മെത്രാൻ കായൽ നികത്താനുള്ള നീക്കത്തിനു പിന്നിൽ വൻകിട ബിസിനസ് താൽപര്യം; റവന്യൂ വകുപ്പ് അനുമതി നൽകിയത് അഞ്ചു വകുപ്പുകളുടെ എതിർപ്പു മറികടന്ന്; ഉത്തരവു പിൻവലിക്കാൻ ആവശ്യപ്പെട്ട് വി എം സുധീരൻ; സർക്കാർ നടപടിയെ വിമർശിച്ചു ജേക്കബ് തോമസും
കൊച്ചി: വൻകിട ബിസിനസ് താൽപ്പര്യത്തിന്റെ ഭാഗമായി മെത്രാൻ കായൽ നികത്താൻ റവന്യൂ വകുപ്പ് കരുക്കൾ നീക്കിയത് അഞ്ചു വകുപ്പുകളുടെ എതിർപ്പു മറികടന്ന്. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ ഉൾപ്പെടെയുള്ള നേതാക്കൾ കഴിഞ്ഞ ദിവസം തന്നെ ഉത്തരവു റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു രംഗത്തെത്തിയിരുന്നു.
അതിനിടെ, കെപിസിസി പ്രസിഡന്റ് വി എം സുധീരൻ ഉത്തരവു പിൻവലിക്കണമെന്നു സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. വയൽ-കായൽ നികത്തൽ സംഭവങ്ങളിൽ ഡിജിപി ജേക്കബ് തോമസും സർക്കാരിനെതിരെ രംഗത്തുവന്നു. അതേസമയം പോരായ്മകളുണ്ടെങ്കിൽ തിരുത്തുമെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മാദ്ധ്യമപ്രവർത്തകരോടു പറഞ്ഞു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായും കെപിസിസി പ്രസിഡന്റുമായും ചർച്ച നടത്തിയശേഷമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിലാണ് ഡിജിപി ജേക്കബ് തോമസ് നിലം നികത്തലിനെതിരെ പ്രതികരിച്ചത്. വയൽ/ കായൽ നികത്തൽ ശ്രമങ്ങൾ സൂര്യതാപം ഏൽക്കുന്നവരുടെ ശാപമോ എന്നാണ് ജോക്കബ് തോമസിന്റെ പോസ്റ്റ്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് തൊട്ടുമുൻപാണ് മെത്രാൻ കായൽ നികത്താൻ റവന്യുവകുപ്പ് ഉത്തരവിട്ടത്. കോട്ടയം കുമരകത്തെ മെത്രാൻ കായലിലെ 378 ഏക്കർ റെക്കിൻഡോ ഡെവലപ്പേഴ്സ് പ്രവൈവറ്റ് ലിമിറ്റഡ് കമ്പനിക്കും അനുബന്ധ കമ്പനികൾക്കും ടൂറിസം പദ്ധതിക്കായി നികത്താം എന്നായിരുന്നു റവന്യൂവകുപ്പിന്റെ ഉത്തരവ്.
തദ്ദേശസ്വയം ഭരണ വകുപ്പ്, മത്സ്യബന്ധന വകുപ്പ്, പരിസ്ഥിതി വകുപ്പ്, കൃഷി വകുപ്പ്, വ്യവസായ വകുപ്പ് എന്നിവയുടെ കടുത്ത എതിർപ്പു മറികടന്നാണു റവന്യുവിഭാഗം മെത്രാൻ കായലിലെ 378 ഏക്കർ നികത്താൻ അനുമതി കൊടുത്തത്. യുഎഇ ആസ്ഥാനമായുള്ള വൻകിട ബിസിനസ് ഗ്രൂപ്പിന്റെ സമ്മർദമാണ് ഇതിനു പിന്നിൽ.
കായൽ നികത്തി 'റാക്കിൻഡോ കുമരകം റിസോർട്ട്' എന്ന പ്രോജക്ട് നടപ്പാക്കാനുള്ള നീക്കമാണ് മറ്റു വകുപ്പുകളുടെയെല്ലാം എതിർപ്പു മറികടന്നുള്ള റവന്യൂ വകുപ്പിന്റെ നടപടികൾക്കു പിന്നിൽ. യുഎഇ ആസ്ഥാനമായ റകീൻ ഗ്രൂപ്പും ഖനന വ്യവസായ രംഗത്തെ ഇന്ത്യയിലെ സംരഭമായ റെട്രാമെക്സും ചേർന്നാണ് റാക്കിൻഡോ ഡെവലപ്പേഴ്സ് എന്ന റിയൽ എസ്റ്റേറ്റ് കമ്പനിക്ക് രൂപം നൽകിയത്. സെവൻ സ്റ്റാർ റിസോർട്ട്, ഫൈവ് സ്റ്റാർ ഹോട്ടൽ, ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ, ലക്ഷ്വറി കോട്ടേജുകൾ, തിയറ്റർ, ഗോൾഫ് ക്ലബ്ബുകൾ എന്നിവയാണ് മെത്രാൻ കായലിലെ നിലം നികത്തി റാക്കിൻഡോ കുമരകം റിസോർട്ടിന്റെ ഭാഗമായി പടുത്തുയർത്തുന്നത്.
ഭൂമിയുടെ 16 ശതമാനം സ്ഥലം പദ്ധതിപ്രകാരം നിർമ്മാണ പ്രവർത്തനങ്ങൾക്ക് മാത്രം ഉപയോഗിക്കുമെന്നാണ് പറഞ്ഞിരുന്നത്. 150 ഏക്കറിൽ ഗോൾഫ് കോഴ്സും, എട്ടേക്കറിൽ റോഡുകളും, പത്തേക്കറിൽ കുട്ടികളുടെ പാർക്കും നിർമ്മിക്കുകയാണ് ഈ ബിസിനസ് ഗ്രൂപ്പിന്റെ ലക്ഷ്യം. അന്താരാഷ്ട്ര തലത്തിൽ പക്ഷിസങ്കേതമായി പ്രഖ്യാപിച്ച പ്രദേശങ്ങൾ ഇവിടെയുള്ളതിനാൽ 22 ഏക്കറിൽ പക്ഷി സങ്കേതമൊരുക്കാമെന്നും ഇവർ സർക്കാരിനെ അറിയിച്ചു. ഇതിനെയാണ് സർക്കാർ പരിസ്ഥിതി സൗഹാർദ പദ്ധതിയായി വിശദീകരിക്കുന്നതെന്നാണു സൂചന.
ബിനാമി കമ്പനികളുടെ പേരിൽ സ്വന്തമാക്കിയതിനുശേഷമാണ് നിലം നികത്തുന്നതിനുള്ള അനുമതിക്കായി സർക്കാരിനെ സമീപിച്ചത്. 2006 വരെ സജീവമായി നെൽക്കൃഷി നടത്തിയിരുന്ന നിലമാണിത്. ഈ സ്ഥലത്ത് കൃഷി ചെയ്യണമെന്ന് ആവശ്യപ്പെട്ട് കുമരകം ഗ്രാമപഞ്ചായത്ത് പാസാക്കിയ പ്രമേയം, കൃഷി നടത്തുന്നതിനായി റൈസ് മിഷൻ ഡയറക്റ്റർ കായൽ സന്ദർശിച്ച് നൽകിയ വിശദമായ റിപ്പോർട്ട്, ഈ ടൂറിസം പദ്ധതിക്കെതിരെ കർഷകർ നൽകിയ പരാതി എന്നിവയെല്ലാം അവഗണിച്ചുകൊണ്ടാണ് സർക്കാർ ബിസിനസ് താത്പര്യം മാത്രം ലക്ഷ്യംവച്ച് നിലം നികത്താൻ അനുമതി നൽകിയത്. കുട്ടനാടൻ കായൽ നിലങ്ങളിൽ ഉത്പാദന ക്ഷമതയിൽ വളരെ മുന്നിലാണ് മെത്രാൻ കായൽ. സ്വകാര്യ കമ്പനി കായൽ നിലങ്ങൾ കരസ്ഥമാക്കും മുന്നെ ഒരു തവണത്തെ കൃഷിയിൽ 105500 ക്വിന്റൽ നെല്ലാണ് ലഭിച്ചുകൊണ്ടിരുന്നത്. ഇത്തരത്തിലുള്ള എല്ലാ സാധ്യതകളും അടച്ചുകൊണ്ടാണ് ഇവിടെ സ്വകാര്യകമ്പനികൾക്കു വേണ്ടി സ്ഥലം തീറെഴുതി കൊടുക്കുന്നത്.
കുമരകം മെത്രാൻ കായലുൾപ്പെടെ 425 ഏക്കർ നിലം നികത്തലിന് അനുമതി നൽകിയ സർക്കാർ ഉത്തരവ് പാർട്ടിയോട് ആലോചിക്കാതെയുള്ള നീക്കമാണെന്നാണു കെപിസിസി പ്രസിഡന്റ് വി എം സുധീരൻ വ്യക്തമാക്കിയത്. ഈ ഉത്തരവു പിൻവലിക്കണമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരൻ സർക്കാരിനോട് ആവശ്യപ്പെട്ടു. പാർട്ടിയുമായി ആലോചിക്കാതെയുള്ള ഈ തീരുമാനം കെപിസിസി ഉപസമിതിയുടെ നിലപാടിന് നിരക്കുന്നതല്ല എന്നും സുധീരൻ മുഖ്യമന്ത്രിയേയും ആഭ്യന്തരമന്ത്രിയേയും അറിയിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന് തൊട്ടുമുമ്പായിട്ടായിരുന്നു 425 ഏക്കർ സ്ഥലം നികത്താൻ സർക്കാർ അനുമതി നൽകിയത്. കുട്ടനാടിന്റെ പരിസ്ഥിതിക്ക് വൻ പ്രത്യാഘാതം ഉണ്ടാക്കുന്ന ടൂറിസം പദ്ധതിയാണു മെത്രാൻ കായലിൽ തുടങ്ങാൻ സർക്കാർ അനുമതി നൽകിയിരിക്കുന്നത്. പാരിസ്ഥിതിക പ്രശ്നം ചൂണ്ടിക്കാട്ടി ഇടത് സർക്കാർ തള്ളിയ പദ്ധതിക്കാണ് ഇപ്പോൾ അനുമതി നൽകിയത്. ചൊവ്വാഴ്ചയാണ് 378 ഏക്കർ മെത്രാൻ കായൽ നികത്താൻ അനുമതി നൽകിയുള്ള ഉത്തരവിറങ്ങിയത്. 2007 നു മുമ്പ് ഇവിടെ കൃഷി നടന്നില്ലെന്ന വാദം ഉയർത്തിയാണ് അനുമതി. 2008ലാണ് നെൽവയൽ സംരക്ഷണ നിയമം പ്രാബല്യത്തിൽ വന്നത്. 2200 കോടിരൂപയുടെ നിക്ഷേപം വരുമെന്ന വാദവും രഹസ്യമായി ഇറക്കിയ ഉത്തരവിന്റെ പിൻബലമായി റവന്യുവകുപ്പ് ഉന്നയിക്കുന്നു. മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിക്ക് വേണ്ടി എറണാകുളം ജില്ലയിലെ കടമക്കുടിയിലെ 47 ഏക്കർ നിലം നികത്താനും റവന്യു വകപ്പ് അനുമതി നൽകിയിട്ടുണ്ട്.
Posted by Dr.Jacob Thomas IPS on Saturday, 5 March 2016
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍