Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുറിഞ്ഞി വിഷയത്തിൽ സിപിഎമ്മിനെ തള്ളി സിപിഐയോട് യോജിച്ച് വി എസ്; ജനങ്ങളുടെ ആശങ്കയുടെ പേരിൽ കയ്യേറ്റങ്ങൾ സംരക്ഷിക്കരുത്; സങ്കേതത്തിന്റെ വിസ്തൃതി കുറയ്ക്കരുതെന്നും കൈയേറ്റങ്ങൾ കർശനമായി ഒഴിപ്പിക്കണമെന്നും സർക്കാരിനോട് വി എസ്.

കുറിഞ്ഞി വിഷയത്തിൽ സിപിഎമ്മിനെ തള്ളി സിപിഐയോട് യോജിച്ച് വി എസ്; ജനങ്ങളുടെ ആശങ്കയുടെ പേരിൽ കയ്യേറ്റങ്ങൾ സംരക്ഷിക്കരുത്; സങ്കേതത്തിന്റെ വിസ്തൃതി കുറയ്ക്കരുതെന്നും കൈയേറ്റങ്ങൾ കർശനമായി ഒഴിപ്പിക്കണമെന്നും സർക്കാരിനോട് വി എസ്.

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നീലക്കുറിഞ്ഞി ഉദ്യാന സംരക്ഷണ വിഷയത്തിൽ സിപിഎമ്മും സിപിഐയും രണ്ടുതട്ടിൽ നിൽക്കുന്ന സമയത്ത് സിപിഐയുടെ നിലപാടിനോട് യോജിച്ച് വി എസ്.അച്യുതാനന്ദൻ രംഗത്തെത്തി.താൻ മുഖ്യമന്ത്രിയായിരിക്കെ ഉദ്യാനം സംരക്ഷിക്കാൻ സ്വീകരിച്ച നടപടികളുടെ കടകവിരുദ്ധമാണ് ഇപ്പോഴത്തെ എൽഡിഎഫ് സർക്കാർ നടപടികളെന്നാണ് വിഎസിന്റെ വിലയിരുത്തൽ. ഉദ്യാനം സംരക്ഷിക്കണമെന്നുും കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്നും അദ്ദേഹം മുഖ്യമന്ത്രിക്കും റവന്യു മന്ത്രിക്കും അയച്ച കത്തിൽ ആവശ്യപ്പെട്ടു.

ജനങ്ങളുടെ ആശങ്കയുടെ പേരിൽ കൈയേറ്റങ്ങൾ സംരക്ഷിക്കരുതെന്നും അദ്ദേഹം പറഞ്ഞു. കുറിഞ്ഞി ഉദ്യാനത്തിന്റെ സംരക്ഷണത്തിൽ നിന്ന് സർക്കാർ പിന്നോട്ടു പോകരുതെന്നും സങ്കേതത്തിന്റെ വിസ്തൃതി കുറയ്ക്കരുതെന്നും അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു. കുറിഞ്ഞി ഉദ്യാനത്തിലെ കൈയേറ്റങ്ങൾ കർശനമായി ഒഴിപ്പിക്കണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെടുന്നു.

ഇടുക്കിയിലെ നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിർത്തി പുനർനിർണയിക്കാനുള്ള റവന്യു വകുപ്പിന്റെ നീക്കം വിവാദത്തിലായ പശ്ചാത്തലത്തിലാണ് വി എസ് നിലപാട് വ്യക്തമാക്കി കത്ത് നൽകിയത്. 3200 ഹെക്ടറിലായിരുന്നു പതിനൊന്ന് വർഷം മുമ്പ് ഇടുക്കിയിൽ കുറിഞ്ഞി ദേശീയോദ്യാനം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പ്രഖ്യാപനമല്ലാതെ മറ്റ് നടപടികളൊന്നുമുണ്ടാവാത്തതോടെ ഭൂമിയിൽ വ്യാജപട്ടയവും മറ്റും ഉപയോഗിച്ചുള്ള കൈയറ്റം വർധിക്കുകയായിരുന്നു.

തുടർന്നാണ് ഭൂമിയുടെ അതിർത്തി പുനർനിർണയിക്കാനുള്ള നടപടികളുമായി റവന്യൂവകുപ്പ് മുന്നോട്ട് പോവാൻ തീരുമാനിച്ചത്. ഇതോടെ സി.പി.എം അടക്കമുള്ളവർ റവന്യുവകുപ്പിനെതിരെ രംഗത്തു വന്നിരുന്നു. അതിർത്തി പുനർ നിർണയിക്കുന്നത് ഉദ്യാനത്തിന്റെ വിസ്തൃതി കുറയ്ക്കാൻ ഇടയാക്കുമെന്ന റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന്റെ നിലപാടിനെ മന്ത്രി ഇ.ചന്ദ്രശേഖരൻ കഴിഞ്ഞ ദിവസം തള്ളിക്കളഞ്ഞിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP