ടൈറ്റാനിയം അഴിമതി കേസിൽ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ല; ഏത് അന്വേഷണത്തെയും നേരിടാൻ തയ്യാറെന്ന് ഉമ്മൻ ചാണ്ടി; സ്വയം പ്രതിരോധം തീർത്ത് മുഖ്യമന്ത്രി രംഗത്തെത്തിയപ്പോൾ ഞഞ്ഞാ.. പിഞ്ഞാ പറഞ്ഞ് പ്രതിപക്ഷം
കൊച്ചി: ടൈറ്റാനിയം അഴിമതി കേസിൽ മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും പ്രതിയാക്കണമെന്ന വിജിലൻസ് കോടതിയുടെ ഉത്തരവിന്റെ പശ്ചാത്തതത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സ്വയം പ്രതിരോധം തീർത്ത് രംഗത്തെത്തി. വിഷയത്തിൽ കെപിസിസിയും നേതാക്കളും രമേശ് ചെന്നിത്തലയ്ക്ക് വേണ്ടി രംഗത്തിറങ്ങുകയും മുഖ്യമന്ത്രിയുടെ കാര്യത്തെ കുറിച്ച് പരാമർശിക്കാതിരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് 300 കോടിയുടെ അഴിമതി ആരോപണത്തെ പ്രതിരോധിക്കാൻ മുഖ്യമന്ത്രി നേരിട്ട് രംഗത്തെത്തിയത്.
കേസിൽ അഞ്ചാം പ്രതിയാക്കണമെന്ന് കോടതി നിർദേശിച്ച് രമേശ് ചെന്നിത്തലയ്ക്ക് വേണ്ടിയും ഉമ്മൻ ചാണ്ടി വാദിച്ചു. അതേസമയം മുഖ്യമന്ത്രിക്കെതിരെ പ്രയോഗിക്കാൻ കോടതി നൽകിയ വടി പ്രയോഗിക്കാൻ കഴിയാത്ത അവസ്ഥയിലാണ് പ്രതിപക്ഷം. ലാവലിൻ കേസിൽ പിണറായി വിജയൻ പ്രതിയായിരുന്ന കാര്യവും ഐക്യമില്ലായ്മയുമാണ് ഒരുമിച്ച് ഉമ്മൻ ചാണ്ടിക്കെതിരായ പ്രക്ഷോഭം നടത്തുന്നതിൽ നിന്നും പ്രതിപക്ഷത്തെ പിന്തിരിപ്പിക്കുന്നത്. കൂടാതെ മാലിന്യപ്ലാന്റ് ഉദ്ഘാടനം ചെയ്തത് ഇടതു സർക്കാരിന്റെ കാലത്താണെന്നതും ഇടതു മുന്നണിയുടെ പിന്നോക്കം പോക്കിന് കാരണമായി.
ടൈറ്റാനിയം അഴിമതി കേസിൽ ഏത് തരത്തിലുമുള്ള അന്വേഷണവും നേരിടാൻ തയാറാണെന്ന് മുഖ്യമന്ത്രി കൊച്ചിയിൽ വാർത്താസമ്മേളനം വിളിച്ച് വ്യക്തമാക്കി. ടൈറ്റാനിയം മാലിന്യ പ്ളാന്റ് നവീകരിച്ചത് സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ നിർദേശ പ്രകാരമാണ്. തൊഴിലാളി സംഘടനാ നേതാക്കൾ അടച്ചുപൂട്ടൽ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി പറഞ്ഞു. ഇതിന്റെ പേരിൽ താൻ രാജിവെക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി അടിവരയിട്ടുകൊണ്ട് പറഞ്ഞു.
ഫാക്ടറി അടച്ചുപൂട്ടാതിരിക്കാനാണ് പ്രശ്നത്തിൽ താൻ ഇടപെട്ടത്. നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയത് ഇടത് സർക്കാരിന്റെ കാലത്താണ്. നിർമ്മാണോദ്ഘാടനം വലിയ രീതിയിലാണ് നടത്തിയത്. യു.ഡി.എഫ് സർക്കാരിന്റെ എല്ലാ തീരുമാനങ്ങളും എല്ലാവർക്കും പരിശോധിക്കാമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ലഭിക്കുന്ന നിവേദനങ്ങൾ വലിച്ചെറിയുന്ന രീതിയല്ല തൻേറത്. ജനങ്ങൾക്ക് പരമാവധി കാര്യങ്ങൾ ചെയ്ത് കൊടുക്കുന്നതാണ് തന്റെ ശൈലി. അഴിമതിയുണ്ടെങ്കിൽ ഇടത് സർക്കാർ എന്തുകൊണ്ട് അക്കാര്യം അന്വേഷിച്ചില്ളെന്നും മുഖ്യമന്ത്രി ചോദിച്ചു.
പത്തു കൊല്ലം മുമ്പുള്ള മാദ്ധ്യമ പ്രവർത്തകർക്കറിയാം, അന്നു മലിനീകരണം ഉണ്ടാക്കുന്ന ഫാക്ടറികൾ പൂട്ടണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി പ്രവർത്തകർ നൽകിയ പരാതിയെ തുടർന്ന് സുപ്രീംകോടതി ഒരു കമ്മിറ്റിയെ നിയോഗിച്ചു. ത്യാഗരാജന്റെ നേതൃത്ത്വത്തിലുള്ള കമ്മിറ്റി 198 ഫാകടറികൾ അടച്ചു പൂട്ടാൻ ഉത്തരവിട്ടു. ഇതേ തുടർന്ന് അടച്ചു പൂട്ടൽ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ടൈറ്റാനിയം കമ്പനിയിലെ എല്ലാ തൊഴിലാളി യൂണിയനുകളും തന്നെ വന്നു കണ്ടു നിവേദനം നൽകി. തുടർന്ന് ത്യാഗരാജനെ താൻ ടെലിഫോണിൽ വിളിച്ചു. കേരളത്തിൽ വലിയ പ്രത്യാഘാതമുണ്ടാക്കുന്ന തീരുമാനമാണിതെന്ന് അദ്ദേഹത്തോട് വ്യക്തമാക്കി.
ഈ അഭ്യർത്ഥന പ്രകാരം എറണാകുളത്തെ ഫാക്ടറികളിലെ മാലിന്യ സംസ്കരണത്തിന് പൊതുസംവിധാനവും ടൈറ്റാനിയത്തിലേക്ക് പ്രത്യേക സംവിധാനവും ഒരുക്കാൻ തീരുമാനമായി. ഇതേ തുടർന്ന് അടച്ചുപൂട്ടൽ നോട്ടീസ് പിൻവലിച്ചു. സർക്കാർ മുൻകൈയെടുത്ത് മാലിന്യ സംസ്കരണത്തിന് കേരള എൻവിയോൺമെന്റൽ ഇൻഫ്രാസ്ട്രക്ചർ എന്ന കമ്പനിയുണ്ടാക്കി. 2007ൽ അതിന്റെ പണി തുടങ്ങി.
സർക്കാർ മുൻകൈയെടുത്ത് നടപ്പാക്കിയ ആ പ്രൊജക്ട് ക്യാബിനറ്റിൽ വന്നു. മന്ത്രിസഭ അംഗീകാരം നൽകി. എന്നാൽ സർക്കാർ മാറി പുതിയ ഭരണം വന്നു. പിന്നീട് മാലിന്യ നിർമ്മാർജന പ്ളാന്റിന്റെ നിർമ്മാണം നടത്തിയത് ഇടതുപക്ഷ സർക്കാറാണ്. ഇടതുപക്ഷം വലിയ ആഘോഷമായാണ് ഉദ്ഘാടനചടങ്ങ് നടത്തിയത്. പിന്നീട് പണി മുന്നോട്ട് പോയില്ല. 2007ലാണ് ചെന്നിത്തലയുടെയും ഇബ്രാഹിംകുഞ്ഞിന്റെയും പേര് കേസിലേക്ക് വരുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
രമേശ് ചെന്നിത്തലയെ പ്രതി ചേർക്കാൻ കോടതി ആവശ്യപ്പെട്ടതിൽ അത്ഭുതം തോന്നുന്നതായും മുഖ്യമന്ത്രി പറഞ്ഞു. രമേശ് ചെന്നിത്തലക്കെതിരെ പരാതി ഉന്നയിച്ചത് കെ കെ രാമചന്ദ്രൻ മാസ്റ്ററുടെ പ്രതികാരമാണ്. എന്നാൽ കോടതിയെ വിമർശിക്കാൻ താൻ തയ്യാറല്ല. പ്രതിപക്ഷം പല തവണയായി തന്റെ രാജി ആവശ്യപ്പെടുന്നുണ്ട്. പാമോലിൻ കേസിന്റെ പേരിൽ പോലും രാജിവച്ചിട്ടില്ല. അന്ന് രാജിവച്ചിരുന്നെങ്കിൽ താൻ മണ്ടനായേനേ. ആ കേസിൽ തന്നെ കോടതി കുറ്റവിമുക്തനാക്കുകയാണ് ഉണ്ടായത്. അതുകൊണ്ട് ടൈറ്റാനിയം കേസിന്റെ പേരിലും രാജിവെക്കില്ലെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.
അതേസമയം ഇടതു സർക്കാറിന്റെ കാലത്ത് ക്രമക്കേട് നടത്തിയതു കൊണ്ടാണ് വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് മുൻ വ്യവസായ മന്ത്രി എളമരം കരീം പറഞ്ഞു. ടൈറ്റാനിയം അഴിമതി കേസിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ കേസെടുക്കുന്നതിന് പ്രോസിക്യൂഷന്രെ അനുമതി വേണ്ടെന്ന് വിജിലൻസ് കോടതി വ്യക്തമാക്കിയിരുന്നു. പരാതി നൽകുന്ന സമയത്ത് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നില്ലെന്നും അതിനാൽത്തന്നെ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും മറ്റ് പ്രതികൾക്കും നിയമപരിരക്ഷ കിട്ടില്ലെന്നുമാണ് കോടതി പറഞ്ഞത്.
കേസിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രാജിവെക്കണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും ഉപനേതാവ് കോടിയേരി ബാലകൃഷ്ണനും ആവശ്യപ്പെട്ടെങ്കിലും പിണറായി വിജയന്റെ ഭാഗത്തു നിന്നും തണുത്ത പ്രതികരണമാണ് ഉണ്ടായത്. വിജിലൻസ് കോടതിയുടെ ഉത്തരവിനെ മേൽകോടിതിയിൽ ചോദ്യം ചെയ്താൽ നിലനിൽക്കില്ലെന്ന ഉപദേശമാണ് യുഡിഎഫ് നേതാക്കൾക്ക് ലഭിച്ചിട്ടുള്ളത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍