ജനന സർട്ടിഫിക്കറ്റിനായി കോർപ്പറേഷൻ ഉദ്യോഗസ്ഥർ നടത്തിച്ചത് ആറ് മാസം; നിയമം ആയുധമാക്കി ഉദ്യോഗസ്ഥ ഹുങ്ക് തീർത്ത ജയചന്ദ്രൻ എന്ന സാധാരണക്കാരന്റെ കഥ
തിരുവനന്തപുരം: സേവനം അവകാശമാക്കി നിയമം സർക്കാർ പാസാക്കിയെങ്കിലും നമ്മുടെ സർക്കാർ ഓഫീസുകളിൽ പലതും ഇപ്പോഴും പഴയപടിയാണ്. ഒരാവശ്യത്തിനായി പോയാൽ ചുരുങ്ങിയത് പത്ത് തവണയെങ്കിലും നടത്തിക്കും. ഇങ്ങനെയുള്ള ഉദ്യോഗസ്ഥരെ നിയമത്തിന്റെ മാർഗ്ഗത്തിൽ പോയി പണികൊടുത്ത സാധാരണക്കാരൻ ജനശ്രദ്ധ നേടുകയാണ്. നെടുമങ്ങാട് സ്വദേശി ജയചന്ദ്രൻ എന്ന സതീശനാണ് തിരുവനന്തപുരം കോർപ്പറേഷനിലെ ഉദ്യോഗസ്ഥരുടെ ധാർഷ്ട്യത്തിന് നിയമപാതയിൽ ചുട്ട മറുപടി കൊടുത്തത്. സേവനാവകാശ നിയമപ്രകാരം പതിനഞ്ച് ദിവസം കൊണ്ട് ലഭിക്കേണ്ട ജനന സർട്ടിഫിക്കറ്റിനായി ആറ് മാസം നടത്തിച്ചപ്പോഴാണ് ജയചന്ദ്രൻ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചത്. തനിക്ക് അനുകൂലമായ വിധി വന്നിട്ടും നടപടിയെടുക്കാൻ വൈകിയ ഉദ്യോഗസ്ഥർക്കെതിരെ ഓംബുഡ്സ്മാനെ സമീപിച്ച് നീതി നേടുകയാണ് ഈ സാധാരണക്കാരൻ ചെയ്തത്.
2014 ജനുവരി 15 നാണ് ജയചന്ദ്രന്റെ മകൻ ഗൗരിശങ്കരൻ തിരുവനന്തപുരം കോർപ്പറേഷനിൽ ജനന സർട്ടിഫിക്കെറ്റിന് അപേക്ഷിക്കുന്നത്. ഗൗരീശങ്കരന്റെ ജനനം കോർപ്പറേഷനിൽ രജിസ്റ്റർ ചെയ്യാത്തതിനാൽ അദ്ദേഹത്തോട് പിതാവ് ജയചന്ദ്രന്റെ സാക്ഷ്യപ്പെടുത്തിയ സ്കൂൾ സർട്ടിഫിക്കറ്റുകളും രണ്ട് ഗസറ്റഡ് ഓഫീസർമാരിൽ നിന്നുള്ള സർട്ടിഫിക്കറ്റുകളും റേഷൻ കാർഡ് മുതലായ രേഖകളും സഹിതം ജനനസർട്ടിഫിക്കറ്റിന് അപേക്ഷിക്കാൻ കോർപ്പറേഷന്റെ ഭാഗത്ത് നിന്ന് അറിയിച്ചു. ഗൗരീശങ്കരന്റെ ജനനസമയത്ത് വീട്ടുകാർക്ക് പറ്റിയൊരു പിഴവ് മൂലം പിതാവ് ജയചന്ദ്രന്റെ യഥാർത്ഥ പേരിനു പകരം വീട്ടിൽ വിളിക്കുന്ന സതീശൻ എന്ന പേരാണ് ആശുപത്രി രജിസ്റ്ററിൽ ചേർത്തിരുന്നത്. അതുകൊണ്ട് മറ്റ് രേഖകൾക്കൊപ്പം സതീശനും ജയചന്ദ്രനും ഒരാളെന്ന് തെളിയിക്കുന്ന വില്ലേജ് ഓഫിസറുടെ സർട്ടിഫിക്കറ്റും ഹാജരാക്കണമെന്ന് ഗൗരീശങ്കരന് നിർദ്ദേശം കിട്ടിയിരുന്നു.
ഇതോടെയാണ് ഈ സാധാരണക്കാരന്റെ ദുർവിധി തുടങ്ങിയത്. കോർപ്പറേഷൻ അധികൃതർ നിർദേശിച്ചത് പ്രകാരം രണ്ട് പേരും ഒരാളാണെന്ന് സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റും ജയചന്ദ്രൻ ഹാജരാക്കി. ഇതോടെ സർട്ടിഫിക്കറ്റ് രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ കിട്ടുമെന്നാണ് ജയചന്ദ്രൻ കരുതിയത്. എന്നാൽ ഈ പ്രതീക്ഷ തെറ്റി. ഒരാഴ്ച്ചയെന്ന് പറഞ്ഞിടത്താണ് ആറ് മാസം എടുത്തത്. 15 ദിവസം കഴിഞ്ഞിട്ടും സർട്ടിഫിക്കറ്റ് കിട്ടാത്ത ഘട്ടത്തിലാണ് കാരണം തിരിക്കി ജയചന്ദ്രൻ കോർപ്പറേഷൻ ഓഫീസിലെത്തിയത്. അപ്പോൾ ഉദ്യോഗസ്ഥ ലീവിലാണെന്ന മറുപടി കിട്ടി. പകരക്കാരൻ ഇല്ലേയെന്ന് ചോദിച്ചപ്പോൾ തട്ടികയറുകയായിരുന്നു ഉദ്യോഗസ്ഥൻ. ഇതേക്കുറിച്ച് വീണ്ടും തിരിക്കയിപ്പോൾ ഒരുമാസം പിടിക്കുമെന്നാണ് പറഞ്ഞത്.
ദിവസങ്ങൾക്ക് ശേഷം വീണ്ടും ചെന്നപ്പോഴും സർട്ടിഫിക്കറ്റ് ലഭിച്ചില്ല. പ്രദേശിക ആന്വേഷണത്തിനായി ഫയലുകൾ അയച്ചിരിക്കുകയാണെന്നാണ് പറഞ്ഞത്. നെടുമങ്ങാടാണ് താമസമെന്ന് പറഞ്ഞിട്ടും ഭാര്യ താമസിക്കുന്ന അരുവിക്കരയിലേക്കായിരുന്നു. അരുവിക്കര ചെന്ന് അന്വേഷിച്ചപ്പോൾ അയച്ചില്ലെന്നാണ് അറിഞ്ഞത്. ഇതോടെ മനസിലായി ഉദ്യോഗസ്ഥർക്ക് കൈക്കൂലി ലക്ഷ്യമിട്ടാിരുന്നു നടത്തിച്ചത്. എന്നാൽ നേരായ വഴിയിൽ ശരിയായാൽ മതിയെന്നായിരുന്നു ജയചന്ദ്രന്റെ വാശി. അതുകൊണ്ട് സേവന അവകാശ നിയമപ്രകാരം പരാതി നൽകുകയാണ് ജയചന്ദ്രൻ ചെയ്തത്.
ഇതിൻപ്രകാരം കോർപ്പറേഷൻ ഓഫിസിൽ വിജിലൻസ് എത്തുകയും അപേക്ഷയുടെ നിലവിലെ സ്ഥിതി വിശദീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. പ്രാദേശിക അന്വേഷണത്തിനായി ഫയൽ അയച്ചിരിക്കുകയാണെന്നും, മറുപടി കിട്ടിക്കഴിഞ്ഞാൽ ഉടൻ ബാക്കി നടപടികൾ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ വിജിലൻസ് സംഘത്തിന് മുൻപാകെ ഉറപ്പു നൽകി. എന്നാൽ പരാതിയുമായി ചെന്നപ്പോൾ ഉദ്യോഗസ്ഥർ പരിഹസിച്ചു. ജനന സർട്ടിഫിക്കറ്റ് നൽകിയതുമില്ല. തുടർന്ന് മകനെ കൊണ്ട് മനുഷ്യാവകാശ കമ്മീഷനിൽ കേസ് കൊടുപ്പിച്ചു. 2014 ഏപ്രിൽ 25 ന് മനുഷ്യവാകാശ കമ്മിഷൻ ചെയർമാൻ ജെ ബി കോശി എനിക്കനുകൂലമായി വിധി പ്രസ്താവിച്ചു. മതിയായ രേഖകൾ അപേക്ഷകൻ സമർപ്പിച്ചിരിക്കുന്ന സാഹര്യത്തിൽ ആവശ്യപ്പെട്ടിട്ടുള്ള ജനനസർട്ടിഫിക്കറ്റ് നൽകണമെന്നായിരുന്നു കമ്മിഷന്റെ വിധി. എന്നാൽ വിധി വന്നിട്ടും ഉദ്യോഗസ്ഥർ തന്നിഷ്ടം തുടരുകയായിരുന്നുവെന്ന് ജയചന്ദ്രൻ പറയുന്നു.
ഇതിനിടെ അദ്ദേഹം ഓംബുഡ്സ്മാനെയും നീതിക്ക് വേണ്ടി സമീപിച്ചു. മെയ് 5 ന് വിധിപറയാനിരിക്കെ ജഡ്ജി കാലാവധി പൂർത്തിയാക്കി പോയി. ഇതോടെ കേസ് ജയചന്ദ്രന് നീതികിട്ടിയില്ല. വീണ്ടും മനുഷ്യാവകാശ കമ്മിഷനെ സമീച്ച് അനുകൂലമായ വിധി നേടി ജയചന്ദ്രൻ. ജയചന്ദ്രനും സതീശനും ഒരാൾ തന്നെയാണെന്ന് തെളിയിക്കാൻ മതിയായ രേഖകൾ ഹാാജരാക്കിയിട്ടുള്ളതിനാൽ ആവശ്യമായ നടപടികൾ സ്വീകരിച്ച് ഞാൻ ആവശ്യപ്പെട്ട സർട്ടിഫിക്കറ്റ് നൽകണമെന്നായിരുന്നു വിധി. എന്നാൽ വിധിപകർപ്പ് ലഭിച്ചില്ലെന്ന് പറഞ്ഞ് കോർപ്പറേഷൻ വീണ്ടും ജയചന്ദ്രനെ കബളിപ്പിച്ചു.
ഇതിനിടെ സഹായിക്കാൻ തയ്യാറായി വന്ന ഉദ്യോഗസ്ഥരെ നിയമത്തിന്റെ പാതയിൽ സഞ്ചരിച്ചതോടെ ഉദ്യോഗസ്ഥർ പിന്തിരിപ്പിച്ചു. പിന്നീട് എന്റെ അപേക്ഷയിന്മേൽ ഒരന്വേഷണത്തിനായി ഫയൽ നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലേക്ക് അയച്ചിട്ടുണ്ടെന്നും അവിടെ നിന്ന് മറുപടി കിട്ടിയാലുടൻ ജനനസർട്ടിഫിക്കറ്റ് ലഭിക്കുമെന്നും അജിത്ത് എന്ന ഉദ്യോഗസ്ഥൻ ജയചന്ദ്രനെ അറിയിച്ചു. എന്നാൽ നെടുമങ്ങാട് നഗരസഭയിൽ ചെന്നപ്പോൾ അവിടെ അങ്ങനെയൊരു ഫയൽ കിട്ടിയില്ലെന്നാണ് ഉദ്യോഗസ്ഥൻ പറഞ്ഞത്. തന്നെ കബളിപ്പിക്കുകയാണെന്ന് വ്യക്തമായതോടെ ഓംബുഡ്മാനെ സമീപിക്കുകയായിരുന്നു ജയചന്ദ്രൻ.
ഓബുഡ്സ്മാനെ നേരെകണ്ട് കാര്യങ്ങൾ ബോധിപ്പിച്ചപ്പോൾ ആദ്യം സെപ്റ്റംബർ 5 ന് കേസ് പരിഗണിക്കാമെന്നാണ് ഉറപ്പുകിട്ടി. പിന്നീട് കേസ് ഓഗസ്റ്റ് 28 ന് എടുക്കാമെന്ന തീരുമാനം ഉണ്ടായി. അതിൻപ്രകാരം കോർപ്പറേഷനിലേക്കും ഓംബുഡ്സ്മാനിൽ നിന്ന് നോട്ടീസ് അയച്ചു. ഇതോടെയാണ് ഉദ്യോഗസ്ഥർ കാര്യങ്ങൾ കുഴയുമെന്ന് കണ്ട് സർട്ടിഫിക്കറ്റ് നൽകുകയായിരുന്നു. 2014 ജനുവരി 15 ന് നൽകിയ അപേക്ഷയിലാണ് 2014 ഓഗസ്റ്റ് 22 ന് എനിക്ക് ജനനസർട്ടിഫിക്കറ്റ് ജയചന്ദ്രന് കിട്ടിയത്. 15 ദിവസത്തിനകം കിട്ടേണ്ട സർട്ടിഫിക്കറ്റിനായി ഏഴ് മാസമാണ് ഉദ്യോഗസ്ഥർ നടത്തിച്ചത്. അതൊന്നും നൽകാതെ കൈക്കൂലി നൽകിയാൽ ജയചന്ദ്രന് എല്ലാം ശരിയാകുമായിരുന്നു. എന്നാൽ അർഹതപ്പെട്ടത് നേടാൻ കൈക്കൂലി കൊടുക്കാൻ ഈ സാധാരണക്കാരൻ തയ്യാറായിരുന്നില്ല. ഉദ്യോഗസ്ഥരുടെ ഹുങ്കിനെ നിയമത്തിന്റെ പാതയിൽ നേരിട്ട ജയചന്ദ്രനെ പ്രശംസിക്കുന്നവർ കുറവല്ല.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍