92,000 രൂപ പോലും നികുതി അടക്കാതിരിക്കാൻ നഗരസഭയെ കൊണ്ട് ഇളവ് നൽകിച്ച് തോമസ് ചാണ്ടി; ചട്ടവിരുദ്ധമായി കെട്ടിടങ്ങൾ പണിത ശേഷം ഉന്നത സ്വാധീനത്താൽ ക്രമപ്പെടുത്തി പിവി അൻവർ; മുഖ്യമന്ത്രി ക്ലീൻ ചിറ്റ് നൽകിയ ഇടത് മന്ത്രിയും ഇടത് എംഎൽഎയും നിയമലംഘകരെന്ന് രേഖകൾ
തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയും എംഎൽഎ പിവി അൻവറും ക്ലീനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കി കഴിഞ്ഞു. ആശയ ദാരിദ്രമുള്ള പ്രതിപക്ഷത്തിന്റെ വ്യാജ ആരോപണമെന്നാണ് ഇഠതുപക്ഷം പറയുന്നത്. എന്നാൽ കാര്യങ്ങൾ അങ്ങനെ അല്ല. ശതകോടീശ്വരനായ തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങളിൽ കഴമ്പുണ്ടെന്നാണ് പുറത്തുവരുന്ന സൂചനകൾ. തോമസ് ചാണ്ടിയെ കണ്ണുമടച്ച് പിന്തുണച്ചതിൽ ഇടത് പ്രവർത്തകരും നിരാശരാണ്. മന്ത്രിയുടെ പാർട്ടിയായ എൻസിപി പോലും ചാണ്ടിയുടെ ഇടപാടുകളെ സംശയത്തോടെയാണ് കാണുന്നത്. അതുകൊണ്ട് തന്നെ ക്ലീൻ ചിറ്റ് നൽകൽ വേണ്ടിയില്ലായിരുന്നുവെന്നാണ് ഉയരുന്ന വാദം.
മാർത്താണ്ഡം കായലിൽ അനധികൃത നിലം നികത്തൽ നടന്നിട്ടില്ലെന്നു ജില്ലാ കലക്ടർ വീണ എൻ. മാധവൻ സർക്കാരിനു പ്രാഥമിക റിപ്പോർട്ട് നൽകിയത് തോമസ് ചാണ്ടിക്ക് ആശ്വാസമാണ്. എന്നാൽ മറ്റ് പല ആരോപണവും ശരിവയ്ക്കുന്ന റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. ഇതിനിടെയാണ് മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോർട്ടിന്റെ നികുതി മൂന്നിലൊന്നായി വെട്ടിക്കുറച്ചതായി ആലപ്പുഴ നഗരസഭ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. ആലപ്പുഴ നഗരസഭയും റവന്യു വകുപ്പും അടുത്ത ദിവസം വിശദമായ പരിശോധന നടത്തും.
മന്ത്രി തോമസ് ചാണ്ടി, എൻ.എക്സ്. മാത്യു, മാത്യു ജോസഫ്, വാട്ടർ വേൾഡ് കമ്പനി എന്നിവരുടെ സംയുക്ത ഉടമസ്ഥതയിലുള്ള ലേക്ക് പാലസിൽ 34 കെട്ടിടങ്ങളുണ്ട്. 260 ചതുരശ്ര അടി വിസ്തീർണമുള്ള പ്രധാന കെട്ടിടത്തിനു 2001 ൽ 92,000 രൂപ നികുതി നിശ്ചയിച്ചു. 2004 ൽ തദ്ദേശ ഭരണ വകുപ്പിന്റെ പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ നഗരസഭ കൗൺസിൽ ഇതു 32,700 രൂപയാക്കി കുറച്ചു. ഈ രീതിയിൽ മറ്റു കെട്ടിടങ്ങളുടെയും നികുതി കുറച്ചു നൽകി. അതിനിടെ നഗരസഭയിൽ നിന്നു നഷ്ടപ്പെട്ട ലേക്ക് പാലസ് നികുതി രേഖകൾ ഇന്നലെയും കണ്ടെത്താനായില്ല. ഇതെല്ലാം ഉന്നത സ്വാധീനത്തിന്റെ ഫലമാണെന്നാണ് വിലയിരുത്തൽ.
ഫയൽ കാണാതാകൽ വിവാദത്തെ തുടർന്നു ബന്ധപ്പെട്ട വിഭാഗത്തിലെ നാല് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. ഇന്നും അന്വേഷണം തുടരും. മാർത്താണ്ഡം കായലിൽ മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ കയ്യേറ്റമില്ലെന്നാണു കലക്ടറുടെ പ്രാഥമിക റിപ്പോർട്ട്. വില്ലേജിലെ അടിസ്ഥാന നികുതി രജിസ്റ്ററിൽ പുരയിടമാണു ഭൂമി. ഇവിടം മണ്ണിടുന്നതിൽ നിയമതടസ്സമില്ല. അതേ സമയം സർവേ സ്കെച്ച് ഉപയോഗിച്ച് അടുത്ത ദിവസം വിശദ പരിശോധന നടത്തുമെന്നു ജില്ലാ കലക്ടർ പറഞ്ഞു.
അതിനിടെയാണ് സർക്കാരിനെ വെട്ടിലാക്കാൻ പിവി അൻവർ എംഎൽഎയുടെ നിയമലംഘന വാർത്തയും വരുന്നത്. കൂടരഞ്ഞി പഞ്ചായത്തിലെ കക്കാടംപൊയിലിൽ പി.വി. അൻവർ എംഎൽഎയുടെ വാട്ടർ തീം പാർക്ക് നിർമ്മാണത്തിൽ നിയമലംഘനം നടന്നതായി വിവരാവകാശരേഖയും പുറത്തുവന്നു. മുൻ സർക്കാരിന്റെ കാലത്താണു പാർക്കിന് അനുമതി നൽകിയതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയും വാസ്തവവിരുദ്ധമാണ്. നിലമ്പൂരിൽ നിന്ന് ഇടതു സ്വതന്ത്രനായി ജയിച്ച ശേഷമാണ് അനുമതി വാങ്ങാതെ നടത്തിയ കെട്ടിട നിർമ്മാണം ക്രമവൽക്കരിക്കാൻ നടപടികൾ തുടങ്ങിയത്. സർക്കാർ അധികാരമേറ്റു രണ്ടു മാസം തികയും മുൻപാണു കെട്ടിടം 9,999 രൂപ പിഴയടച്ചു ക്രമവൽക്കരിച്ചത്. അനുമതി കിട്ടും മുൻപു കെട്ടിടം പണി ആരംഭിച്ചതിനാലാണു പിഴയടയ്ക്കേണ്ടി വന്നത്. കെട്ടിട നിർമ്മാണം നടക്കുമ്പോൾ തന്നെ 50 രൂപ ടിക്കറ്റിൽ സന്ദർശകരെ പ്രവേശിപ്പിച്ചു. വിനോദനികുതി നൽകാതെ പാർക്ക് നടത്തിയതു വിവാദമായതോടെ 2016 സെപ്റ്റംബർ 29നു ലൈസൻസിന് അപേക്ഷിച്ചു.
പിഴ ഈടാക്കാൻ കൂടരഞ്ഞി പഞ്ചായത്ത് ഒക്ടോബർ 24നു തീരുമാനമെടുത്തു. യന്ത്രങ്ങൾ പ്രവർത്തിപ്പിക്കരുതെന്ന നിബന്ധനയോടെ പാർക്കിൽ ആളുകളെ പ്രവേശിപ്പിക്കാൻ താൽക്കാലിക ലൈസൻസാണു പഞ്ചായത്ത് അനുവദിച്ചത്. 2016 നവംബർ ഒന്നു മുതൽ മൂന്നു മാസം കാലയളവും നൽകി. മലിനീകരണ നിയന്ത്രണ ബോർഡ്, ഫയർ എൻഒസി അടക്കമുള്ള മതിയായ രേഖകളൊന്നും ഇല്ലാതെയും കെട്ടിട നമ്പറോ സ്ഥലത്തിന്റെ അതിരോ വിസ്തീർണമോ കാണിക്കാതെയുമാണു പാർക്കിൽ ആളുകളെ പ്രവേശിപ്പിക്കാൻ മാത്രമായി താൽക്കാലിക ലൈസൻസ് അനുവദിച്ചത്. അതു പിന്നീടു പുതുക്കി നൽകി. അനുമതിയില്ലാതെ റസ്റ്ററന്റ് പ്രവർത്തിപ്പിച്ചതു പിഴ ഒടുക്കി 2017 ജൂൺ 16നു ക്രമവൽക്കരിച്ചു. നിയമം ലംഘിച്ചു പാർക്കിൽ യന്ത്രങ്ങൾ പ്രവർത്തിപ്പിച്ചതിന് 5,000 രൂപ വേറെയും പിഴയടച്ചു. അഞ്ചു ലക്ഷം രൂപ ഫീസീടാക്കി പഞ്ചായത്ത് ഭരണസമിതി പാർക്കിന് ഒരു വർഷത്തേക്കു ലൈസൻസ് അനുവദിച്ചതു 2017ജൂൺ 16ന്. ഇപ്പോൾ പഞ്ചായത്ത് അനുമതിയോടെയാണ് ഇവ രണ്ടും പ്രവർത്തിക്കുന്നതെന്നു പഞ്ചായത്ത ് സെക്രട്ടറി എൻ. രവീന്ദ്രൻ പറഞ്ഞു. ടൗൺ പ്ലാനിങ് ഓഫിസ് അധികൃതർ പരിശോധിച്ച ശേഷം കെട്ടിട ക്രമവൽക്കരണ ഫീസും ഈടാക്കിയിട്ടുണ്ട്. മൂന്നംഗ ഉപസമിതി പരിശോധിച്ചു നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു പിഴ ഈടാക്കിയത്.
അതിനിടെ പാർക്കിന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് നേരത്തെ നൽകിയ അനുമതിയും പിൻവലിച്ചു. അനുമതി നൽകുന്ന അവസരത്തിലും പാർക്ക് അധികൃതർ സമർപ്പിച്ച സത്യവാങ്മൂലത്തിലും ഉറപ്പു നൽകിയ വ്യവസ്ഥകൾ ലംഘിച്ചതിനാലാണു മലിനീകരണ നിയന്ത്രണ ബോർഡിന്റെ കോഴിക്കോട് ഓഫിസ് ജൂൺ നാലിനു നൽകിയ അനുമതി രണ്ടാഴ്ച മുൻപു റദ്ദാക്കിയത്. ഇതെല്ലാം മറച്ചുവച്ചാണ് മുഖ്യമന്ത്രി നിയമസഭയിൽ എംഎൽഎയെ പിന്തുണച്ചത്.
Stories you may Like
- പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞ് രാഷ്ട്രീയ അത്ഭുതം; ഉമ്മൻ ചാണ്ടി വിടവാങ്ങുമ്പോൾ
- നുണഫാക്ടറി വീണ്ടും പൊളിയുന്നു; ഇത് മറുനാടനെതിരായ സമാനതകളില്ലാത്ത ഗൂഢാലോചന
- പിണറായിസത്തിന്റെ അന്ത്യം കുറിച്ച് പുതുപ്പള്ളി
- ചരിത്രം കുറിച്ച വിലാപ യാത്ര; കേരളം ഉമ്മൻ ചാണ്ടിയോട് മാപ്പുപറയുമ്പോൾ!
- 37-ാം വയസ്സിൽ അച്ഛൻ ഒഴിച്ചിട്ട പുതുപ്പള്ളിയിലെ വിജയ നായകൻ
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍