സോളാർ റിപ്പോർട്ടു പരസ്യമാക്കാൻ വേണ്ടിവന്നത് കേവലം അര മണിക്കൂർ; തോമസ് ചാണ്ടി വിഷയത്തിൽ അടിയന്തരപ്രമേയം വേണമെന്ന് സഭ തുടങ്ങിയപ്പോൾ തന്നെ പ്രതിപക്ഷം ബഹളം തുടങ്ങി; റിപ്പോർട്ടു സഭയിൽ വച്ചില്ലെന്ന പ്രതിപക്ഷനേതാവിന്റെ പരാതി പരിഹരിക്കാനാണ് സഭ ചേർന്നതെന്ന് സ്പീക്കറുടെ മറുപടി; റിപ്പോർട്ടു വായിക്കാതെ കമ്മിഷന്റെ ഇന്റഗ്രിറ്റി പറയാനാവില്ലെന്ന രമേശ് ചെന്നിത്തലയുടെ മറുപടിയിൽ തന്നെ പ്രതിപക്ഷത്തെ അങ്കലാപ്പും വെളിപ്പെട്ടു
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സോളാർ കേസ് അന്വേഷിച്ച ജുഡീഷ്യൽ കമ്മീഷൻ റിട്ട.ജസ്റ്റീസ് ശിവരാജൻ സമർപ്പിച്ച റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയുടെ മേശപ്പുറത്ത് വച്ചു. പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടെയായിരുന്നു മുഖ്യമന്ത്രി റിപ്പോർട്ട് വച്ചത്. തുടർന്ന് ചട്ടം 300 പ്രകാരം പ്രസ്താവനയും മുഖ്യമന്ത്രി നടത്തി.
രാവിലെ ഒമ്പതിനാണ് സഭ തുടങ്ങിയത്. വേങ്ങര ഉപതിരഞ്ഞെടുപ്പിൽ ജയിച്ച കെ.എൻ.എ. ഖാദറിന്റെ സത്യപ്രതിജ്ഞയാണ് ആദ്യം നടന്നത്. തുടർന്ന് മുഖ്യമന്ത്രി സോളാർ കമ്മിഷൻ റിപ്പോർട്ട് മേശപ്പുറത്ത് വെച്ചതായി പ്രഖ്യാപിച്ച ഉടൻ പ്രതിപക്ഷം ബഹളം തുടങ്ങി. മന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെടുന്ന അടിയന്തര പ്രമേയത്തിന് അനുമതി നൽകണമെന്നാവശ്യപ്പെട്ടായിരുന്നു ബഹളം.
പ്രതിപക്ഷം ബഹളം വച്ചതോടെ റൂളിംഗുമായി സ്പീക്കർ പി.ശ്രീരാമകൃഷ്ണനും എത്തി. പ്രതിപക്ഷ നേതാവിന്റെയും മറ്റും നിർദ്ദേശം കൂടി പാലിച്ചാണ് പ്രത്യേക ഉദ്ദേശത്തോടെ ഈ സമ്മേളനം വിളിച്ചിരിക്കുന്നതെന്നും അതു നടത്താൻ പ്രതിപക്ഷം സഹകരിക്കണമെന്നും സ്പീക്കർ ആവശ്യപ്പെട്ടു.
റിപ്പോർട്ട് സഭയിൽ വെച്ച ശേഷം റിപ്പോർട്ടിനെപ്പറ്റിയും കണ്ടെത്തലിനെപ്പറ്റിയും ഇതിൽ സർക്കാർ സ്വീകരിച്ച നടപടികളെപ്പറ്റിയും മുഖ്യമന്ത്രി പ്രസ്താവന നടത്തി. പൊതുജനതാൽപര്യ കണക്കിലെടുത്താണ് റിപ്പോർട്ട് ഇത്രവേഗം സഭയിൽവെച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ടേംസ് ഓഫ് റഫറൻസ് ലംഘിച്ചതിനാലാണ് വീണ്ടും നിയമോപദേശം തേടിയത്. ഉമ്മൻ ചാണ്ടിയെ രക്ഷിക്കാൻ തിരുവഞ്ചൂർ ശ്രമിച്ചു. കേസ് അന്വേഷിച്ച പൊലീസ് സംഘവും ഉമ്മൻ ചാണ്ടിയെ രക്ഷിക്കാൻ ശ്രമിച്ചു. ആര്യാടൻ മുഹമ്മദ് കഴിയുന്ന രീതിയിലൊക്കെ സരിതയെ സഹായിക്കാൻ ശ്രമിച്ചു. ഫോൺ രേഖകളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിയിട്ടില്ല. മുഖ്യമന്ത്രി പറഞ്ഞു.
സോളാർ കമ്മീഷൻ റിപ്പോർട്ട് നിയമസഭയിൽ പ്രതിരോധവുമായി പ്രതിപക്ഷമൈത്തി. റിപ്പോർട്ടിന് നിയമസാധുതയില്ലെന്നും കമ്മീഷൻ മുൻവിധിയോടെ പെരുമാറിയെന്നും യുഡിഎഫ് ആരോപിച്ചു. സോളാർ കമ്മീഷൻ റിപ്പോർട്ട് ജസ്റ്റിസ് ശിവരാജൻ മുഖ്യമന്ത്രിക്ക് കൈമാറിയ ശേഷം, ഒരു ഉദ്യോഗസ്ഥനെ ശിവരാജന്റെ വീട്ടിലേക്ക് അയച്ചത് എന്തിനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയിൽ ചോദിച്ചു. റിപ്പോർട്ടിലെ ഒരു ഖണ്ഡിക നീക്കം ചെയ്യണമെന്ന് സഭയിൽ മുഖ്യമന്ത്രി സ്പീക്കറോട് ആവശ്യപ്പെട്ടതിന് പിന്നാലെ ആയിരുന്നു ചെന്നിത്തല ചോദ്യമുയർത്തിയത്.
എന്തിനാണ് ജസ്റ്റിസ് ശിവരാജന്റെ വീട്ടിലേക്ക് രണ്ടാമത് ആളെ അയച്ചത്?എന്തിനാണ് റിപ്പോർട്ടിൽ തിരുത്തൽ വരുത്തിയത്? അവധാനതയില്ലാത്ത റിപ്പോർട്ടാണ് സമർപ്പിക്കപ്പെട്ടിരിക്കുന്നത്--ചെന്നിത്തല പറഞ്ഞു. അമ്പതു വർഷത്തെ നിയമസഭാ പാരമ്പര്യമുള്ള ഉമ്മൻ ചാണ്ടിയെ പോലെയൊരു നേതാവിനെതിരെ ലൈംഗികാരോപണത്തിൽ കേസെടുക്കാനുള്ള തീരുമാനത്തെ അംഗീകരിക്കാനാവില്ല. ഇതിനെ നിയമപരമായി നേരിടുമെന്നും ഓലപ്പാമ്പു കാണിച്ച് പേടിപ്പിക്കാൻ ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പ്രതികാരമായി ഉപയോഗിക്കാൻ ശ്രമിച്ചാൽ ശക്തമായി തിരിച്ചടിക്കും.
നാല് വാള്യങ്ങളിലായി 1073 പേജുള്ള റിപ്പോർട്ട് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. നിയമവകുപ്പിലെ ഏഴ് ഉദ്യോഗസ്ഥർ അഞ്ചുദിവസം രാത്രിയും പകലും പണിയെടുത്താണ് പരിഭാഷ പൂർത്തിയാക്കിയത്. നിയമസഭയുടെയും സർക്കാരിന്റെയും വെബ്സൈറ്റുകളിൽ റിപ്പോർട്ട് പ്രസിദ്ധീകരിക്കും. റിപ്പോർട്ട് സമർപ്പിക്കാനാണ് ഒറ്റദിവസത്തേക്ക് സമ്മേളനം വിളിച്ചത്.\റിപ്പോർട്ടിലെ ചില പരാമർശങ്ങൾ. സരിതയുടെ കത്തിനെ അടിസ്ഥാനമാക്കിയാണ്
ഇവ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയതെന്നും കമ്മീഷൻെ നിഗമനങ്ങളല്ല ഇവയെന്നും റിപ്പോർട്ടിൽ പറയുന്നു. ലൈംഗിക പീഡനം നടത്തിയെന്ന് സരിത ആരോപിച്ച ബിജു രാധാകൃഷ്ണൻ മുതൽ ജോസ് കെ മാണി വരെയുള്ള 16 പേരുടെ പേരുവിവരങ്ങളാണ് റിപ്പോർട്ടിന്റെ 117 ാം പേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
2011 മുതൽ ഉമ്മൻ ചാണ്ടിക്ക് സരിതയെ അറിയാം. റിപ്പോർട്ട് നിയമസഭയിൽ വയക്കുന്നതിനു മുമ്പേ സോളാർ കമ്മീഷന്റെ കണ്ടെത്തലുകളും നിഗമനങ്ങളും ഒക്ടോബർ 17 ന് നടത്തിയ ഒരു പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി വെളിപ്പെടുത്തുകയുണ്ടായി. മുമ്പ് ഒരു മുഖ്യമന്ത്രിയും ചെയ്യാത്ത കാര്യമാണിതെന്നും ചെന്നിത്തല ആരോപിച്ചു.
റിപ്പോർട്ടുമായി ബന്ധപ്പെട്ട് ഒരു കാര്യവും പുറത്തു പറഞ്ഞിട്ടില്ലെന്ന് ചെന്നിത്തലയുടെ ആരോപണത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞുപ്രതിപക്ഷം ബഹളം വച്ചതോടെ റൂളിംഗുമായി സ്പീക്കർ പി.ശ്രീരാമകൃഷ്ണനും എത്തി. തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം അനുമതി തേടിയിട്ടുമുണ്ട്. പ്രതിപക്ഷ നേതാവിന്റെയും മറ്റും നിർദ്ദേശം കൂടി പാലിച്ചാണ് പ്രത്യേക ഉദ്ദേശത്തോടെ ഈ സമ്മേളനം വിളിച്ചിരിക്കുന്നതെന്നും അതു നടത്താൻ പ്രതിപക്ഷം സഹകരിക്കണമെന്നും സ്പീക്കർ ആവശ്യപ്പെട്ടു.
സോളാർ റിപ്പോർട്ടിനായി മാത്രമാണ് സഭ ചേർന്നത്. മറ്റു ബിസിനസുകൾ ഇ്ല്ലാത്തതിനാൽ സഭ പിരിയണമെന്ന പ്രമേയം മുഖ്യമന്ത്രി അവതരിപ്പിച്ചു. സഭ പിരിയുന്നതായി സ്പീക്കറും അറിയിച്ചതോടെ കേവലം അരമണിക്കൂർ നീണ്ട സഭാതലം നിശ്ശബ്ദമായി
Stories you may Like
- 2011ൽ ഉമ്മൻ ചാണ്ടി തനിക്ക് ഉപമുഖ്യമന്ത്രി പദവിയും റവന്യൂ മന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്തിരുന്നു
- വീണ്ടും ചെന്നിത്തലയ്ക്ക് മുമ്പിൽ പിണറായി ക്ലീൻ ബൗൾഡ്!
- 'ക്ലിഫ് ഹൗസിൽ കുളിക്കുന്നത് പട്ടിയോ കുട്ടിയോ?' പരിഹസിച്ച് ചെന്നിത്തല
- ശരി തരൂരിനെ ഒതുക്കും, ഒഴിവാക്കും എന്നെല്ലാം പറഞ്ഞിട്ട് ഇപ്പോഴോ
- കെ മുരളീധരനെയും അടൂർ പ്രകാശിനെയും ലോക്സഭയിലേക്ക് മത്സരിപ്പിച്ച തീരുമാനം തെറ്റായിപ്പോയി
- TODAY
- LAST WEEK
- LAST MONTH
- സ്ത്രീധനം ആവശ്യപ്പെട്ട് തർക്കം ഉണ്ടായിട്ടില്ലെന്ന് രാഹുലിന്റെ മാതാവ്; തർക്കം തുടങ്ങിയത് യുവതിയുടെ ഫോണിലെത്തിയ മെസേജിനെ ചൊല്ലി; ചാറ്റിങ്ങായിരുന്നു പ്രശ്നം; നമ്പർ ബ്ലോക്ക് ചെയ്യാൻ പറഞ്ഞിട്ട് അനുസരിക്കാത്തതിലാണ് മോന് ദേഷ്യം വന്നത്; മർദ്ദനം സമ്മതിച്ചു മാതാവ്
- പന്തീരങ്കാവ് ഗാർഹിക പീഡനക്കേസിലെ വില്ലൻ രാഹുൽ വിവാഹ തട്ടിപ്പുവീരനോ? രാഹുൽ മുൻപും വിവാഹം കഴിച്ചിരുന്നതായി ആരോപണം; കോട്ടയത്തും എറണാകുളത്തും വിവാഹ ഉടമ്പടികൾ; പറവൂരിലെ പെൺകുട്ടിയുമായുള്ള വിവാഹം നിയമപരമായി വിവാഹമോചനം നേടും മുമ്പെന്ന് ആക്ഷേപം
- രാജേഷിനെ മരണം കൊണ്ടുപോയത് ആൻജിയോപ്ലാസ്റ്റി കഴിഞ്ഞ് വിശ്രമത്തിലിരിക്കുമ്പോൾ; പൊലിഞ്ഞു പോയത് നഴ്സിങ് വിദ്യാർത്ഥിയായ ഭാര്യയുടേയും രണ്ടു മക്കളുടേയും ഏക താങ്ങ്; അവസാനമായി ഒരു നോക്ക് കാണാനുള്ള അവസരം ഇല്ലാതാക്കിയത് എയർ ഇന്ത്യാ സമരം
- പ്ലേ ഓഫിൽ ഇടം പിടിക്കാനുള്ള ജീവന്മരണ പോരാട്ടത്തിൽ, ലക്ഷ്യത്തിൽ എത്തും മുമ്പേ ഇടറി വീണ് ലക്നൗ സൂപ്പർ ജയന്റ്സ്; 19 റൺസിന് ഡൽഹി ക്യാപ്പിറ്റൽസ് ലക്നൗവിനെ മുട്ടുകുത്തിച്ചതോടെ രാജസ്ഥാൻ റോയൽസ് പ്ലേ ഓഫിൽ
- 'എം വി ഗോവിന്ദന്റ മകൻ വ്യവസായിയിൽ നിന്ന് വാങ്ങിയ വൻതുക തിരിച്ചുകൊടുത്തില്ല; മധ്യസ്ഥനായത് രാജേഷ് കൃഷ്ണ; യുകെയിലെ വിവാദ നായകന് തോമസ് ഐസക്ക് അടക്കമുള്ള സിപിഎം നേതാക്കളുമായി അടുത്ത ബന്ധം; സിനിമയിലും ഇടപെടൽ;' ഭാര്യയെ സംവിധായിക ആക്കാൻ പരിശ്രമിച്ച് ഒടുവിൽ കുടുംബം നഷ്ടമായ ഷർഷാദ് ജീവിതം പറയുന്നു
- 'മുക്കം മൗലവിക്ക് നിസ്ക്കരിക്കാൻ മുട്ടിയിട്ട് എൽഡിഎഫ് റാലിയിൽ പിണറായി ഇരിക്കുന്ന സ്റ്റേജിന്റെ പിറകിൽ നിസ്ക്കരിക്കയാണ്; തൊട്ടടുത്ത് പള്ളിയുണ്ട്; പക്ഷേ മൗലവിക്ക് അതുപോര; എന്ത് രാഷ്ട്രീയമാണിത്': പ്രസ്താവന തരംതാണതെന്ന് സമസ്ത; കെ എസ് ഹരിഹരൻ വീണ്ടും വിവാദത്തിൽ
- അമിതാബ് ബച്ചനിൽ നിന്നും അവാർഡ് വാങ്ങുന്ന ഫോട്ടോ മോർഫു ചെയ്തുണ്ടാക്കി പ്രസിദ്ധീകരിച്ചു മാധ്യമങ്ങളെയും കബളിപ്പിച്ചു; കേന്ദ്ര സർവകലാശാലയിൽ കുഴഞ്ഞുവീണ പെൺകുട്ടിക്ക് കൃത്രിമ ശ്വാസോച്ഛാസം നൽകുന്നതിനിടെയും പീഡിപ്പിച്ചു; ഞരമ്പ് രോഗിയെന്നറിഞ്ഞിട്ടും ഇഫ്തിക്കറിനെ സംരക്ഷിച്ചതാര്?
- കോട്ടയത്തെ പെൺകുട്ടിയുമായി വിവാഹ രജിസ്ട്രേഷൻ നടത്തിയത് ജർമ്മനിയിലേക്ക് കൊണ്ടുപോകാം എന്നു പറഞ്ഞ്; കല്യാണത്തിന് മുമ്പ് പണം ആവശ്യപ്പെട്ടത് പലതവണ; പണത്തോടുള്ള ആർത്തികണ്ട് പിന്മാറിയത് യുവതിയുടെ കുടുംബം; രാഹുൽ നടത്തിയ വിവാഹത്തട്ടിപ്പിന്റെ വിവരങ്ങൾ ഇങ്ങനെ; ലുക്കൗട്ട് നോട്ടീസ് ഇറക്കാൻ പൊലീസ്
- സ്ലീപ്പർ കോച്ചിൽ കൂട്ടത്തോടെ 'കള്ളവണ്ടി' കയറി സീസൺ ടിക്കറ്റുകാർ; ദീർഘദൂര യാത്രക്കാർക്ക് സീറ്റ് ഒഴിഞ്ഞു നൽകാൻ പോലും തയ്യാറാകുന്നില്ല; 'കള്ളവണ്ടി' കയറുന്നതിൽ ഭൂരിഭാഗം പേരും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ; തിരുവനന്തപുരം- എറണാകുളം റൂട്ടിൽ പുതിയ ട്രെയിൻ വേണമെന്ന് യാത്രക്കാർ
- കൊല്ലത്ത് യുവതിയും യുവാവും ട്രെയിൻ തട്ടി മരിച്ചു; ട്രാക്കിലൂടെ നടന്ന ഇരുവരും ട്രെയിൻ വരുന്നത് കണ്ടപ്പോൾ കെട്ടിപ്പിടിച്ച് നിന്നതായി ദൃക്സാക്ഷികൾ
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
- വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ഗ്രിഡ് ആക്കല്ലേ, കെ എസ് ഇ ബി കട്ടോണ്ട് പോകും; ബാറ്ററി വാങ്ങി ഓഫ് ഗ്രിഡ് വച്ചാൽ നമ്മുടെ കറന്റ് നമുക്ക് തന്നെ കിട്ടുമല്ലോ! കെ എസ് ഇ ബി കാട്ടുകള്ളന്മാരെന്ന് മുൻ ഡിജിപി ആർ ശ്രീലേഖയുടെ പോസ്റ്റ്
- താലികെട്ടി വധുവുമായി വീട്ടിലെത്തിയ വരൻ; ഓടിയെത്തിയ 35-കാരി പറഞ്ഞത് കേട്ട് വധു നടുങ്ങി; അന്വേഷണത്തിൽ തെളിഞ്ഞത് വരന്റെ അവിഹിതം; ലക്ഷ്യമിട്ടത് സ്ത്രീധന സ്വർണ്ണവുമായി വിദേശത്തേക്ക് പറക്കൽ; മിഥുനെ കുടുക്കി വധുവിന്റെ പരാതി കരമന പൊലീസിൽ; ഇത് വിവാഹ തട്ടിപ്പിന്റെ മറ്റൊരു വെർഷൻ
- പെൺകുട്ടിയുടെ പിറന്നാളിന് കേക്കുമായി എത്തിയ യുവാവ്; തേങ്ങ തുണിയിൽ കെട്ടി മർദ്ദിച്ച ബന്ധുക്കൾ; പോക്സോ കേസെടുത്ത പൊലീസും; നഹാസിനെതിരെ നടന്നത് ക്രൂര മർദ്ദനം
- ഒരു ഡോക്ടറെ അടിയന്തരമായി വീട്ടിൽ അയക്കാൻ സൂപ്രണ്ടിന് നിർദ്ദേശം; പറ്റില്ലെന്ന് പറഞ്ഞെങ്കിലും അധികാര സ്വരത്തിൽ ആവശ്യപ്പെട്ടു; വീട്ടിലെത്തിയ ഡോക്ടർ കണ്ടത് കാലിലെ കുഴിനഖം; ഒപി നിർത്തിയത് വിവാദത്തിൽ; തിരുവനന്തപുരം കളക്ടർക്കെതിരെ പരാതി
- റഹിമിന്റെ അയൽവാസിയായ കണ്ടക്ടറെ വീട്ടിൽ നിന്നും കസ്റ്റഡിയിൽ എടുത്ത് പൊലീസ്; നടക്കുന്നത് വിശദ ചോദ്യം ചെയ്യൽ; മെമ്മറി കാർഡ് കാണാതായതിൽ ട്വിസ്റ്റിന് സാധ്യതകൾ ഏറെ; ഡിവൈഎഫ് ഐക്കാരനെന്ന് യദു ആരോപിച്ച കണ്ടക്ടറെ നാടകീയമായി പൊലീസ് പൊക്കിയത് എന്തിന്?
- പ്രഭാത സവാരിക്കിടെ ബിലീവേഴ്സ് ചർച്ച് മെത്രാപ്പൊലീത്തയെ ഇടിച്ചത് അജ്ഞാത വാഹനമെന്ന് റിപ്പോർട്ട്; തലയ്ക്കും നെഞ്ചിനും ഗുരുതര പരിക്ക്; അടിയന്തര ശസ്ത്രക്രിയ വിജയകരം; കെപി യോഹന്നാൻ എന്ന അത്തനാസിയസ് യോഹാന്‍ അമേരിക്കയിൽ സംഭവിച്ചത് എന്ത്? അപകടമുണ്ടായത് പള്ളിയുടെ പുറത്തെ റോഡിലേക്ക് ഇറങ്ങിയപ്പോൾ
- ടെക്നോപാർക്കിലെ ജീവനക്കാരിയായ ഭാര്യയെ മർദ്ദിച്ചത് ജർമനിയിൽ എയറോനോട്ടിക്കൽ എൻജിനീയറായ ഭർത്താവ്; കഴുത്തിൽ മൊബൈൽ ചാർജ്ജ് കേബിൾ ഇട്ട് മുറുക്കി കൊല്ലാനും ശ്രമിച്ചു; മാട്രിമോണിയൽ സൈറ്റിലൂടെ ഒത്ത വിവാഹം; പൊലീസ് ഒത്തുകളിയിലും ആരോപണം; പന്തീരാങ്കാവിലേത് സംശയ രോഗം
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍