Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മദ്രസകളിലെ പീഡനത്തെക്കുറിച്ചുള്ള ഫേസ്‌ബുക്ക് പോസ്റ്റ് വിവാദം: അശ്ലീല ആക്ഷേപങ്ങളെയും വധഭീഷണിയെയും തുടർന്നു വി പി റജീന പൊലീസിൽ പരാതി നൽകി

മദ്രസകളിലെ പീഡനത്തെക്കുറിച്ചുള്ള ഫേസ്‌ബുക്ക് പോസ്റ്റ് വിവാദം: അശ്ലീല ആക്ഷേപങ്ങളെയും വധഭീഷണിയെയും തുടർന്നു വി പി റജീന പൊലീസിൽ പരാതി നൽകി

കോഴിക്കോട്: മദ്രസകളിലെ പീഡനത്തെക്കുറിച്ചുള്ള ഫേസ്‌ബുക്ക് പോസ്റ്റിനെ തുടർന്നു സൈബർ ആക്രമണത്തിന് ഇരയായ വി പി റജീന പൊലീസിൽ പരാതി നൽകി. വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഭീഷണികൾ ഉയർന്നതിനെ തുടർന്നാണു പരാതി.

മദ്രസകളിലെ ലൈംഗിക പീഡനാനുഭവങ്ങളെക്കുറിച്ച് ഫേസ്‌ബുക്കിൽ റജീന പോസ്റ്റിട്ടത് വലിയ വിവാദങ്ങൾക്കു വഴിതെളിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സൈബർ ആക്രമണങ്ങൾ ഉണ്ടായത്. ഇതിനെതിരെ കോഴിക്കോട് നല്ലളം പൊലീസിലാണ് പരാതി നൽകിയത്.

മദ്രസയിൽ പഠിക്കുമ്പോൾ അദ്ധ്യാപകരിൽ നിന്ന് നേരിടേണ്ടി വന്ന ലൈംഗിക പീഡനങ്ങളുടെ അനുഭവങ്ങൾ ഫേസ്‌ബുക്കിൽ തുറന്നെഴുതിയതിനാണ് വി.പി റജീന സൈബർ ആക്രമണങ്ങൾക്കിരയായത്. അശ്ലീല ആക്ഷേപങ്ങളും വധഭീഷണിയും ഫേസ്‌ബുക്കിലൂടെ റജീനക്കെതിരെ ഉയർന്നു.

വ്യാജ അക്കൗണ്ട് തുടങ്ങി റജീനയുടെ പേരിൽ അശ്ലീല പദപ്രയോഗങ്ങൾ നടത്താനും തുടങ്ങി. ഫേസ്‌ബുക്കിൽ കൂട്ടപ്പരാതി നൽകി വിമർശകർ റജീനയുടെ അക്കൗണ്ട് പൂട്ടിച്ചിരുന്നു. അതേസമയം, സൈബർ ആക്രമങ്ങളെ പ്രതിരോധിക്കാനായി സപ്പോർട്ട് വി പി റജീന എന്ന ഫേസ്‌ബുക്ക് പേജ് തുടങ്ങിയിട്ടുണ്ട്.

അതേസമയം, മദ്രസകളിൽ ലൈംഗിക പീഡനങ്ങൾ നടക്കുന്നുവെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും ആരോപണമുന്നയിക്കുന്നവർ തെളിവ് കൊണ്ടുവരണമെന്നും കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. അതിനിടെ, ചലച്ചിത്ര സംവിധായകൻ അലി അക്‌ബർ താൻ മദ്രസയിലെ ലൈംഗിക പീഡനത്തിന്റെ ഇരയാണെന്നു വെളിപ്പെടുത്തുകയും തന്നെ പീഡിപ്പിച്ച അദ്ധ്യാപകൻ ഇപ്പോഴും ജീവനോടെയുണ്ടെന്നു പറയുകയും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP