സൂരജിനെ സസ്പെന്റ് ചെയ്തു; അറസ്റ്റ് ചെയ്യാൻ അനുമതി തേടി വിജിലൻസ്; മാന്യന്മാരായി നടക്കുന്ന പ്രമുഖരുടെ പേരു പുറത്ത് വിടുമെന്ന ഭീഷണിയുമായി സൂരജ്; ബ്ലാക്ക്മെയിൽ രാഷ്ട്രീയം ഐഎഎസുകാരും ഏറ്റെടുക്കുമ്പോൾ
കൊച്ചി: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ. സൂരജിനെ സർവ്വീസിൽ നിന്ന് സസ്പെന്റ് ചെയ്തു. വിജിലൻസിന്റെ ശുപാർശ അംഗീകരിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നൽകിയ ഫയലിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ഒപ്പിട്ടു. ഇതോടെ ഏത് സമയം വേണമെങ്കിലും സൂരജിനെ വിജിലൻസ് അറസ്റ്റ് ചെയ്യാനും സാധ്യത തെളിഞ്ഞു.
അതിനിടെ തനിക്കെതിരായ നടപടിയെ നിയമപരമായി നേരിടുമെന്ന് സുരജ് വ്യക്തമാക്കി. രണ്ട് ദിവസത്തിനുള്ളിൽ കൂടുതൽ വെളിപ്പെടുത്തൽ നടത്തുമെന്നും പൊതുമരാമത്ത് വകുപ്പ് മുൻ സെക്രട്ടറിയായ സൂരജ് പറഞ്ഞു. തനിക്ക് ഒന്നും പേടിക്കാനില്ലെന്നും തന്നെ മാത്രം കുറ്റക്കാരനാക്കാൻ ശ്രമിച്ചാൽ പ്രഹര ശേഷിയുള്ള തെളിവകുൾ പുറത്ത് വിടുമെന്നും അനധികൃത സ്വത്ത് സമ്പാദനക്കേസിൽ സസ്പെന്റ് ചെയ്ത ടി. ഒ സൂരജും പ്രതികരിച്ചു. നിരപരാധിത്വം തെളിയിക്കൻ വേണ്ട എല്ലാം തന്റെ പക്കലുണ്ട്. എന്നാൽ സസ്പെന്റ് ചെയ്യാനുള്ള സർക്കാർ തീരുമാനത്തിൽ ഇപ്പോൾ അഭിപ്രായം പറയുന്നില്ലെന്നും സൂരജ് വ്യക്തമാക്കി. തന്നെ ക്രൂശിക്കാൻ ശ്രമിച്ചാൽ അവർക്ക് തിരിച്ചടി നൽകുമെന്ന ഭീഷണിയാണ് സൂരജ് പങ്കുവയ്ക്കുന്നത്.
മുപ്പത്തിയഞ്ച് കൊല്ലം സംസ്ഥാന സർക്കാരിന്റെ ഭാഗമായിരുന്നു താൻ. വിവധയിടങ്ങളിൽ ജോലി ചെയ്തു. പലരേയും കണ്ടിട്ടുണ്ട്. ഇവരിൽ മാന്യന്മാരായി നടക്കുന്നവർക്കെതിരെ തെളിവുകൾ കൈവശമുണ്ട്. ആരോപണവിധേയനായതിനാൽ ഇപ്പോൾ കൂടുതലൊന്നും പ്രതികരിക്കുന്നില്ല. പറഞ്ഞാൽ കുറ്റാരോപിതനായതിനാൽ പ്രഹര ശേഷി കുറയും. തന്നെ മാത്രം തെറ്റുകാരനായി ചിത്രീകരിക്കാൻ ശ്രമിച്ചാൽ പ്രഹര ശേഷിയുള്ളപ്പോൾ തെളിവുകൾ പുറത്തുവിടും. പലരും എങ്ങനെയാണ് ഇവിടെ വരെ എത്തിയെന്ന് തനിക്ക് അറിയാമെന്നും സൂരജ് പറഞ്ഞു. തനിക്കും കുടുംബമുണ്ട്. ഇതൊന്നും കണക്കിലെടുക്കാതെയുള്ള മാദ്ധ്യമ വിചാരണയാണ് തനിക്കെതിരെ രണ്ട് ദിവസമായി നടന്നത്. ഞാൻ മാത്രം കുറ്റക്കാരനാണെന്നും ബാക്കിയെല്ലാവരും നല്ലവരാണെന്ന അഭിപ്രായം ഉയർന്ന് വരുമ്പോൾ ചിലപ്പോൾ പ്രതികരിക്കേണ്ടി വരുമെന്നാണ് സൂരജിന്റെ പ്രതികരണം.
കേസിനെ നിയമപരമായി നേരിടും. വിജിലൻസ് ഇന്നലെ മൊഴിയെടുക്കുകയാണ് ചെയ്തത്. മൊഴി നൽകാനായി കുടുംബാംഗങ്ങളും ഹാജരാകുമെന്നും സൂരജ് പറഞ്ഞു. തനിക്ക് ഒന്നിനെ കുറിച്ചും ആശങ്കയില്ല. ധൈര്യം കൂടുകയും ചെയ്തു. ആത്മവിശ്വാസവുമുണ്ട്. ഇതിനപ്പുറം ഒന്നും വരാനില്ല. നിരപരാധിത്വം കോടതിയിൽ ബോധ്യപ്പെടുത്തും. എന്നെ ആശ്രയിച്ചി നിൽക്കുന്ന ഒരുപാട് പേരുണ്ട്. അവരുടെ വിഷമം മാത്രമാണ് തന്നെ ചിന്തിപ്പിക്കുന്നത്. അല്ലാതെ ഒന്നും അലട്ടുന്നില്ലെന്നും വ്യക്തമാക്കി. പൊതുസമൂഹത്തിലെ പ്രവർത്തനങ്ങൾ തുടരും. സർവ്വീസിൽ നിന്ന് പുറത്താക്കിയെന്ന് വച്ച് അത്തരം ഇടപെടലുകൾ വേണ്ടെന്ന് വയ്ക്കില്ലെന്നും സൂരജ് പറഞ്ഞു.
ഇന്നലെയാണ് സൂരജിനെ സസ്പെന്റ് ചെയ്യാനുള്ള ശുപാർശ ആഭ്യന്തര മന്ത്രിക്ക് വിജിലൻസ് നൽകിയത്. ചീഫ് സെക്രട്ടറി വഴിയാണ് നൽകിയത്. പ്രത്യേക ദൂതൻ വഴി കൊച്ചിയിലെത്തിച്ച ഫയലിൽ ആഭ്യന്തരമന്ത്രി ഇന്നലെ രാത്രി തന്നെ ഒപ്പിട്ട് മുഖ്യമന്ത്രിക്ക് കൈമാറി. ഫയലിൽ മുഖ്യമന്ത്രിയും ഒപ്പിട്ടതോടെ സൂരജിന്റെ സസ്പെൻഷൻ നിലവിൽ വന്നു. കഴിഞ്ഞ ദിവസം 9 മണിക്കൂറോളം സൂരജിനെ വിജിലൻസ് സംഘം ചോദ്യം ചെയ്തിരുന്നു.സൂരജിന്റെ ഓഫീസിലും വീടുകളിലും കഴിഞ്ഞ ദിവസം വിജിലൻസ് റെയ്ഡ് നടത്തിയിരുന്നു. ഇതിൽ നിന്ന് കണ്ടെത്തിയ വസ്തുതകളാണ് ചോദ്യം ചെയ്യലിന് ആധാരമായത്. എന്നാൽ കൃത്യമായ മറുപടി ഒന്നും ലഭിച്ചിട്ടില്ല. തെളിവ് നശിപ്പിക്കാൻ സൂരജ് ശ്രമിക്കുമെന്ന വിലയിരുത്തലും ഉണ്ട്. ഈ സാഹചര്യത്തിലാണ് സൂരജിനെ അറസ്റ്റ് ചെയ്യണമെന്ന വിലയിരുത്തലിൽ വിജിലൻസ് എത്തുന്നത്. മുഖ്യമന്ത്രിയുടേയും ആഭ്യന്തരമന്ത്രിയുടേയും അനുമതിയോടെ മാത്രമേ അറസ്റ്റ് ചെയ്യൂ എന്നാണ് സൂചന.
അഴിമതിയിൽ പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസിനും വകുപ്പിലെ ചില ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്നാണ് വിലയിരുത്തൽ. ഇവരിലേക്കും അന്വേഷണം നീളും. റെയ്ഡിന് ശേഷം ബാങ്ക് ലോക്കറിൽ നിന്ന് സൂരജ് മാറ്റിയ രേഖകളെ കുറിച്ചും സംശയമുണ്ട്. എന്നാൽ സഹോദരിയുടെ മകളുടെ വിവാഹാവശ്യത്തിനുള്ള സാധനങ്ങളാണ് ലോക്കറിൽ ഉണ്ടായിരുന്നതെന്നും അതാണ് മാറ്റിയതെന്നുമാണ് സൂരജ് നൽകിയ മൊഴി. ഇത് വിജിലൻസ് പൂർണ്ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. തെളിവ് നശിപ്പിക്കലാണ് സൂരജ് നടത്തിയതെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് അറസ്റ്റ് എന്ന ആവശ്യം സജീവമാക്കുന്നത്.
തിരുവനന്തപുരത്തെയും എറണാകുളത്തെയും വീടുകളിലും സ്ഥാപനങ്ങളിലും വിജിലൻസ് പരിശോധന നടത്തിയതിന് തൊട്ടടുത്ത ദിവസമാണ് വൈറ്റിലയിലെ ഇന്ത്യൻ ബാങ്കിന്റെ ലോക്കർ തുറന്ന് സൂരജ് രേഖകൾ മാറ്റിയത്. സൂരജ് ബാങ്കിൽനിന്ന് മടങ്ങിയ ശേഷമാണ് വിജിലൻസ് ഇക്കാര്യമറിഞ്ഞത്. 19ന് പുലർച്ചെ റെയ്ഡ് തുടങ്ങിയപ്പോൾ മുതൽ സൂരജ് തിരുവനന്തപുരത്തെ വീട്ടിലുണ്ടായിരുന്നു. ഇവിടത്തെ പരിശോധന പൂർത്തിയാക്കി 20ന് പുലർച്ചെ വിജിലൻസ് സംഘം മടങ്ങിയതിന് പിന്നാലെ സൂരജ് കൊച്ചിയിലേക്ക് തിരിച്ചു. യാത്രാവേളയിലാണ് ബാങ്കിൽ കയറി സൂരജ് രേഖകൾ മാറ്റിയത്.
സാക്ഷികളെ സ്വാധിനീക്കാനും തെളിവുകൾ ഇല്ലാതാക്കാനും സൂരജ് ശ്രമിക്കുമെന്ന അതേ നിലപാട് ചൂണ്ടിക്കാട്ടിയാകും അറസ്റ്റ് ചെയ്യണമെന്ന ആവശ്യവും വിജിലൻസ് മുന്നോട്ട് വയ്ക്കുക. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇക്കാര്യം അംഗീകരിച്ചിട്ടുണ്ട്. സൂരജിന്റെ ഭാര്യയടക്കമുള്ള ബന്ധുക്കളേയും ചോദ്യം ചെയ്യും. ഭാര്യാപിതാവിൽ നിന്നും കാര്യങ്ങൾ തിരക്കും. അതിന് ശേഷമാകും അറസ്റ്റിന്റെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. എല്ലാവരുടേയും മൊഴികളിലെ വൈരുദ്ധ്യങ്ങൾ ഉണ്ടോ എന്ന് പരിശോധിച്ച ശേഷം മുന്നോട്ട് പോകാനാണ് നീക്കം. എറണാകുളം സ്പെഷ്യൽ വിജിലൻസ് എസ്പി. കെ.എം ടോമിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍