അധികഭൂമിയെപ്പറ്റി വ്യക്തമായ കണക്കുണ്ടായിട്ടും ആരും ചെറുവിരൽ അനക്കിയില്ല; രാഷ്ട്രീയ തിരിച്ചടികൾ ഭയന്ന് സ്വത്തുക്കൾ ബിനാമി പേരിലേക്ക് മാറ്റിയത് 2009ലും: മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
മറുനാടൻ ഡെസ്ക്
പത്തനംതിട്ട: മന്ത്രി തോമസ് ചാണ്ടി ഭൂപരിഷ്കരണ നിയമം ലംഘിച്ച് 2009 വരെ അധിക ഭൂമി കൈവശം വച്ചതായും കൃഷിക്കായി മാറ്റി വച്ച മാർത്താണ്ഡം കായൽ ദുരുപയോഗം ചെയ്തതായും റവന്യൂ രേഖകൾ. 2009-ൽ ബന്ധുക്കളുടെയും സഹോദരന്റെയും പേരിലേക്കു ഭൂമിമാറ്റി. സർവ്വേ നമ്പറുകൾ സഹിതം മംഗളത്തിൽ സജിത് പരമേശ്വരനാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. റവന്യൂ അധികൃതരുടെ പക്കൽ അധികഭൂമിയെപ്പറ്റി വ്യക്തമായ കണക്കുണ്ടായിട്ടും തോമസ് ചാണ്ടിക്കെതിരേ ചെറുവിരൽ അനക്കിയില്ലെന്നും റിപ്പോർട്ട് പറയുന്നു. ഭൂമി വിഷയം രാഷ്ട്രീയഭാവിയെ പ്രതികൂലമായി ബാധിക്കുമെന്നു വ്യക്തമായതോടെയാണ് ഭൂമി മറ്റുള്ളവരുടെ പേരിലേക്ക് മാറ്റിയതെന്നും സജിത് പരമേശ്വരൻ റിപ്പോർട്ട് ചെയ്യുന്നു.
കൃഷി ആവശ്യത്തിനായി മുരിക്കൻ കായലിൽനിന്നും നികത്തിയെടുത്ത ഏഴരകായലിൽപ്പെട്ട മാർത്താണ്ഡം കായൽ കൃഷിഭൂമിയുടെ മുപ്പത് ഏക്കർ ഇപ്പോൾ തോമസ് ചാണ്ടിയുടെ പക്കലാണ്. ഒരേക്കർ വീതം കൃഷിക്കാർക്കു വീതിച്ചു നൽകിയ ഈ ഭൂമിയിൽ അഞ്ച് സെന്റ് ഭൂരഹിതരായ കർഷകന് വീടുവയ്ക്കാനായി വിട്ടുകൊടുക്കാനും അനുമതി ഉണ്ടായിരുന്നു. എന്നാൽ കർഷകരുടെ പക്കൽ നിന്നും തോമസ് ചാണ്ടി വിലയ്ക്കു വാങ്ങിയ ഈ ഭൂമി അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള വാട്ടർ വേൾഡ് ടൂറിസം പ്രൈവറ്റ് ലിമിറ്റഡിന്റെ പേരിലാണ് ഇപ്പോൾ. ഒരു തുണ്ടുഭൂമിയിൽ പോലും കൃഷിയിറക്കിയിട്ടില്ല. മുരിക്കന്റെ വിയർപ്പു വീണ മണ്ണ് ഇന്ന് തരിശായി കിടക്കുന്നു.
കോടികൾ കൊയ്യാൻ ലക്ഷ്യമിട്ട് വിനോദസഞ്ചാര പദ്ധതിക്കായി ഈ മണ്ണ് ഉപയോഗിക്കാനാണു തോമസ് ചാണ്ടിയുടെ ലക്ഷ്യം. ഇതിനെതിരെ കൃഷി- റവന്യൂ വകുപ്പുകൾ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. കുട്ടനാട് താലൂക്കിൽ കൈനകരി തെക്ക് വില്ലേജിൽ ചേന്നങ്കരിയിൽ ബ്ലോക്ക് നമ്പർ ഒമ്പതിൽ അഞ്ച് തണ്ടപ്പേരുകളിലായി ആറ് ഹെക്ടർ സ്ഥലം 2009 വരെയുള്ള കാലഘട്ടത്തിൽ തോമസ് ചാണ്ടി കൈവശംവച്ചതായാണ് റവന്യൂ റെക്കോഡുകളിൽ വ്യക്തമാകുന്നത്.
1073 നമ്പർ തണ്ടപ്പേരിൽ സർവേ നമ്പർ 49/17ൽ 22.65 ആർ സ്ഥലവും 2898 തണ്ടപ്പേരിൽ സർവേ നമ്പർ 49/11ൽ 2.20 ആർ സ്ഥലവും കൂടാതെ ഇതേ തണ്ടപ്പേരിൽ സർവേ നമ്പർ 59/29/5 -ൽ ഒരു ഹെക്ടർ 91 ആർ 45 ചതുരശ്രമീറ്റർ സ്ഥലവും കൈവശം വച്ചതായി രേഖകളിൽ പറയുന്നു. തണ്ടപ്പേർ നമ്പർ 514-ൽ സർവേ നമ്പർ 57/1ൽ 12 ആർ 70 ചതുരശ്ര മീറ്റർ സ്ഥലവും ഇതേ തണ്ടപ്പേരിൽ 49/18ൽ 66.54 ആർ സ്ഥലവും സർവേ നമ്പർ 56/3ൽ 36.4 ആർ സ്ഥലവും ഒരേ കാലഘട്ടത്തിൽ കൈവശം വച്ചു. കൂടാതെ തണ്ടപ്പേർ നമ്പർ 769-ൽ സർവേനമ്പർ 53/2/2ൽ 40.77 ആർ സ്ഥലവും തോമസ് ചാണ്ടിയുടെ പേരിൽ ഉണ്ടായിരുന്നു.
എന്നാൽ ഭൂപരിഷ്ക്കരണ നിയമപ്രകാരം ഇത്രയേറെ ഭൂമി കൈവശം വയ്ക്കുന്നത് നടപടിക്ക് വഴിയൊരുക്കുമെന്ന റവന്യൂ അധികൃതരുടെ തന്നെ മുന്നറിയിപ്പിനെ തുടർന്നാണ് 2001-ൽ ഇതിൽ നല്ലൊരു ശതമാനം ഭൂമിയും തോമസ് കെ. തോമസിന്റെ പേരിലേക്ക് 2001-ൽ മാറ്റുകയായിരുന്നുവെന്നാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്. തോമസ് ചാണ്ടി പിന്നീട് സർവേ നമ്പർ 53/2 ഉൾപ്പെട്ട 136.41 ആർ സ്ഥലം 2012-ൽ ലെനി മാത്യുവിന്റെ പേരിലേക്ക് മാറ്റിയിട്ടുണ്ട്. കൂടാതെ മകൾ ബെറ്റി ചാണ്ടിയുടെ പേരിൽ 7.27 ഏക്കർ സ്ഥലം 2009ന് മുമ്പ് ഉണ്ടായിരുന്നു. ഭൂ പരിഷ്ക്കരണ നിയമപ്രകാരം ഒരു വ്യക്തിക്കൊ കുടുംബത്തിനൊ 15 ഏക്കറിൽ അധികം സ്ഥലം കൈവശം വയ്ക്കാൻ പാടില്ലെന്നാണ് നിബന്ധന.
തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ.തോമസിന്റെ പേരിലും നിയമം മറികടന്ന് കണക്കിൽ കവിഞ്ഞ സ്വത്തുണ്ടായിരുന്നുവെന്നാണ് റവന്യൂ രേഖകളിൽ പറയുന്നത്. തണ്ടപ്പേർ നമ്പർ 2662-ലും 2577-ലും ഉദ്ദേശം 7.79 ഹെക്ടർ ഭൂമിയാണ് ഇദ്ദേഹത്തിന്റെ പേരിൽ ഉണ്ടായിരുന്നത്.
മുല്ലയ്ക്കൽ വില്ലേജിലുള്ള ലേക്ക് റിസോർട്ട് 40 ഏക്കർ വരുമെന്നാണ് അറിയുന്നത്. എന്നാൽ വ്യവസായത്തിന്റെ പേരിലാണോ ഇതെന്ന കാര്യം വ്യക്തമല്ല. കാരണം കാണിച്ചാണ് ഈ ഭൂമി കൈവശം വച്ചിട്ടുള്ളതെങ്കിൽ ഭൂപരിഷ്ക്കരണ നിയമം അനുസരിച്ച് ഇതിന് സാധുതയുണ്ട്. റിസോർട്ടിന്റെ ഭാഗമായി തോമസ് ചാണ്ടിയുടെ പേരിലുള്ള 13 കെട്ടിടങ്ങൾക്ക് നമ്പരിട്ട് കൊടുത്തിട്ടില്ല. ബാക്കി കെട്ടിടങ്ങൾക്ക് മാത്രമാണ് അംഗീകാരമുള്ളത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന തൃശൂരും തിരുവനന്തപുരവും എങ്ങോട്ട് ചായും? കേരളത്തിലെ 20 മണ്ഡലങ്ങളിൽ അടക്കം രാജ്യത്തെ 88 സീറ്റിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പിൽ ജനം വെള്ളിയാഴ്ച വിധിയെഴുതും; ആദ്യഘട്ട പോളിങ്ങിന്റെ തണുപ്പ് മാറ്റാൻ പ്രയോഗിച്ച പ്രചാരണായുധങ്ങൾ ഫലം കാണുമോയെന്ന ആകാംക്ഷയിൽ രാഷ്ട്രീയ കക്ഷികൾ; സംസ്ഥാനത്ത് ഇക്കുറി പോളിങ് 80 ശതമാനത്തിൽ എത്തുമോ?
- 'ശോഭാ സുരേന്ദ്രൻ പറയുന്നത് കള്ളം; ശോഭയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല; മകൻ ഫോണിൽ സംസാരിച്ചിട്ടില്ല; മകന്റെ ഫോണിലേക്ക് മോദിയുടെ ചിത്രങ്ങൾ വാട്സ് ആപ്പിൽ അയക്കുമായിരുന്നു'; ബിജെപിയിലേക്ക് ചേരാനുള്ള ചർച്ചകൾ നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇ പി ജയരാജൻ
- ഒമാനിലെ നിസ്വയിൽ വാഹനാപകടം; രണ്ടുമലയാളികൾ അടക്കം മൂന്നു നഴ്സുമാർ മരിച്ചു; മരണമടഞ്ഞത് തൃശൂർ സ്വദേശിനി മാജിദയും കൊല്ലം സ്വദേശിനി ഷർജയും; പരിക്കേറ്റ രണ്ടുമലയാളി നഴ്സുമാരിൽ ഒരാളുടെ നില ഗുരുതരം; അപകടം റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ട വാഹനമിടിച്ചതോടെ
- ഒന്നും പേടിക്കേണ്ട എല്ലാം ഇപ്പം ശരിയാക്കാമെന്ന് പറഞ്ഞ് സ്ഥലം വിറ്റു; ഭൂമി രജിസ്ട്രേഷൻ കഴിഞ്ഞിട്ടും കട ഒഴിയാതെ പ്രവാസിയെ വെട്ടിലാക്കി കരുനാഗപ്പള്ളി സ്വദേശി; ഹൈക്കോടതി കട ഒഴിപ്പിക്കാൻ ഉത്തരവിട്ടിട്ടും പുല്ലുവില കൽപിച്ച് മുനിസിപ്പാലിറ്റി; വീണ്ടും നിയമപോരാട്ടത്തിന് സതീഷ് കുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ആരോഗ്യ പ്രശ്നങ്ങളോട് മല്ലിടുന്നു; കരിയറിന്റെ ഭാഗമെന്ന് വിശ്വസിക്കുന്നതായി എച്ച്.എസ് പ്രണോയ്
- തൃശൂർ പൂരത്തിനിടെ ഒരാൾ കടന്നു പിടിച്ചു; മോശം അനുഭവം വീഡിയോ സഹിതം പങ്കുവെച്ച് വിദേശ വനിത: വെളിപ്പെടുത്തൽ ഇൻസ്റ്റാ വീഡിയോയിലൂടെ
- സുരേഷ് ഗോപിക്കും വി എസ് സുനിൽ കുമാറിനും വോട്ട് തൃശൂരിൽ; കെ മുരളീധരൻ വട്ടിയൂർക്കാവിൽ വോട്ടുചെയ്യും; പത്മജയുടെ വോട്ടും തൃശൂരിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍