മാണി ഒരു കോടി വാങ്ങിയെന്നു വിജിലൻസ് എഫ്ഐആർ; അഴിമതിപ്പണം വാങ്ങിയത് പാലായിലെ വീട്ടിൽ; ഏപ്രിൽ രണ്ടിനു കോഴകൊടുക്കുന്നതു കണ്ടവരുമുണ്ട്; ധനമന്ത്രിയെ ഒന്നാംപ്രതിയാക്കി വിജിലൻസ്; സമ്മർദങ്ങൾക്കു വഴങ്ങാതെ തീരുമാനമെടുത്ത് എഡിജിപി വിൻസൺ എം പോൾ
തിരുവനന്തപുരം: ബാഴ കോഴയിൽ ധനമന്ത്രി കെ എം മാണിയെ ഒന്നാം പ്രതിയാക്കി വിജിലൻസ് കേസ് എടുത്തു. പൂജപ്പുര പ്രത്യേക വിജിലൻസ് സെല്ലാണ് കേസ് എടുത്തത്. ബാർ ഉടമകളിൽ നിന്ന് ഒരു കോടി രൂപ കൈക്കൂലി മാണി വാങ്ങിയെന്ന് കാട്ടിയാണ് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ എഫ്ഐആർ സമർപ്പിച്ചത്. മാണി അഞ്ച് കോടി രൂപ കോഴത്തുക ചോദിച്ചെന്നും എഫ്ഐആറിലുണ്ട്. അഴിമതി നിരോധന നിയമത്തിലെ 7, 13(1)ഡി വകുപ്പുകൾ പ്രകാരമാണ് കേസ്. ഏപ്രിൽ രണ്ടിന് മാണിയുടെ പാലായിലെ വസതിയിൽ അവകാന തുക കൈമാറിയെന്നാണ് എഫ്ഐആർ.
കേരളത്തിലുടനീളം അന്വേഷണ പരിധിയുള്ള സംഘത്തിനാണ് അന്വേഷണ ചുമതലയും നൽകിയത്. പൂജപ്പുര സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം ഒന്ന് എസ്. പി എസ് സുകേഷിനാണ് അന്വേഷണ ചുമതല. സംസ്ഥാനത്തുടനീളം അന്വേഷണ പരിധിയുള്ള ടീമിനെയാണ് ചുമതല ഏൽപ്പിച്ചത്. മാണിയിൽ നിന്നും ബാറുടമകളിൽ നിന്നും സംഘം വിശദ മൊഴിയെടുക്കും. ബിജു രമേശിന്റെ ഡ്രൈവർ അമ്പിളിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. മാണിക്ക് ബാറുടമാ നേതാവ് തുക കൈമാറുന്നത് കണ്ടെന്ന് അമ്പിളി മൊഴി നൽകിയിരുന്നു. അധികാര ദുർവിനിയോഗവും അഴിമതിയും മാണികാട്ടിയെന്നാണ് വിജിലൻസ് എഫ്ഐആറിൽ ആരോപിക്കുന്നത്.
മാണിക്കെതിരെ കേസ് എടുത്ത കാര്യം ഹൈക്കോടതിയേയും വിജിലൻസ് അറിയിക്കും. മാണിക്കെതിരെ കേസ് എടുക്കുന്ന കാര്യത്തിൽ വിജിലൻസ് ഡയറട്കർ വിൻസൺ എം പോൾ തീരുമാനം എടുക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സമയപരിധിക്കുള്ളിൽ നിയമോപദേശം തേടി തീരുമാനം എടുത്തത്. സർക്കാരിനോട് ആലോചിക്കാതെ തീരുമാനം വേണമെന്നായിരുന്നു വിജിലൻസ് ഡയറക്ടറോട് ഹൈക്കോടതി നിർദ്ദേശിച്ചത്. ഇത് തന്നെയാണ് മാണിക്കെതിരെ കേസ് എടുക്കുന്നതിൽ നിർണ്ണായകമായത്. കേസ് എടുത്തില്ലെങ്കിൽ കോടതിയുടെ ശാസന ഉണ്ടായേക്കാമെന്ന നിയമോപദേശവും വിജിലൻസ് ഡയറക്ടർക്ക് ലഭിച്ചിരുന്നു. കോഴ വാങ്ങൽ, അധികാര ദുർവിനിയോഗം തുടങ്ങിയവക്ക് അഴിമതി നിരോധന നിയമം പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.
ബാർ കോഴ സംബന്ധിച്ച് അന്വേഷണം നടത്തിയ വിജിലൻസ് സംഘത്തിന് മന്ത്രിക്കെതിരെ കേസെടുക്കാൻ തക്ക കാര്യങ്ങളുണ്ടെന്ന് ബോധ്യമായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനു സ്ഥിതി ബോധ്യപ്പെട്ടാൽ കൂടുതൽ അന്വേഷണങ്ങൾക്കായി കേസെടുക്കാമെന്ന് ലളിതകുമാരി കേസിൽ സുപ്രീംകോടതി വിധിയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണു കേസെടുത്തത്. അല്ലെങ്കിൽ വൈക്കം വിശ്വൻ, വി എസ്. സുനിൽ കുമാർ എന്നവർ ഹൈക്കോടതിയിൽ നൽകിയിരിക്കുന്ന ഹർജി പരിഗണിക്കുന്ന സമയത്തും നിയമപ്രശ്നങ്ങളുണ്ടാകുമെന്ന് വിജിലൻസ് ഡയറക്ടർക്ക് നിയമോപദേശം കിട്ടിയിരുന്നു. ഇക്കാര്യങ്ങൾ മുൻനിർത്തിയാണു കേസെടുത്തു മുന്നോട്ടുപോകാനുള്ള വിജിലൻസിന്റെ തീരുമാനം.
മാണിക്കെതിരെ കേസെടുത്തില്ലെങ്കിൽ നിയമപ്രശ്നങ്ങളുണ്ടാകുമെന്ന് വിജിലൻസ് ഡയറക്ടർ വിൻസൻ എം. പോൾ ബുധനാഴ്ച ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ നേരിൽ കണ്ട് അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച രാവിലെ ഒൻപതരയോടെയാണ് വിജിലൻസ് ധനമന്ത്രിക്കെതിരെ കേസെടുത്തത്. സംഭവം നടന്ന് 45 ദിവസം പൂർത്തിയായ സ്ഥിതിക്ക് ഇനിയും എഫ്ഐആർ രജിസ്റ്റർ ചെയ്തില്ലെങ്കിൽ കോടതിയുടെ രൂക്ഷ വിമർശനത്തിന് വിധേയമാകുമെന്ന നിയമ ഉപദേശം സർക്കാരിനും ലഭിച്ചിരുന്നു.
ബിജു രമേശും അദ്ദേഹത്തിന്റെ സഹായികളും ഉൾപ്പെടെ പത്ത് പേരാണ് മാണിക്ക് എതിരെ വിജിലൻസിന് മൊഴി നൽകിയത്. ഇതിനൊപ്പം ബാർ ഉടമാ അസോസിയേഷന്റെ യോഗ മിനിറ്റ്സും വിജിലൻസ് പിടിച്ചെടുത്തു. ഇതിലും കോഴയുമായി ബന്ധപ്പെട്ട പരമാർശങ്ങൾ ഉണ്ട്. അതിനാൽ കേസ് എടുക്കേണ്ട സാഹചര്യം ഉണ്ടെന്നാണ് വിജിലൻസ് ഡയറട്റർക്ക് ലഭിച്ച നിയമോപദേശം. കേസ് രജിസ്റ്റർ ചെയ്തോടെ കൂടുൽ പേരിൽ നിന്ന് മൊഴി രേഖപ്പെടുത്താം. ബാർ ഉടമാ അസോസിയേഷനിലെ പ്രമുഖർ ആരും മൊഴി നൽകിയിട്ടില്ല. കേസ് രജിസ്റ്റർ ചെയ്തതോടെ ഇവർക്ക് നിയമപരമായി നോട്ടീസ് നൽകി വിളിച്ചു വരുത്തി മൊഴിയെടുക്കാം. എന്നിട്ടും വന്നില്ലെങ്കിൽ കോടതിയുടെ സഹായത്തോടെ ഇവർക്കെതിരെ നടപടി എടുക്കാം. അതുകൊണ്ട് തന്നെ ബാർ കോഴയിലെ അന്വേഷണം പുതിയ തലത്തിലേക്കും എത്തും.
ബാർ ഓണേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ബിജു രമേശ് നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ വിജിലൻസിന് പരാതി നൽകിയത്. ബാർ ഓണേഴ്സ് അസോസിയേഷൻ വർക്കിങ് പ്രസിഡന്റ് ബിജു രമേശ് വിജിലൻസിന് നൽകിയ മൊഴിയിൽ മന്ത്രി മാണിക്കെതിരെ കേസ് എടുക്കത്തക്ക ആരോപണങ്ങളില്ലെന്നായിരുന്നു ആദ്യം വിജിലൻസ് ഭാഷ്യം. എന്നാൽ ബിജുവിന്റെ ഡ്രൈവറും അക്കൗണ്ടന്റും നൽകിയ മൊഴികൾ കോഴ നൽകിയെന്ന ആരോപണം ബലപ്പെടുത്തുന്നതാണ്. കോഴ നൽകാൻപോയ സംഘത്തെ താനാണ് കൊണ്ടുപോയതെന്നായിരുന്നു ബിജുവിന്റെ ഡ്രൈവർ അമ്പിളി വിജിലൻസിന് മൊഴി നൽകിയത്.
മന്ത്രിയെ കാണാൻ പോയപ്പോൾ ഇവരുടെ പക്കൽ ഒരു ബാഗ് ഉണ്ടായിരുന്നുവെന്നും തിരിച്ചു വരുമ്പോൾ ഇത് മന്ത്രിയുടെ ഔദ്യോഗികവസതിയിൽ ഏൽപ്പിച്ചുവെന്നുമാണ് മൊഴി നൽകിയത്. ഒപ്പം അഴിമതി പണം ബാങ്കിൽ നിന്ന് പിൻവലിച്ചതിന്റെ ബാങ്ക്് രേഖകളും നൽകി. ഈ സാഹചര്യത്തിലാണ് കേസ് എടുക്കാൻ വിജിലൻസ് തീരുമാനം. ഈ അന്വേഷണവുമായി സഹകരിക്കുമെന്ന് ബാർ ഉടമാ അസോസിയേഷനും വ്യക്തമാക്കി. വിജിലൻസിന് തെളിവുകളുമായി മൊഴി നൽകുമെന്ന് അസോസിയേഷൻ പ്രസിഡന്റ് ഡി രാജ്കുമാർ അറിയിച്ചു.
അതിനിടെ വിജിലൻസ് കേസിൽ പ്രതിയായതോടെ മാണി രാജിവയ്ക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം. നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ മാണിക്കെതിരെ കേസ് എടുത്തതിനാൽ പ്രതിപക്ഷത്തിന് സമ്മർദ്ദമുയർത്താൻ വേദിയുമുണ്ട്. ഈ സാഹചര്യത്തിലാണ് മാണിയുടെ രാജി ചർച്ച സജീവമാകുന്നത്. എന്നാൽ വിജിലൻസ് കേസിൽ പ്രതിയായാൽ മന്ത്രി സ്ഥാനം രാജിവയ്ക്കേണ്ട ആവശ്യമില്ലെന്ന നിലപാടിലാണ് മാണി. വിജിലൻസ് കേസുകളിൽ പ്രതിയായവർ മന്ത്രിമാരായ സാഹചര്യം മുമ്പും ഉണ്ടായിട്ടുണ്ടെന്നാണ് വാദം. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയേയും ഈ വിഷയം പ്രതിരോധത്തിലാകും.
മാണി കുറ്റക്കാരനല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. തെറ്റ് ചെയ്യാത്തവരെ സംരക്ഷിക്കുമെന്നും നിലപാട് എടുത്തു. എന്നാൽ വിജിലൻസ് കേസ് എടുത്തതോടെ മുഖ്യമന്ത്രിയുടെ വാദം പൊളിയുന്നു. മുഖ്യമന്ത്രി കുറ്റക്കാരനല്ലെന്ന പറഞ്ഞ വ്യക്തിയെ വിജിലൻസ് പ്രഥമദൃഷ്ട്യാ തെറ്റുചെയ്തെന്ന് കണ്ടെത്തിയിരിക്കുന്നു. ഇത് പ്രതിപക്ഷത്തിന് വലിയൊരു ആയുധമാകും. മാണിയെ പോലൊരു വ്യക്തി മന്ത്രി സ്ഥാനത്ത് തുടർന്നാൽ അന്വേഷണത്തെ അത് ബാധിക്കുമെന്നും വാദമുയരും. ഏതായാലും വരും ദിനങ്ങളിൽ നിയമസഭ ഈ വിഷയത്തിൽ പ്രക്ഷുബ്ദമാകാനാണ് സാധ്യത.
Stories you may Like
- ബാർകോഴ എൽഡിഎഫിനെയും യുഡിഎഫിനെും ഒരുപോലെ അടിക്കാൻ ബിജെപിക്ക് വടിയായി മാറുമോ?
- സർക്കാർ ഓഫീസുകളിൽ കൈക്കൂലി തടയാൻ സംവിധാനം; അഴിമതി രഹിത കേരളം യാഥാർത്ഥ്യമാകുമോ?
- തിരുവല്ല നഗരസഭയുടെ ഭരണം പുറത്തു നിന്ന് നിയന്ത്രിച്ച് മുൻ സെക്രട്ടറി
- ബാർ കോഴക്കേസ് സിബിഐ അന്വേഷിക്കട്ടെ, പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു: ബിജു രമേശ്
- കോൺഗ്രസ് നേതാക്കളെ പ്രതിക്കൂട്ടിൽ നിർത്തി കെ.എം മാണിയുടെ ആത്മകഥ; പ്രകാശനം ഇന്ന്
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍