർത്താവ് തോപ്പുംപടി ചിറയ്ക്കൽ വിലയപറമ്പിൽ സാബു എന്നു വിളിക്കുന്ന ആന്റണിയെ (44) ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. 2005 സെപ്റ്റംബർ മൂന്നിനാണ് സ്മിതയെ ദുബായിലുള്ള ഭർതൃ വീട്ടിൽ നിന്ന് കാണാതായത്. വൈറ്റില സ്വദേശിയായ ഡോക്ടർക്കൊപ്പം പോകുന്നുവെന്ന് കത്തെഴുതി വച്ച് സ്മിത മുങ്ങിയെന്നായിരുന്നു ആന്റണിയുടെ വാദം.
എന്നാൽ, കത്തിലെ കൈയക്ഷരം ആന്റണിയുടേതാണെന്ന് ഫോറൻസിക് പരിശോധനയിൽ വ്യക്തമായതോടെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്യുകയായിരുന്നു. സ്മിതയെ കാണാതായ ശേഷം ഇവരുടെ ബന്ധു ആന്റണിയുടെ ദുബായിലെ വീട്ടിലെത്തിയപ്പോൾ മിനിയെന്ന ഒരു യുവതിയെ അവിടെ കണ്ടു. ഇവർക്കൊപ്പമായിരുന്നു ആന്റണിയുടെ ജീവിതമെന്ന് പറയപ്പെടുന്നു. ഇതോടെയാണ് മിനി എന്ന പേരിൽ അറിയപ്പെട്ട ദേവയാനിയെ കണ്ടെത്താൻ അന്വേഷണസംഘം ശ്രമം തുടങ്ങിയത്. ദേവയാനി പെൺവാണിഭ സംഘത്തിലെ കണ്ണിയാണെന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- മറ്റാരുടെയെങ്കിലും ഉണ്ടാക്കിയെന്ന് പറഞ്ഞാൽ മനസ്സിലാക്കാമെന്ന് ഒരു നടിയെ പരാമർശിച്ച് ഹരിഹരന്റെ അധിക്ഷേപം; ശൈലജ ടീച്ചറെ അപമാനിച്ച ആർഎംപി നേതാവിനെതിരെ യുഡിഎഫിലും അമർഷം; പരസ്യമായി തള്ളി പറഞ്ഞ് കെകെ രമ; ഖേദപ്രകടനവും രോഷം തണുപ്പിക്കുന്നില്ല; നടിയും അതൃപ്തിയിൽ
- ആദ്യ ക്യാമറ മുൻ വശത്തെ റോഡ് കിട്ടാനുള്ളത്; രണ്ടാമത്തേത് യാത്രക്കാരേയും ഫുട്ബോർഡും കാണുന്ന തരത്തിൽ ക്രമീകരിച്ചത്; പിറകു വശത്തുള്ളതും റോഡിലെ കാഴ്ച പകർത്താൻ; ആ ബസിൽ അശ്ലീല ആംഗ്യം കാട്ടിയോ എന്നത് ചിത്രീകരിക്കുന്ന ക്യാമറയൊന്നുമില്ല; ക്യാമറ സ്ഥാപിച്ചവർ സത്യം പറയുമ്പോൾ
- ടെക്നീഷ്യന്മാർ ആരാണെന്നു അന്വേഷിച്ചാൽ മെമ്മറി കാർഡ് കിട്ടും; എനിക്കോ സുബിനോ മെമ്മറി കാർഡ് എടുക്കാൻ സാധിക്കില്ല; കാർഡിരിക്കുന്ന സ്ഥലം അറിഞ്ഞാൽ പോക്കറ്റിലിട്ട് പൊലീസിനു കൈമാറുമായിരുന്നു; ഇവർ ഇരുട്ടിൽ തപ്പി മെമ്മറി കാർഡ് നശിപ്പിക്കും; നടക്കുന്നത് അട്ടിമറി; യദുവിന്റെ നിർണ്ണായക വെളിപ്പെടുത്തൽ
- 'കൂട്ടമായി വരുന്നവർ ഗ്യാങ്സ്റ്റർ ഒറ്റക്ക് വന്നാൽ മോൺസ്റ്റർ'; കെജിഎഫ് റോക്കിയുടെ ആരാധകരായ മാഫിയാ കൂട്ടം; അഖിലിന്റെ ജീവനും ഇവരെടുക്കുമ്പോൾ പ്രതിയാകേണ്ടതുകൊടും ക്രിമിനലുകൾക്ക് അനന്തു കേസിൽ ജാമ്യം കിട്ടുന്നത് തടയാനാകാത്ത ഭരണകൂട വീഴ്ച; കരമനയിലെ ഈ ഗ്യാങ് ഇനി പുറത്തിറങ്ങരുത്
- ബൈബിൾ കഥകൾ സത്യമെന്ന് തെളിയിക്കുന്ന അഞ്ച് പുരാവസ്തു ശേഖരങ്ങൾ കണ്ടെടുത്ത് ഗവേഷകർ; ഏശയ്യാ പ്രവാചകന്റെ കയ്യൊപ്പുള്ള മൺചട്ടിയടക്കം ഇസ്രയേലിൽ കണ്ടെടുത്തത് ബൈബിളിന്റെ താളുകളിൽ കുറിച്ചിരിക്കുന്ന നിരവധി രേഖകൾ
- 'ടീച്ചറുടെ പോൺ വീഡിയോ ആരെങ്കിലും ഉണ്ടാക്കുമോ...; മഞ്ജു വാര്യരുടെ പോൺ വീഡിയോ ഉണ്ടാക്കിയെന്ന് പറഞ്ഞാൽ മനസ്സിലാകും'; വടകര അശ്ലീല വീഡിയോ വിവാദത്തിൽ കെ കെ ശൈലജക്കെതിരെ അധിക്ഷേപ പരാമർശവുമായി ആർഎംപി നേതാവ് കെ.എസ് ഹരിഹരൻ
- 'ഗർഭിണിയാണ്, സ്വകാര്യത മാനിക്കൂ'; മുംബൈ എയർപോർട്ടിൽ വച്ച് വെച്ച് വീഡിയോ പകർത്തിയ ആളുടെ കാമറ തട്ടിത്തെറിപ്പിച്ച് ദീപിക പദുകോൺ; രൂക്ഷവിമർശനത്തിന് പിന്നാലെ വീഡിയോ നീക്കി
- അഴിമതികൾ തടയാനുള്ള 'ധ്വനിക്ക്' പിന്നിലെ ചാലകശക്തി; അഴിമതി നാടിന് അപമാനെന്ന സിവിൽ സർവ്വീസ് സംരക്ഷണ യാത്രയിലെ മുദ്രാവാക്യത്തോടെ കണ്ണിലെ കരട്; പങ്കാളിത്ത പെൻഷനിൽ പിണറായി സർക്കാരിനെ തോൽപ്പിച്ച യഥാർത്ഥ ഇടതുപക്ഷം; കുഴനഖത്തിലെ കാരണം കാണിക്കൽ നോട്ടീസിന് പിന്നിൽ പഴയ പകയോ? ജയചന്ദ്രൻ കല്ലിങ്കൽ നിലപാട് മാറ്റില്ല
- ഡാ മോനേ.. ആ ലൈബ്രറി പ്രേമം നടക്കില്ല..! അഡ്മിഷൻ തുടങ്ങിയെന്ന് അറിയിച്ചുള്ള വിവാദമായ പരസ്യം പിൻവലിച്ചു മൂവാറ്റുപുഴ നിർമല കോളേജ് അധികൃതർ; പണി കിട്ടിയത് പരസ്യ ഏജൻസിയെ ഏൽപ്പിച്ചതു കൊണ്ടെന്ന് വിശദീകരണം; പരസ്യ വീഡിയോ തുടർന്ന് ഷെയർ ചെയ്യരുതെന്ന് അഭ്യർത്ഥന
- കളക്ടറുടെ രോഗ വിവരം പരസ്യപ്പെടുത്തിയവർക്കെതിരേയും നടപടി വേണമെന്ന് ഐഎഎസ് അസോസിയേഷൻ; കളക്ടറുടെ കുഴിനഖ ചികിൽസാ വിവാദത്തിൽ അനുനയ നീക്കത്തിൽ ആരോഗ്യ വകുപ്പ്; വിവാദം തീർന്നേക്കും
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
- സെഞ്ചുറിയിലേക്ക് കുതിക്കുന്നതിനിടെ സഞ്ജുവിന്റെ വിവാദ പുറത്താകൽ; 86 റൺസെടുത്ത് തിളങ്ങിയ നായകൻ മടങ്ങിയതോടെ താളം നഷ്ടപ്പെട്ട് രാജസ്ഥാൻ; 20 റൺസിന് ഡൽഹിയോട് തോൽവി; 350 ടി 20 വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ കളിക്കാരനായി യുസ്വേന്ദ്ര ചാഹൽ
- വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ഗ്രിഡ് ആക്കല്ലേ, കെ എസ് ഇ ബി കട്ടോണ്ട് പോകും; ബാറ്ററി വാങ്ങി ഓഫ് ഗ്രിഡ് വച്ചാൽ നമ്മുടെ കറന്റ് നമുക്ക് തന്നെ കിട്ടുമല്ലോ! കെ എസ് ഇ ബി കാട്ടുകള്ളന്മാരെന്ന് മുൻ ഡിജിപി ആർ ശ്രീലേഖയുടെ പോസ്റ്റ്
- കണ്ണൂരിലെ സംഘിയായ കഥാനായകൻ ഗൾഫിലെത്തുന്ന കഥ; ജയസൂര്യയെ നായകനാക്കി ജോഷി ചെയ്യാനിരുന്ന ചിത്രം; ആ പ്രൊജക്റ്റ് നടക്കാതെ ആയതോടെ ഡിജോയോട് കഥ പറഞ്ഞത് ജയസൂര്യ; പക്ഷേ സിനിമയായപ്പോൾ കഥാകൃത്ത് പുറത്ത്; 'മലയാളി ഫ്രം ഇന്ത്യ' കഥാ മോഷണ വിവാദത്തിൽ
- പഠനകാലത്തെ പ്രണയം പൂവണിഞ്ഞില്ല; പൂർവ്വ വിദ്യാർത്ഥി വാട്സാപ്പിൽ വീണ്ടും അടുപ്പം പൂത്തുലഞ്ഞു; ബന്ധുക്കളുടെ നയപരമായ ഇടപെടൽ അനിലയുടെ കുടുംബത്തെ തകർത്തില്ല; കുടുംബം തകർന്നതിന്റെ വേദന മൃദു സ്വഭാവിയായ സുദർശന പ്രസാദിനെ മറ്റൊരാളാക്കി; അനിലയുടെ കൊല ആസൂത്രിതം
- പെൺകുട്ടിയുടെ പിറന്നാളിന് കേക്കുമായി എത്തിയ യുവാവ്; തേങ്ങ തുണിയിൽ കെട്ടി മർദ്ദിച്ച ബന്ധുക്കൾ; പോക്സോ കേസെടുത്ത പൊലീസും; നഹാസിനെതിരെ നടന്നത് ക്രൂര മർദ്ദനം
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍