Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബിയർ പാർലറിലെത്തിയ വിജിലൻസ് എസ്‌ഐയും കൂട്ടുകാരും മദ്യപിക്കാൻ മുറി ആവശ്യപ്പെട്ടു; മുറിയിൽ മൂന്ന് പേരിൽ കൂടുതൽ പറ്റില്ലെന്ന് പറഞ്ഞപ്പോൾ പറഞ്ഞപ്പോൾ വെല്ലുവിളി, പിന്നാലെ സംഘട്ടനവും: നടുറോഡിലെ കയ്യാങ്കളിയിൽ എസ്‌ഐക്കും ബാറുടമയ്ക്കും പരിക്ക്

ബിയർ പാർലറിലെത്തിയ വിജിലൻസ് എസ്‌ഐയും കൂട്ടുകാരും മദ്യപിക്കാൻ മുറി ആവശ്യപ്പെട്ടു; മുറിയിൽ മൂന്ന് പേരിൽ കൂടുതൽ പറ്റില്ലെന്ന് പറഞ്ഞപ്പോൾ പറഞ്ഞപ്പോൾ വെല്ലുവിളി, പിന്നാലെ സംഘട്ടനവും: നടുറോഡിലെ കയ്യാങ്കളിയിൽ എസ്‌ഐക്കും ബാറുടമയ്ക്കും പരിക്ക്

കൊല്ലം: നടുറോഡിൽ വിജിലൻസ് എസ്‌ഐയും ബിയർ പാർലർ ഉടമയും തമ്മിൽ കയ്യാങ്കളി. കൊല്ലം അഞ്ചാലുംമൂട്ടിലാണ് സംഭവം. രാത്രിയിൽ നടുറോഡിൽ നടന്ന ഏറ്റുമുട്ടലിൽ ബിയർ പാർലർ ഉടമയ്ക്കും വിജിലൻസ് എസ്.ഐയ്ക്കും പരിക്കേറ്റു. ശനിയാഴ്ച രാത്രി പതിനൊന്നരയോടെ അഞ്ചാലുംമൂട്ടിൽ ദേവകി ഓഡിറ്റോറിയത്തിന് സമീപത്തെ ബിയർ പാർലറിനു മുന്നിലായിരുന്നു സംഭവം. മദ്യപിക്കാൻ മുറി ആവശ്യപ്പെട്ടതോടെയാണ് പ്രശ്‌നം തുടങ്ങിയത്.

ബിയർ പാർലറിലെത്തിയ വിജിലൻസ് എസ്.ഐ മോഹൻലാലും ഒപ്പമുണ്ടായിരുന്ന നാല് പേരും മദ്യപിക്കാൻ മുറി ആവശ്യപ്പെട്ടു. മുറിയിൽ മൂന്ന് പേരിൽ കൂടുതൽ അനുവദിക്കാനാവില്ലെന്ന് ജീവനക്കാരും പാർലർ ഉടമയും അറിയിച്ചു. തുടർന്ന് വെല്ലുവിളിയുമായി പുറത്തു പോയ സംഘം ബിയർ പാർലർ അടച്ച് ഉടമ ഷിബു പുറത്തിറങ്ങിയപ്പോൾ കാത്തു നിന്ന് ആക്രമിക്കുകയായിരുന്നു.

സംഭവം കേസായി പൊലീസിന് മുന്നിൽ എത്തിയിട്ടുണ്ട്. അഞ്ചാലുംമൂട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കല്ലേറിൽ ചെവിക്ക് പരിക്കേറ്റ ഷിബുവിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിയർ പാർലറിലെ ജീവനക്കാർ ആക്രമിച്ചതായി എസ്.ഐ മോഹൻലാലും പരാതി നൽകിയിട്ടുണ്ട്. രണ്ട് പരാതിയിലും പൊലീസ് കേസെടുത്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP