പ്രതിമാസം ഒരുലക്ഷം രൂപ ശമ്പളം ലഭിക്കുന്ന ഐഎഎസുകാരനു ശതകോടികൾ ഉണ്ടായതെങ്ങനെ? വിജിലൻസ് ചോദ്യംചെയ്യലിൽ വാദങ്ങൾ പൊളിഞ്ഞിട്ടും കൂസലില്ലാതെ സൂരജ്; ഇതുവരെ കണ്ടെത്തിയത് 50 കോടിയുടെ സ്വത്തുക്കൾ; മൂല്യം നിർണയിക്കാൻ കഴിയാതെ ഉദ്യോഗസ്ഥർ
കൊച്ചി: ഒരുലക്ഷത്തോളംരൂപ പ്രതിമാസം ശമ്പളമായി ലഭിക്കുന്ന ടി ഒ സൂരജെന്ന ഐഎഎസുകാരന്റെ വരുമാനം ശതകോടികൾ കവിഞ്ഞതെങ്ങനെ എന്നോർത്ത് അത്ഭുതം കൂറുകയാണ് വിജിലൻസ്. കണക്കെടുപ്പിൽ സ്വത്തുക്കളുടെ മൂല്യം ഇതിനോടകം 50 കോടി കവിഞ്ഞു. ഉദ്യോഗസ്ഥർ കണക്കെടുപ്പു തുടരുകയാണ്. സൂരജിന്റെ സ്വത്തുക്കൾ മൂല്യനിർണയം നടത്താൻ വിജിലൻസ് ഉദ്യോഗസ്ഥർ പണിപ്പെടുന്ന കാഴ്ചയാണ് ഇപ്പോൾ കാണാനാകുന്നത്. അതിനിടെ വിജിലൻസിന്റെ ചോദ്യം ചെയ്യലിൽ വാദങ്ങളെല്ലാം പൊളിഞ്ഞിട്ടും കൂസലേതുമില്ലാതെയാണ് ടി ഒ സൂരജ് നിൽക്കുന്നത്.
51,520 രൂപ ശമ്പളവും 120 ശതമാനം ഡിഎയുമടക്കം ഏകദേശം ഒരുലക്ഷം രൂപയാണ് തനിക്ക് പ്രതിമാസം ലഭിക്കുന്നതെന്നാണ് എല്ലാ സത്യവാങ്മൂലത്തിലും സൂരജ് രേഖപ്പെടുത്തിയിട്ടുള്ളത്. ഭാര്യയ്ക്ക് ജോലിയില്ല, മക്കൾ വിദ്യാർത്ഥികളാണ്. വാടകയായി ലഭിക്കുന്ന ഒരുലക്ഷത്തോളം രൂപയുടെ അധികവരുമാനമുണ്ടെന്നും സൂരജ് മൊഴിനൽകിയിട്ടുണ്ട്.
കള്ളക്കണക്കുകൾ നിരത്തിയും വിവരങ്ങൾ പലതും മറച്ചുവച്ചുമാണ് വിജിലൻസ് സംഘത്തിന് ടി ഒ സൂരജ് മൊഴി നൽകുന്നത്. ചോദ്യംചെയ്യലിൽ പല സമ്പാദ്യത്തിന്റെയും സ്രോതസ്സ് വെളിപ്പെടുത്താനായില്ല. നാലുകോടിയോളം രൂപയുടെ സമ്പാദ്യം അനധികൃതമാണെന്ന് വിജിലൻസ് ഇതിനകം കണ്ടെത്തി. ചോദ്യംചെയ്യലും അന്വേഷണവും പുരോഗമിക്കുന്നതോടെ ഇത് പലമടങ്ങാകുമെന്നാണ് കണക്കുകൂട്ടൽ. ആലുവ എടത്തലയിൽ മകളുടെ പേരിലുള്ള രണ്ട് ഗോഡൗണുകളിൽ അനധികൃത സ്വത്ത് സമ്പാദന കേസ് അന്വേഷിക്കുന്ന വിജിലൻസ് സംഘം പരിശോധിച്ചു. ഈ സ്ഥലം മകൾക്ക് വിവാഹശേഷം ഭർതൃവീട്ടിൽനിന്ന് വാങ്ങി നൽകിയതാണെന്നാണ് വെള്ളിയാഴ്ച ചോദ്യംചെയ്യലിൽ സൂരജ് വെളിപ്പെടുത്തിയത്. എന്നാൽ മൊഴി തെറ്റാണെന്ന് ശനിയാഴ്ച രേഖകൾ പരിശോധിച്ച വിജിലൻസ് സംഘം സ്ഥിരീകരിച്ചു. 2012ൽ വാങ്ങിയ ഈ സ്ഥലത്തിന്റെ വിവരം സർക്കാരിനു നൽകിയ കണക്കുകളിൽനിന്ന് മറച്ചുവച്ചു.
തിരുവനന്തപുരത്തെ വീട്ടിൽ നിന്നു ലഭിച്ച 23 ലക്ഷം രൂപ സംബന്ധിച്ച് തൃപ്തികരമായ വിശദീകരണം നൽകാൻ സൂരജിന് കഴിഞ്ഞിട്ടില്ല. കുന്നുകുഴിയിലെ വസതിയിൽനിന്ന് പിടിച്ചെടുത്ത 23 ലക്ഷം രൂപ വിദേശത്തുള്ള സഹോദരിയുടെ മകളുടെ വിവാഹത്തിനുവേണ്ടി സൂക്ഷിച്ചതാണെന്നാണ് നേരത്തെ സൂരജ് മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നത്. ഇത് വിജിലൻസ് ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്കുമുന്നിൽ പൊളിഞ്ഞു. സഹോദരിയുടെ കൊട്ടാരക്കരയിലെ സ്ഥലം വിൽപ്പന നടത്താൻ നവംബർ ആറിന് കരാറെഴുതിയപ്പോൾ ലഭിച്ച അഡ്വാൻസാണെന്നായിരുന്നു അവിടെ സൂരജ് നൽകിയ മൊഴി. ചോദ്യംചെയ്യലിനിടെത്തന്നെ നടത്തിയ അന്വേഷണത്തിൽ ഇങ്ങനെയൊരു ഇടപാട് നടന്നിട്ടില്ലെന്ന് വ്യക്തമായി. വിജിലൻസ് പിടിച്ചെടുത്ത നൂറ്റൻപതിലേറെ രേഖകളെക്കുറിച്ചും തൃപ്തികരമായി വിശദീകരിക്കാൻ സൂരജിനായില്ല. കൊച്ചിയിലെ മെഡിക്കൽ കോളേജിൽ മകന്റെ റേഡിയോളജി എം.ഡി പഠനത്തിന് 1.2 കോടി ഒറ്റത്തവണയായി മുടക്കിയതിനെക്കുറിച്ചും ശമ്പളത്തിനുപുറമേയുള്ള വരുമാനത്തെക്കുറിച്ചും വിശദീകരിക്കാൻ സൂരജിന് കഴിഞ്ഞില്ല.
49 ലക്ഷം രൂപയ്ക്ക് വാങ്ങിയ എടത്തലയിലെ സ്ഥലത്ത് 6000 ചതുരശ്ര അടി, 12,000 ചതുരശ്ര അടി വിസ്തീർണമുള്ള രണ്ട് ഗോഡൗണുകളുണ്ട്. ഇവയിൽ ഒന്ന് വാടകയ്ക്കു നൽകിയതും രണ്ടാമത്തേത് നിർമ്മാണം പൂർത്തിയാക്കിയതുമാണ്. നിർമ്മാണമുൾപ്പെടെ 1.20 കോടി രൂപ ഇതിന് ചെലവായിട്ടുണ്ടെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. വാടകയ്ക്കെടുത്തയാൾ നിർമ്മിച്ചതാണ് ഗോഡൗൺ എന്നായിരുന്നു സൂരജിന്റെ മൊഴി. എന്നാൽ കെട്ടിടനിർമ്മാണ അനുമതി ഉൾപ്പെടെ രേഖകൾ പരിശോധിച്ച വിജിലൻസിന് മൊഴി തെറ്റാണെന്ന് വ്യക്തമായി.
വെണ്ണലയിൽ സൂരജ് താമസിക്കുന്ന കെന്റ് കൺസ്ട്രക്ഷൻസിന്റെ നാലുകെട്ട് വില്ലയ്ക്ക് സൂരജ് സർക്കാരിനു സമർപ്പിച്ച കണക്കിലുള്ളതിന്റെ മൂന്നിരട്ടി മൂല്യമുണ്ടെന്നും വിജിലൻസ് സ്ഥിരീകരിച്ചു. 33 ലക്ഷം രൂപയാണ് വീടിനു ചെലവായതെന്നാണ് സമർപ്പിച്ച കണക്ക്. എന്നാൽ വീടിന്റെ അടിസ്ഥാന നിർമ്മാണത്തിനു മാത്രം 40 ലക്ഷം രൂപ കരാറുകാരന് നൽകിയതിന്റെ രേഖകൾ വിജിലൻസിന് ലഭിച്ചു. നിർമ്മാണം പൂർത്തിയാകുമ്പോൾ ഫർണിച്ചർ, ഗൃഹോപകരണങ്ങൾ, മോടിപിടിപ്പിക്കൽ എന്നിവ ഉൾപ്പെടെ ഒരുകോടിയോളം രൂപ ചെലവായിട്ടുണ്ടെന്നും കണ്ടെത്തി.
അതേസമയം, സ്വത്തുക്കളുടെ മൂല്യനിർണയം സംബന്ധിച്ച് ആശയക്കുഴപ്പവും നിലനിൽക്കുന്നുണ്ട്. സംസ്ഥാനസർക്കാരിലെ ഉന്നത ഉദ്യോഗസ്ഥനായതിനാൽ മൂല്യനിർണയത്തിന് ഇവിടുത്തെ ഏജൻസികളെയും ഉദ്യോഗസ്ഥരെയും ആശ്രയിക്കുന്നത് കേസിനെ ദോഷകരമായി ബാധിക്കുമെന്നാണ് വിജിലൻസ് സംഘത്തിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ സിബിഐയുടെ അഴിമതിവിരുദ്ധ വിഭാഗത്തിന്റെയൊ മറ്റ് കേന്ദ്രസ്ഥാപനങ്ങളുടെയൊ സഹായം തേടാനും അന്വേഷണസംഘം ആലോചിക്കുന്നുണ്ട്. ഇതുസംബന്ധിച്ച് അന്വേഷണസംഘം ഉന്നത ഉദ്യോഗസ്ഥരുമായി പ്രാഥമിക ചർച്ച നടത്തിയെങ്കിലും തീരുമാനമായിട്ടില്ല.
വിജിലൻസിന് എൻജിനിയറിങ് വിഭാഗമുണ്ടെങ്കിലും പ്രമാദമായ കേസുകളിൽ കെട്ടിടങ്ങളുടെയും മറ്റും മൂല്യനിർണയത്തിന് പൊതുമരാമത്തുവകുപ്പിനെ ആശ്രയിക്കുകയാണ് വിജിലൻസിന്റെ രീതി. കെട്ടിടങ്ങൾ നിർമ്മിച്ചകാലത്തെ വില നിർണയിക്കുന്നതിന് പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എൻജിനിയർക്ക് കത്ത് നൽകുകയാണ് പതിവ്. തുടർന്ന് അസി. എൻജിനിയർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരാണ് മൂല്യനിർണയം നടത്തുന്നത്. സൂരജിന്റെ കീഴിലുള്ള ഉദ്യോഗസ്ഥരെ മൂല്യനിർണയത്തിന് ആശ്രയിക്കുന്നത് ശരിയല്ലെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. വകുപ്പിലെ ഉദ്യോഗസ്ഥർക്ക് സൂരജിനോടുള്ള വിധേയത്വം മൂല്യനിർണയത്തെ ബാധിക്കുമെന്ന കണക്കുകൂട്ടലിലാണിത്. മാത്രമല്ല കേസ് കോടതിയിൽ എത്തിയാൽ ഇക്കാര്യം ചോദ്യംചെയ്യപ്പെടാനിടയുണ്ടെന്നതും വിജിലൻസിനെ കുഴക്കുന്നു. ഭൂമിയുടെ വില നിർണയിക്കാൻ അതത് വില്ലേജ് ഓഫീസർമാർക്ക് വിജിലൻസ് കത്തുനൽകും. അതിനിടെ സൂരജിനെതിരെ കൂടുതൽപേർ പരാതിയുമായി വിജിലൻസിനെ സമീപിച്ചു. പണം കൈമാറിയതിന്റെ രേഖകൾ ഉൾപ്പെടെ ഇവർ വിജിലൻസിന് കൈമാറിയിട്ടുണ്ട്.
സംസ്ഥാനത്തുടനീളം 4ജി സേവനത്തിന് കേബിളുകൾ സ്ഥാപിക്കാൻ 2000 കോടിയുടെ റിലയൻസ് ജിയോഇൻഫോകോം പദ്ധതിക്ക് പൊതുമരാമത്ത് വകുപ്പ് അനുമതി നൽകിയതിൽ പൊതുമരാത്ത് സെക്രട്ടറി എന്ന നിലയിൽ ടി ഒ സൂരജിനുള്ള പങ്കും അന്വേഷിക്കാനാണ് വിജിലൻസ് നീക്കം. സെക്രട്ടേറിയറ്റിൽ സൂരജിന്റെ ഓഫീസിൽനിന്ന് പൊതുമരാമത്ത് പണികൾക്ക് കരാർ നൽകിയതിന്റേതടക്കമുള്ള 42രേഖകളാണ് വിജിലൻസ് പിടിച്ചെടുത്തത്. റിലയൻസിനുള്ള കേബിൾ കരാറിന്റെ രേഖകളും ഇതിൽ പെടും. കൊച്ചി, കോഴിക്കോട്, കണ്ണൂർ, തൃശൂർ, കൊല്ലം, കോട്ടയം എന്നിവിടങ്ങളിലെ റിലയൻസ് പദ്ധതിയുടെ സുപ്രധാനരേഖകളും വിജിലൻസ് പിടിച്ചെടുത്തു.
കഴിഞ്ഞ ദിവസം എറണാകുളം വിജിലൻസ് സൂപ്രണ്ടിന്റെ മേൽനോട്ടത്തിൽ ഏഴുമണിക്കൂറിലേറെ നീണ്ട ചോദ്യംചെയ്യലിൽ കളവുകൾ ആവർത്തിക്കുക മാത്രമാണ് സൂരജ് ചെയ്തത്. സൂരജിന്റെ മകളുടെ പേരിലുള്ള സമ്പാദ്യങ്ങളെല്ലാം വിവാഹശേഷം രജിസ്റ്റർ ചെയ്തവയായതിനാൽ രഹസ്യ വിവരശേഖരണത്തിൽനിന്ന് വിജിലൻസ് ഇവയെ ഒഴിവാക്കിയിരുന്നു. എന്നാൽ ഭർതൃവീട്ടിൽനിന്ന് വാങ്ങി നൽകിയവയല്ലെന്ന് തുടരന്വേഷണത്തിൽ സ്ഥിരീകരിച്ചതോടെ തട്ടിപ്പിന്റെ ആഴം കൂടി. മകളുടെ പേരിലുള്ള ഫോർട്ട്കൊച്ചിയിലെ ഭൂമിയും കലൂർ സ്റ്റേഡിയത്തിനു സമീപം കെന്റ് ഗ്രൂപ്പിലെ ഫ്ളാറ്റും തിരുവനന്തപുരത്ത് മറ്റൊരു ഫ്ളാറ്റുമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ചോദ്യംചെയ്യലിൽ ഇവയുടെ സ്രോതസ്സ് വെളിപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. കലൂരിലെ 1.04 കോടി രൂപയ്ക്ക് വാങ്ങിയ സ്ഥലവും കെട്ടിടവും അനധികൃത സമ്പാദ്യം ഉപയോഗിച്ചാണെന്നും കണ്ടെത്തിയിട്ടുണ്ട്. മകളുടെ വിവാഹത്തിന് 600 പവൻ സ്വർണവും 25 ലക്ഷം രൂപയും നൽകിയതായാണ് വിജിലൻസിന് ലഭിച്ച രഹസ്യവിവരം. എന്നാൽ, 15 ലക്ഷം രൂപ മാത്രമാണ് ചെലവായതെന്നാണ് സൂരജ് കഴിഞ്ഞ ദിവസം മൊഴി നൽകിയത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍