എസ്എൻഡിപി ആരുടേയും വാലും ചൂലുമല്ല; സ്നേഹം തന്നാൽ തിരിച്ചു സ്നേഹം കൊടുക്കും; ബിജെപിയോട് അയിത്തവുമില്ല; സിപിഐ(എം) ശൈലി മാറ്റണം; ഭൂരിപക്ഷ ഐക്യം കാലത്തിന്റെ ആവശ്യം: അമിത് ഷായുമായുള്ള കൂടിക്കാഴ്ചയിൽ വെള്ളാപ്പള്ളി സന്തുഷ്ടൻ; രാഷ്ട്രീയ ചർച്ച നടന്നെന്നും വിശദീകരണം
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുമായി ചർച്ച നടത്തി എസ് എൻ ഡി പി യൂണിയൻ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ താൻ എങ്ങോട്ടാണെന്നതിന്റെ വ്യക്തമായ സൂചന നൽകി. അമിത് ഷായും വെള്ളാപ്പള്ളിയുമായുള്ള ചർച്ചയ്ക്ക് ഇടനിലക്കാരനായി വിഎച്ച്പി നേതാവ് അശോക് സിംഗാളും എത്തി. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം തന്നെയായിരുന്നു പ്രധാന ചർച്ച. ഇക്കാര്യം എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളിയും സ്ഥിരീകരിച്ചു.
ആർ ശങ്കറിന്റെ പ്രതിമ അനാച്ഛാദനമാണ് പ്രധാനമായും ചർച്ച ചെയ്തത്. പ്രധാനമന്ത്രി മോദിയുമായി സംസാരിച്ച് കാര്യങ്ങൾ ശരിയാക്കാമെന്ന് വ്യക്തമാക്കി. ഓഗസ്റ്റ് മാസം അവസാനത്തോടെ പ്രധാനമന്ത്രിയെ കാണും. അതിന് ശേഷം ശങ്കറിന്റെ പ്രതിമ അനാച്ഛാദനത്തിൽ തീരുമാനം വരും. ഈ ചർച്ചയ്ക്കിടെ കേരളത്തിലെ രാഷ്ട്രീയവും ചർച്ച ചെയ്തു. ഭൂരിപക്ഷ സമുദായത്തിന്റെ ഐക്യവും ചർച്ചയായി.
ആരോടും എസ് എൻ ഡിപിക്ക് അയിത്തമില്ല. ഇതു തന്നെയാണ് ബിജെപിയോടുമുള്ള നിലപാട്. കേരളത്തിൽ ഭൂരിപക്ഷം അവഗണിക്കപ്പെടുന്നു. ഇക്കാര്യങ്ങളെല്ലാം അമിത് ഷായോടും പറഞ്ഞെന്ന് വെള്ളാപ്പള്ളി വിശദീകരിച്ചു. എന്നാൽ ചർച്ചകളിൽ അശോക് പങ്കെടുത്തുവെന്ന് സ്ഥിരീകരിച്ചതുമില്ല. അവിടെ ഉണ്ടായിരുന്നുവെന്ന് മാത്രമായിരുന്നു പ്രതികരണം.
എസ്എൻഡിപി രാഷ്ട്രീയത്തിലിറങ്ങില്ലെന്ന് പറഞ്ഞ വെള്ളാപ്പള്ളി, യോഗത്തിലെ ആരെങ്കിലും രാഷ്ട്രീയത്തിലിറങ്ങാനുള്ള സാധ്യതയും തള്ളിക്കളഞ്ഞില്ല. തുഷാർ വെള്ളാപ്പള്ളി രാഷ്ട്രീയത്തിൽ സജീവമാകുമെന്ന സൂചനകൾക്കിടെയാണ് വെള്ളാപ്പള്ളിയുടെ ഈ നിലപാട് വിശദീകരണം. ബിജെപിയിൽ നിന്ന് സ്ഥാനമാനങ്ങൾ കിട്ടിയാൽ സ്വീകരിക്കും. താൻ പാർലമെന്ററീ രാഷ്ട്രീയത്തിന് ഇല്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പോലും മത്സരിക്കില്ല. രാജ്യം മുഴുവൻ എഴുതി തരാമെന്ന് പറഞ്ഞാലും രാഷ്ട്രീയ മോഹവുമായി തെരഞ്ഞെടുപ്പ് മത്സരത്തിനില്ലെന്ന് വെള്ളാപ്പള്ളി വിശദീകരിച്ചു. തങ്ങളെ സാഹിക്കുന്നവരെ സഹായിക്കുമെന്നും സ്നേഹം നൽകുന്നവർക്ക് തിരിച്ചും അത് നൽകുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കിയിട്ടുണ്ട്.
എസ്.എൻ.ഡി.പി ആരുടേയും വാലും ചൂലുമല്ലെന്നും അദ്ദേഹം പറഞ്ഞു. സെൻട്രൽ യൂണിവേഴ്സിറ്റിക്ക് ശ്രീനാരായണ ഗുരുദേവന്റെ പേരിടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കേരള സന്ദർശനത്തിനിടെ നിവേദനം ദൂതൻ വഴി നൽകിയിരുന്നു. നേരിൽ കാണാനാണ് വന്നത്. അബ്ദുൾ കലാം മരിച്ച സാഹചര്യത്തിൽ അതിന് കഴിഞ്ഞില്ല. അതുകൊണ്ടാണ് അമിത്ഷായെ കണ്ടത്. സംസാരിക്കുന്നതിനിടെ സന്ദർഭ വശാൽ കേരളത്തിലെ രാഷ്ട്രീയ കാര്യങ്ങളും ഹൈന്ദവ സമുദായത്തിന്റെ പ്രശ്നങ്ങളും ചർച്ചയായി. കേരളത്തിൽ ഭൂരിപക്ഷം നേരിടുന്ന അവഗണന അമിത് ഷായെ അറിയിച്ചുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. തെരഞ്ഞെടുപ്പിൽ തങ്ങളോട് സഹകരിക്കുന്നവരോട് തിരിച്ചു സഹകരിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. സിപിഎമ്മിനേയും കോൺഗ്രസ്സിനേയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.
എസ്.എൻ.ഡി.പിയുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന ആരുമായും കൂട്ടുകൂടും. ബിജെപിയോട് അയിത്തം കാണിക്കേണ്ട ഒരു കാര്യവുമില്ല. ഇന്ത്യ ഭരിക്കുന്ന പാർട്ടിയാണ് ബിജെപി. അവരെ തള്ളിക്കളയണം എന്ന് പറയാൻ തനിക്ക് ഭ്രാന്തുണ്ടോയെന്നും വെള്ളാപ്പള്ളി ചോദിച്ചു. കേരളത്തിൽ ഭൂരിപക്ഷ ഐക്യം അത്യാവശ്യമാണെന്ന് അമിത് ഷായോട് പറഞ്ഞിട്ടുണ്ട്. ഭൂരിപക്ഷങ്ങൾ അവഗണന നേരിടുന്നു എന്ന കാര്യം അദ്ദേഹം തന്നോട് സൂചിപ്പിച്ചു. അത് ശരിയാണെന്ന് താനും പറഞ്ഞു. ന്യൂനപക്ഷങ്ങൾക്ക് മാത്രം സാമൂഹ്യ നീതി ലഭിച്ചാൽ പോര. ഹൈന്ദവർക്കും സാമൂഹ്യമായും സാന്പത്തികമായും വിദ്യാഭ്യാസപരമായും നീതി ലഭിക്കണം. അതിന് വേണ്ടിയാണ് എസ്.എൻ.ഡി.പിയുടെ ശ്രമമെന്നും ഷായെ ബോദ്ധ്യപ്പെടുത്തി. ഭൂരിപക്ഷത്തിന്റെ അവകാശത്തിനായി ആരുമായും കൂട്ടുകൂടും. എന്നാൽ, എസ്.എൻ.ഡി.പി ആരുടേയും വാലോ ചൂലോ അല്ല. ബിജെപിയുമായി രാഷ്ടീയ സഖ്യമുണ്ടാക്കുന്ന കാര്യവും ചർച്ച ചെയ്തില്ല.
എസ്.എൻ.ഡി.പിക്ക് വേണമെങ്കിൽ രാഷ്ട്രീയ പാർട്ടി ഉണ്ടാക്കാം. എന്നാൽ തങ്ങൾ അതിനില്ല. സ്നേഹം തന്നാൽ തിരിച്ചും സ്നേഹം തരും. സ്നേഹം കൊടുത്ത് വേണം ഈഴവരെ വശത്താക്കാനെന്നും വെള്ളാപ്പള്ളി പറഞ്ഞു. എൽ.ഡി.എഫ് സർക്കാർ എസ്.എൻ.ഡി.പിക്ക് ഒന്നും തന്നില്ല. ഉമ്മൻ ചാണ്ടി സർക്കാർ കുറച്ചൊക്കെ തന്നു. സിപിഎമ്മിനെ വിമർശിച്ചു കൊണ്ടാണ് ബിജെപിയെ വെള്ളാപ്പള്ളി അനുകൂലിച്ചത്. തങ്ങൾക്ക് ആരുമായും രാഷ്ട്രീയ അയിത്തമില്ല. എന്നാൽ സിപിഎമ്മിന്റെ ശൈലി മാറണം. നേതാക്കൾ മസിൽ പിടിച്ചു നടക്കുന്നു. അതുകൊണ്ടാണ് അരുവിക്കരയിൽ മത്സരിച്ചിട്ട് ഒരു കരയിലും എത്താതെ പോയത്. ആളുകൾക്ക് സ്നേഹം കൊടുത്ത് സ്നേഹം വാങ്ങാൻ സിപിഐ(എം) തയ്യറാകണം. കേന്ദ്ര ഭരിക്കുന്ന പാർട്ടിയാണ് ബിജെപി. സവർണ്ണ പാർട്ടിയാണെന്ന് പറയുമ്പോഴും മോദി പിന്നോക്ക സമുദായക്കാരനാണ്. അതുകൊണ്ട് തന്നെ മോദിയുടെ ഭരണം കൊള്ളില്ലെന്ന് പറയാൻ പിന്നാക്കക്കാരനായ തനിക്ക് കഴിയില്ലെന്നും വ്യക്തമാക്കി.
ഇടുക്കിയിൽ പ്രവീൺ തൊഗാഡിയെ മെഡിക്കൽ കോളേജ് തുടങ്ങണമെന്ന് പറഞ്ഞു. പിന്നോക്ക ജില്ലയിൽ ആര് മെഡിക്കൽ കോളേജ് തുടങ്ങണമെന്ന് പറഞ്ഞാലും ജനങ്ങൾക്ക് വേണ്ടി പിന്തുണയ്ക്കും. അതു തന്നെയാണ് തൊഗാഡിയയോടും പറഞ്ഞതെന്നും വെള്ളാപ്പള്ളി വിശദീകരിച്ചു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍