കേരളത്തിനെതിരെ കോടതിയലക്ഷ്യ ഹർജിയുമായി പ്രശാന്ത് ഭൂഷൺ മുന്നോട്ട്; കേന്ദ്ര നിർദ്ദേശം അനുസരിക്കില്ലെന്ന് കേരളവും; തെരുവ് നായക്കളെ കൊന്നൊടുക്കാനുള്ള തീരുമാനം നടപ്പിലാക്കാൻ കടമ്പകൾ ഏറെ
തിരുവനന്തപുരം: ആക്രമണകാരികളായ തെരുവുനായ്ക്കളെ പോലും കൊല്ലരുതെന്ന കേന്ദ്ര മൃഗസംരക്ഷണ ബോർഡിന്റെ നിർദ്ദേശം സംസ്ഥാനത്തു നടപ്പാക്കേണ്ടതില്ലെന്നു സംസ്ഥാന സർക്കാർ തീരുമാനം. അതിനിടെ തെരുവുനായ്ക്കളെ കൊന്നൊടുക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം നിലവിലെ നിയമങ്ങൾക്കു വിരുദ്ധവും സുപ്രീം കോടതി വിധിയുടെ ലംഘനവുമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിൽ പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ചൂണ്ടിക്കാട്ടി. നായ്ക്കളെ കൊല്ലാനുള്ള തീരുമാനം നടപ്പാക്കിയാൽ താൻ ഉടനെ കോടതിയലക്ഷ്യ ഹർജി നൽകുമെന്നും പ്രശാന്ത് ഭൂഷൺ മുന്നറിയിപ്പു നൽകി. അതിനുള്ള നിയമനടപടികൾ പ്രശാന്ത് ഭൂഷൺ തുടങ്ങി കഴിഞ്ഞു. ഇതോടെ തെരുവ് നായ പ്രശ്നത്തിന് പുതിയ തലം വരികയാണ്.
സുപ്രീം കോടതി വിധിയിൽ മനുഷ്യന്റെ ജീവനു ഭീഷണിയാകുന്ന ആക്രമണകാരികളായ തെരുവുനായ്ക്കൾക്കെതിരെ നടപടി ആകാമെന്നു വ്യക്തമാക്കിയിട്ടുള്ളതിനാൽ മൃഗസംരക്ഷണ ബോർഡിന്റെ നിർദ്ദേശം സംസ്ഥാനത്തു നടപ്പാക്കേണ്ടതില്ലെന്നായിരുന്നു സർക്കാർ തീരുമാനം.. ഇത്തരം തെരുവുനായ്ക്കൾക്കെതിരെ കർശന നടപടി സ്വീകരിക്കാനും വന്ധ്യംകരണ പ്രവർത്തനങ്ങൾ ഊർജിതമായി നടപ്പാക്കാനും തദ്ദേശ സ്ഥാപനങ്ങൾക്കു നിർദ്ദേശം നൽകും. വളർത്തുനായ്ക്കൾക്കു റജിസ്ട്രേഷൻ നിർബന്ധമാക്കാനും തീരുമാനിച്ചിട്ടുണ്ട്.
തെരുവുനായ്ക്കളെ വന്ധ്യംകരിക്കാനും ആക്രമണകാരികളായവയെ കൊന്നൊടുക്കാനുമുള്ള മന്ത്രിയുടെ ഉത്തരവ് പ്രാവർത്തികമാകാൻ സാധ്യത കുറവെന്ന് വിദഗ്ദ്ധരും വിലയിരുത്തുന്നു. 2001ലെ മൃഗങ്ങളുടെ ജനനനിയന്ത്രണ നിയമത്തിന്റെ ഒൻപതാം വകുപ്പ് അനുസരിച്ച് ചികിത്സിച്ച് ഭേദമാക്കാൻ പാടില്ലാത്ത രോഗമോ മാരകമായ മുറിവോ ഉള്ള നായകളെ അംഗീകരിക്കപ്പെട്ട ഒരു വെറ്ററിനറി സർജ്ജൻ സാക്ഷ്യപ്പെടുത്തിയതിന് ശേഷം മാത്രം ദയാവധത്തിന് വിധേയമാക്കാവുന്നതാണ്. പേ പിടിച്ച നായകൾ ആണെങ്കിൽ മൃഗഡോക്ട്ടർമാരുടെ ഒരു പാനൽ സാക്ഷ്യപ്പെടുത്തിയതിനു ശേഷം അവയെ വേദനാരഹിതമായി മരിക്കാൻ അനുവദിക്കുകയോ ആനിമൽ വെൽഫെയർ ബോർഡിന് കൈമാറുകയോ ചെയ്യണമെന്നാണ് നിയമം അനുശാസിക്കുന്നത്. അല്ലെങ്കിൽ അത് ക്രിമിനൽകുറ്റംവരെയാകാം. ഈ സാഹചര്യത്തിൽ സർക്കാർ തീരുമാനം നടപ്പാക്കാനാകില്ലെന്നാണ് വിലയിരുത്തൽ.
ഇത്തരം നായകളെ കണ്ടെത്തിയാൽ ആനിമൽ വെൽഫെയർ ബോർഡിന് കൈമാറണം എന്നതിനപ്പുറം മറ്റൊന്നും ചെയ്യാൻ നിയമം സർക്കാരിനെ അനുവദിക്കുന്നില്ലെന്നു വ്യക്തമാണ്. കൊല്ലുന്ന രീതിയെക്കുറിച്ചും നിയമത്തിൽ പരാമർശങ്ങൾ ഉണ്ട്. പേ പിടിച്ച നായകളെ സോഡിയം പെനതോൾ കുത്തി വച്ച് വേദന കുറഞ്ഞ മരണം അനുവദിക്കുകയാണ് ചെയ്യുന്നത്. അതല്ലാത്ത അക്രമകാരികളായ നായകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തിൽ സർക്കാർ നിയമോപദേശം തേടിയിട്ടില്ലെന്നാണ് അറിയാൻ കഴിഞ്ഞ്ത്. വന്ധ്യംകരണം നിയമവിരുദ്ധമാണെന്ന 2012ലെ കോടതിവിധിയ്ക്കെതിരെ സർക്കാർ അപ്പീൽ പോയതും ആവശ്യമില്ലാത്ത കാര്യമാണെന്ന് നിയമവകുപ്പ് ഉപദേശം നൽകിയിരുന്നു. മാത്രമല്ല തെരുവ് നായ്ക്കളെ കൈകാര്യം ചെയ്യാനുള്ള അധികാരം കോർപ്പറേഷൻ സെക്രട്ടറിക്ക് നൽകുന്ന മുനിസിപ്പാലിറ്റി ആക്റ്റ് നിലവിലുള്ളപ്പോൾ മറ്റൊരു ഒരു നിയമനിർമ്മാണം ആവശ്യമില്ലെന്നും അന്ന് പറഞ്ഞിരുന്നു. വന്ധ്യംകരണം നടത്തിയതിനു ശേഷം വേണ്ട വിധം നിരീക്ഷിച്ചില്ലെങ്കിൽ മറ്റു രോഗങ്ങൾ പടർന്നു പിടിക്കാനും സാധ്യതയുണ്ടെന്ന് അഭിപ്രായം ഉയരുന്നുണ്ട്. ഇതും വെല്ലുവിളിയാണ്.
ആക്രമണകാരികളായ നായ്ക്കളെ കൊല്ലുന്നതു സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്നാണു കേന്ദ്ര മൃഗസംരക്ഷണ ബോർഡ് കഴിഞ്ഞ ദിവസം നൽകിയ കത്തിൽ സംസ്ഥാനത്തെ അറിയിച്ചത്. ഈ സാഹചര്യത്തിലാണ് സർക്കാർ തീരുമാനം എടുത്തത്. കേന്ദ്ര മൃഗസംരക്ഷണ ബോർഡ് പറയുന്നത് പോലെയല്ലെന്നും സുപ്രീം കോടതി വിധി മറിച്ചാണെന്നുമാണു സർക്കാർ നിലപാട്. തെരുവുനായ്ക്കളുടെ ആക്രമണത്തിൽ മരിച്ച പുല്ലുവിള ചെമ്പകരാമൻതുറ സ്വദേശി ശിലുവമ്മയുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ അനുവദിച്ചു. ഇതോടെയാണ് പ്രശാന്ത് ഭൂഷൺ കാര്യങ്ങൾ വിശദീകരിച്ച് കത്ത് അയച്ചത്. തെരുവുനായ്ക്കളെ കൊന്നൊടുക്കുമെന്ന മന്ത്രിമാരായ കെ.ടി.ജലീലിന്റെയും കെ.രാജുവിന്റെയും പ്രസ്താവനകളുടെ പശ്ചാത്തലത്തിലാണു കത്ത്. നായ്ക്കളെ കൊന്നൊടുക്കുന്നത് മൃഗങ്ങളോടുള്ള ക്രൂരത തടയാനുള്ള നിയമത്തിന്റെയും (1960) ഇന്ത്യൻ ശിക്ഷാനിയമത്തിന്റെയും ലംഘനമാണെന്ന് പ്രശാന്ത് ഭൂഷൺ വിശദീകരിക്കുന്നു.
നായ്ക്കളെ കൊന്നൊടുക്കാൻ പാടില്ലെന്നു ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് കഴിഞ്ഞ വർഷം നവംബറിൽ വ്യക്തമാക്കിയതാണ്. മൃഗ ജനന നിയന്ത്രണ പദ്ധതി ഫലപ്രദമായി നടപ്പാക്കണമെന്നും നായ്ക്കളെ കൊന്നൊടുക്കുന്നതു പ്രശ്നപരിഹാരമല്ലെന്നും കോടതി കഴിഞ്ഞ മാർച്ചിൽ വ്യക്തമാക്കിയിരുന്നു. നായ്ക്കളെ കൊന്നൊടുക്കുന്നതു ഫലപ്രദമല്ലെന്നു ലോകാരോഗ്യ സംഘടനയുടെയും മറ്റും പഠനങ്ങൾ തെളിയിക്കുന്നുവെന്നും പ്രശാന്ത് ഭൂഷൺ ചൂണ്ടിക്കാട്ടി. കൊന്നൊടുക്കൽ കാലങ്ങളായി ഇന്ത്യയിൽ പ്രയോഗിക്കുന്നതാണ് . എന്നാൽ നായ്ക്കളുടെ സംഖ്യ കുറയ്ക്കാൻ അതിലൂടെ സാധിച്ചിട്ടില്ല. നായ്ക്കളെ കൊല്ലുന്നതുകൊണ്ടു മെച്ചമില്ലെന്നു ബോധ്യപ്പെട്ട ബോംബെ മുനിസിപ്പൽ കോർപറേഷൻ 1994ൽ വന്ധ്യംകരണ പരിപാടി തുടങ്ങി.
പ്രശ്നത്തിനു നാലു പരിഹാരങ്ങൾ സാധ്യമാണ്: അതിൽ പ്രധാനം വന്ധ്യംകരണമാണ്. നായ്ക്കളെ ഭാഗികമായി ദത്തെടുക്കലാണ് മറ്റൊന്ന്. നായ്ക്കൾക്കു ദിവസവും ഭക്ഷണം നൽകിയാൽ അവ മനുഷ്യരെ ഭീഷണിയായി കരുതില്ല, അലഞ്ഞുതിരിയില്ല, ഭക്ഷണത്തിനായി കടിപിടികൂടില്ല. ഇതിനൊപ്പം ഓമനമൃഗങ്ങളുടെ കച്ചവടം നിരോധിക്കണം. ഓമന മൃഗങ്ങളെ വിലയ്ക്കു വാങ്ങുന്ന രീതിക്കു പകരം ജനങ്ങൾ തെരുവു നായ്ക്കളെ ദത്തെടുത്താൽ അവ തെരുവിൽ അലയുന്ന സ്ഥിതിയുണ്ടാവില്ല. മാലിന്യ നിർമ്മാർജനവും പ്രധാനമാണ്. അറവുശാലകളിൽനിന്നും മറ്റുമുള്ള മാലിന്യങ്ങൾ ശരിയായ രീതിയിൽ സംസ്കരിക്കാൻ സംവിധാനമുണ്ടാക്കണമെന്നും പ്രശാന്ത് ഭൂഷൺ പറയുന്നു.
തിരുവനന്തപുരം പുല്ലുവിളയിൽ സ്ത്രീയെ തെരുവുനായ്ക്കൾ കടിച്ചുകൊന്നുവെന്ന വാർത്ത നൽകിയ ഏജൻസിയുടെ റിപ്പോർട്ടറോടു താൻ അന്വേഷിച്ചപ്പോൾ മരുമകൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മാത്രമാണു റിപ്പോർട്ടെന്നു വ്യക്തമായി. കൊല്ലപ്പെട്ടയാളുടെ മകനാണു സാക്ഷി. എന്നാൽ, അദ്ദേഹത്തോടു മാദ്ധ്യമപ്രതിനിധികൾ സംസാരിക്കുകയോ മെഡിക്കൽ റിപ്പോർട്ടുകളോ പോസ്റ്റ്മോർട്ടം റിപ്പോർട്ടോ പരിശോധിക്കുകയോ ഉണ്ടായിട്ടില്ല. കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലുള്ള റിപ്പോർട്ട് തരംതാണ മാദ്ധ്യമപ്രവർത്തനമാണ്. ദിവസവും കേരളത്തിൽനിന്നു തെരുവുനായ ആക്രമണം സംബന്ധിച്ചു വാർത്തകൾ വരുന്നു. കേരളത്തിലെ ടൂറിസം സീസണിൽ ചില തൽപരകക്ഷികൾ തെരുവുനായ്ക്കൾക്കെതിരെ വിഭ്രാന്തി സൃഷ്ടിക്കാൻ പണം നൽകി വാർത്തയുണ്ടാക്കുന്നുവെന്നു വ്യക്തമാണെന്നും പ്രശാന്ത് ഭൂഷൺ ആരോപിക്കുന്നു.
വനം, കായൽ, നദി, വന്യജീവി തുടങ്ങിയവയുൾപ്പെടുന്ന പ്രകൃതിയെ മെച്ചപ്പെടുത്തുക, ജീവികളോട് അനുകമ്പയുണ്ടായിരിക്കുക - ഇതു ഭരണഘടയനയുടെ 51എ(ജി) വകുപ്പ് വ്യക്തമാക്കുന്ന മൗലികമായ ഉത്തരവാദിത്തമാണ്. അതാണു നടപ്പാക്കേണ്ടതെന്നും പ്രശാന്ത് ഭൂഷൺ അഭിപ്രായപ്പെട്ടു. കോടതി ഉത്തരവുകളുടെ പകർപ്പുസഹിതമുള്ള കത്ത് ഗവർണർ, ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ, ഹൈക്കോടതി ചീഫ് ജസ്റ്റിസ്, മന്ത്രിമാരായ കെ.ടി.ജലീൽ, കെ.രാജു എന്നിവർക്കും സംസ്ഥാനത്തെ ആറു കോർപറേഷനുകൾ, ഇന്ത്യൻ മൃഗക്ഷേമ ബോർഡ് എന്നിവയ്ക്കും ലഭ്യമാക്കിയിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍