നഗരങ്ങളിൽ ആഡംബരവീടുകൾ; റിയൽ എസ്റ്റേറ്റ് സാമ്രാജ്യത്തിലെ മുടിചൂടാമന്നൻ; ഭാര്യക്കും മക്കൾക്കും കോടികളുടെ നിക്ഷേപങ്ങൾ; സൂരജിന്റെ വീടുകളിലെ റെയ്ഡിൽ കണ്ടെത്തിയതു കോടികളുടെ കണ്ണഞ്ചിപ്പിക്കുന്ന കണക്കുകൾ
തിരുവനന്തപുരം: പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജിന്റെ വീടുകളിലും ഓഫീസുകളിലും വിജിലൻസ് നടത്തിയ റെയ്ഡിൽ കണ്ടെത്തിയതു കോടികളുടെ കണ്ണഞ്ചിക്കുന്ന കണക്കുകളാണ്. ആരെയും അമ്പരപ്പിക്കുന്ന കണക്കുകളാണ് സൂരജിന്റെ സ്വത്തുക്കളെ സംബന്ധിച്ചു പുറത്തുവരുന്നത്. ഇരുപതു കോടിയോളം രൂപയുടെ അനധികൃത സ്വത്തുസമ്പാദനത്തിന്റെ വിവരങ്ങളാണ് വിജിലൻസ് ഇപ്പോൾ പുറത്തുവിടുന്നതെങ്കിലും യഥാർഥത്തിൽ ഇതിന്റെ പതിന്മടങ്ങു മൂല്യമാണുള്ളതെന്നാണ് റിപ്പോർട്ടുകൾ.
വിജിലൻസ് റെയ്ഡിൽ സൂരജിന്റെ തിരുവനന്തപുരത്തെ വീട്ടിൽ അനധികൃതമായി സൂക്ഷിച്ച 20 ലക്ഷത്തിലേറെ രൂപയും പിടിച്ചെടുത്തു. പത്തോളം ബാങ്ക് അക്കൗണ്ടുകളുടെ രേഖകളാണു വിജിലൻസ് കണ്ടെടുത്തത്. കോടികളുടെ നിക്ഷേപങ്ങളെക്കുറിച്ചുള്ള വിശദവിവരങ്ങൾ കണക്കുകൂട്ടിയെടുക്കാൻ വിജിലൻസ് ഏറെ പണിപ്പെട്ടേക്കും. നിരവധി തവണ വിദേശയാത്ര നടത്തിയതിന്റെ രേഖകളും ബിനാമി ഇടപാടുകളുടെ രേഖകളും പൊതുമരാമത്ത് കരാറുകാരുമായി നടത്തിയ ചില സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങളും വിജിലൻസിനു ലഭിച്ചിട്ടുണ്ട്.
ഫഌറ്റുകളുടെ പ്രമാണരേഖകൾ, 23 ലക്ഷത്തിന്റെ കറൻസി, ലക്ഷങ്ങളുടെ വിദേശ കറൻസി, അനധികൃത ഗോഡൗൺ സംബന്ധിച്ച രേഖകൾ, 240 ഗ്രാം സ്വർണം എന്നിവയടക്കം വരവിൽ കവിഞ്ഞ സ്വത്തുക്കൾ കണ്ടെടുത്തു. സൂരജിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്യണമെന്ന ശുപാർശ വിജിലൻസ് ഡയറക്ടർ തൃശൂർ വിജിലൻസ് കോടതിക്കും സർക്കാരിനും സമർപ്പിക്കും. ഇദ്ദേഹം കൈകാര്യം ചെയ്തിരുന്ന സുപ്രധാന ഫയലുകളെല്ലാം പുനഃപരിശോധിക്കാൻ വിജിലൻസ് ശുപാർശ ചെയ്തു. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ, പ്രത്യേകിച്ചു മരാമത്തുവകുപ്പ് സെക്രട്ടറിയായിരിക്കേയാണു സൂരജ് ഇത്രയും സമ്പാദ്യമുണ്ടാക്കിയത്. തിരുവനന്തപുരത്തെയും കൊച്ചിയിലെയും വസതികളിലും സെക്രട്ടേറിയറ്റിലെ ഓഫീസിലുമായിരുന്നു റെയ്ഡ്. വിജിലൻസ് എറണാകുളം സ്പെഷൽ സെൽ ഒരേസമയം അഞ്ചിടത്തു പരിശോധന നടത്തി. അഞ്ചു ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാണ് ഇന്നലെ പുലർച്ചെ റെയ്ഡ് ആരംഭിച്ചത്. മരാമത്തുമന്ത്രിയെപ്പോലും അറിയിക്കാതെയായിരുന്നു റെയ്ഡ് നടപടികൾ.
വരവിൽക്കവിഞ്ഞ സ്വത്തുസമ്പാദനത്തിന് സൂരജിനെ പ്രതിയാക്കി തൃശൂർ വിജിലൻസ് കോടതിയിൽ എഫ്ഐആർ സമർപ്പിച്ചതിനു പിന്നാലെയാണ് എറണാകുളം വിജിലൻസ് സ്പെഷ്യൽ യൂണിറ്റ് റെയ്ഡ് നടത്തിയത്. സെക്രട്ടറിയറ്റിലെ സൂരജിന്റെ ഓഫീസിലും തലസ്ഥാനത്തെ കുന്നുകുഴിയിലും കൊച്ചിയിലുമുള്ള വീടുകളിലും ഗോഡൗണിലും ഒരേ സമയത്തായിരുന്നു റെയ്ഡ്. പുലർച്ചെ ആരംഭിച്ച റെയ്ഡ് രാത്രിവൈകിയും തുടർന്നു. കേരളത്തിലും കോയമ്പത്തൂരുമായി ഏഴ് ഫഌറ്റാണ് സൂരജിനും ബന്ധുക്കൾക്കുമായി ഉണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയത്. ഭാര്യയുടെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള കോടികളുടെ നിക്ഷേപങ്ങൾ സംബന്ധിച്ച രേഖകളും ലഭിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ മുൻ ഗൺമാൻ സലിം രാജ് പ്രധാന പ്രതിയായ കളമശേരി ഭൂമിതട്ടിപ്പുകേസ് അന്വേഷിച്ച വിജിലൻസ് സംഘം നേരത്തെ സൂരജിനെ ചോദ്യംചെയ്തിരുന്നു. തട്ടിപ്പിൽ സൂരജിന്റെ പങ്ക് വ്യക്തമാക്കുന്ന രേഖകളും ബുധനാഴ്ചത്തെ പരിശോധനയിൽ കണ്ടെത്തിയതായാണ് സൂചന.
രണ്ടുസംഘമായി തിരിഞ്ഞാണ് തിരുവനന്തപുരത്ത് വിജിലൻസ് സംഘം റെയ്ഡിനെത്തിയത്. പുലർച്ചെ ആറിന് കുന്നുകുഴിയിലെ വീട്ടിലും രാവിലെ ഒമ്പതിന് സെക്രട്ടറിയറ്റിലെ ഓഫീസിലും എത്തി. സെക്രട്ടറിയറ്റിലെത്തിയ സംഘത്തെ സുക്ഷാഉദ്യോഗസ്ഥർ ആദ്യം കടത്തിവിട്ടില്ല. ചീഫ് സെക്രട്ടറിയുടെ അനുമതിയുണ്ടെങ്കിൽ പരിശോധന നടത്താമെന്നായിരുന്നു അധികൃതരുടെ വാദം. തുടർന്ന് രണ്ടുമണിക്കൂറോളം ഓഫീസിനു മുന്നിൽ കാത്തുനിന്നശേഷമാണ് അന്വേഷണസംഘത്തിന് അനുമതി ലഭിച്ചത്.
ഒരുകോടി 83 ലക്ഷം രൂപയുടെ അനധികൃതസ്വത്തുണ്ടെന്നാണു വിജിലൻസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട്. തിരുവനന്തപുരത്തെ വീട്ടിൽനിന്ന് കണ്ടെത്തിയ പണം ബന്ധുവിന്റെ വിവാഹ ആവശ്യത്തിനായി കരുതിവച്ചതെന്നാണ് സൂരജ് നൽകിയ മറുപടി. കണ്ടെടുത്ത പണം ബന്ധുവിന്റെ വിവാഹത്തിനു നൽകാൻ കരുതിവച്ചതാണെന്നു സൂരജ് വിശദീകരിച്ചെങ്കിലും ഇതിന്റെ ഉറവിടം വിജിലൻസ് പരിശോധിച്ചുവരുന്നു. ഭാര്യ, മകൻ, ഭാര്യാപിതാവ് എന്നിവരുടെ പേരിൽ തീരദേശങ്ങളിൽ ഉൾപ്പെടെ സൂരജ് ഭൂമി വാങ്ങിയതായും വിജിലൻസ് കണ്ടെത്തിയിരുന്നു.
കൊച്ചിയിൽ വിവിധ സബ് രജിസ്ട്രാർ ഓഫീസുകളിൽ നടത്തിയ സ്ഥലമിടപാടുകളെക്കുറിച്ചുള്ള വിവരങ്ങൾ വിജിലൻസ് നേരത്തേ ശേഖരിച്ചിരുന്നു. ഇടപ്പള്ളി സബ് രജിസ്ട്രാർ ഓഫീസിലാണ് ഏറ്റവും കൂടുതൽ ഇടപാടുകൾ നടത്തിയത്. എറണാകുളത്തു മൂന്നു വില്ലകളും ഒരു ഗോഡൗണും വാങ്ങിയിരുന്നു. തമ്മനത്തെ 15,000 ചതുരശ്രയടി വിസ്തീർമുള്ള ഗോഡൗണിനു പ്രതിമാസം മൂന്നുലക്ഷം രൂപയാണു വാടക. ഇതു പ്രമുഖ ടൈൽ കമ്പനിക്കു വാടകയ്ക്കു നൽകിയിരിക്കുകയാണ്.
ക്വാറി ഉടമയിൽനിന്ന് 17 ലക്ഷം കൈക്കൂലി വാങ്ങിയ പൊലിസിലെ ഉന്നതർ കരിനിഴലിലായതിനു പിന്നാലെയാണ് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനും വിജിലൻസ് കേസിൽ പെട്ടത്. ഫോറസ്റ്റ് റേഞ്ചറായി സർവീസിൽ പ്രവേശിച്ച ടി ഒ സൂരജ് ചുരുങ്ങിയ കാലംകൊണ്ടാണ് വൻ സമ്പത്തിന്റെ ഉടമയായത്. കോടികളുടെ അവിഹിതസ്വത്ത് സമ്പാദിച്ച സൂരജിനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ആദ്യം ഫയലിൽ രേഖപ്പെടുത്തിയതു വിജിലൻസ് എഡിജിപിയായിരുന്ന സിബി മാത്യൂസാണ്. അഞ്ചോളം വിജിലൻസ് കേസുകളിൽ പ്രോസിക്യൂട്ട് ചെയ്ത്, ഇദ്ദേഹത്തെ സർവീസിൽനിന്നു സസ്പെൻഡ് ചെയ്യണമെന്നു സിബി മാത്യൂസ് ഫയലിൽ രേഖപ്പെടുത്തിയെങ്കിലും സർക്കാർ അതു പൂഴ്ത്തി. ആരോപണവിധേയനായ സൂരജിന് സ്ഥാനക്കയറ്റവും നൽകി. വനംവകുപ്പ് ഉദ്യോഗസ്ഥനായി ഔദ്യോഗികജീവിതമാരംഭിച്ച സൂരജ് ഡെപ്യൂട്ടി കലക്ടർ പരീക്ഷയെഴുതി റവന്യൂ സർവീസിന്റെ ഭാഗമായി. 1998ൽ മൂവാറ്റുപുഴ ആർഡിഒ ആയിരിക്കേ മുതൽ വിജിലൻസിന്റെ നോട്ടപ്പുള്ളി. 1999ൽ സർക്കാർ ഐഎഎസ് സമ്മാനിച്ചു. മൂവാറ്റുപുഴയിലും പാലായിലും ആർഡിഒ ആയിരിക്കേ ഉന്നതരാഷ്ട്രീയനേതാക്കളുമായി സ്ഥാപിച്ച ബന്ധമുപയോഗിച്ച്, ഐഎഎസ് ലഭിച്ചപ്പോൾ കോഴിക്കോട്, തൃശൂർ ജില്ലകളിൽ കലക്ടറായി. പ്രധാനസ്ഥാനങ്ങളിലായിരുന്നു നിയമനം ഏറെയും.
Stories you may Like
- സർക്കാർ ഓഫീസുകളിൽ കൈക്കൂലി തടയാൻ സംവിധാനം; അഴിമതി രഹിത കേരളം യാഥാർത്ഥ്യമാകുമോ?
- തിരുവല്ല നഗരസഭയുടെ ഭരണം പുറത്തു നിന്ന് നിയന്ത്രിച്ച് മുൻ സെക്രട്ടറി
- 2011ൽ ഉമ്മൻ ചാണ്ടി തനിക്ക് ഉപമുഖ്യമന്ത്രി പദവിയും റവന്യൂ മന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്തിരുന്നു
- വീണ്ടും ചെന്നിത്തലയ്ക്ക് മുമ്പിൽ പിണറായി ക്ലീൻ ബൗൾഡ്!
- കേരള ബാങ്ക് ഡയറക്ടർ ബോർഡ് അംഗത്വം; മുസ്ലിം ലീഗിലും പൊട്ടിത്തെറി
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- തെങ്ങമത്ത് കെട്ടിട ഉടമയെയും ഭർത്താവിനെയും ഭർതൃപിതാവിനെയും മർദിച്ചതിന് നാല് സിപിഎം നേതാക്കൾക്കെതിരേ കേസ്; കടമുറിയിൽ സുക്ഷിച്ചിരുന്ന 1.72 ലക്ഷം രൂപ ഉടമയും ബന്ധുക്കളും ചേർന്ന് മോഷ്ടിച്ചുവെന്ന് സിപിഎം നേതാക്കളുടെ പരാതി; ക്രൂരമർദനമേറ്റ ഉടമയും ബന്ധുക്കളും കേസിൽ പ്രതിയായേക്കും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍