നാദാപുരത്ത് എൽകെജി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ മതപഠനത്തിനെത്തിയ രണ്ടുപേർ അറസ്റ്റിൽ; പ്രതി മുനീർതന്നെയെന്നു സ്കൂൾ മാനേജ്മെന്റു വീണ്ടും; കസ്റ്റഡിയിൽ മൂന്നാംമുറ പ്രയോഗിച്ചെന്നു ബസ് ക്ലീനർ
കോഴിക്കോട്: നാദാപുരം പാറക്കടവ് ദാറുൽഹുദ സ്കൂളിൽ എൽകെജി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്തു. സ്കൂളിൽ മതപഠനത്തിന് എത്തിയ പാനൂർ സ്വദേശി മുബഷീർ (18), തലശേരി എരഞ്ഞോളി സ്വദേശി ഷംസുദീൻ (18) എന്നിവരാണു പിടിയിലായത്.
സ്കൂളിനോടു ചേർന്നു താമസിച്ചു മതപഠനം നടത്തുന്നവരാണ് പിടിയിലായത്. തിരിച്ചറിയൽ പരേഡിൽ നാലരവയസുകാരി പ്രതികളെ തിരിച്ചറിഞ്ഞു. പാചകക്കാരുടെ മുറിയിൽ വച്ചാണ് കുട്ടിയെ പീഡിപ്പിച്ചത്. ഇതിനിടെ ബസ് ക്ലീനർ മുനീർ തന്നെയാണു പ്രതിയെന്ന് ആരോപിച്ചു സ്കൂൾ അധികൃതരും രംഗത്തെത്തി. തനിക്കെതിരെ പൊലീസ് മൂന്നാംമുറ പ്രയോഗിച്ചുവെന്നു നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്ത മുനീർ പറഞ്ഞു.
സിറാജുൽ ഹുദാ എഡ്യുക്കേഷൻ ട്രസ്റ്റിന് കീഴിൽ പാറക്കടവിൽ പ്രവർത്തിക്കുന്ന ദാറുൽഹുദാ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ കഴിഞ്ഞ മാസം 30 നാണ് എൽകെജി വിദ്യാർത്ഥിനിയായ നാലരവയസുകാരി പീഡിപ്പിക്കപ്പെട്ടത്. സ്കൂളിലെ മുതിർന്ന വിദ്യാർത്ഥികളാണ് കുട്ടിയെ പീഡിപ്പിച്ചത് എന്നായിരുന്നു ആദ്യം ലഭിച്ചിരുന്ന വിവരം. എന്നാൽ പ്രതികൾ മതപഠനത്തിന് എത്തിയവരാണെന്നു അന്വേഷണത്തിൽ തെളിയുകയായിരുന്നു. നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്തു വിട്ടയച്ച മൂന്നുപേരിൽ രണ്ടുപേരാണ് ഇപ്പോൾ അറസ്റ്റിലായത്. പെൺകുട്ടി ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം വൈകിട്ട് കുട്ടിയുടെ രഹസ്യമൊഴി പയ്യോളി ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് നേരിട്ടുരേഖപ്പെടുത്തുകയും ചെയ്തു. മൊഴിയിലും പീഡിപ്പിച്ചവരെക്കുറിച്ച് പെൺകുട്ടി വ്യക്തമായ മൊഴി നൽകിയതായാണ് വിവരം.
തിരിച്ചറിയൽ പരേഡിനുശേഷവും പെൺകുട്ടി മൊഴിയിൽ ഉറച്ചുനിൽക്കവെയാണ് സ്കൂൾ മാനേജ്മെന്റ് മുനീറിനെതിരെ ആരോപണവുമായി വീണ്ടും രംഗത്തെത്തിയത്. ഇന്നു രാവിലെ അറസ്റ്റിലായവർ നിരപരാധികളാണെന്നും യഥാർഥ പ്രതി ബസ് ക്ലീനർ തന്നെയാണെന്നുമാണ് സ്കൂൾ മാനേജ്മെന്റിന്റെ വാദം. കുറ്റം സമ്മതിച്ച ആളാണ് മുനീർ എന്നും അതിനു ശേഷമാണ് ഇയാളെ വെറുതെ വിട്ടതെന്നുമാണ് സ്കൂൾ മാനേജ്മെന്റ് വാദിക്കുന്നത്.
നാലരവയസുകാരിയെ പീഡിപ്പിച്ചെന്ന് ആരോപിച്ചു കഴിഞ്ഞ ദിവസം സ്കൂൾ ബസിലെ ക്ലീനർ മുനീറിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. എന്നാൽ, കേസിലെ യഥാർഥ പ്രതികളെ സംരക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇയാളെ കസ്റ്റഡിയിലെടുത്തത് എന്നാരോപിച്ചു നാട്ടുകാർ പ്രക്ഷോഭം നടത്തുകയും ചെയ്തു. തുടർന്ന് ഇയാളെ പൊലീസ് വിട്ടയച്ചു. സർവകക്ഷി സംഘം ഡിവൈഎസ്പിയുമായി നടത്തിയ ചർച്ചയിലാണു ക്ലീനറെ വിട്ടയച്ചത്.
എന്നാൽ, കസ്റ്റഡിയിൽവച്ച് തനിക്കെതിരെ പൊലീസ് മൂന്നാംമുറ പ്രയോഗിച്ചെന്ന് മുനീർ പറഞ്ഞു. വായിൽ തുണി തിരുകി തോർത്തുകൊണ്ടു കൈ കെട്ടിയായിരുന്നു മർദനമെന്നും യൂസഫ്, മജീദ് എന്നീ പൊലീസുകാരാണ് തന്നെ മർദിച്ചതെന്നും മുനീർ പറഞ്ഞു.
തന്നെ ക്രൂരമായി മർദ്ദിച്ച് കുറ്റം ഏറ്റെടുപ്പിക്കുകയായിരുന്നുവെന്ന് മുനീർ പറയുന്നു. വിവസ്ത്രനാക്കി തോർത്തുകൊണ്ട് കൈ പുറകിലേക്ക് കെട്ടിയാണ് പൊലീസ് ക്രൂരമായി മർദ്ദിച്ചത്. പ്രായം ചെന്ന മാതാപിതാക്കളേയും നാല് സഹോദരിമാരേയും സംരക്ഷിക്കാനായിട്ടാണ് താൻ സ്കൂൾ ബസിൽ ക്ലീനറായി ജോലിക്ക് കയറിയത്.
പൊലീസ് മർദ്ദിച്ചാണ് തെളിവുണ്ടാക്കാൻ ശ്രമിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച കുട്ടികളെയെല്ലാം തിരിച്ചയച്ച് സ്കൂളിൽ തിരിച്ചെത്തിയ ശേഷം വീട്ടിലേക്ക് പോകുമ്പോൾ സ്കൂൾ ജീവനക്കാരിൽ ഒരാളാണ് തന്നെ മൊബൈൽ ഫോണിൽ തിരിച്ചു വിളിച്ചത്. സ്കൂൾ ബസ് കഴുകാനുണ്ടെന്നും അതിന് പ്രത്യേകം പണം തരാമെന്നും പറഞ്ഞാണ് വിളിപ്പിച്ചത്. സ്കൂളിലെ ഓഫീസിലെത്തിയപ്പോൾ അവിടെ രണ്ടുപേർ കാത്തുനിന്നിരുന്നു. ഇവർക്കൊപ്പം പോകാനാണ് തന്നോട് നിർദ്ദേശിച്ചത്. തുടർന്ന് നാദാപുരം പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. സംഭവം എന്താണെന്ന് പോലും തനിക്കറിയാതെയാണ് സ്റ്റേഷനിൽ എത്തിച്ചത്. പിന്നീട് പൊലീസ് ക്വാർട്ടേഴ്സിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് സ്കൂളിൽ നടന്ന സംഭവം അറിയാമല്ലോ പീഡനത്തിനിരയായ കുട്ടി നിന്നെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അതുകൊണ്ട് കുട്ടിയെ പീഡിപ്പിച്ച കുറ്റം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. ഇതിന് സമ്മതിക്കാതിരുന്നപ്പോഴാണ് വിവസ്ത്രനാക്കി തോർത്തുകൊണ്ട് കൈ പുറകിലേക്ക് കെട്ടി ക്രൂരമായി മർദ്ദിച്ചത്. മർദ്ദനം അസഹ്യമായപ്പോഴാണ് കുറ്റം ഏറ്റെടുക്കാമെന്ന് അറിയിച്ചത്.
തുടർന്ന് പൊലീസ് പറഞ്ഞുതന്നത് തന്നെകൊണ്ട് പലവട്ടം പറയിച്ചു. രാത്രി 10.30 വരെ ചോദ്യം ചെയ്യൽ തുടർന്നു. പൊലീസുകാർ തന്നെയാണ് പീഡനത്തെ സംബന്ധിച്ച കഥ പറഞ്ഞുതന്നത്. ബാത്ത് റൂമിലേക്ക് വരികയായിരുന്ന രണ്ടു കുട്ടികളിൽ ഒരാൾ മിഠായി കൊടുത്ത് പ്രലോഭിപ്പിച്ച് മുറിയിൽ കൊണ്ടുപോയാണ് പീഡിപ്പിച്ചതെന്ന് പറയണമെന്ന് പഠിപ്പിച്ചു. കഴിഞ്ഞ ദിവസം രാവിലെ ഇത് വീണ്ടും പറഞ്ഞുതന്നു. അതിനുശേഷം ഇക്കാര്യം വീഡിയോയിൽ പകർത്തി. തന്നെ മർദ്ദിച്ച പൊലീസുകാരെ തനിക്ക് അറിയാം. പരസ്പരം പേര് വിളിക്കുന്നത് കേട്ടാണ് മനസിലാക്കിയത്.
പൊലീസ് നടത്തിയ തിരിച്ചറിയലിൽ തന്നെയും ഹാജരാക്കിയിരുന്നു. എന്നാൽ താൻ പീഡിപ്പിച്ചതായി കുട്ടി ഒരിക്കലും പറഞ്ഞിട്ടില്ലെന്നും മുനീർ പറഞ്ഞു. താനിത്തരത്തിലൊരു കൃത്യം ചെയ്തിട്ടില്ല. പ്രായമായ മാതാപിതാക്കൾക്കും സഹോദരിമാർക്കും താൻ മാത്രമേയുള്ളു. ദൈവനിഷേധമായൊന്നും ഇതുവരെ ചെയ്തിട്ടില്ലെന്നും മുനീർ പറഞ്ഞു.
സംഭവത്തിൽ നാട്ടുകാരും രക്ഷിതാക്കളും ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. കേസ് അട്ടിമറിക്കാനുള്ള നീക്കമാണ് പൊലീസ് നടത്തുന്നതെന്ന് കുട്ടിയുടെ രക്ഷിതാക്കൾ ആരോപിച്ചിരുന്നു.
Stories you may Like
- കേരളത്തിലെ റാഗിങ്ങ് കൊലകളുടെ കഥ
- ബിസിനസ് ട്രിപ്പിനിടെ വിദേശത്തുവച്ച് കെട്ടിയിട്ട് ബലാത്സംഗം ചെയ്തു
- പ്രീജിത് രാജിന്റെ 'കോടിയേരി ഒരു ജീവചരിത്രം' പറയുന്നത് സഖാവിന്റെ രാഷ്ട്രീയ പോരാട്ടക്കഥ
- വിദ്യാർത്ഥികൾ ഒഴുകിയത് കേരളത്തിന് ആത്യന്തികമായി നഷ്ടക്കച്ചവടമാകുമോ?
- ശ്രദ്ധ സതീഷിന് നീതി തേടി വിദ്യാർത്ഥികൾക്കിടയിൽ പ്രതിഷേധം ഇരമ്പുന്നു
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍