Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കട്ടിപ്പാറ ഉരുൾപൊട്ടലിൽ കാണാതായവരുടെ എണ്ണം 12 ആയി; ഇനി കണ്ടെത്താനുള്ളത് രണ്ട് പേരെ; ഇന്ന് കണ്ടെത്തിയത് നാല് പേരുടെ മൃതദേഹം; കാണാതായവർക്കുള്ള തിരച്ചിൽ തുടരുന്നു

കട്ടിപ്പാറ ഉരുൾപൊട്ടലിൽ കാണാതായവരുടെ എണ്ണം 12 ആയി; ഇനി കണ്ടെത്താനുള്ളത് രണ്ട് പേരെ; ഇന്ന് കണ്ടെത്തിയത് നാല് പേരുടെ മൃതദേഹം; കാണാതായവർക്കുള്ള തിരച്ചിൽ തുടരുന്നു

കോഴിക്കോട്: കട്ടിപ്പാറ ഉരുൾപൊട്ടലിൽ കാണാതായവരിൽ നാല് പേരുടെ മൃതദേഹം കൂടി ഇന്ന് കണ്ടെടുത്തു. ഇതോടെ കരിഞ്ചോല കട്ടിപ്പാറ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം പന്ത്രണ്ടായി.കാണാതായ ബാക്കി രണ്ട് പേർക്കുള്ള തിരച്ചിൽ തുടരുകയാണ്. ദേശീയ ദുരന്തനിവാരണസംഘം, ഫയർഫോഴ്സ് എന്നിവർ സംയുക്തമായി ചേർന്നാണ് മേഖലയിൽ തിരച്ചിൽ നടത്തുന്നത്.ഷംന, മകൾ നിയ ഫാത്തിമ, നുസ്രത്ത്, മകൾ റിംഷ എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്ന് കണ്ടെത്തിയത്.ഉരുൾപൊട്ടലിൽ കാണാതായ റിഫ ഫാത്തിമ മറിയം എന്ന ഒന്നരവയസുകാരിയുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു.

കരിഞ്ചോല ഹസന്റെ പേരക്കുട്ടി റിൻഷയുടേതാണ് ഒരു മൃതദേഹം. ഹസന്റെ മകൾ നുസ്രത്തിന്റെ മകളാണു റിൻഷ. റിൻഷയുടെ സഹോദരി റിഫയുടെ മൃതദേഹം ഇന്നലെ കിട്ടിയിരുന്നു.ഇന്നലെ രാത്രി എട്ടിനു നിർത്തിയ തിരച്ചിൽ ഇന്നു രാവിലെ ഏഴിനു പുനരാരംഭിച്ചു. മൂന്നു മണ്ണുമാന്തികൾകൂടി എത്തിച്ചാണ് ഇന്നു തിരച്ചിൽ നടത്തിയത്. ഇന്നലെ അഞ്ചെണ്ണമുണ്ടായിരുന്നു. കേന്ദ്ര ദുരന്തനിവാരണ സേനയുടെ 40 പേരടങ്ങുന്ന ഒരു സംഘംകൂടി ഇന്നു തിരച്ചിലിനെത്തും. 42 പേരടങ്ങുന്ന ആദ്യ സംഘം കരിഞ്ചോലയിലുണ്ട്.

ഇന്നലെ രാവിലെ ഒരു മൃതദേഹം കിട്ടിയിരുന്നു. ഒന്നര വയസ്സുകാരി റിഫ മറിയത്തിന്റെ മൃതദേഹമാണു മണ്ണിനടയിൽനിന്നു കിട്ടിയത്. ഉരുൾപൊട്ടലിൽ മരിച്ച കരിഞ്ചോല ഹസന്റെ പേരക്കുട്ടിയാണു റിഫ. ഹസന്റെ മകൾ നുസ്രത്തിന്റെ മകളാണു റിഫ. ഹസന്റെ മറ്റൊരു മകൾ ജന്നത്തും അപകടത്തിൽ മരിച്ചു.

ഉരുൾപൊട്ടലിൽപ്പെട്ടു മരിച്ചവർ: വെട്ടിയൊഴിഞ്ഞതോട്ടം കരിഞ്ചോല ഉമ്മിണി അബ്ദുറഹിമാൻ (60), അബ്ദുറഹിമാന്റെ മകൻ ജാഫർ (35), ജാഫറിന്റെ മകൻ മുഹമ്മദ് ജാസിം (അഞ്ച്), കരിഞ്ചോല അബ്ദുൾ സലീമിന്റെ മക്കളായ ദിൽന ഷെറിൻ (ഒമ്പത്), മുഹമ്മദ് ഷഹബാസ് (മൂന്ന്), കരിഞ്ചോല ഹസൻ (65), ഹസന്റെ മകൾ ജന്നത്ത് (17), ഹസന്റെ പേരക്കുട്ടി റിഫ മറിയം (ഒന്നര വയസ്സ്), റിൻഷ, നുസ്രത്ത്, ഷംന, നിയ ഫാത്തിമ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP